നായൻമാരെല്ലം തന്റെ കീശയിലാണെന്ന സുകുമാരൻ നായരുടെ ധാർഷ്ട്യം തരിപ്പണമായി... ബാലന്റെ പഞ്ച്...
ശബരിമല സ്ത്രീ പ്രവേശന വിവാദവും വിശ്വാസ സംരക്ഷണ ചര്‍ച്ചയും നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ അങ്ങിങ്ങ് നിറഞ്ഞ് നിന്നിരുന്നെങ്കിലും പ്രശ്നം രാഷ്ട്രീയ കേരളം ആകെ ഏറ്റെടുക്കുന്ന വിധത്തിലേക്ക് വളര്‍ത്തിയെടുത്തത് വോട്ടെടുപ്പ് ദിവസം എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ പ്രസ്താവന വന്നതിന് ശേഷമാണ്.
പിന്തുടര്‍ന്ന് വന്ന സമദൂര നയം ഉപേക്ഷിച്ച എൻഎസ്എസ് ജനറൽ സെക്രട്ടറി വിശ്വാസ സംരക്ഷണം കൂടി മുൻ നിര്‍ത്തി സംസ്ഥാനത്ത് ഭരണമാറ്റം ആഗ്രഹിക്കുന്നു എന്ന് വ്യക്തമാക്കിയതോടെ വിവാദം കത്തിപ്പടര്‍ന്നിരുന്നു. കഴിഞ്ഞ ദിവസത്തെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ അക്കിടി പറ്റിയിരിക്കുകയാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ.
ഈ ഘട്ടത്തിൽ എന്‍എസ്‌എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എ. കെ. ബാലനും രഗത്തെത്തി. നായന്മാരെല്ലാം തന്റെ പോക്കറ്റിലാണെന്ന സുകുമാരന്‍ നായരുടെ ധാരണ തെറ്റിയെന്നും സുകുമാരന്‍ നായര്‍ ബിജെപിയിലേക്ക് പോകുന്നതിന് എതിരല്ല എന്നുമായിരുന്നു ബാലന്റെ പ്രസ്താവന.
എന്നാല്‍ തെറ്റായ സന്ദേശമാണ് സുകുമാരന്‍ നായര്‍ നല്‍കിയതെന്ന് കൂട്ടിച്ചേര്‍ക്കാനും അദ്ദേഹം മറന്നില്ല. കുപ്പിവള പൊട്ടുന്ന പോലത്തെ പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും എ. കെ. ബാലന്‍ പറഞ്ഞു. മുല്ലപ്പള്ളി രാമചന്ദ്രന്‍ വരെ പൊട്ടുമെന്നും എ. കെ. ബാലന്‍ പരിഹസപൂർവ്വം പറയുകയുണ്ടായി.
'നിരീശ്വരവാദികളും ഈശ്വരവാദികളും തമ്മിലുള്ള പോരാട്ടമെന്ന സുകുമാരന്‍ നായരുടെ പ്രസ്ഥാവന തെറ്റെന്നും, അത് തെരഞ്ഞെടുപ്പ് ദിനം പറയാന്‍ പാടില്ലായിരുന്നു എന്നുമാണ് ബാലന്റെ വിമർശനം. ഇനിയെങ്കിലും സുകുമാരന്‍ നായര്‍ തെറ്റ് തിരുത്തണം എന്നും എ. കെ. ബാലന്‍ പറഞ്ഞു.
ജനങ്ങൾക്ക് സമാധാനം നൽകുന്ന, സാമൂഹ്യ നീതിയും മതേതരത്വവും സൂക്ഷിക്കുന്ന സര്‍ക്കാരുണ്ടാകണമെന്ന ജി സുകുമാരൻ നായരുടെ വാക്കിൽ കടിച്ച് തൂങ്ങി വോട്ടെടുപ്പ് ദിനത്തിലെ രാഷ്ട്രീയ ചര്‍ച്ചയിലാകെ ശബരിമല നിറഞ്ഞു നിന്നിരുന്നു. എന്നാൽ 99 സീറ്റ് നേടി ഇടതുമുന്നണി മിന്നും ജയം കരസ്ഥമാക്കിയതോടെ പരസ്യ നിലപാടിൽ ഇപ്പോൾ പ്രതിരോധത്തിലാകുകയാണ് എൻഎസ്എസും സുകുമാരൻ നായരും.
