Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

പൂക്കൾ നിറഞ്ഞ പാതയല്ല അത് പണിയാണ്! കോൺ​ഗ്രസിലെ ഒത്തുകളിക്ക് ആണി അടിച്ച് സതീശൻ... ഈ ചതി വേണ്ടാർന്ന്..

22 MAY 2021 08:48 PM IST
മലയാളി വാര്‍ത്ത

ഉമ്മൻചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടെയും അഭിപ്രായം മറികടന്ന് ഹൈക്കമാന്റ് നടത്തിയ നിര്‍ണ്ണായക ഇടപെടൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിൽ ഉണ്ടാക്കുന്നത് ദൂര വ്യാപക മാറ്റങ്ങളാകുമെന്ന് വിലയിരുത്തൽ.

ഗ്രൂപ്പ് മാനേജര്‍മാരുടെ അഭിപ്രായങ്ങളെ എല്ലാം അപ്രസക്തമാക്കിയാണ് വി ഡി സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ച ഹൈക്കമാന്‍റ് നടപടി വലിയ ഞെട്ടലാണ് കേരളത്തിലെ നേതൃ ത്രയങ്ങളിൽ ഉണ്ടാക്കിയത്.

പാർട്ടിയിൽ അവസാന വാക്ക് ഗ്രൂപ്പാണെന്ന പതിവ് തെറ്റിച്ചാണ് തലമുറമാറ്റം എന്ന ആശയം ഹൈക്കമാന്റ് മുന്നോട്ട് വയ്ക്കുന്നത്. വർഷങ്ങളായി നിലനിൽക്കുന്ന കേരളത്തിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ പരാജയത്തിന്റെ പശ്ചാത്തലത്തിൽ ഇതോടെ ഇല്ലാതായിരിക്കുകയാണ്.

തീര്‍ത്തും അപ്രതീക്ഷിതമായി പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് രമേശ് ചെന്നിത്തലയെ ഹൈക്കമാന്‍റ് ഇടപെട്ട് മാറ്റിയതോടെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് മുല്ലപ്പള്ളിയുടെ സ്ഥാന ചലനവും ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. പരാജയത്തിന്‍റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പടിയിറങ്ങാനാകും മുല്ലപ്പള്ളിയുടെ ശ്രമം. അങ്ങനെ എങ്കിൽ കെപിസിസി അധ്യക്ഷ പദവിയിലേക്ക് കെ. സുധാകരന്‍റെ വരവും ഉടനെ തന്നെ പ്രതീക്ഷിക്കാവുന്നതാണ്.

വി.ഡി.സതീശനിലൂടെ എഐസിസി നൽകിയത് തലമുറ മാറ്റമെന്ന സന്ദേശം തന്നെയാണ്. ചെറിയ അറ്റകുറ്റപ്പണിക്കു തീർക്കാനാകാത്ത പ്രശ്നങ്ങളാണ് കേരളത്തിലുള്ളതെന്നു ബോധ്യപ്പെട്ടതോടെ ഗ്രൂപ്പ് നേതാക്കളുടെ അവകാശവാദങ്ങൾ നേതൃത്വം തള്ളി. ഉമ്മൻചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും നിര്‍ദേശങ്ങൾ നടപ്പിലാക്കാനാകില്ലെന്ന സന്ദേശം ഇന്നലെ രാത്രിയോടെയെത്തി.

കെ കരുണാകരൻ, എ കെ ആന്‍റണി കാലത്ത് തുടങ്ങി ഉമ്മൻചാണ്ടി രമേശ് ചെന്നിത്തല നേതൃത്വത്തിലൂടെ തുടര്‍ന്ന ഗ്രൂപ്പ് രാഷ്ട്രീയത്തിൽ കടക്കലാണ് ഹൈക്കമാന്‍റ് കത്തിവച്ചത്. ഐ ഗ്രൂപ്പ് താവളത്തിലാണെങ്കിലും ഗ്രൂപ്പിനും പാർട്ടിക്കും അപ്പുറത്തേക്കും വളർന്നെങ്കിലും വി. ഡി. സതീശൻറെ സ്ഥാനം എന്നും രണ്ടാം നിരയിലായിരുന്നു.

പറവൂരിൽ ഓരോ തവണയും ഉയരുന്ന ജനപിന്തുണയും നിയമസഭയിലെ തകർപ്പൻ പ്രകടനങ്ങളുമൊന്നും ഒരു പ്രധാന പദവിയിലേക്കും വിഡി സതീശന് തുണയായില്ല. ഇത്രയും കാലം സിപിഐയുടെ സ്ഥാനർഥികളെ നിലം പരിശാക്കി കടന്നു വന്ന വിജയങ്ങൾ എന്തായാലും വിഡിക്ക് മുതൽക്കൂട്ട് തന്നെയാകും.

