സംസ്ഥാനത്തെ കോവിഡ് മരണങ്ങള്‍ പ്രതിദിനം അറുപതില്‍ താഴെയെന്ന് മുഖ്യമന്ത്രി; സര്‍ക്കാര്‍ പറയുന്ന കണക്കും ശ്മശാനങ്ങളിലേ കണക്കുകളും തമ്മില്‍ വലിയ അന്തരമെന്ന് ആരോഗ്യപ്രവർത്തകർ, മൂന്നിരട്ടി മരണങ്ങള്‍ നടക്കുന്നുണ്ടെന്ന് അനൗദ്യോഗിക കണക്കുകള്‍

കൊറോണ വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ കേരളത്തിൽ ദിനംപ്രതിൽ നാല്പത്തിനായിരത്തിപ്പരം കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം കോവിഡ് മരണങ്ങള്‍ പുറത്തുവിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കൃത്രിമം കാണിക്കുന്നതായുള്ള ആരോപണവും ഉയരുകയാണ്. സര്‍ക്കാര്‍ കണക്കുകളുടെ മൂന്നിരട്ടി കോവിഡ് മരണങ്ങള്‍ സംസ്ഥാനത്ത് നടന്നിട്ടുണ്ടെന്ന് ആരോഗ്യ പ്രവര്‍ത്തകരും ഇതോടൊപ്പം ആരോപിക്കുന്നുണ്ട്.
പ്രതിദിനം അറുപതില്‍ താഴെയാണ് സംസ്ഥാനത്തെ കോവിഡ് മരണങ്ങള്‍ എന്നാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതില്‍ പാലക്കാട് ജില്ലയില്‍ ഈമാസം 15 പേര്‍ മാത്രം മരിച്ചിട്ടുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ കണക്കുകളില്‍ കാണുവാൻ സാധിക്കുന്നത്. എന്നാല്‍ ഈ കണക്കുകള്‍ തെറ്റാണെന്നാണ് ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളില്‍ നിന്ന് കാണുവാൻ സാധിക്കുന്നത്. സര്‍ക്കാര്‍ പറയുന്ന കണക്കും ശ്മശാനങ്ങളിലേ കണക്കുകളും തമ്മില്‍ വലിയ അന്തരമാണ് ഉള്ളത്.
അതോടൊപ്പം തന്നെ തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ മൃതദേഹങ്ങളധികവും സംസ്‌കരിക്കകാനെത്തുന്ന നിളാതീരത്തെ ശ്മശാനങ്ങളിലേക്കാണ്. ഷൊര്‍ണൂര്‍ ശാന്തിതീരത്തെ ഈമാസത്തെ കണക്ക് പ്രകാരം കോവിഡ് ബാധിച്ച് മരിച്ച അറുപത്തിമൂന്ന് മൃതദേഹങ്ങള്‍ ഈമാസം ഇതുവരെ സംസ്‌കരിക്കുകയുണ്ടായി. പാലക്കാട് നഗരത്തിലെ ചന്ദ്രനഗര്‍ ശ്മശാനത്തിലെ കണക്കു പ്രകാരം വെള്ളിയാഴ്ചയൊഴികെയുള്ള ദിവസങ്ങളില്‍ കോവിഡ് ബോധിച്ച് മരിച്ച പത്തിലേറെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചതായി റിപ്പോർട്ട്.
തിരുവില്വാമല ഐവര്‍ മഠടത്തില്‍ ഒരാഴ്ചയ്ക്കിടെ സംസ്‌കരിച്ചത് അമ്പതിലധികം കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ചിറ്റൂരിലും എലവഞ്ചേരിയിലുമായി പത്തിലേറെ. എന്നിട്ടും പാലക്കാട് ജില്ലയില്‍ പതിനഞ്ച് പേര്‍ മാത്രം മരിച്ചെന്നാണ് സര്‍ക്കാര്‍ കണക്കുകളിലൂടെ കാണുവാൻ സാധിക്കുന്നത്. തൃശൂര്‍ കണക്ക് പുറത്തുവിടുന്നില്ലെങ്കിലും കോവിഡ് ബാധിച്ച് മരിച്ചവരുടെ പ്രതിദിന ശരാശരി നാല്‍പത്തിയഞ്ചെന്നാണ് അനൗദ്യോദിക വിവരം. മറ്റ് ജില്ലകളിലും ഇത്തരത്തില്‍ കണക്കുകളില്‍ കൃത്രിമത്വം കാണിക്കുന്നുണ്ടെന്നാണ് വിവരം.
https://www.facebook.com/Malayalivartha
























