Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം

ബി ജെ പിയോട് പകരം വീട്ടാൻ പിണറായി വിജയൻ... പിണറായി ഇനി പുലിമുരുകൻ പ്രതിരോധമല്ല മടയിൽ കയറി തീർക്കാൻ പിണറായി ഇറങ്ങി... ബിജെപി പ്രത്യാക്രമണമിങ്ങനെ...

04 MAY 2021 10:58 AM IST
മലയാളി വാര്‍ത്ത

ബി ജെ പിയോട് പകരം വീട്ടാന്‍ പിണറായി വിജയന്‍. ഇ.ഡി എന്നൊക്കെ പറഞ്ഞ് തന്നെ രണ്ടു കൊല്ലം തന്നെ ബുദ്ധിമുട്ടിച്ചവര്‍ക്ക് കൊടകരയിലെ കുഴല്‍പ്പണ കവര്‍ച്ചാക്കേസുമായി ബന്ധപ്പെട്ട് പിണറായി പണി കൊടുക്കും.

യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷററില്‍ നിന്ന് ഇലക്ഷന് തൊട്ടു മുമ്പാണ് പോലീസ് മൊഴിയെടുത്തത്. കോഴിക്കോട് സ്വദേശി സുനില്‍ നായിക്കില്‍ നിന്നാണ് മൊഴി എടുത്തത്. തനിക്ക് പണം നല്‍കിയത് സുനില്‍ നായിക്കാണെന്ന് പരാതിക്കാരനായ ധര്‍മരാജന്‍ നേരത്തെ പോലീസിനോട് പറഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്നാണ് സുനില്‍ നായിക്കില്‍നിന്ന് പോലീസ് വിവരങ്ങള്‍ ആരാഞ്ഞത്. ബി.ജെ.പി. ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുള്ളയാളാണ് സുനില്‍. ബി ജെ പിയുടെ ഫണ്ടറായി ഇയാള്‍ അറിയപ്പെടുന്നു.

 



ധര്‍മരാജനുമായി തനിക്ക് വര്‍ഷങ്ങളായുള്ള ബിസിനസ് ബന്ധമാണുള്ളതെന്നാണ് സുനില്‍ നായിക്ക് പറയുന്നത്. എല്ലാ പണമിടപാടിനും രേഖകളുണ്ടെന്നും ഇക്കാര്യം പോലീസിനോടു പറഞ്ഞിട്ടുണ്ടെന്നും സുനില്‍ പറയുന്നു.എന്നാല്‍ ചോദ്യം ചെയ്യല്‍ കഴിഞ്ഞ് മണിക്കൂറുകള്‍ പോയിട്ടും യാതൊരു രേഖയും പോലീസിന് മുന്നില്‍ ഹാജരാക്കിയിട്ടില്ല

അതിനിടെ, കുഴല്‍പ്പണം കൊടുത്തുവിട്ട കോഴിക്കോട്ടെ അബ്കാരി ധര്‍മരാജന് ആര്‍.എസ്.എസ്. ബന്ധമുണ്ടെന്ന് തൃശ്ശൂര്‍ എസ്.പി. ജി. പൂങ്കുഴലി വ്യക്തമാക്കി. ധര്‍മരാജന്‍ ആര്‍.എസ്.എസ്. അംഗമാണെന്നായിരുന്നു എസ്.പി.യുടെ പ്രതികരണം. കവര്‍ച്ച ചെയ്ത പണം പരാതിയില്‍ പറഞ്ഞതിനെക്കാള്‍ കൂടുതലാണെന്നും ഇക്കാര്യത്തില്‍ വ്യക്തത വരാനുണ്ടെന്നും എസ്.പി. പറഞ്ഞു.

 

 



ധര്‍മരാജന്‍ കൊടുത്തുവിട്ട പണമാണ് ഏപ്രില്‍ മൂന്നിന് കൊടകരയില്‍ വ്യാജ വാഹനാപകടമുണ്ടാക്കി ഒരു സംഘം തട്ടിയെടുത്തത്. സംഭവത്തില്‍ 25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നായിരുന്നു ധര്‍മരാജന്റെയും ഇയാളുടെ ഡ്രൈവര്‍ ഷംജീറിന്റെയും പരാതി. എന്നാല്‍ പോലീസ് അന്വേഷണത്തില്‍ ഇതിനെക്കാള്‍ കൂടുതല്‍ പണം ഉണ്ടായിരുന്നതായി കണ്ടെത്തി. കേസില്‍ അറസ്റ്റിലായ പ്രതിയുടെ വീട്ടില്‍നിന്ന് മാത്രം 23 ലക്ഷവും സ്വര്‍ണവും ആറ് ലക്ഷം രൂപ വായ്പ തിരിച്ചടച്ചതിന്റെ രശീതിയും പോലീസ് കണ്ടെത്തിയിരുന്നു.

