Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിക്യഷ്ടജീവിക്കും പരനാറിക്കും ശേഷം പിണറായി ജി.സുധാകരനെതിരെ നടത്തിയ ചെറ്റപ്രയോഗം സൂപ്പർ ഹിറ്റായി.. ഇതോടെ ജി. സുധാകരൻ ജയിച്ചതായി സി പി എം പോലും ഉറപ്പിക്കുന്നു... ചെറ്റ എന്നുവിളിച്ചതിൽ അഭിമാനമാണ്...


പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നതിനിടെ.. ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.... 'ഇറാന്റെ മരണത്തോടെ, ഇനി അമേരിക്കയുടെ ഏറ്റവും വലിയ ശത്രു തീവ്ര ഇടതുപക്ഷവും ഒട്ടും പ്രാപ്തിയില്ലാത്തവരുമായ ഡെമോക്രാറ്റിക് പാര്‍ട്ടിയാണ്..


ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ഓരോ ചരക്കുകപ്പലുകളും ഇനിയല്പം വിയർക്കും.. ഓരോ ചരക്കുകപ്പലില്‍നിന്നും രണ്ട് മില്യണ്‍ ഡോളര്‍ ഏകദേശം 18.76 കോടി രൂപ വീതം ഇറാന്‍ ഈടാക്കുന്നു.


സങ്കടമടക്കാനാവാതെ.... ഒമാനിലെ ബർകയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം വാദിയിൽ കുത്തൊഴുക്കിൽ പെട്ട് രണ്ട് മരണം....


ഇനി അപേക്ഷ നൽകുന്നവർക്ക് ഇത്തവണ വോട്ട് ചെയ്യാനാവില്ല... 10 ദിവസം മുമ്പുവരെ സമർപ്പിച്ച അപേക്ഷകളാണ് നിലവിൽ പ്രോസസ് ചെയ്ത് വോട്ടർപട്ടികയിൽ ചേർക്കുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ

ആങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കണ്ണീര് കണ്ടാമതി...! ഉമ്മന്‍ ചാണ്ടിയുടെ തറക്കളി അടപടലം ചീറ്റിപ്പോയി...

22 MAY 2021 10:56 PM IST
മലയാളി വാര്‍ത്ത

More Stories...

വിളപ്പിൽശാല കൂട്ട ആത്മഹത്യ; ഞങ്ങളുടെ സ്വത്തുക്കൾ ബന്ധുക്കൾ ഒറ്റയെണ്ണത്തിന് കൊടുക്കരുത്...! മരണത്തിന് മുന്നേ അശ്വതിയുടെ ആ വാശി, മൃതദേഹം ഏറ്റെടുക്കാതെ ബന്ധുക്കൾ

അഞ്ചംഗ കുടുംബത്തെ മരിച്ചനിലയില്‍ കണ്ടെത്തിയ കേസ്..കുട്ടികളെ കൊല്ലാനുള്ള വിഷപദാര്‍ഥം വാങ്ങിയത് ഓണ്‍ലൈനിലൂടെ..മൂന്നുകുപ്പി വിഷം വാങ്ങി, രണ്ടെണ്ണമാണ് ഉപയോഗിച്ചത്. തുറക്കാത്ത കുപ്പിയും മൂന്ന് ഒഴിഞ്ഞ ജ്യൂസ് ബോട്ടിലുകളും കണ്ടെടുത്തിരുന്നു..

നിക്യഷ്ടജീവിക്കും പരനാറിക്കും ശേഷം പിണറായി ജി.സുധാകരനെതിരെ നടത്തിയ ചെറ്റപ്രയോഗം സൂപ്പർ ഹിറ്റായി.. ഇതോടെ ജി. സുധാകരൻ ജയിച്ചതായി സി പി എം പോലും ഉറപ്പിക്കുന്നു... ചെറ്റ എന്നുവിളിച്ചതിൽ അഭിമാനമാണ്...

  നിയന്ത്രണം വിട്ട ബൈക്ക് മതിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ താപനില കഠിനമാകും... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ആങ്ങള മരിച്ചാലും വേണ്ടില്ല നാത്തൂന്റെ കണ്ണീരു കണ്ടാല്‍ മതിയെന്ന
ഗതികെട്ട നയമാണ് കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ശാപം.
തെരഞ്ഞെടുപ്പില്‍ പരമദയനീയമായി തോറ്റ് 21 സീറ്റുകൡലേക്ക് ജനം
തോല്‍പിച്ചൊതുക്കിയ പാര്‍ട്ടിയിലാണ് ഈ നിലവാരം കെട്ട നാടകങ്ങള്‍
അരങ്ങേറിയത്.


