Widgets Magazine
16
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം പോളിംഗ് ബൂത്തിലേക്ക്; 75 മണ്ഡലങ്ങളിൽ സിപിഎം, സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എം.വി. ഗോവിന്ദൻ


പാലക്കാട് നിറയുന്ന പുഞ്ചിരി; രാഹുൽ മാങ്കൂട്ടത്തിലിന്റെ 'SMILE' പദ്ധതിയിലെ മൂന്നാമത്തെ വീടും യാഥാർത്ഥ്യമായി...


പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട പ്രതികള്‍.. പോലീസ് തന്ത്രപരമായി ബസ്സുകള്‍ കുറുകെയിട്ട് റോഡ് ബ്ലോക്ക് ചെയ്തതോടെ പ്രതികള്‍ക്ക് വഴിമുട്ടി..ടെ മിനിറ്റുകള്‍ക്കുള്ളില്‍ പോലീസ് സംഘം സ്ഥലം വളഞ്ഞു..


മദ്യമില്ല, പുകവലിയില്ല; ലഹരി ചോര മാത്രം! കൊല്ലത്തെ വിറപ്പിച്ച ആ 'സൈക്കോ' ഗുണ്ടയുടെ അന്ത്യം! നിലവിളിച്ചിട്ടും വിട്ടില്ല; അലുവ അതുൽ വധത്തിന്റെ ഞെട്ടിക്കുന്ന ചുരുളഴിയുന്നു...


മനഃസാക്ഷിയെ നടുക്കുന്ന ക്രൂരമായ ഒരു കൊലപാതകം..ഇരട്ടസഹോദരിയെ യുവാവ് അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി.. കത്തി ഉപയോഗിച്ച് ഏകദേശം 84 തവണയാണ് കുത്തി പരിക്കേൽപ്പിച്ചത്..

വര്‍ഗ്ഗീയ കക്ഷിയായി മുദ്രകുത്തിയ ഐ.എന്‍.എല്‍ ഇടതു മന്ത്രിസഭയിൽ..! കേരളത്തിൽ പിണറായി ഉദ്ദേശിച്ചത് ഇതായിരുന്നോ?

18 MAY 2021 09:05 PM IST
മലയാളി വാര്‍ത്ത

കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ നിയുക്ത എം.എല്‍.എ അഹമ്മദ് ദേവര്‍കോവില്‍ പതിനഞ്ചാം നിയമസഭയില്‍ മന്ത്രിയാകുന്നുവെന്ന പ്രഖ്യാപനങ്ങള്‍ ഇന്ന് പുറത്ത് വന്നിരിക്കുകയാണ്.

ഇന്ത്യന്‍ നാഷണല്‍ ലീഗ് അഥവാ ഐ.എന്‍.എല്‍ എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ദീര്‍ഘകാല സ്വപ്‌നങ്ങളാണ് ഇതോടെ സാക്ഷാൽകരിക്കപ്പെടാൻ പോകുന്നത്.

രണ്ടരപ്പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് ശേഷം എല്‍.ഡി.എഫ് സര്‍ക്കാരില്‍ ഐ.എന്‍.എല്ലിന് ലഭിക്കുന്ന മന്ത്രിസ്ഥാനം മലബാറിലെ മുസ്ലിം രാഷ്ട്രീയത്തിന്റെ ഗതി മാറ്റുന്നതില്‍ നിര്‍ണ്ണായകമാകും എന്ന കാര്യം തീർച്ചയാണ്.

തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് തിരിച്ചടിയേല്‍ക്കുകയും അണികള്‍ നേതാക്കളെ ചോദ്യം ചെയ്യുകയും ചെയ്യുന്ന കാലത്താണ് ഐ.എന്‍.എല്ലിനുള്ള മന്ത്രിപദമെന്നതും ശ്രദ്ധേയമായ കാര്യമാണ്.

ഒരു കാലത്ത് അകറ്റിനിര്‍ത്തിയ ഐ.എന്‍.എല്ലിനെ മന്ത്രിസഭയിലെടുത്തതോടെ സി.പി.എം നടത്തിയത് ഒരു തിരുത്തല്‍ കൂടിയാണ്. ബാബറി മസ്ജിദ് തകര്‍ച്ചക്ക് ശേഷം അന്നത്തെ സി.പി.എം ജനറല്‍ സെക്രട്ടറി ഹര്‍ക്കിഷന്‍ സിങ് സുര്‍ജിത്തിന്റെ ആശീര്‍വാദത്തോടെയാണ് ഇബ്രാഹീം സുലൈമാന്‍ സേഠ് ഇന്ത്യന്‍ നാഷണല്‍ ലീഗിന് രൂപം നൽകിയത്. അന്ന് കോണ്‍ഗ്രസിന്റെ മൗനാനുവാദത്തോടെയാണ് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടത് എന്ന ആരോപണം വ്യാപകമായി ഉയര്‍ന്നിരുന്നു.

