Widgets Magazine
18
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊടിയിറക്കം.... 64ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തൃശ്ശൂരിൽ ഇന്ന് കൊടിയിറങ്ങും... സമാപന സമ്മേളനം വൈകിട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും, മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആണ് മുഖ്യാതിഥി


സങ്കടമടക്കാനാവാതെ നിലവിളിച്ച്.... നെയ്യാറ്റിൻകരയിൽ ഒരു വയസുകാരൻ കുഴഞ്ഞുവീണ് മരിച്ചു


ശബരിമലസ്വർണക്കൊള്ളക്കേസ്.... അതിനിർണായക ഫോറൻസിക് പരിശോധനാ റിപ്പോർട്ട് കൊല്ലം വിജിലൻസ് കോടതി എസ്.ഐ.ടിക്ക് കൈമാറി, നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും, ദേവസ്വം ബെഞ്ച് പരിഗണിച്ച ശേഷമാവും തുടർനടപടികളുണ്ടാവുക


സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയും തെളിവുകള്‍ നശിപ്പിക്കാനുള്ള സാധ്യതയും തള്ളാനാവില്ലെന്ന് കോടതി: ജാമ്യം നൽകിയാൽ അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്താൻ സാധ്യത; ഉഭയസമ്മതമുള്ള ബന്ധമായിരുന്നു എന്നതിന് തെളിവില്ല: ബലാത്സംഗക്കുറ്റത്തിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി: എംഎല്‍എയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള വിധിപ്പകര്‍പ്പ് പുറത്ത്...


ഒരാൾ കൂടി അഴിക്കുള്ളിലേക്കോ..? ശബരിമല തന്ത്രി മഹേഷ് മോഹനരരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും..ഈ മാസം 20-ന് നട അടച്ച ശേഷമായിരിക്കും ചോദ്യം ചെയ്യല്‍..

പൂക്കൾ നിറഞ്ഞ പാതയല്ല അത് പണിയാണ്! കോൺ​ഗ്രസിലെ ഒത്തുകളിക്ക് ആണി അടിച്ച് സതീശൻ... ഈ ചതി വേണ്ടാർന്ന്..

22 MAY 2021 08:48 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 23 ന് കേരളത്തിലെത്തും... ഒരേ വേദിയില്‍ റെയില്‍വേയും ബിജെപിയും സംഘടിപ്പിക്കുന്ന രണ്ടു പരിപാടികളില്‍ മോദി തുടര്‍ച്ചയായി പങ്കെടുക്കും

തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ചചെയ്യുന്ന സിപിഎം കേന്ദ്രകമ്മിറ്റി ഇന്ന് സമാപിക്കും...

മകരവിളക്ക് തീർത്ഥാടനത്തിന് സമാപനമാകുന്നു... ശബരിമല മകരവിളക്ക് ഉത്സവകാലത്ത് തീർത്ഥാടകർക്കുള്ള ദർശനം നാളെ രാത്രി 10ന് അവസാനിക്കും...

  മയക്കുമരുന്ന് കേസിൽ ജാമ്യത്തിൽ കഴിയുകയായിരുന്ന സ്ത്രീയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...

കൊടിയിറക്കം.... 64ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തൃശ്ശൂരിൽ ഇന്ന് കൊടിയിറങ്ങും... സമാപന സമ്മേളനം വൈകിട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും, മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആണ് മുഖ്യാതിഥി

ഉമ്മൻചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടെയും അഭിപ്രായം മറികടന്ന് ഹൈക്കമാന്റ് നടത്തിയ നിര്‍ണ്ണായക ഇടപെടൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിൽ ഉണ്ടാക്കുന്നത് ദൂര വ്യാപക മാറ്റങ്ങളാകുമെന്ന് വിലയിരുത്തൽ.

ഗ്രൂപ്പ് മാനേജര്‍മാരുടെ അഭിപ്രായങ്ങളെ എല്ലാം അപ്രസക്തമാക്കിയാണ് വി ഡി സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ച ഹൈക്കമാന്‍റ് നടപടി വലിയ ഞെട്ടലാണ് കേരളത്തിലെ നേതൃ ത്രയങ്ങളിൽ ഉണ്ടാക്കിയത്.

പാർട്ടിയിൽ അവസാന വാക്ക് ഗ്രൂപ്പാണെന്ന പതിവ് തെറ്റിച്ചാണ് തലമുറമാറ്റം എന്ന ആശയം ഹൈക്കമാന്റ് മുന്നോട്ട് വയ്ക്കുന്നത്. വർഷങ്ങളായി നിലനിൽക്കുന്ന കേരളത്തിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ പരാജയത്തിന്റെ പശ്ചാത്തലത്തിൽ ഇതോടെ ഇല്ലാതായിരിക്കുകയാണ്.