സീറ്റു വിഭജനത്തില്‍ സംഭവിച്ച അതേ തറനാടകം പ്രതിപക്ഷ നേതാവിനെ
തെരഞ്ഞെടുക്കാനുള്ള നാടകത്തിലും സംഭവിച്ചു. നാണം കെട്ട തോല്‍വി
ഏറ്റുവാങ്ങിയിട്ടും രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനം വിടാന്‍
തയാറായില്ല. പുതിയൊരാള്‍ വന്നാല്‍ ഭാവിയില്‍ സ്ഥാനവും സാധ്യതയും
നഷ്ടപ്പെടുമോ എ്ന്ന ഭയമാണ് രമേശ് ചെന്നിത്തലയ്ക്കുമെന്ന്
വ്യക്തമായിരിക്കുന്നത്.


ഹൈക്കമാന്‍ഡിനും ലോ കമാന്‍ഡിനും മുന്നില്‍ എങ്ങനെയും പിടിച്ചുനിന്ന്
കാബിനറ്റ് റാങ്കില്‍ പ്രതിപക്ഷ നേതൃ കസേരയില്‍ തുടരാന്‍ രമേശ് ചെന്നിത്തല ആഞ്ഞുപിടിക്കുകയായിരുന്നു. ജനം മടുത്തു, വെറുത്തു എന്നത് മറച്ചുവെച്ച് സ്വന്തം സ്ഥാനത്തിനുവേണ്ടി പാര്‍ട്ടിയെ ഒറ്റുകൊടുക്കുന്ന ക്രൂരത.
വിഡി സതീശന്‍ എന്ന പുതിയ നേതാവ് പ്രതിപക്ഷനേതാവായാല്‍ തന്റെ ഭാവി ഇരുളടയുമോ എന്ന ഭയത്തില്‍ ഉമ്മന്‍ ചാണ്ടി എന്ന കാരണവരും രമേശ്
ചെന്നിത്തലയെ പിന്‍തുണച്ചുനോക്കി.

പ്രായം 75ല്‍ എത്തുമ്പോഴും പുതിയൊരു തലമുറയ്ക്ക് പദവി വിട്ടുകൊടുക്കാന്‍ ഉമ്മനും തയാറല്ല. തിരുത്തല്‍ ഗ്രൂപ്പിലെ ഐ ഗ്രൂപ്പുകാരന്‍ രമേശിനെ എ ഗ്രൂപ്പുകാര്‍ തുണച്ച് സതീശനെ എങ്ങനെയും ഒഴിവാക്കാന്‍ ശ്രമം നടത്തുകയായിരുന്നു. ആ കളി തിരുവനന്തപുരം വിട്ട് ഡല്‍ഹിവരെ നീണ്ടുപോയി. 

കേരളത്തില്‍ കോണ്‍ഗ്രസിന്റെ നാശം പിടിച്ച ഗ്രൂപ്പുകളിയും സ്ഥാനമോഹവും മാറാതെ ഈ പ്രസ്ഥാനം രക്ഷപ്പെടില്ല. വിവരവും വിവേകവുമുള്ള നേതാവാണ് സതീശനെന്നിരിക്കെ എങ്ങനെയും ഭരണത്തില്‍ തിരിച്ചുവരാനുള്ള താല്‍പര്യമല്ല, മറിച്ച് നശിച്ച ഗ്രൂപ്പുകളിയില്‍ പതിവ് അടവുകള്‍ പയറ്റുകയായിരുന്നു ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂരും കെസി ജോസഫുമൊക്കെ. ഒരിക്കല്‍ക്കൂടി മുഖ്യമന്ത്രിയാകാനുള്ള കൊതിയാണോ ഉമ്മന്‍ ചാണ്ടിക്കും കൂട്ടര്‍ക്കുമെന്നു തോന്നിപ്പോകും ഇപ്പോഴത്തെ കളികള്‍ കണ്ടാല്‍. 


