Widgets Magazine
13
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലൈംഗികാരോപണ വിധേയനായ രാഹുല്‍ കൊച്ചിയിലെത്തി അഭിഭാഷകനെ കണ്ടു: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗകേസ് ക്രൈംബ്രാഞ്ചിന് കൈമാറി: കേസ് അന്വേഷിക്കുക എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം...


മറ്റ് പ്രതികളോടുള്ളതിനേക്കാൾ കടുത്ത ഭാഷയിൽ പൾസർ സുനിയെ വിമർശിച്ചപ്പോഴും ഭാവഭേദമില്ല: ശിക്ഷാ വാദത്തിനിടെ കോടതിമുറിയിൽ കരഞ്ഞ് വികാരം പ്രകടിപ്പിച്ച് മറ്റ് പ്രതികൾ: ഹണി എം വർഗീസിൻ്റെ ഭൂതകാലം അന്വേഷിച്ചു കൊള്ളു, എന്നാൽ കോടതി നടപടികൾ ബുദ്ധിമുട്ടിച്ചാൽ കോടതി അലക്ഷ്യ നടപടികൾ നേരിടേണ്ടി വരുമെന്ന് ചൂണ്ടിക്കാട്ടി വിചാരണക്കോടതി...


എട്ട് വർഷത്തെ നിയമപോരാട്ടങ്ങൾക്കൊടുവിൽ, നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ആറ് പ്രതികൾക്ക് ശിക്ഷ വിധിച്ചു: 20 വർഷം കഠിന തടവും 50000 രൂപ ശിക്ഷയും; വിധികേട്ട് പൊട്ടിക്കരഞ്ഞ് മാർട്ടിൻ: പ്രതികള്‍ ജയിലില്‍ കഴിഞ്ഞ കാലം ശിക്ഷയില്‍ നിന്ന് ഇളവ് ചെയ്യും; ആദ്യം ജയിലിൽ നിന്ന് ഇറങ്ങുന്നത് പൾസർ സുനി- പെന്‍ഡ്രൈവ് അന്വേഷണ ഉദ്യോഗസ്ഥന്‍ ജാഗ്രതയോടെ സൂക്ഷിക്കണമെന്ന് കോടതി...


സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം മികച്ച പോളിം​ഗോടെ പൂർത്തിയായി.... എല്ലാ ജില്ലകളിലും പോളിം​ഗ് 70 ശതമാനം കടന്നു, ഏറ്റവും കൂടുതൽ പോളിം​ഗ് രേഖപ്പെടുത്തിയത് വയനാട്


15 ദിവസത്തിന് ശേഷം ഒളിവില്‍ നിന്ന് പുറത്ത് വന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ രാഹുലിനെ പൂവൻ കോഴിയുടെയും തൊട്ടിലിന്റെയും ചിത്രം ഉയർത്തി, കൂവി വിളിച്ച് പ്രതിഷേധിച്ച് ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകർ: കേസ് കോടതിയുടെ മുമ്പിൽ: സത്യം പുറത്ത് വരും... ഞെട്ടിച്ച് രാഹുലിന്റെ റീ-എൻട്രി

കോവിഡ് മരണമോ? കോവിഡ് മരണങ്ങള്‍ കുറച്ചു കാണിക്കുന്നതിന് പിന്നില്‍ വന്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി പരാതി...

28 MAY 2021 11:25 AM IST
മലയാളി വാര്‍ത്ത

കോവിഡ് മരണങ്ങള്‍ കുറച്ചു കാണിക്കുന്നതിന് പിന്നില്‍ വന്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി പരാതി. മുമ്പും ഇത്തരം ആരോപണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും പാര്‍ട്ടിയും സര്‍ക്കാരും ചേര്‍ന്ന് അത് സമര്‍ത്ഥമായി ഒതുക്കിയിരുന്നു. എന്നാല്‍ മാതൃഭൂമിയടക്കമുള്ള മുഖ്യധാരാ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതോടെ വെട്ടിലായിരിക്കുകയാണ് സര്‍ക്കാര്‍.

ഉദാഹരണത്തിന് ഒരു ഹ്യദ്രോഗി കോവിഡ് ബാധിതനായെന്ന് കരുതുക. അയാള്‍ ചികിത്സക്കിടയില്‍ മരിക്കുകയാണെന്നും കരുതുക. ഹ്യദയസ്തംഭനമാണ് മരണകാരണമെന്ന് സര്‍ട്ടിഫിക്കേറ്റില്‍ കാണിക്കും. എന്നാല്‍ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് സംസ്‌കരിക്കും. കോവിഡ് വന്ന് മരിക്കുന്നത് ഒരു മാധ്യമ പ്രവര്‍ത്തകനോ മുന്നണി പോരാളിയോ കുട്ടികളുടെ ജീവിച്ചിരിക്കുന്ന ഏക രക്ഷകര്‍ത്താവോ ആണെങ്കില്‍ ഇതു കൊണ്ടു മാത്രം സഹായം ലഭിക്കാതെ പോകുന്നു.

