മുഖ്യമന്ത്രി രാജി വച്ചു! ഗവർണറെ കണ്ട് രാജിക്കത്ത് സമർപ്പിച്ചു ; വമ്പൻ ആഘോഷമാക്കി രാജ്ഭവൻ; ഇനി കാവൽ മന്ത്രി
തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിനു പിന്നാലെ മുഖ്യമന്ത്രി രാജി വച്ചു. രാവിലെ 11:56 ന് ക്ലിഫ് ഹൗസിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12 മണിയോടെ അദ്ദേഹം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ട് രാജിക്കത്ത് സമര്‍പ്പിച്ചു. പിന്നീട് കാവല്‍ മുഖ്യമന്ത്രിയായി അദ്ദേഹം തുടരും.
നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ് ഇടതു മുന്നണി. ഇടതുപക്ഷത്തിന് വ്യക്തമായ ശക്തമായ വിജയം കൈ വരിച്ച പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ രൂപീകരണത്തിനായി വീണ്ടും എൽഡിഎഫ് ഒരുങ്ങുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ സത്യപ്രതിജ്ഞ വൈകാതെയുണ്ടാകും. ഈ മാസം ഏഴിനോ അല്ലെങ്കില്‍ പത്തിനോ സത്യപ്രതിജ്ഞ നടക്കുമെന്നാണ് സൂചന. പത്തിന് നടക്കാനാണ് സാധ്യത കൂടുതല്‍. മെയ് 9 വരെ കടുത്ത കൊവിഡ് ജാഗ്രതാ നിര്‍ദേശങ്ങളാണുള്ളത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രാവിലെ ഒമ്പതുമണിയോടെ തിരുവനന്തപുരത്തെത്തി.മന്ത്രിമാരായ കെ കെ ശൈലജ,ടി പി രാമകൃഷ്ണൻ എന്നിവരും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
9:30 ഓടെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് അദ്ദേഹം എത്തിച്ചേർന്നു. ശേഷം ക്ലിഫ് ഹൗസിൽ ഔദ്യോഗിക ആശയവിനിമയങ്ങൾ.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗികമായി വിജയികളെ പ്രഖ്യാപിച്ച് വിജ്ഞാപനം ഇറക്കിയാല്‍ എല്‍ഡിഎഫ് എംഎല്‍എമാര്‍ യോഗം ചേര്‍ന്ന് സഭാകക്ഷി നേതാവായി പിണറായി വിജയനെ തിരഞ്ഞെടുക്കും.
അദ്ദേഹം സര്‍ക്കാര്‍ രൂപീകരണ അവകാശവുമായി ഗവര്‍ണറെ കാണും. ഗവര്‍ണര്‍ അനുമതി നല്‍കിയാല്‍ സർക്കാർ ഉണ്ടാക്കി സത്യപ്രതിജ്ഞ ചെയ്യാം.
വിജയികളുടെ വിജ്ഞാപനം ചൊവ്വാഴ്ചയുണ്ടാകുമെന്നാണ് കരുതുന്നത്.നാലാം തിയ്യതി മുതല്‍ സംസ്ഥാനത്ത് കടുത്ത നിയന്ത്രണമാണ്. കൊവിഡ് വ്യാപനത്തിന്റെ സഹാചര്യത്തിലാണ് നിയന്ത്രണം കടുപ്പിച്ചത്. ഈ മാസം ഒമ്പത് വരെയാണ് കടുത്ത നിയന്ത്രണമുള്ളത്. ഒരുപക്ഷേ അതിന് ശേഷമായിരിക്കും സത്യപ്രതിജ്ഞ.
ചൊവ്വാഴ്ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നടക്കും. അതിനു ശേഷം സംസ്ഥാന സമിതിയും ചേരുന്നുണ്ട്.പുതിയ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും യോഗത്തിലുണ്ടാകും. ആർക്കൊക്കെ ഏതൊക്കെ വകുപ്പ് നൽകണമെന്ന കാര്യത്തിലും ചർച്ചകൾ നടന്നേക്കും.
ലളിതമായ ചടങ്ങുകളോടെ പിണറായി വിജയൻ സർക്കാർ വീണ്ടും അധികാരത്തിലെത്തും. 44 വർഷത്തിന് ശേഷമാണ് കേരളത്തിൽ തുടർഭരണം ഉണ്ടാക്കുന്നത്. ഘടകകക്ഷികൾ ഉൾപ്പെടെ ഇടതുമുന്നണി നേടിയ 99 സീറ്റുകൾ ചരിത്രത്തിൻറെ ഭാഗമായി മാറി.
https://www.facebook.com/Malayalivartha