41 സീറ്റിലേക്ക് പ്രതിപക്ഷം ചുരുങ്ങുകയും 21 സീറ്റിലേക്ക് കോണ്‍ഗ്രസ്
ചെറുതാകുകയും ചെയ്ത നിമിഷം കെസിപിസി പ്രസിഡന്റ് മുല്ലപ്പള്ളി
രാമചന്ദ്രന്‍ രാജിവെച്ചൊഴിയാന്‍ തയാറാകേണ്ടതായിരുന്നു. പാര്‍ട്ടിക്കുള്ളിലും പുറത്തും മുല്ലപ്പള്ളിക്കെതിരെ തെരഞ്ഞെടുപ്പിനു മുന്‍പു തന്നെ വിമര്‍ശനം ചെറുതായിരുന്നില്ല. തെരഞ്ഞെടുപ്പിപ്പില്‍ ജനം തറപറ്റിച്ച സാഹചര്യത്തിലെങ്കിലും പദവി ഒഴിയാന്‍ മുല്ലപ്പള്ളിക്കു മനസുണ്ടായില്ല. നിവവില്‍ കെ സുധാകരനോ പിടി തോമസോ കെ മുരളീധരനോ അല്ലാതെ മറ്റൊരാള്‍ കെപിസിസി പ്രസിഡന്റാകാത്ത സാഹചര്യത്തില്‍ കേരളത്തില്‍ കോണ്‍ഗ്രസ് വട്ടപ്പൂജ്യമായി വംശനാശം സംഭവിക്കുമെന്ന തിരിച്ചറിവ് കോണ്‍ഗ്രസ് നേതാക്കള്‍ക്കില്ലാതെ പോയിരിക്കുന്നു. 


പതിനഞ്ചാം കേരള നിയമസഭയില്‍ രമേശ് ചെന്നിത്തലയ്ക്ക് പകരം വി ഡി സതീശനെ പ്രതിപക്ഷനേതാവായി തെരഞ്ഞെടുക്കാന്‍ ഹൈക്കമാന്‍ഡിനു നന്നായി വിയര്‍ക്കേണ്ടിവന്നു. തലമുറമാറ്റത്തിനായി കസേര ഒഴിഞ്ഞുകൊടുക്കാന്‍ രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും നേരിട്ടു ഇടപെടേണ്ടിയും വന്നു.


സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി കൂടിയായ കെ സി വേണുഗോപാലിന്റെ നിലപാടും വി ഡി സതീശന് അനുകൂലമായി. രമേശ് ചെന്നിത്തലയോട് ആഴത്തില്‍ അടുപ്പമില്ലാത്ത മുസ്ലിം ലീഗും വിഡി സതീശന് പരോക്ഷ പിന്തുണയറിയിച്ചു. എന്നാല്‍ ചെന്നിത്തലയ്ക്ക് വേണ്ടി സമ്മര്‍ദ്ദം ശക്തമാക്കിയ ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും മുതിര്‍ന്ന നേതാവ് എ കെ ആന്റണിക്ക് നിലവിലെ സാഹചര്യം നേരിട്ട് ബോധിപ്പിക്കേണ്ടിവന്നു.


ചെന്നിത്തല സംസ്ഥാന നേതൃനിരയില്‍ തന്നെ വേണമെന്നും, ആദര്‍ശവും ആവേശവും കൊണ്ടുമാത്രം പാര്‍ട്ടി സംവിധാനങ്ങളെ ചലിപ്പിക്കാനാവില്ലെന്നുമാണ് രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി വാദിക്കുന്ന ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡിനോട് പറഞ്ഞത്. എന്നാല്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെ അടിത്തറ ഇളകിയെന്നും നേതാക്കളെ നോക്കി ജനം വോട്ടു ചെയ്യുന്ന കാലം പോയെന്നും എകെ ആന്റണി പര്യസ്യമായി പറഞ്ഞു.
കേരളത്തിലെ 11 എംപിമാര്‍ ഉള്‍പ്പെടെ വിഡി സതീശനെ അനുകൂലിക്കുന്ന
നേതാക്കള്‍ രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചിരുന്നു.

ഇടതുമുന്നണി മൊത്തത്തില്‍ പുതുമുഖങ്ങളുമായി രണ്ടാം സര്‍ക്കാര്‍ രൂപീകരിച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ ഇനിയും പഴയ അതേ നേതൃനിരയുമായി മുന്നോട്ട് പോകാനാകില്ലെന്ന് പാര്‍ട്ടിയിലെ യുവനേതാക്കള്‍ രാഹുല്‍ ഗാന്ധിയോട് പറയുകയും ചെയ്തു. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇങ്ങനെ പോയാല്‍ വന്‍ തിരിച്ചടിയുണ്ടാകുമെന്ന് യുവനേതാക്കള്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചു.
വി.ഡി.സതീശന്‍ എറണാകുളം ജില്ലയില്‍ നിന്നുള്ള രണ്ടാമത്തെ
പ്രതിപക്ഷനേതാവാണ്.

അതായത് എല്‍ഡിഎഫില്‍ ടി കെ രാമകൃഷ്ണന് ശേഷം എറണാകുളം ജില്ലയില്‍ നിന്നുള്ള പ്രതിപക്ഷ നേതാവ്. നിയമസഭയുടെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി, എസ്റ്റിമേറ്റ് കമ്മിറ്റികളുടെ ചെയര്‍മാന്‍ സ്ഥാനവും എഐസിസി സെക്രട്ടറി, കെപിസിസി ഉപാധ്യക്ഷ പദവികളും വഹിച്ചിട്ടുണ്ട്.