തീര്‍ത്തും അപ്രതീക്ഷിതമായി പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് രമേശ് ചെന്നിത്തലയെ ഹൈക്കമാന്‍റ് ഇടപെട്ട് മാറ്റിയതോടെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് മുല്ലപ്പള്ളിയുടെ സ്ഥാന ചലനവും ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. പരാജയത്തിന്‍റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പടിയിറങ്ങാനാകും മുല്ലപ്പള്ളിയുടെ ശ്രമം. അങ്ങനെ എങ്കിൽ കെപിസിസി അധ്യക്ഷ പദവിയിലേക്ക് കെ. സുധാകരന്‍റെ വരവും ഉടനെ തന്നെ പ്രതീക്ഷിക്കാവുന്നതാണ്.

വി.ഡി.സതീശനിലൂടെ എഐസിസി നൽകിയത് തലമുറ മാറ്റമെന്ന സന്ദേശം തന്നെയാണ്. ചെറിയ അറ്റകുറ്റപ്പണിക്കു തീർക്കാനാകാത്ത പ്രശ്നങ്ങളാണ് കേരളത്തിലുള്ളതെന്നു ബോധ്യപ്പെട്ടതോടെ ഗ്രൂപ്പ് നേതാക്കളുടെ അവകാശവാദങ്ങൾ നേതൃത്വം തള്ളി. ഉമ്മൻചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും നിര്‍ദേശങ്ങൾ നടപ്പിലാക്കാനാകില്ലെന്ന സന്ദേശം ഇന്നലെ രാത്രിയോടെയെത്തി.

കെ കരുണാകരൻ, എ കെ ആന്‍റണി കാലത്ത് തുടങ്ങി ഉമ്മൻചാണ്ടി രമേശ് ചെന്നിത്തല നേതൃത്വത്തിലൂടെ തുടര്‍ന്ന ഗ്രൂപ്പ് രാഷ്ട്രീയത്തിൽ കടക്കലാണ് ഹൈക്കമാന്‍റ് കത്തിവച്ചത്. ഐ ഗ്രൂപ്പ് താവളത്തിലാണെങ്കിലും ഗ്രൂപ്പിനും പാർട്ടിക്കും അപ്പുറത്തേക്കും വളർന്നെങ്കിലും വി. ഡി. സതീശൻറെ സ്ഥാനം എന്നും രണ്ടാം നിരയിലായിരുന്നു.

പറവൂരിൽ ഓരോ തവണയും ഉയരുന്ന ജനപിന്തുണയും നിയമസഭയിലെ തകർപ്പൻ പ്രകടനങ്ങളുമൊന്നും ഒരു പ്രധാന പദവിയിലേക്കും വിഡി സതീശന് തുണയായില്ല. ഇത്രയും കാലം സിപിഐയുടെ സ്ഥാനർഥികളെ നിലം പരിശാക്കി കടന്നു വന്ന വിജയങ്ങൾ എന്തായാലും വിഡിക്ക് മുതൽക്കൂട്ട് തന്നെയാകും.

ഉമ്മൻചാണ്ടിയേയും ചെന്നിത്തലയേയും മറികടന്ന് ഹൈക്കമാന്‍റ് താൽപര്യപ്രകാരം പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് എത്തിയ വി ഡി സതീശന് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളിയും ഈ നേതാക്കളെ ഒപ്പം നിർത്തൽ തന്നെയാകും. ഗ്രൂപ്പിന്റെ പിൻബലമില്ലാത്ത വി.ഡി.സതീശനു വേണ്ടി ഇരു ഗ്രൂപ്പുകളിൽനിന്നും ലഭിച്ച അപ്രതീക്ഷിത പിന്തുണ അതിശയിപ്പിക്കുന്നതായി മാറി.

21 എംഎൽഎമാരിൽ 11 പേരാണ് സതീശനെ പിന്തുണച്ചത്. ചെന്നിത്തലയ്ക്കുവേണ്ടി ശക്തമായി നിലകൊണ്ട ഐ ഗ്രൂപ്പിന്റെ കണക്കുകൂട്ടലുകളെ യുവനിര തെറ്റിച്ചു എന്നു വേണം പറയാൻ. സതീശന് 3 പേരുടെ പിന്തുണ മാത്രമേ കിട്ടൂ എന്നായിരുന്നു ഐ ഗ്രൂപ്പിന്റെ ധാരണ.

വി ഡി സതീശന്റെ വരവോടെ തലമുറ മാറ്റത്തിനാണ് കോൺഗ്രസിൽ അവസരം ഒരുങ്ങുന്നത്. പാരാജയത്തിന്‍റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നു എന്ന് പറഞ്ഞതിലൂടെ സ്ഥാനമാറ്റത്തിന് ഒരുക്കമെന്ന സൂചന മുല്ലപ്പള്ളി രാമചന്ദ്രനും നൽകുന്നുണ്ട്.

സിപിഎം ധീരമായ തീരുമാനമെടുത്ത് മുന്നോട്ടു പോകുമ്പോൾ ഗ്രൂപ്പടിസ്ഥാനത്തിലുള്ള വീതംവയ്പ് പാർട്ടിയെ ദുർബലമാക്കുമെന്നു കേന്ദ്ര നിരീക്ഷകരും നിലപാടെടുത്തു.