വിശ്വാസികൾക്ക് അനുകൂലമായ നിലപാടെടുത്തെങ്കിലും എൻഎസ്എസ് നേതൃത്വത്തിനെതിരെ പതിവില്ലാത്ത വിധത്തിൽ പരസ്യ പ്രതികരണവുമായാണ് വോട്ടെടുപ്പ് ദിവസം തന്നെ ഇടതു പക്ഷം കളത്തിലിറങ്ങിയത്.
സ്വാമി അയ്യപ്പൻ മാത്രമല്ല ദേവ ഗണങ്ങളെല്ലാം ഇടത് സർക്കാരിനൊപ്പമാണെന്ന് ധര്‍മ്മടത്ത് വോട്ട് ചെയ്യാനെത്തിയപ്പോൾ പറഞ്ഞ പിണറായി വിജയൻ എൻഎസ്എസ് നേതൃത്വം പറഞ്ഞത് അണികൾ കേട്ടോ എന്ന പ്രതികരണമാണ് തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം നടത്തിയത്. പ്രതികരണത്തിൽ പുലിവാല് പിടിച്ചു എങ്കിലും അയ്യപ്പൻ പിണറായിക്ക് ഒപ്പമാണെന്ന് ജനവിധി വന്നപ്പോൾ തെളിഞ്ഞു.
എൻഎസ്എസ് നിലപാടിൽ തെറ്റില്ലെന്നും വിശ്വാസ സംരക്ഷണത്തിൽ ഇടതു മുന്നണി മലക്കം മറിഞ്ഞെന്നുമായിരുന്നു യുഡിഎഫിന്റെ നിലപാട്. ശബരിമല സത്യവാങ് മൂലം തിരുത്താൻ പിണറായി വിജയൻ തയ്യാറാകുമോ എന്ന് ഉമ്മൻചാണ്ടി ചോദിച്ചപ്പോൾ സ്വാമി അയ്യപ്പനോട് പിണറായി മാപ്പു പറയണമെന്നായിരുന്നു എ. കെ. ആന്റണിയുടെ പ്രതികരണം.
തെരഞ്ഞെടുപ്പിലുട നീളം ശബരിമല വിഷയം ഉയർത്തി വോട്ട് ചോദിച്ച ബിജെപിയും പിണറായിയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തി. എൻഎസ്എസിനെതിരെ നടത്തിയ വിമര്‍ശനത്തിലും ശബരിമലയിലെ മുൻ നിലപാടിൽ നിന്ന് പുറകോട്ട് പോയതിനും സര്‍ക്കാരിനെതിരെ തിരിഞ്ഞ പ്രതിപക്ഷ മുന്നണികളും ഫലം വന്ന ശേഷവും സമുദായ നേതൃത്വത്തെ പ്രതിരോധിക്കാൻ എന്ത് നിലപാട് എടുക്കുമെന്നും കണേണ്ടത് തന്നെയാണ്.
ശബരിമല വിശ്വാസ പ്രശ്നത്തിൽ സർക്കാരിനെതിരായ പരസ്യ നിലപാട് എൻഎസ്എസ് നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത് എന്തായാലും വരും ദിവസങ്ങളിലും രാഷ്ട്രീയ കേരളം ചര്‍ച്ച ചെയ്യുമെന്നതിന്റെ ട്രയൽ റൺ തന്നെയാണ് ഇപ്പോൾ പുറത്ത് വരുന്ന പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha