Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ആങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കണ്ണീര് കണ്ടാമതി...! ഉമ്മന്‍ ചാണ്ടിയുടെ തറക്കളി അടപടലം ചീറ്റിപ്പോയി...

22 MAY 2021 10:56 PM IST
മലയാളി വാര്‍ത്ത

ആങ്ങള മരിച്ചാലും വേണ്ടില്ല നാത്തൂന്റെ കണ്ണീരു കണ്ടാല്‍ മതിയെന്ന
ഗതികെട്ട നയമാണ് കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ശാപം.
തെരഞ്ഞെടുപ്പില്‍ പരമദയനീയമായി തോറ്റ് 21 സീറ്റുകൡലേക്ക് ജനം
തോല്‍പിച്ചൊതുക്കിയ പാര്‍ട്ടിയിലാണ് ഈ നിലവാരം കെട്ട നാടകങ്ങള്‍
അരങ്ങേറിയത്.


സീറ്റു വിഭജനത്തില്‍ സംഭവിച്ച അതേ തറനാടകം പ്രതിപക്ഷ നേതാവിനെ
തെരഞ്ഞെടുക്കാനുള്ള നാടകത്തിലും സംഭവിച്ചു. നാണം കെട്ട തോല്‍വി
ഏറ്റുവാങ്ങിയിട്ടും രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനം വിടാന്‍
തയാറായില്ല. പുതിയൊരാള്‍ വന്നാല്‍ ഭാവിയില്‍ സ്ഥാനവും സാധ്യതയും
നഷ്ടപ്പെടുമോ എ്ന്ന ഭയമാണ് രമേശ് ചെന്നിത്തലയ്ക്കുമെന്ന്
വ്യക്തമായിരിക്കുന്നത്.


ഹൈക്കമാന്‍ഡിനും ലോ കമാന്‍ഡിനും മുന്നില്‍ എങ്ങനെയും പിടിച്ചുനിന്ന്
കാബിനറ്റ് റാങ്കില്‍ പ്രതിപക്ഷ നേതൃ കസേരയില്‍ തുടരാന്‍ രമേശ് ചെന്നിത്തല ആഞ്ഞുപിടിക്കുകയായിരുന്നു. ജനം മടുത്തു, വെറുത്തു എന്നത് മറച്ചുവെച്ച് സ്വന്തം സ്ഥാനത്തിനുവേണ്ടി പാര്‍ട്ടിയെ ഒറ്റുകൊടുക്കുന്ന ക്രൂരത.
വിഡി സതീശന്‍ എന്ന പുതിയ നേതാവ് പ്രതിപക്ഷനേതാവായാല്‍ തന്റെ ഭാവി ഇരുളടയുമോ എന്ന ഭയത്തില്‍ ഉമ്മന്‍ ചാണ്ടി എന്ന കാരണവരും രമേശ്
ചെന്നിത്തലയെ പിന്‍തുണച്ചുനോക്കി.

പ്രായം 75ല്‍ എത്തുമ്പോഴും പുതിയൊരു തലമുറയ്ക്ക് പദവി വിട്ടുകൊടുക്കാന്‍ ഉമ്മനും തയാറല്ല. തിരുത്തല്‍ ഗ്രൂപ്പിലെ ഐ ഗ്രൂപ്പുകാരന്‍ രമേശിനെ എ ഗ്രൂപ്പുകാര്‍ തുണച്ച് സതീശനെ എങ്ങനെയും ഒഴിവാക്കാന്‍ ശ്രമം നടത്തുകയായിരുന്നു. ആ കളി തിരുവനന്തപുരം വിട്ട് ഡല്‍ഹിവരെ നീണ്ടുപോയി. 

കേരളത്തില്‍ കോണ്‍ഗ്രസിന്റെ നാശം പിടിച്ച ഗ്രൂപ്പുകളിയും സ്ഥാനമോഹവും മാറാതെ ഈ പ്രസ്ഥാനം രക്ഷപ്പെടില്ല. വിവരവും വിവേകവുമുള്ള നേതാവാണ് സതീശനെന്നിരിക്കെ എങ്ങനെയും ഭരണത്തില്‍ തിരിച്ചുവരാനുള്ള താല്‍പര്യമല്ല, മറിച്ച് നശിച്ച ഗ്രൂപ്പുകളിയില്‍ പതിവ് അടവുകള്‍ പയറ്റുകയായിരുന്നു ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂരും കെസി ജോസഫുമൊക്കെ. ഒരിക്കല്‍ക്കൂടി മുഖ്യമന്ത്രിയാകാനുള്ള കൊതിയാണോ ഉമ്മന്‍ ചാണ്ടിക്കും കൂട്ടര്‍ക്കുമെന്നു തോന്നിപ്പോകും ഇപ്പോഴത്തെ കളികള്‍ കണ്ടാല്‍. 


41 സീറ്റിലേക്ക് പ്രതിപക്ഷം ചുരുങ്ങുകയും 21 സീറ്റിലേക്ക് കോണ്‍ഗ്രസ്
ചെറുതാകുകയും ചെയ്ത നിമിഷം കെസിപിസി പ്രസിഡന്റ് മുല്ലപ്പള്ളി
രാമചന്ദ്രന്‍ രാജിവെച്ചൊഴിയാന്‍ തയാറാകേണ്ടതായിരുന്നു. പാര്‍ട്ടിക്കുള്ളിലും പുറത്തും മുല്ലപ്പള്ളിക്കെതിരെ തെരഞ്ഞെടുപ്പിനു മുന്‍പു തന്നെ വിമര്‍ശനം ചെറുതായിരുന്നില്ല. തെരഞ്ഞെടുപ്പിപ്പില്‍ ജനം തറപറ്റിച്ച സാഹചര്യത്തിലെങ്കിലും പദവി ഒഴിയാന്‍ മുല്ലപ്പള്ളിക്കു മനസുണ്ടായില്ല. നിവവില്‍ കെ സുധാകരനോ പിടി തോമസോ കെ മുരളീധരനോ അല്ലാതെ മറ്റൊരാള്‍ കെപിസിസി പ്രസിഡന്റാകാത്ത സാഹചര്യത്തില്‍ കേരളത്തില്‍ കോണ്‍ഗ്രസ് വട്ടപ്പൂജ്യമായി വംശനാശം സംഭവിക്കുമെന്ന തിരിച്ചറിവ് കോണ്‍ഗ്രസ് നേതാക്കള്‍ക്കില്ലാതെ പോയിരിക്കുന്നു. 


പതിനഞ്ചാം കേരള നിയമസഭയില്‍ രമേശ് ചെന്നിത്തലയ്ക്ക് പകരം വി ഡി സതീശനെ പ്രതിപക്ഷനേതാവായി തെരഞ്ഞെടുക്കാന്‍ ഹൈക്കമാന്‍ഡിനു നന്നായി വിയര്‍ക്കേണ്ടിവന്നു. തലമുറമാറ്റത്തിനായി കസേര ഒഴിഞ്ഞുകൊടുക്കാന്‍ രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും നേരിട്ടു ഇടപെടേണ്ടിയും വന്നു.


സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി കൂടിയായ കെ സി വേണുഗോപാലിന്റെ നിലപാടും വി ഡി സതീശന് അനുകൂലമായി. രമേശ് ചെന്നിത്തലയോട് ആഴത്തില്‍ അടുപ്പമില്ലാത്ത മുസ്ലിം ലീഗും വിഡി സതീശന് പരോക്ഷ പിന്തുണയറിയിച്ചു. എന്നാല്‍ ചെന്നിത്തലയ്ക്ക് വേണ്ടി സമ്മര്‍ദ്ദം ശക്തമാക്കിയ ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും മുതിര്‍ന്ന നേതാവ് എ കെ ആന്റണിക്ക് നിലവിലെ സാഹചര്യം നേരിട്ട് ബോധിപ്പിക്കേണ്ടിവന്നു.


ചെന്നിത്തല സംസ്ഥാന നേതൃനിരയില്‍ തന്നെ വേണമെന്നും, ആദര്‍ശവും ആവേശവും കൊണ്ടുമാത്രം പാര്‍ട്ടി സംവിധാനങ്ങളെ ചലിപ്പിക്കാനാവില്ലെന്നുമാണ് രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി വാദിക്കുന്ന ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡിനോട് പറഞ്ഞത്. എന്നാല്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെ അടിത്തറ ഇളകിയെന്നും നേതാക്കളെ നോക്കി ജനം വോട്ടു ചെയ്യുന്ന കാലം പോയെന്നും എകെ ആന്റണി പര്യസ്യമായി പറഞ്ഞു.
കേരളത്തിലെ 11 എംപിമാര്‍ ഉള്‍പ്പെടെ വിഡി സതീശനെ അനുകൂലിക്കുന്ന
നേതാക്കള്‍ രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചിരുന്നു.

ഇടതുമുന്നണി മൊത്തത്തില്‍ പുതുമുഖങ്ങളുമായി രണ്ടാം സര്‍ക്കാര്‍ രൂപീകരിച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ ഇനിയും പഴയ അതേ നേതൃനിരയുമായി മുന്നോട്ട് പോകാനാകില്ലെന്ന് പാര്‍ട്ടിയിലെ യുവനേതാക്കള്‍ രാഹുല്‍ ഗാന്ധിയോട് പറയുകയും ചെയ്തു. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇങ്ങനെ പോയാല്‍ വന്‍ തിരിച്ചടിയുണ്ടാകുമെന്ന് യുവനേതാക്കള്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചു.
വി.ഡി.സതീശന്‍ എറണാകുളം ജില്ലയില്‍ നിന്നുള്ള രണ്ടാമത്തെ
പ്രതിപക്ഷനേതാവാണ്.

അതായത് എല്‍ഡിഎഫില്‍ ടി കെ രാമകൃഷ്ണന് ശേഷം എറണാകുളം ജില്ലയില്‍ നിന്നുള്ള പ്രതിപക്ഷ നേതാവ്. നിയമസഭയുടെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി, എസ്റ്റിമേറ്റ് കമ്മിറ്റികളുടെ ചെയര്‍മാന്‍ സ്ഥാനവും എഐസിസി സെക്രട്ടറി, കെപിസിസി ഉപാധ്യക്ഷ പദവികളും വഹിച്ചിട്ടുണ്ട്.

തുടര്‍ച്ചയായി അഞ്ചാംതവണ പറവൂരില്‍ നിന്നുള്ള എംഎല്‍എയാണ് സതീശന്‍. എംജി സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍ എന്‍എസ്‌യു ദേശീയ സെക്രട്ടറി, തമിഴ്‌നാടിന്റെ ചുമതലയുള്ള എഐസിസി
സെക്രട്ടറി തുടങ്ങിയ പദവികളും വഹിച്ചു. മികച്ച എംഎല്‍എയ്ക്കുള്ള
ഇരുപത്തഞ്ചിലേറെ അവാര്‍ഡുകള്‍ ലഭിച്ച സതീശന്‍ സോഷ്യോളജിയിലും
നിയമത്തിലും ബിരുദധാരിയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (3 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (5 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (5 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (5 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (6 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (6 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (6 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (6 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (7 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (8 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (10 hours ago)

Malayali Vartha Recommends