ഹൈക്കോടതി പ്രവര്‍ത്തനം പൂര്‍ണമായും ഓണ്‍ലൈനാക്കുന്നു
കൊറോണ രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ മധ്യവേനലവധിക്ക് ശേഷം കോടതിയുടെ പ്രവര്‍ത്തനം പൂര്‍ണമായും ഓണ്‍ലൈന്‍ രീതിയിലാക്കാന്‍ കോടതി തീരുമാനം. കേസുകള്‍ ഫയല്‍ ചെയ്യുന്നത് ഓണ്‍ലൈന്‍ വഴിയാക്കാനും, സിറ്റിങ്ങുകള്‍ വീഡിയോ കോണ്‍ഫറന്‍സിങ് മുഖേന നടപ്പിലാക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്.
കേസുകളുടെ ഫിസിക്കല്‍ കോപ്പി കോടതിയുടെ പ്രവര്‍ത്തനം വീണ്ടും ആരംഭിച്ച് 45 ദിവസങ്ങള്‍ക്കുള്ളില്‍ നല്‍കണം. ഇക്കാലയളവില്‍ അടിയന്തര സ്വഭാവമുള്ള കേസുകള്‍ പരിഗണിക്കാന്‍ പ്രത്യേക അപേക്ഷ സമര്‍പ്പിക്കണം. ഫയലിങ് സംബന്ധിച്ചുള്ള വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കോടതി ഉടന്‍ പുറത്തിറക്കും.
എറണാകുളത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനാൽ ആണ് ഇത്തരത്തിൽ തീരുമാനം എടുത്തത്. . ജില്ലയിൽ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയർന്ന് തന്നെ നിൽക്കുന്നതായാണ് കാണുന്നത് . അടുത്ത രണ്ടാഴ്ച എറണാകുളത്തെ സംബന്ധിച്ച് നിർണായകമാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്
രാജ്യത്തെ കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയം പരിഗണിക്കുന്നത് ചന്ദ്രചൂഢ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചാണ്. വിഷയം വ്യാഴാഴ്ച പരിഗണിക്കാനിരിക്കെ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.. ഇത്തരം പരിത സ്ഥിതിയിൽ കോടതി നടപടികൾ ഓൺലൈനാക്കാൻ തീരുമാനിക്കുകയായിരുന്നു
https://www.facebook.com/Malayalivartha