 


കോവിഡ് മരണം കുറയ്ക്കണമെന്ന വ്യക്തമായ നിര്‍ദ്ദേശം സര്‍ക്കാര്‍ തലത്തില്‍ നല്‍കിയിട്ടുണ്ട്. ഇക്കഴിഞ്ഞ 12-ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ 70 മരണങ്ങള്‍ നടന്നതായി പി.ജി. അധ്യാപകരുടെ സംഘടന വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ കോവിഡ് ഇതര മരണങ്ങളടക്കം 40 മരണങ്ങള്‍ മാത്രമാണ് അധികൃതര്‍ അറിയിച്ചത്. ശ്മശാനങ്ങളില്‍ രേഖപ്പെടുത്തുന്ന കോവിഡ് മരണങ്ങളുടെ എണ്ണവും ഔദ്യോഗിക പട്ടികയെക്കാള്‍ ഉയര്‍ന്നതുമാണ്. പാലക്കാട് ശ്മശാനത്തില്‍ ഒരു ദിവസം കോവിഡ് ബാധിച്ചവരുടെ 140 മൃതദ്ദേഹങ്ങളാണ് സംസ്‌കരിച്ചത്. എന്നാല്‍ സര്‍ക്കാര്‍ കാണിച്ചത് 40 എന്നാണ്.

 



കോവിഡ് കേരളത്തില്‍ നിയന്ത്രണവിധേയമാണെന്ന് കാണിക്കാനുള്ള തന്ത്രപ്പാടാണ് നടക്കുന്നത്. കോവിഡ് രോഗ ലക്ഷണങ്ങള്‍ മാറിയാല്‍ ഇപ്പോള്‍ ആശുപത്രിയില്‍ നിന്നും വിടുതല്‍ നല്‍കാറാണ് പതിവ്. ടെസ്റ്റ് ചെയ്യുകയോ നെഗറ്റീവായെന്ന് നോക്കുകയോ പോലും ചെയ്യാറില്ല. കോവിഡ് ലക്ഷണമുണ്ടെന്ന് പറഞ്ഞ് ആരോഗ്യവകുപ്പില്‍ വിളിച്ചാല്‍ ഏഴ് ദിവസം കഴിഞ്ഞ് ടെസ്റ്റ് ചെയ്യാനായിരിക്കും നിര്‍ദ്ദേശം.അപ്പോള്‍ കോവിഡ് വൈറസിന്റെ സാന്നിധ്യം നെഗറ്റീവായി മാറിയിരിക്കും. ഗുരുതര രോഗ ലക്ഷണമുണ്ടെങ്കില്‍ മാത്രം ആശുപത്രിയില്‍ വന്നാല്‍ മതിയെന്നാണ് നല്‍കിയിരിക്കുന്ന മറ്റൊരു നിര്‍ദ്ദേശം.

ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെ മാത്രം കുറ്റം പറയാനാവില്ല.കേവിഡ് രോഗികളുടെ എണ്ണം കുറയ്ക്കണമെന്ന കര്‍ശന നിര്‍ദ്ദേശമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്

 



കോവിഡ് മരണക്കണക്കില്‍ വന്‍ കള്ളകളി ഉണ്ടെന്നാണ് പറയപ്പെടുന്നത്. യഥാര്‍ഥ കോവിഡ് മരണത്തെക്കാള്‍ രണ്ടിരട്ടിയോളം കുറച്ചാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നതെന്നാണ് ആക്ഷേപം. സംസ്ഥാന ആരോഗ്യവകുപ്പ് നിശ്ചയിച്ച വിദഗ്ധസമിതി സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കോവിഡ് മരണങ്ങളില്‍നിന്നും പലതും ഒഴിവാക്കുന്നത് മൂലമാണ് കണക്കുകളില്‍ വൈരുധ്യം ഉണ്ടാകുന്നത്. മേയ് 26 വരെയുള്ള ഔദ്യോഗിക കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 7882 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

ഇങ്ങനെ ഒഴിവാക്കുന്നത് ഭാവിയില്‍ വന്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കായി പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോള്‍ പലരും ഒഴിവാക്കപ്പെടും. അനാഥരായ കുട്ടികളെ സംരക്ഷിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കുമ്പോഴും പലരും പട്ടികയ്ക്ക് പുറത്താകാനുള്ള സാധ്യതയുമുണ്ട്.

 



ഗുരുതരമായ അസുഖങ്ങള്‍ ഉള്ള ഒരാള്‍ രോഗം മൂര്‍ച്ഛിച്ച് മരിക്കുമ്പോള്‍ കോവിഡ് പോസിറ്റീവ് ആണെങ്കില്‍പ്പോലും പട്ടികയില്‍ ഉള്‍പ്പെടുത്തില്ല. രോഗിയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ നല്‍കുന്ന മരണ സര്‍ട്ടിഫിക്കറ്റ് പോലും വിദഗ്ധ സമിതി പരിഗണിക്കാറില്ല. ഇതുമൂലം ജില്ലാ ആരോഗ്യവകുപ്പ് കോവിഡ് ബാധിച്ച മരണമെന്ന് പ്രഖ്യാപിച്ചവരില്‍ പലരും സംസ്ഥാന പട്ടികയില്‍ ഉണ്ടാകാറില്ല.

