കൊല്ലം ഇന്റലിജൻസ് ഡിവൈ.എസ്‌പിയ്ക്കെതിരെ തീവ്രവാദ സംഘടനാ നേതാക്കളുമായുള്ള അതിരുവിട്ട ബന്ധം ഉൾപ്പടെ ഗുരുതര ആരോപണങ്ങൾ... തിരുവനന്തപുരത്തെ ഇന്റലിജൻസ് ആസ്ഥാനത്ത് നിന്ന് അന്വേഷണത്തിന്റെ ഭാഗമായി ചില വിവരങ്ങൾ കേന്ദ്ര ഏജൻസികൾ ശേഖരിച്ചതായി സൂചന

സംസ്ഥാന ഇന്റലിജൻസിന്റെ ചുമതല വഹിച്ചിരുന്ന കൊല്ലത്തെ ഡിവൈ.എസ്‌പിക്ക് തീവ്രസ്വഭാവമുള്ള സംഘടനകളുമായി ബന്ധമെന്ന് റിപ്പോർട്ട്. പുതിയ മന്ത്രിസഭ അധികാരമേൽക്കുന്നതിന് മുൻപ് തന്നെ അസാധാരണ സാഹചര്യം കണക്കിലെടുത്ത് ഇദ്ദേഹത്തെ സ്ഥലം മാറ്റിയത്. കൊല്ലത്ത് നിന്നും കോട്ടയം ക്രൈംബ്രാഞ്ചിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ഡിവൈ.എസ്‌പിക്കെതിരെ വിശദമായ അന്വേഷണത്തിനും ഉത്തരവായി.. റോ ഉൾപ്പെടെയുള്ള കേന്ദ്ര രഹസ്യാന്വേഷണ വിഭാഗങ്ങൾ ഇത് സംബന്ധിച്ച അന്വേഷണം തുടങ്ങിയതായാണ് സൂചന.
കൊല്ലം ഇന്റലിജൻസ് ഡിവൈ.എസ്‌പിയെയാണ് കോട്ടയം ക്രൈംബ്രാഞ്ചിലേക്ക് സ്ഥലം മാറ്റിയത്.
തീവ്രവാദ സ്വഭാവമുള്ള ചില സംഘടനാനേതാക്കളുമായുള്ള അടുപ്പത്തിനും നിരന്തരമുള്ള ഫോൺ സൗഹൃദങ്ങൾക്കുമപ്പുറം അതീവ ഗുരുതരമായ മറ്റ് ചില വിവരങ്ങളും ഡിവൈ.എസ്.പിയ്‌ക്കെതിരെ പുറത്തുവരുന്നുണ്ട്.
കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പിക്കാണ് പകരം നിയമനം. പൊതുജന താത്പര്യത്തിന് വിരുദ്ധമായ പ്രവർത്തനവും ഔദ്യോഗികകാര്യങ്ങളിലുണ്ടായ വീഴ്ചകളുമാണ് സ്ഥലം മാറ്റ ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. എന്നാൽ, സേനയുടെ അന്തസിനും സൽപ്പേരിനും കളങ്കം വരുത്തുന്ന നടപടികളാണ് അടിയന്തര സ്ഥലംമാറ്റത്തിനിടയാക്കിയതെന്നാണ് അനൗദ്യോഗിക വിവരം
തിരുവനന്തപുരത്തെ ഇന്റലിജൻസ് ആസ്ഥാനത്ത് നിന്ന് അന്വേഷണത്തിന്റെ ഭാഗമായി ചില വിവരങ്ങൾ കേന്ദ്ര ഏജൻസികൾ ശേഖരിച്ചതായാണ് സൂചന. അന്വേഷണം പുരോഗമിക്കുന്നതോടെ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവന്നേക്കും.
ലോക്കൽ പൊലീസ് സ്റ്റേഷനുകളിൽ ജോലി ചെയ്തിരുന്നപ്പോഴും സ്വജനപക്ഷപാത നിലപാടുകളും സമീപനങ്ങളും പുലർത്തിയിരുന്ന ആളാണ് ഡിവൈ.എസ്‌പി . കൊല്ലത്തെ ക്രൈംസ്‌ക്വാഡിലെ എഎസ്‌ഐയെ കുത്തിയ കേസിന്റെ സി.ഡി ഫയൽ ഇയാൾ ചുമതല വഹിച്ചിരുന്ന സമയത്ത് പൊലീസ് സ്റ്റേഷനിൽ നിന്ന് മോഷണം പോയ സംഭവം വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. എന്നാൽ ഈ വിവാദവും തുടർ നടപടികളും ഒതുക്കിത്തീർത്താണ് സ്ഥാനക്കയറ്റം കരസ്ഥമാക്കിയത്.
