Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..

പൂക്കൾ നിറഞ്ഞ പാതയല്ല അത് പണിയാണ്! കോൺ​ഗ്രസിലെ ഒത്തുകളിക്ക് ആണി അടിച്ച് സതീശൻ... ഈ ചതി വേണ്ടാർന്ന്..

22 MAY 2021 08:48 PM IST
മലയാളി വാര്‍ത്ത

More Stories...

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം

സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...

കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..

ഉമ്മൻചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടെയും അഭിപ്രായം മറികടന്ന് ഹൈക്കമാന്റ് നടത്തിയ നിര്‍ണ്ണായക ഇടപെടൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിൽ ഉണ്ടാക്കുന്നത് ദൂര വ്യാപക മാറ്റങ്ങളാകുമെന്ന് വിലയിരുത്തൽ.

ഗ്രൂപ്പ് മാനേജര്‍മാരുടെ അഭിപ്രായങ്ങളെ എല്ലാം അപ്രസക്തമാക്കിയാണ് വി ഡി സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ച ഹൈക്കമാന്‍റ് നടപടി വലിയ ഞെട്ടലാണ് കേരളത്തിലെ നേതൃ ത്രയങ്ങളിൽ ഉണ്ടാക്കിയത്.

പാർട്ടിയിൽ അവസാന വാക്ക് ഗ്രൂപ്പാണെന്ന പതിവ് തെറ്റിച്ചാണ് തലമുറമാറ്റം എന്ന ആശയം ഹൈക്കമാന്റ് മുന്നോട്ട് വയ്ക്കുന്നത്. വർഷങ്ങളായി നിലനിൽക്കുന്ന കേരളത്തിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ പരാജയത്തിന്റെ പശ്ചാത്തലത്തിൽ ഇതോടെ ഇല്ലാതായിരിക്കുകയാണ്.

തീര്‍ത്തും അപ്രതീക്ഷിതമായി പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് രമേശ് ചെന്നിത്തലയെ ഹൈക്കമാന്‍റ് ഇടപെട്ട് മാറ്റിയതോടെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് മുല്ലപ്പള്ളിയുടെ സ്ഥാന ചലനവും ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. പരാജയത്തിന്‍റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പടിയിറങ്ങാനാകും മുല്ലപ്പള്ളിയുടെ ശ്രമം. അങ്ങനെ എങ്കിൽ കെപിസിസി അധ്യക്ഷ പദവിയിലേക്ക് കെ. സുധാകരന്‍റെ വരവും ഉടനെ തന്നെ പ്രതീക്ഷിക്കാവുന്നതാണ്.

വി.ഡി.സതീശനിലൂടെ എഐസിസി നൽകിയത് തലമുറ മാറ്റമെന്ന സന്ദേശം തന്നെയാണ്. ചെറിയ അറ്റകുറ്റപ്പണിക്കു തീർക്കാനാകാത്ത പ്രശ്നങ്ങളാണ് കേരളത്തിലുള്ളതെന്നു ബോധ്യപ്പെട്ടതോടെ ഗ്രൂപ്പ് നേതാക്കളുടെ അവകാശവാദങ്ങൾ നേതൃത്വം തള്ളി. ഉമ്മൻചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും നിര്‍ദേശങ്ങൾ നടപ്പിലാക്കാനാകില്ലെന്ന സന്ദേശം ഇന്നലെ രാത്രിയോടെയെത്തി.

കെ കരുണാകരൻ, എ കെ ആന്‍റണി കാലത്ത് തുടങ്ങി ഉമ്മൻചാണ്ടി രമേശ് ചെന്നിത്തല നേതൃത്വത്തിലൂടെ തുടര്‍ന്ന ഗ്രൂപ്പ് രാഷ്ട്രീയത്തിൽ കടക്കലാണ് ഹൈക്കമാന്‍റ് കത്തിവച്ചത്. ഐ ഗ്രൂപ്പ് താവളത്തിലാണെങ്കിലും ഗ്രൂപ്പിനും പാർട്ടിക്കും അപ്പുറത്തേക്കും വളർന്നെങ്കിലും വി. ഡി. സതീശൻറെ സ്ഥാനം എന്നും രണ്ടാം നിരയിലായിരുന്നു.

പറവൂരിൽ ഓരോ തവണയും ഉയരുന്ന ജനപിന്തുണയും നിയമസഭയിലെ തകർപ്പൻ പ്രകടനങ്ങളുമൊന്നും ഒരു പ്രധാന പദവിയിലേക്കും വിഡി സതീശന് തുണയായില്ല. ഇത്രയും കാലം സിപിഐയുടെ സ്ഥാനർഥികളെ നിലം പരിശാക്കി കടന്നു വന്ന വിജയങ്ങൾ എന്തായാലും വിഡിക്ക് മുതൽക്കൂട്ട് തന്നെയാകും.

ഉമ്മൻചാണ്ടിയേയും ചെന്നിത്തലയേയും മറികടന്ന് ഹൈക്കമാന്‍റ് താൽപര്യപ്രകാരം പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് എത്തിയ വി ഡി സതീശന് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളിയും ഈ നേതാക്കളെ ഒപ്പം നിർത്തൽ തന്നെയാകും. ഗ്രൂപ്പിന്റെ പിൻബലമില്ലാത്ത വി.ഡി.സതീശനു വേണ്ടി ഇരു ഗ്രൂപ്പുകളിൽനിന്നും ലഭിച്ച അപ്രതീക്ഷിത പിന്തുണ അതിശയിപ്പിക്കുന്നതായി മാറി.