പാലക്കാട്, മലപ്പുറം, തിരുവനന്തപുരം, പത്തനംതിട്ട തുടങ്ങിയ ജില്ലകളില്‍ മരണക്കണക്കുകളില്‍ വന്‍ വ്യത്യാസമാണുള്ളത്. ജില്ലാ, സംസ്ഥാന ആരോഗ്യവകുപ്പുകളുടെ കണക്കുകള്‍ തമ്മില്‍ താരതമ്യം ചെയ്തതില്‍ ഇക്കാര്യം വ്യക്തമാണ്.



സര്‍ക്കാര്‍ തലത്തില്‍ ഡോക്ടര്‍മാരുടെ സംഘടനയടക്കം ഇക്കാര്യം ചൂണ്ടിക്കാണിച്ചെങ്കിലും കണ്ടില്ലെന്ന് നടിക്കുന്നു. ഇതെല്ലാം നുണ പ്രചാരണമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പണ്ട് ടെസ്റ്റ് കുറച്ചതുപോലും രോഗികളുടെ എണ്ണം കുറച്ചുകാണിക്കാന്‍ വേണ്ടിയായിരുന്നുവെന്ന് പരാതി ഉയര്‍ന്നിരുന്നു.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യത്തിലുള്ളത് ചിത്രപ്രിയ അല്ലെന്ന് ബന്ധു  (5 hours ago)

മൂന്നാറില്‍ കടുവ ഇറങ്ങിയെന്ന പ്രചാരണം വ്യാജമാണെന്നു വനം വകുപ്പ്  (5 hours ago)

വിധി വരാന്‍ കാത്തിരിക്കുകയായിരുന്നു, അപ്പീല്‍ പോകണമെന്നാണ് തന്റെ അഭിപ്രായമെന്ന് ശ്വേത മേനോന്‍  (5 hours ago)

രണ്ട് ലക്ഷം ജീവന്‍ നഷ്ടമാകും...സുനാമി ഭീതിയിൽ ജപ്പാൻ ...ജപ്പാനെ പിടിച്ചുകുലുക്കിയ ഭൂകമ്പ പരമ്പരകൾക്ക് ശേഷം, രാജ്യം  (6 hours ago)

വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി അംഗീകരിക്കുന്ന ആരുമായും സഖ്യമുണ്ടാക്കുമെന്ന് പാര്‍ട്ടി  (6 hours ago)

യൂസഫിക്കാ.... യൂസഫിക്ക ഓടികൂടി ജനം... നാട്ടികയിൽ ഞെട്ടിച്ച് യൂസുഫലി പറന്നിറങ്ങി ബൂത്തിൽ സംഭവിച്ചത് ദേ ഇത് എല്ലാ പ്രവാസികൾക്കും വേണ്ടി  (7 hours ago)

ഭാര്യയെയും മകളെയുമടക്കം കുടുംബത്തിലെ നാലു പേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ  (7 hours ago)

അടുത്ത ലോക യുദ്ധം ഉടൻ ? വെനിസ്വെലയുടെ എണ്ണടാങ്കർ പിടിച്ചെടുത്ത് ട്രംപ് !!! പുട്ടിനും ബാലറാസും കളത്തിൽ...  (7 hours ago)

തിരുവനന്തപുരത്ത് ജയിലില്‍ തടവുകാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി  (7 hours ago)

പള്‍സര്‍ സുനിക്ക് മുകളില്‍ ശക്തനായ മറ്റാരോ ഉണ്ടാകാമെന്ന് അഡ്വ. എ ജയശങ്കര്‍  (7 hours ago)

സുരക്ഷിതമായ ഹൈഡ്രജൻ ഗതാഗത സംവിധാനം വികസിപ്പിച്ചു...  (8 hours ago)

ശബരിമലയിൽ മരിച്ച ജയിൽ ഉദ്യോഗസ്ഥൻ്റെ കൈകൾ സ്വീകരിച്ച 23 കാരൻ വീട്ടിലേക്ക് മടങ്ങി  (8 hours ago)

ഹഡില്‍ ഗ്ലോബല്‍ 2025: വിസ്മയമായി സ്റ്റാര്‍ട്ടപ്പ് എക്സ്പോ പ്രദര്‍ശനത്തില്‍ ലോകോത്തര നിലവാരമുള്ള നൂറോളം സ്റ്റാര്‍ട്ടപ്പ് ഉത്പന്നങ്ങള്‍...  (9 hours ago)

എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്; ഡിസംബര്‍ 12 യൂണിവേഴ്സല്‍ ഹെല്‍ത്ത് കവറേജ് ഡേ...  (9 hours ago)

യുഎഇയിൽ വെള്ളിയാഴ്ച പ്രാർത്ഥന സമയം മാറുന്നു: 2026 ജനുവരി 2 മുതൽ പുതിയ നിയമം...  (9 hours ago)

Malayali Vartha Recommends