ബി ജെ പിയോട് പകരം വീട്ടാൻ പിണറായി വിജയൻ... പിണറായി ഇനി പുലിമുരുകൻ പ്രതിരോധമല്ല മടയിൽ കയറി തീർക്കാൻ പിണറായി ഇറങ്ങി... ബിജെപി പ്രത്യാക്രമണമിങ്ങനെ...
ബി ജെ പിയോട് പകരം വീട്ടാന്‍ പിണറായി വിജയന്‍. ഇ.ഡി എന്നൊക്കെ പറഞ്ഞ് തന്നെ രണ്ടു കൊല്ലം തന്നെ ബുദ്ധിമുട്ടിച്ചവര്‍ക്ക് കൊടകരയിലെ കുഴല്‍പ്പണ കവര്‍ച്ചാക്കേസുമായി ബന്ധപ്പെട്ട് പിണറായി പണി കൊടുക്കും.
യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷററില്‍ നിന്ന് ഇലക്ഷന് തൊട്ടു മുമ്പാണ് പോലീസ് മൊഴിയെടുത്തത്. കോഴിക്കോട് സ്വദേശി സുനില്‍ നായിക്കില്‍ നിന്നാണ് മൊഴി എടുത്തത്. തനിക്ക് പണം നല്‍കിയത് സുനില്‍ നായിക്കാണെന്ന് പരാതിക്കാരനായ ധര്‍മരാജന്‍ നേരത്തെ പോലീസിനോട് പറഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്നാണ് സുനില്‍ നായിക്കില്‍നിന്ന് പോലീസ് വിവരങ്ങള്‍ ആരാഞ്ഞത്. ബി.ജെ.പി. ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുള്ളയാളാണ് സുനില്‍. ബി ജെ പിയുടെ ഫണ്ടറായി ഇയാള്‍ അറിയപ്പെടുന്നു.
ധര്‍മരാജനുമായി തനിക്ക് വര്‍ഷങ്ങളായുള്ള ബിസിനസ് ബന്ധമാണുള്ളതെന്നാണ് സുനില്‍ നായിക്ക് പറയുന്നത്. എല്ലാ പണമിടപാടിനും രേഖകളുണ്ടെന്നും ഇക്കാര്യം പോലീസിനോടു പറഞ്ഞിട്ടുണ്ടെന്നും സുനില്‍ പറയുന്നു.എന്നാല്‍ ചോദ്യം ചെയ്യല്‍ കഴിഞ്ഞ് മണിക്കൂറുകള്‍ പോയിട്ടും യാതൊരു രേഖയും പോലീസിന് മുന്നില്‍ ഹാജരാക്കിയിട്ടില്ല
അതിനിടെ, കുഴല്‍പ്പണം കൊടുത്തുവിട്ട കോഴിക്കോട്ടെ അബ്കാരി ധര്‍മരാജന് ആര്‍.എസ്.എസ്. ബന്ധമുണ്ടെന്ന് തൃശ്ശൂര്‍ എസ്.പി. ജി. പൂങ്കുഴലി വ്യക്തമാക്കി. ധര്‍മരാജന്‍ ആര്‍.എസ്.എസ്. അംഗമാണെന്നായിരുന്നു എസ്.പി.യുടെ പ്രതികരണം. കവര്‍ച്ച ചെയ്ത പണം പരാതിയില്‍ പറഞ്ഞതിനെക്കാള്‍ കൂടുതലാണെന്നും ഇക്കാര്യത്തില്‍ വ്യക്തത വരാനുണ്ടെന്നും എസ്.പി. പറഞ്ഞു.
ധര്‍മരാജന്‍ കൊടുത്തുവിട്ട പണമാണ് ഏപ്രില്‍ മൂന്നിന് കൊടകരയില്‍ വ്യാജ വാഹനാപകടമുണ്ടാക്കി ഒരു സംഘം തട്ടിയെടുത്തത്. സംഭവത്തില്‍ 25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നായിരുന്നു ധര്‍മരാജന്റെയും ഇയാളുടെ ഡ്രൈവര്‍ ഷംജീറിന്റെയും പരാതി. എന്നാല്‍ പോലീസ് അന്വേഷണത്തില്‍ ഇതിനെക്കാള്‍ കൂടുതല്‍ പണം ഉണ്ടായിരുന്നതായി കണ്ടെത്തി. കേസില്‍ അറസ്റ്റിലായ പ്രതിയുടെ വീട്ടില്‍നിന്ന് മാത്രം 23 ലക്ഷവും സ്വര്‍ണവും ആറ് ലക്ഷം രൂപ വായ്പ തിരിച്ചടച്ചതിന്റെ രശീതിയും പോലീസ് കണ്ടെത്തിയിരുന്നു.
കുഴല്‍പ്പണ കവര്‍ച്ചാക്കേസില്‍ ഇതുവരെ ഏഴ് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. പിടികൂടാനുള്ള അഞ്ച് പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.
ബി ജെ പിക്കെതിരെ പിണറായി സര്‍ക്കാര്‍ രാസായുധം പ്രയോഗിക്കാന്‍ കാത്തിരുന്ന കാലത്താണ് കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസ് വന്നു വീഴണത്. ഇതുപോലൊരു നറുക്ക് സര്‍ക്കാരിന് മറ്റൊന്നു കിട്ടാനില്ല. പ്രതിരോധമല്ല ആക്രമണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ടേമില്‍ സ്വയം പ്രതിരോധിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ആക്രമണത്തിനുള്ള ധൈര്യം അന്ന് സര്‍ക്കാരിന് ഉണ്ടായിരുന്നില്ല. ഇന്ന് സര്‍ക്കാരിന് ആക്രമണത്തിന്റെ അര്‍ത്ഥം മനസിലായിരിക്കുന്നു. അവര്‍ വര്‍ധിച്ച വേഗത്തില്‍ ബി ജെ പിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു.
ബി ജെ പി സംസ്ഥാന നേതൃത്വത്തെ കേന്ദ്ര നേതൃത്വം കൈവിട്ടു കഴിഞ്ഞു. സിറ്റിംഗ് സീറ്റ് പോലും ഇല്ലാതാക്കിയ ബി ജെ പി സംസ്ഥാന ഘടകത്തെ ഇനി സാമ്പത്തികമായും സാമൂഹികമായും സഹായിക്കാന്‍ കേന്ദ്രനേതൃത്വം തയ്യാറാവില്ല അതു കൊണ്ടു തന്നെ കൊടകര കുഴല്‍പ്പണ കേസ് ബി ജെ പി സംസ്ഥാന ഘടകം തന്നെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് ചുരുക്കം.
പുലിമുരുകന്‍മാര്‍ക്കാണ് ഇനി കാലമെന്ന് പിണറായി വിശ്വസിക്കുന്നു. എതിര്‍ത്ത് തോല്‍പ്പിക്കുന്നവനൊപ്പം മാത്രമേ ജനം നില്‍ക്കുകയുള്ളുവെന്ന് അദ്ദേഹം മനസിലാക്കിയിരിക്കുന്നു
https://www.facebook.com/Malayalivartha