21 എംഎൽഎമാരിൽ 11 പേരാണ് സതീശനെ പിന്തുണച്ചത്. ചെന്നിത്തലയ്ക്കുവേണ്ടി ശക്തമായി നിലകൊണ്ട ഐ ഗ്രൂപ്പിന്റെ കണക്കുകൂട്ടലുകളെ യുവനിര തെറ്റിച്ചു എന്നു വേണം പറയാൻ. സതീശന് 3 പേരുടെ പിന്തുണ മാത്രമേ കിട്ടൂ എന്നായിരുന്നു ഐ ഗ്രൂപ്പിന്റെ ധാരണ.

വി ഡി സതീശന്റെ വരവോടെ തലമുറ മാറ്റത്തിനാണ് കോൺഗ്രസിൽ അവസരം ഒരുങ്ങുന്നത്. പാരാജയത്തിന്‍റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നു എന്ന് പറഞ്ഞതിലൂടെ സ്ഥാനമാറ്റത്തിന് ഒരുക്കമെന്ന സൂചന മുല്ലപ്പള്ളി രാമചന്ദ്രനും നൽകുന്നുണ്ട്.

സിപിഎം ധീരമായ തീരുമാനമെടുത്ത് മുന്നോട്ടു പോകുമ്പോൾ ഗ്രൂപ്പടിസ്ഥാനത്തിലുള്ള വീതംവയ്പ് പാർട്ടിയെ ദുർബലമാക്കുമെന്നു കേന്ദ്ര നിരീക്ഷകരും നിലപാടെടുത്തു.

പാർട്ടിയെ താഴേത്തട്ടിൽ വളർത്താൻ കഴിയുന്ന ആളുകൾ നേതൃനിരയിലുണ്ടാകണമെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ കെപിസിസി നേതൃത്വത്തിലും ജില്ലാ തലത്തിലും അഴിച്ചുപണിയുണ്ടാകും. യുവനിരയ്ക്കു കൂടുതൽ പ്രാധാന്യം ലഭിക്കും.

ഗ്രൂപ്പുകളെ ഒത്തൊരുമയോടെ കൊണ്ടുപോയി താഴേത്തട്ടിൽ പാർട്ടിയെ സജീവമാക്കുക, ശക്തനായ പിണറായിക്കൊത്ത ശക്തിയായി വളരുക എന്നിവയൊക്കെയാണ് വെല്ലുവിളികൾ. ഗ്രൂപ്പ് വ്യത്യസമില്ലാതെയുള്ള സൗഹൃദങ്ങളും സത്യസന്ധതയും പ്രശ്നങ്ങളെ ആഴത്തിലും ഗൗരവത്തിലും പഠിച്ച് ഊർജസ്വലതയോടെ അവതരിപ്പിക്കാനുമുള്ള കഴിവുമെല്ലാം സതീശനെ വ്യത്യസ്തനാക്കുന്നു. പി.ടി. ചാക്കോയ്ക്കും ആന്റണിക്കും ശേഷം പ്രതിപക്ഷ നേതാവാകുന്ന പ്രായം കുറഞ്ഞ ആൾകൂടിയാണ് വി.ഡി. സതീശൻ.

വർഷങ്ങൾക്കു ശേഷം കോൺഗ്രസിലെ ഗ്രൂപ്പ് ഘടനയും മാറുകയാണ്. അധികാരത്തിലേക്കു വി.ഡി. സതീശൻ എത്തുന്നതോടെ അദ്ദേഹത്തിനു പാർട്ടിയിൽ ശക്തികൂടും. കെ.സുധാകരന്‍ ഐ ഗ്രൂപ്പിലാണെങ്കിലും ചെന്നിത്തലയുമായി അടുത്ത കാലത്ത് അകൽച്ചയിലാണ്.

സുധാകരൻ കെപിസിസി പ്രസിഡന്റായാൽ ഇരുനേതാക്കളെയും കേന്ദ്രീകരിച്ച് ഗ്രൂപ്പുകളുണ്ടാകാം. കരുണാകരൻ–ആന്റണി ഗ്രൂപ്പെന്നത് ചെന്നിത്തല–ഉമ്മൻചാണ്ടി ഗ്രൂപ്പായി മാറി. ഇനിയത് പുതിയ ഗ്രൂപ്പ് സമവാക്യങ്ങളിലേക്കെത്താം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകതന്നെ ചെയ്യുമെന്ന് ശരത്കുമാര്‍  (2 hours ago)

ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കും  (2 hours ago)

പാചക വാതക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം  (2 hours ago)

ഇപ്പോള്‍ സിംഗിളാണെന്ന് വെളിപ്പെടുത്തിയതിന് കാരണം പറഞ്ഞ് മീര വാസുദേവ്  (3 hours ago)

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി  (3 hours ago)

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം  (4 hours ago)

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് നെതന്യാഹു  (4 hours ago)

യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഞങ്ങള്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് ഭീഷണി  (4 hours ago)

ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (4 hours ago)

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി ചട്ടം; 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകള്‍ക്കു മാത്രം പാന്‍ മതി  (5 hours ago)

മനപൂര്‍വമായി ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടി സി.പി.എം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പാലക്കാട്ടേത്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (6 hours ago)

ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ജി സുധാകരൻ; മുഖ്യമന്ത്രിയില്‍നിന്ന് ചെറ്റത്തരം പ്രയോഗം വന്നതിലൂടെ അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമായി; വിമർശിച്ച് എഐസിസി ജനറൽ സെക്രട്  (6 hours ago)

പെരുമാറ്റച്ചട്ട ലംഘനം; ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണനെതിരെ കേസ്  (6 hours ago)

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം  (6 hours ago)

നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, അഭിവന്ദ്യന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തെറിപ്പാട്ട് തുടങ്ങി  (6 hours ago)

Malayali Vartha Recommends