പ്രതിഷേധങ്ങള്‍ ആളിപ്പടര്‍ന്നപ്പോള്‍, ആ വികാരം ഉള്‍ക്കൊണ്ട് മുസ്ലിം ലീഗ് കോണ്‍ഗ്രസുമായുള്ള സഖ്യം അവസാനിപ്പിക്കണമെന്ന ആവശ്യം മുസ്ലിം ലീഗ് നേതാക്കളില്‍ ഒരു വിഭാഗം ഉന്നയിച്ചു. എന്നാല്‍ ലീഗിന്റെ പാര്‍ട്ടി നേതൃത്വം ഇത് തള്ളിക്കളഞ്ഞു.

ഇതില്‍ പ്രതിഷേധിച്ചാണ് മുസ്‌ലിം ലീഗിന്റെ ദേശീയ പ്രസിഡന്റും ഉന്നത നേതാവുമായിരുന്ന ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം മുസ്‌ലിം ലീഗ് വിടുന്നത്.

1994 ഏപ്രില്‍ 23 ന് ദല്‍ഹിയിലെ ഐവാനെ ഗാലിബ് ഹാളില്‍ വെച്ച് ഇബ്രാഹിം സുലൈമാന്‍ സേട്ട് ഇന്ത്യന്‍ നാഷണന്‍ ലീഗ് എന്ന പുതിയ പാര്‍ട്ടിക്ക് രൂപം കൊടുത്തു. ഐ.എന്‍.എല്‍ പൊതുയോഗങ്ങളില്‍ തടിച്ചുകൂടിയ ആള്‍ക്കൂട്ടത്തെ കണ്ട് മുസ്ലിം ലീഗ് ഞെട്ടിയ കാലം വരെയുണ്ടായിരുന്നു.

പാര്‍ട്ടിയുടെ പേരില്‍ നിന്ന് മുസ്‌ലിം എന്ന വാക്ക് ഒഴിവാക്കുകയും മതേതര രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്‌തെങ്കിലും സമുദായ പാര്‍ട്ടി എന്ന ഇമേജില്‍ നിന്ന് പുറത്തുകടക്കാന്‍ ഐ.എന്‍.എലിന് സാധിച്ചിരുന്നില്ല.

മുന്‍കാല മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ മാത്രമായിരുന്നു ഐ.എന്‍.എലില്‍ നേതാക്കളായും അണികളായും ഉണ്ടായിരുന്നത് എന്നതായിരുന്നു ഇതിന്റെ മുഖ്യ കാരണം. സമുദായ പാര്‍ട്ടി എന്ന ലേബലാണ് ദീര്‍ഘകാലം മുന്നണിയോടൊപ്പം നിന്നിട്ടും ഐ.എന്‍.എലിനെ എല്‍.ഡി.എഫ് ഔദ്യോഗികമായി ഭാഗമാക്കാതിരുന്നത് എന്ന നിരീക്ഷണവുമുണ്ട്.

1995ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മലപ്പുറത്തെ അഞ്ച് മുനിസിപ്പാലിറ്റികളുള്‍പ്പെടെ ഭൂരിപക്ഷം തദ്ദേശസ്ഥാപനങ്ങളും ഐ.എന്‍.എല്‍ പിന്തുണയോടെ ഇടതുപക്ഷം പിടിച്ചെടുത്തു. പക്ഷെ മുന്നണി പ്രവേശമെന്ന ആവശ്യം ചര്‍ച്ചയായപ്പോഴൊക്കെ സി.പി.എം പല ഉടക്കുകള്‍ പറഞ്ഞു. ചില സി.പി.എം നേതാക്കള്‍ ഐ.എന്‍.എല്‍ വര്‍ഗ്ഗീയ കക്ഷിയാണെന്ന് പരസ്യമായി നിലപാടെടുത്തു.

വി.എസ്. അച്ച്യുതാനന്ദനായിരുന്നു അതിന് മുന്നില്‍ നിന്നതും. ഇ.എം.എസും ഇ.കെ നായനാരും ഐ.എന്‍.എല്ലിനെ മുന്നണിയിലെടുക്കാമെന്ന നിലപാടെടുത്തപ്പോള്‍ മറുവിഭാഗം എതിര്‍ത്തു. ഇതോടെ പ്രവര്‍ത്തകര്‍ പതുക്കെ മുസ്ലിം ലീഗിലേക്ക് മടങ്ങിത്തുടങ്ങി.

2001 നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കിയെങ്കിലും മുന്നണി പ്രവേശത്തിന് നീണ്ട 25 വര്‍ഷം കാത്തിരിക്കേണ്ടി വന്നു. ഈ കാത്തിരിപ്പ് പാര്‍ട്ടിക്ക് പക്ഷേ വലിയ വില നല്‍കേണ്ടി വന്നു. പ്രവര്‍ത്തകരുടെയും നേതാക്കളില്‍ ചിലരുടെയും കൊഴിഞ്ഞു പോക്കും ലീഗിന്റെ പരിഹാസവുമേറ്റ് പ്രതിസന്ധിയിലായെങ്കിലും ഐ.എന്‍.എല്‍ ഇടതുപക്ഷ രാഷ്ട്രീയത്തിനൊപ്പം ഉറച്ചു നിന്നു.തെരെഞ്ഞെടുപ്പ് തോല്‍വിയില്‍ നേതൃത്വം ചോദ്യം ചെയ്യപ്പെടുന്ന കാലത്ത് ഐ.എന്‍.എല്ലിന് സി.പി.എം നല്‍കിയ അംഗീകാരത്തെ മുസ്ലിം ലീഗ് ആശങ്കയോടെയാണ് കാണുന്നത്.