കുഴല്‍പ്പണ കവര്‍ച്ചാക്കേസില്‍ ഇതുവരെ ഏഴ് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. പിടികൂടാനുള്ള അഞ്ച് പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.

 

 



ബി ജെ പിക്കെതിരെ പിണറായി സര്‍ക്കാര്‍ രാസായുധം പ്രയോഗിക്കാന്‍ കാത്തിരുന്ന കാലത്താണ് കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസ് വന്നു വീഴണത്. ഇതുപോലൊരു നറുക്ക് സര്‍ക്കാരിന് മറ്റൊന്നു കിട്ടാനില്ല. പ്രതിരോധമല്ല ആക്രമണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ടേമില്‍ സ്വയം പ്രതിരോധിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ആക്രമണത്തിനുള്ള ധൈര്യം അന്ന് സര്‍ക്കാരിന് ഉണ്ടായിരുന്നില്ല. ഇന്ന് സര്‍ക്കാരിന് ആക്രമണത്തിന്റെ അര്‍ത്ഥം മനസിലായിരിക്കുന്നു. അവര്‍ വര്‍ധിച്ച വേഗത്തില്‍ ബി ജെ പിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു.

ബി ജെ പി സംസ്ഥാന നേതൃത്വത്തെ കേന്ദ്ര നേതൃത്വം കൈവിട്ടു കഴിഞ്ഞു. സിറ്റിംഗ് സീറ്റ് പോലും ഇല്ലാതാക്കിയ ബി ജെ പി സംസ്ഥാന ഘടകത്തെ ഇനി സാമ്പത്തികമായും സാമൂഹികമായും സഹായിക്കാന്‍ കേന്ദ്രനേതൃത്വം തയ്യാറാവില്ല അതു കൊണ്ടു തന്നെ കൊടകര കുഴല്‍പ്പണ കേസ് ബി ജെ പി സംസ്ഥാന ഘടകം തന്നെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് ചുരുക്കം.

 



പുലിമുരുകന്‍മാര്‍ക്കാണ് ഇനി കാലമെന്ന് പിണറായി വിശ്വസിക്കുന്നു. എതിര്‍ത്ത് തോല്‍പ്പിക്കുന്നവനൊപ്പം മാത്രമേ ജനം നില്‍ക്കുകയുള്ളുവെന്ന് അദ്ദേഹം മനസിലാക്കിയിരിക്കുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് രാത്രി ദീപാരാധന വരെ തങ്കി അങ്കി ചാർത്തിയുള്ള അയ്യപ്പദർശനം സാധ്യമാകും  (8 minutes ago)

കണ്ണൂരില്‍ മൂന്നുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

കളമശ്ശേരി കിന്‍ഫ്രയില്‍ ഉപയോഗശൂന്യമായ സ്വിമ്മിങ് പൂളില്‍ മൃതദേഹം  (7 hours ago)

ആദ്യത്തെ ബിജെപി നഗരപിതാവ് ആദ്യ ഫയലില്‍ ഒപ്പുവെച്ചു  (8 hours ago)

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടിത്തം  (9 hours ago)

പതിമൂന്നുകാരിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി  (9 hours ago)

വ്യാജ ബോംബ് ഭീഷണിയില്‍ നടുങ്ങി കൊല്ലം കളക്ടറേറ്റും പത്തനംതിട്ട കളക്ടറേറ്റും  (10 hours ago)

വര്‍ക്കലയില്‍ 19കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട പെണ്‍കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി  (10 hours ago)

മക്കളുടെ മുന്നില്‍വെച്ച് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി ഭര്‍ത്താവ്  (10 hours ago)

ക്രിസ്മസ് കാലത്ത് ബെവ്‌കോയില്‍ റെക്കോര്‍ഡ് വില്‍പ്പന  (11 hours ago)

ലോഡ് കയറ്റി വന്ന ടിപ്പര്‍ നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞു  (11 hours ago)

വീട്ടിലേക്ക് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു  (12 hours ago)

ബിജെപിയുടെ അഭിമാനകരമായ നേട്ടമെന്ന് സുരേഷ്‌ഗോപി  (12 hours ago)

വിവി രാജേഷിന് അഭിനന്ദനം അറിയിച്ചതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (13 hours ago)

മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ച് കൊന്നു  (13 hours ago)

Malayali Vartha Recommends