പാർട്ടിയെ താഴേത്തട്ടിൽ വളർത്താൻ കഴിയുന്ന ആളുകൾ നേതൃനിരയിലുണ്ടാകണമെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ കെപിസിസി നേതൃത്വത്തിലും ജില്ലാ തലത്തിലും അഴിച്ചുപണിയുണ്ടാകും. യുവനിരയ്ക്കു കൂടുതൽ പ്രാധാന്യം ലഭിക്കും.

ഗ്രൂപ്പുകളെ ഒത്തൊരുമയോടെ കൊണ്ടുപോയി താഴേത്തട്ടിൽ പാർട്ടിയെ സജീവമാക്കുക, ശക്തനായ പിണറായിക്കൊത്ത ശക്തിയായി വളരുക എന്നിവയൊക്കെയാണ് വെല്ലുവിളികൾ. ഗ്രൂപ്പ് വ്യത്യസമില്ലാതെയുള്ള സൗഹൃദങ്ങളും സത്യസന്ധതയും പ്രശ്നങ്ങളെ ആഴത്തിലും ഗൗരവത്തിലും പഠിച്ച് ഊർജസ്വലതയോടെ അവതരിപ്പിക്കാനുമുള്ള കഴിവുമെല്ലാം സതീശനെ വ്യത്യസ്തനാക്കുന്നു. പി.ടി. ചാക്കോയ്ക്കും ആന്റണിക്കും ശേഷം പ്രതിപക്ഷ നേതാവാകുന്ന പ്രായം കുറഞ്ഞ ആൾകൂടിയാണ് വി.ഡി. സതീശൻ.

വർഷങ്ങൾക്കു ശേഷം കോൺഗ്രസിലെ ഗ്രൂപ്പ് ഘടനയും മാറുകയാണ്. അധികാരത്തിലേക്കു വി.ഡി. സതീശൻ എത്തുന്നതോടെ അദ്ദേഹത്തിനു പാർട്ടിയിൽ ശക്തികൂടും. കെ.സുധാകരന്‍ ഐ ഗ്രൂപ്പിലാണെങ്കിലും ചെന്നിത്തലയുമായി അടുത്ത കാലത്ത് അകൽച്ചയിലാണ്.

സുധാകരൻ കെപിസിസി പ്രസിഡന്റായാൽ ഇരുനേതാക്കളെയും കേന്ദ്രീകരിച്ച് ഗ്രൂപ്പുകളുണ്ടാകാം. കരുണാകരൻ–ആന്റണി ഗ്രൂപ്പെന്നത് ചെന്നിത്തല–ഉമ്മൻചാണ്ടി ഗ്രൂപ്പായി മാറി. ഇനിയത് പുതിയ ഗ്രൂപ്പ് സമവാക്യങ്ങളിലേക്കെത്താം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലാം ജയവുമായി 8 പോയിന്റോടെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു  (9 minutes ago)

ഒരേ വേദിയില്‍ റെയില്‍വേയും ബിജെപിയും സംഘടിപ്പിക്കുന്ന രണ്ടു പരിപാടികളില്‍  (18 minutes ago)

ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം  (56 minutes ago)

വായു മലിനീകരണം രൂക്ഷം.  (1 hour ago)

ജല്ലിക്കെട്ട് മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍.  (1 hour ago)

 ഇത്തവണയും ജയം ഇന്ത്യക്കൊപ്പം  (1 hour ago)

തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ചചെയ്യുന്ന സിപിഎം കേന്ദ്രകമ്മിറ്റി ഇന്ന് സമാപിക്കും...  (1 hour ago)

നാളെ വൈകിട്ട് 6ന് ശേഷം ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിടില്ല  (1 hour ago)

പത്ത് ദിവസം നീളുന്ന ആർട്ടിമിസ് 2 ദൗത്യത്തിലൂടെ നാല് പേരാണ് ചന്ദ്രനെ ചുറ്റി തിരിച്ചുവരിക  (1 hour ago)

സ്ത്രീയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ  (2 hours ago)

ബംഗാളിൽ നടന്ന രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ഫ്ലാഗ് ഓഫ് ചടങ്ങിൽ തിരുവനന്തപുരത്തെ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി..  (2 hours ago)

ഉച്ചയ്ക്ക് ശേഷം ഭാഗ്യം തെളിയും! ഗുണദോഷ സമ്മിശ്ര ഫലങ്ങൾ: ഈ രാശിക്കാർ ഇന്ന് ശ്രദ്ധിക്കുക  (2 hours ago)

ഡൽഹി ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത  (2 hours ago)

മുഖ്യാതിഥി മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ  (3 hours ago)

ആ കാഴ്ച ഏവരേയും കണ്ണീരിലാഴ്ത്തി..... നെയ്യാറ്റിൻകരയിൽ ഒരു വയസുകാരൻ കുഴഞ്ഞുവീണ് മരിച്ചു  (3 hours ago)

Malayali Vartha Recommends