സമുദായ മനസ്സിന്റെ ദിശാമാറ്റം വേഗത്തിലാകുമോയെന്ന ആശങ്ക. സമുദായ സംഘടനകള്‍ ആശ്രയിക്കാവുന്ന ഒരു അധികാര കേന്ദ്രമായി ഇനി ഐ.എന്‍.എല്ലിനെ കാണുമെന്നതും ലീഗിനെ ആകുലപ്പെടുത്തുന്നു. ലീഗിന്റെ ഈ ആശങ്കകള്‍ സി.പി.എം സാധ്യതയായി കാണുകയാണ്. ഇതിനെല്ലാം അപ്പുറത്ത് രണ്ടരപ്പതിറ്റാണ്ടു കാലം പുറത്തു നിര്‍ത്തിയിട്ടും ഇടതുപക്ഷത്തിനൊപ്പം ഉറച്ചുനിന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് നല്‍കുന്ന അംഗീകാരം.

ഒടുവില്‍ 2019 ലാണ് ഐ.എന്‍.എലിനെ എല്‍.ഡി.എഫ് ഔദ്യോഗികമായി മുന്നണിയുടെ ഭാഗമാക്കുന്നത്. മുസ്‌ലിം ലീഗിന്റെ സിറ്റിംഗ് സീറ്റായ കോഴിക്കോട് സൗത്ത് മണ്ഡലം പിടിച്ചെടുത്ത അഹമ്മദ് ദേവര്‍കോവില്‍ മന്ത്രിയാകുന്നതോടെ ഐ.എന്‍.എല്‍ വലിയ പ്രതീക്ഷയിലാണ്.

പാര്‍ട്ടിയുടെ വിപുലീകരണത്തിനും മുന്നോട്ടുപോക്കിനും ഇത് വലിയ രീതിയില്‍ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ഐ.എന്‍.എല്‍ വൃത്തങ്ങള്‍ ഇപ്പോഴുള്ളത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയുമായി അവിഹിതബന്ധം ആരോപിച്ച് നടുറോഡില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി  (5 hours ago)

ധ്യാനും വിഷ്ണുവും ഒന്നിക്കുന്ന 'ഭീഷ്മര്‍' മാര്‍ച്ച് 20ന് തിയറ്ററുകളില്‍ എത്തും  (6 hours ago)

ബോളിവുഡ് താരങ്ങള്‍ അധോലോകത്തിന്റെ സമ്മര്‍ദം അനുഭവിച്ചിരുന്നതായി ഫറാ ഖാന്‍  (7 hours ago)

കരൂര്‍ ദുരന്തത്തില്‍ വിജയ്‌യെ സിബിഐ ചോദ്യംചെയ്യുന്നത് ഏഴുമണിക്കൂര്‍ നീണ്ടു  (7 hours ago)

ദുര്‍ഭരണം അവസാനിക്കാന്‍ 26 ദിവസം മാത്രമെയുള്ളൂ എന്ന് വി.ഡി.സതീശന്‍  (7 hours ago)

എന്‍സിപി സ്ഥാനാര്‍ഥികളില്‍ തീരുമാനമായില്ല  (7 hours ago)

എംഎസ്എഫ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് ജി.സുധാകരൻ...  (8 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലിടിച്ച് 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം  (8 hours ago)

കോണ്‍ഗ്രസില്‍ നിന്ന് നാല് എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കാന്‍ സാദ്ധ്യത  (8 hours ago)

ഗുണ്ടാ നേതാവ് അലുവ അതുലിനെ കൊലപെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ്  (8 hours ago)

കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക നാളെ പ്രഖ്യാപിക്കും  (8 hours ago)

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്  (8 hours ago)

പ്രചരിക്കുന്ന കിംവദന്തികള്‍ വിശ്വസിക്കരുത്; വിശദീകരണവുമായി ടിവികെ  (8 hours ago)

ട്രെയിനിലെ കോച്ചിനുള്ളിൽ നിന്നുള്ള ഒരു തല്ലാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്  (8 hours ago)

വിജയ്‍യുടെ ചോദ്യം ചെയ്യൽ പൂർത്തിയായി...സിബിഐ ആസ്ഥാനത്ത് ആരംഭിച്ച ചോദ്യം ചെയ്യൽ 7 മണിക്കൂർ നീണ്ടു..  (8 hours ago)

Malayali Vartha Recommends