കേരളത്തിൽ കോവിഡ് രോഗികൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ സമ്പൂര്‍ണ ലോക്ക് ഡൗൺ നടപ്പാക്കണം എന്ന് വിദഗ്ധര്‍; വൈകുന്തോറും കൊവിഡ് സ്ഥിതിഗതികള്‍ അതീവ ഗുരുതരമാകുമെന്ന് മുന്നറിയിപ്പ്, നിലവിലെ സാഹചര്യത്തിൽ കോവിഡ് രോഗികൾ വർദ്ധിച്ചാൽ പിടിച്ചു കെട്ടാൻ സാധിക്കില്ല
നിലവിൽ പല ജില്ലകളിലും ഓക്സിജനും മറ്റ് സൗകര്യങ്ങളും കിട്ടുന്നില്ല. ഇങ്ങനെ ഉള്ള സാഹചര്യത്തിൽ അടച്ചിടലിൽകൂടെ മാത്രമേ കോവിഡിനെ പിടിച്ചു കെട്ടാൻ സാധിക്കു. നിലവിൽ പല ജില്ലകളിലും 1000 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയുന്നുണ്ട്.
ഈ അവസ്ഥയിലും ആദ്യ ഡോസ് കോവിഡ് വാക്‌സിൻ ലഭിക്കാത്തവർ ഉണ്ട്. എല്ലവർക്കും ആദ്യ ഡോസ് കോവിഡ് വാക്‌സിൻ എത്തിക്കണമെന്നും വിദഗ്ധര്‍ പറയുന്നു...
ഇപ്പോൾ സംസ്ഥാനത്തിന്റെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 28 .37 ആണ്. ചികിത്സയിലുള്ള രോഗികളുടെ എണ്ണം 339441 ആയി.26169 പേര്‍ ആശുപത്രിയിൽ ചികില്‍സയിലാണ്. ഓക്സിജൻ പിന്തുണ വേണ്ട രോഗികളുടെ എണ്ണവും കൂടുതലാണ്.
സ്ഥിതി അതീ ഗുരുതരമാവുകയാണെന്ന് ആരോഗ്യ വിദഗ്ധര്‍ തന്നെ വിദഗ്ധ സമിതിയേയും സര്‍ക്കാര്‍ വൃത്തങ്ങളേയും അറിയിച്ചിട്ടുണ്ട്. നാലാം തിയതി മുതല്‍ 9-ാം തിയതി വരെയുള്ള കര്‍ശന നിയന്ത്രങ്ങള്‍ മാത്രമല്ല ഒരു സമ്പൂര്‍ണ അടച്ചിടല്‍ വേണം എന്നും വിദഗ്ധര്‍.
https://www.facebook.com/Malayalivartha