ഉമ്മൻചാണ്ടിയേയും ചെന്നിത്തലയേയും മറികടന്ന് ഹൈക്കമാന്‍റ് താൽപര്യപ്രകാരം പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് എത്തിയ വി ഡി സതീശന് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളിയും ഈ നേതാക്കളെ ഒപ്പം നിർത്തൽ തന്നെയാകും. ഗ്രൂപ്പിന്റെ പിൻബലമില്ലാത്ത വി.ഡി.സതീശനു വേണ്ടി ഇരു ഗ്രൂപ്പുകളിൽനിന്നും ലഭിച്ച അപ്രതീക്ഷിത പിന്തുണ അതിശയിപ്പിക്കുന്നതായി മാറി.

21 എംഎൽഎമാരിൽ 11 പേരാണ് സതീശനെ പിന്തുണച്ചത്. ചെന്നിത്തലയ്ക്കുവേണ്ടി ശക്തമായി നിലകൊണ്ട ഐ ഗ്രൂപ്പിന്റെ കണക്കുകൂട്ടലുകളെ യുവനിര തെറ്റിച്ചു എന്നു വേണം പറയാൻ. സതീശന് 3 പേരുടെ പിന്തുണ മാത്രമേ കിട്ടൂ എന്നായിരുന്നു ഐ ഗ്രൂപ്പിന്റെ ധാരണ.

വി ഡി സതീശന്റെ വരവോടെ തലമുറ മാറ്റത്തിനാണ് കോൺഗ്രസിൽ അവസരം ഒരുങ്ങുന്നത്. പാരാജയത്തിന്‍റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നു എന്ന് പറഞ്ഞതിലൂടെ സ്ഥാനമാറ്റത്തിന് ഒരുക്കമെന്ന സൂചന മുല്ലപ്പള്ളി രാമചന്ദ്രനും നൽകുന്നുണ്ട്.

സിപിഎം ധീരമായ തീരുമാനമെടുത്ത് മുന്നോട്ടു പോകുമ്പോൾ ഗ്രൂപ്പടിസ്ഥാനത്തിലുള്ള വീതംവയ്പ് പാർട്ടിയെ ദുർബലമാക്കുമെന്നു കേന്ദ്ര നിരീക്ഷകരും നിലപാടെടുത്തു.

പാർട്ടിയെ താഴേത്തട്ടിൽ വളർത്താൻ കഴിയുന്ന ആളുകൾ നേതൃനിരയിലുണ്ടാകണമെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ കെപിസിസി നേതൃത്വത്തിലും ജില്ലാ തലത്തിലും അഴിച്ചുപണിയുണ്ടാകും. യുവനിരയ്ക്കു കൂടുതൽ പ്രാധാന്യം ലഭിക്കും.

ഗ്രൂപ്പുകളെ ഒത്തൊരുമയോടെ കൊണ്ടുപോയി താഴേത്തട്ടിൽ പാർട്ടിയെ സജീവമാക്കുക, ശക്തനായ പിണറായിക്കൊത്ത ശക്തിയായി വളരുക എന്നിവയൊക്കെയാണ് വെല്ലുവിളികൾ. ഗ്രൂപ്പ് വ്യത്യസമില്ലാതെയുള്ള സൗഹൃദങ്ങളും സത്യസന്ധതയും പ്രശ്നങ്ങളെ ആഴത്തിലും ഗൗരവത്തിലും പഠിച്ച് ഊർജസ്വലതയോടെ അവതരിപ്പിക്കാനുമുള്ള കഴിവുമെല്ലാം സതീശനെ വ്യത്യസ്തനാക്കുന്നു. പി.ടി. ചാക്കോയ്ക്കും ആന്റണിക്കും ശേഷം പ്രതിപക്ഷ നേതാവാകുന്ന പ്രായം കുറഞ്ഞ ആൾകൂടിയാണ് വി.ഡി. സതീശൻ.

വർഷങ്ങൾക്കു ശേഷം കോൺഗ്രസിലെ ഗ്രൂപ്പ് ഘടനയും മാറുകയാണ്. അധികാരത്തിലേക്കു വി.ഡി. സതീശൻ എത്തുന്നതോടെ അദ്ദേഹത്തിനു പാർട്ടിയിൽ ശക്തികൂടും. കെ.സുധാകരന്‍ ഐ ഗ്രൂപ്പിലാണെങ്കിലും ചെന്നിത്തലയുമായി അടുത്ത കാലത്ത് അകൽച്ചയിലാണ്.

സുധാകരൻ കെപിസിസി പ്രസിഡന്റായാൽ ഇരുനേതാക്കളെയും കേന്ദ്രീകരിച്ച് ഗ്രൂപ്പുകളുണ്ടാകാം. കരുണാകരൻ–ആന്റണി ഗ്രൂപ്പെന്നത് ചെന്നിത്തല–ഉമ്മൻചാണ്ടി ഗ്രൂപ്പായി മാറി. ഇനിയത് പുതിയ ഗ്രൂപ്പ് സമവാക്യങ്ങളിലേക്കെത്താം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (3 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (5 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (5 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (5 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (6 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (6 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (6 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (6 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (7 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (8 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (10 hours ago)

Malayali Vartha Recommends