തിരഞ്ഞെടുപ്പിന് മുമ്ബ് അതത് ജില്ലകളിൽ ജോലി ചെയ്തിരുന്നവരെ ജില്ലവിട്ട് സ്ഥലം മാറ്റിയെങ്കിലും സിഐ പദവിയിൽ നിന്ന് സ്ഥാനക്കയറ്റം ലഭിച്ച ഡിവൈ.എസ്‌പി സംഘടനാതലത്തിലും അല്ലാതെയും സ്വാധീനം ചെലുത്തി കൊല്ലത്തെ ഇന്റലിജൻസ് ഡിവൈ.എസ്‌പി കസേര കൈയടക്കുകയായിരുന്നെന്നാണ് ആരോപണം .
ഫീൽഡ് ജീവനക്കാരിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളിൽ പലതും മേലുദ്യോഗസ്ഥർക്ക് യഥാസമയം കൈമാറാത്തതും മത – രാഷ്ട്രീയ-തീവ്രവാദ സംഘടനകളുടെ പ്രവർത്തനങ്ങളെയും മറ്റും സംബന്ധിച്ച് നിരീക്ഷണങ്ങൾ നടത്തുന്നതി
തമിഴ്‌നാട്ടിൽ സ്‌ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്ന തീവ്രസ്വഭാവമുള്ള ഒരു സംഘടനയിൽപ്പെട്ട രണ്ടുപേരെ യു.പിയിൽ പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. തമിഴ് നാട് ക്യൂബ്രാഞ്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇവരിലൊരാൾ പുനലൂർ സ്വദേശിയാണെന്നും കണ്ടെത്തി. ഇയാളെപ്പറ്റി തമിഴ്‌നാട് ക്യൂ ബ്രാഞ്ച് പോലീസ് കേരളത്തിലെ സ്റ്റേറ്റ് ഇന്റലിജൻസിനോട് റിപ്പോർട്ട് തേടി. കൊല്ലത്ത് നിന്ന് ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകിയ ഇന്റലിജൻസ് വിഭാഗം പുനലൂർ സ്വദേശിയുടെ തീവ്രവാദം ബന്ധം മറച്ചുവച്ചു.
എന്നാൽ, തമിഴ്‌നാട് പോലീസ് നടത്തിയ സമാന്തര അന്വേഷണത്തിൽ ഇക്കാര്യങ്ങൾ വെളിപ്പെടുകയും പുനലൂർ സ്വദേശി ഉൾപ്പെട്ട തീവ്രവാദ സംഘടനാ നേതാക്കളിൽ ചിലരുമായി ഡിവൈ.എസ്.പിയ്ക്ക് ഫോൺ വഴി സൗഹൃദമുണ്ടായിരുന്നുവെന്ന് കണ്ടെത്തുകയും ചെയ്തതാണ് അടിയന്തര സ്ഥലം മാറ്റമുൾപ്പെടെയുളള നടപടികൾക്ക് കാരണമായത്.
യു.പിയിൽ നിന്ന് രണ്ടുപേർ പിടിയിലായതും തമിഴ്‌നാട്ടിൽ സ്‌ഫോടന പരിപാടികൾ ആസൂത്രണം ചെയ്തതുമുൾപ്പെടെയുള്ള കാര്യങ്ങൾ യു.പി പോലീസ് കേന്ദ്ര ഇന്റലിജൻസ് വിഭാഗങ്ങൾക്കും കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരളവും തമിഴ്‌നാടുമുൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുമായി ബന്ധമുള്ള തീവ്രവാദ സംഘടനകളെയും അതിന്റെ നേതൃത്വവുമായി ബന്ധമുള്ളവരെയും പറ്റി കേന്ദ്ര ഏജൻസികളും അന്വേഷിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha
























