കോവിഡ് തലസ്ഥാനമായി കോയമ്പത്തൂർ; വ്യവസായ ശാലകൾ കോവിഡ് ക്ലസ്റ്ററുകൾ ആയിമാറുന്നു... നില തുടർന്നാൽ പാലക്കാടും ഭീഷണിയിൽ..രോഗനിയന്ത്രണം അവതാളത്തിലാകാൻ സാധ്യത .... ആശങ്കയിൽ പാലക്കാടും സമീപ പ്രദേശങ്ങളും ..
തമിഴ്നാട്ടിലെ കോവിഡിന്റെ തലസ്ഥാനമായി കോയമ്പത്തൂര്‍ മാരുന്നത് കേരളത്തിൽ ആശങ്ക പരത്തുന്നു.. കേര ളത്തിന്റെ അതിർത്തിയിലുള്ള വ്യവസായ നഗരമാണ് കോയമ്പത്തൂർ എന്നതിനാൽ നിരവധി മലയാളികള്‍ ഇവിടെ ജോലിയ്ക്കായി എത്തുന്നുണ്ട്. ഇവ കോവിഡ് ക്ലസ്റ്ററുകളാവുന്നതാണ് ആശങ്കയ്ക്കിടയാക്കുന്നത്.
ലോക്ഡൗണില്‍ ഇളവുകള്‍ വരുന്നതോടെ പാലക്കാടു നിന്നുള്ളവര്‍ ദൈനംദിന ആവശ്യങ്ങള്‍ക്കു വ്യവസായ നഗരത്തെ ആശ്രയിക്കും. ഇതു രോഗവ്യാപനം കൂടാൻ കാരണായേക്കുമെന്ന ആശങ്കയും ശക്തമാണ്
2020 മാര്‍ച്ചിനു ശേഷം ഇതാദ്യമായാണു ദൈനംദിന കേസുകളില്‍ ചെന്നൈയെ തമിഴ്നാട്ടിലെ മറ്റൊരു നഗരം മറികടക്കുന്നത്. മാസങ്ങളായി കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്ന ചെന്നൈയിൽ ഇന്നലെ 2779 പോസിറ്റീവ് കേസുകള്‍ മാത്രമേ റിപ്പോർട്ട് ചെയ്തുള്ളു,എന്നാൽ കോയമ്പത്തൂരിൽ റിപ്പോർട്ട് ചെയ്തത് 4,734 കേസുകള്‍ ആണ് .
കോയമ്പത്തൂരും തിരുപ്പൂരും ഉള്‍പ്പെടുന്ന പടിഞ്ഞാറന്‍ ജില്ലകളില്‍ ആണ് ഇപ്പോൾ രോഗികളുടെ എണ്ണത്തിൽ വർധന ഉണ്ടാകുന്നത് . മേഖലയിലുള്ള ചെറുകിട വ്യവസായ യൂണിറ്റുകൾ കോവിഡ് ക്ലസ്റ്ററുകളായി മാറുന്നു.
കോവിഡ് പ്രോട്ടോക്കോളും നിയന്ത്രണങ്ങളും ഒന്നും പാലിക്കാതെ തൊഴിലാളികൾ ജോലിയ്ക്ക് വരുന്നതാണ് വ്യവസായ മേഖലകൾ കോവിഡ് ക്ലസ്റ്ററുകളാകാൻ കാരണം..പലപ്പോഴും കോവിഡ് പോസിറ്റീവ് ആയവർ പോലും കടുത്ത ലക്ഷണങ്ങൾ ഇല്ലെങ്കിൽ ജോലിയ്ക്ക് എത്തുന്ന അവസ്ഥയാണ് മിക്ക വ്യവസായ യൂണിറ്റിലും കാണുന്നത് ..അതുകൊണ്ടുതന്നെ പുതിയ രോഗികളാവുന്നവരില്‍ 70 ശതമാനവും വ്യവസായ യൂണിറ്റുകളിലെ തൊഴിലാളികളാണ്.
തിരുപ്പൂരില്‍ തുണിവ്യവസായ മേഖലയിലാണു രോഗം പടരുന്നത്. ഹോം ക്വാറന്റീന്‍ നിബന്ധനങ്ങള്‍ പാലിക്കാത്തതും രോഗവ്യാപനത്തിന് ഇടയാക്കിയെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.
കേരളം ലോക്ഡൗണില്‍ ഇളവുകള്‍ അനുവദിക്കുന്നതോടെ ദൈനംദിന കാര്യങ്ങള്‍ക്കായി പാലക്കാടു നിന്നുള്ളവര്‍ കോയമ്പത്തൂരിലേക്കു വരും. തിരിച്ചും കോയമ്പത്തൂര്‍ നിവാസികള്‍ പാലക്കാട്ടേക്കും വരാം. ഇത്തരം സാഹചര്യമുണ്ടായാല്‍ പാലക്കാട്ടെ രോഗനിയന്ത്രണം അവതാളത്തിലാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു...
https://www.facebook.com/Malayalivartha