തുടര്‍ച്ചയായി അഞ്ചാംതവണ പറവൂരില്‍ നിന്നുള്ള എംഎല്‍എയാണ് സതീശന്‍. എംജി സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍ എന്‍എസ്‌യു ദേശീയ സെക്രട്ടറി, തമിഴ്‌നാടിന്റെ ചുമതലയുള്ള എഐസിസി
സെക്രട്ടറി തുടങ്ങിയ പദവികളും വഹിച്ചു. മികച്ച എംഎല്‍എയ്ക്കുള്ള
ഇരുപത്തഞ്ചിലേറെ അവാര്‍ഡുകള്‍ ലഭിച്ച സതീശന്‍ സോഷ്യോളജിയിലും
നിയമത്തിലും ബിരുദധാരിയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുലിന്റെ നെഹ്രുവിയൻ ലെഫ്റ്റ് നിലപാടുകളോട് എനിക്കെതിർപ്പാണ്; എന്നാലും രാഹുലിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്ന ഒരു വ്യക്തിയാണ് താൻ; രാഹുൽ മാങ്കൂട്ടത്തിനെ പ്രശംസിച്ച് രാഹുൽ ഈശ്വർ  (4 minutes ago)

വിളപ്പിൽശാല കൂട്ട ആത്മഹത്യ; ഞങ്ങളുടെ സ്വത്തുക്കൾ ബന്ധുക്കൾ ഒറ്റയെണ്ണത്തിന് കൊടുക്കരുത്...! മരണത്തിന് മുന്നേ അശ്വതിയുടെ ആ വാശി, മൃതദേഹം ഏറ്റെടുക്കാതെ ബന്ധുക്കൾ  (20 minutes ago)

പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ ക്കെതിരെ ഉള്ള വ്യാജ പ്രചാരങ്ങൾ അങ്ങേയറ്റം വിഷമിപ്പിക്കുന്നതാണ്; തിരഞ്ഞെടുപ്പിനെ നേരിടേണ്ടത് ഇങ്ങനെ അല്ല; വിമർശിച്ച് രാഹുൽ ഈശ്വർ  (44 minutes ago)

ഫോണുകൾ പരിശോധിക്കാൻ പോലീസ്  (1 hour ago)

സുധാകരൻ പാട്ടുംപാടി ജയിക്കും.  (1 hour ago)

ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരത്തിനായുള്ള തയ്യാറെടുപ്പുമായി ഇന്ത്യ... പരിശീലന ക്യാമ്പിന്‌ ഇന്ന്‌ കൊച്ചിയിൽ തുടക്കമാകും  (1 hour ago)

ഇനി ഏറ്റവും വലിയ ശത്രുവിനെ പ്രഖ്യാപിച്ച് ട്രംപ്  (1 hour ago)

പാചകവാതകം ,പെട്രോൾ, ഡീസൽ വിതരണം സുഗമാകണമെന്ന് നിർദ്ദേശം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി  (2 hours ago)

കപ്പലുകൾക്ക് 2 മില്യൺ ഡോളർ ഫീസോ?  (2 hours ago)

  നിയന്ത്രണം വിട്ട ബൈക്ക് മതിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (2 hours ago)

ജനം മുഖത്തടിച്ച് ആട്ടും എന്ന് ഉറപ്പായപ്പോൾ പല വിധ ഉഡായിപ്പുകളുമായിട്ട് ആണ് ഈ അന്തം കമ്മികൾ ഇറങ്ങി; പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ഫേസ്ബുക്കിലൂടെ വ്യാജ ലൈംഗിക ആരോപണം ഉന്നയിച്ച സംഭവം; പ്രതികരണവു  (2 hours ago)

12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

വരും മണിക്കൂറുകളിൽ ഈ ജില്ലകളിൽ മഴയ്ക്ക് സാധ്യത; താപനില കൂടുകയാണെന്നും ജാഗ്രത വേണമെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പ്  (2 hours ago)

പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥി രമേശ് പിഷാരടി കോമാളിയാണെന്ന് തോമസ് ഐസക്ക്; കേരളത്തിൻ്റെ സമ്പദ്ഘടന തകർത്ത ധാരാളിയാണ് തോമസ് ഐസക്കെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (2 hours ago)

രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്... കോഴിക്കോട് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മതിലും തകര്‍ത്ത് വീട്ടിലേക്ക് ഇടിച്ചുകയറി, ഉറങ്ങികിടക്കുകയായിരുന്ന വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (2 hours ago)

Malayali Vartha Recommends