ലക്ഷദ്വീപ് പ്രതിഷേധ വെട്ടുക്കിളി കൂട്ടങ്ങൾ വെറുതെ ഇരിക്കുന്നവരെപോലും സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നു! മൗനം പാലിക്കുന്ന സുരേഷ്ഗോപിയെയും കുടുംബത്തെയും അപമാനിച്ച് പോരാളി ഷാജി
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കുകയാണ് കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും. അഡ്മിനിസ്ട്രേറ്ററുടെ പരിഷ്കാര നയങ്ങള്‍ക്കെതിരെ വിമര്‍ശനമുയര്‍ത്തുന്നവര്‍ മറ്റ് പലര്‍ക്ക് നേരേയും അസഭ്യവര്‍ഷം നടത്തുകയാണ്.
വിഷയത്തില്‍ ഇതുവരെ പിന്തുണച്ചോ എതിര്‍ത്തോ പ്രതികരണം അറിയിച്ചിട്ടില്ലാത്ത സുരേഷ് ഗോപിയെ പോലും പ്രതിഷേധക്കാരെന്ന് പറയുന്ന വെട്ടുകിളി കൂട്ടങ്ങള്‍ വെറുതേ വിടുന്നില്ല. ലക്ഷദ്വീപ് വിഷയത്തില്‍ സുരേഷ് ഗോപിയേയും കുടുംബത്തേയും അപമാനിച്ച് പോരാളി ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
'നാലു മക്കളുള്ള ഷിറ്റ് ഗോപിക്ക് എംപി ആകാം. രണ്ട് മക്കളില്‍ കൂടുതലുള്ള ലക്ഷദ്വീപുകാര്‍ക്ക് പഞ്ചായത്ത് മെമ്ബര്‍ ആകാന്‍ പാടില്ലത്രേ'- എന്നാണ് പോരാളി ഷാജി ഫേസ്ബുക്കില്‍ കുറിച്ചത്.
രണ്ടില്‍ക്കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് ലക്ഷദ്വീപില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല എന്ന ചട്ടം സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നതോടെയാണ് പോരാളി ഷാജി അടക്കമുള്ളവര്‍ സുരേഷ് ഗോപിയേയും കുടുംബത്തേയും വരെ വിഷയത്തിലേക്ക് വലിച്ചിട്ട് അപമാനിക്കുന്നത്.
എന്നാൽ, പ്രചരിക്കുന്ന വിഷയത്തിലെ വസ്തുതകളെ വളച്ചൊടിച്ചാണ് ഇക്കൂട്ടര്‍ സുരേഷ് ഗോപിക്കും മറ്റ് പ്രമുഖര്‍ക്കുമെതിരെ സൈബര്‍ ആക്രമണവുമായി രംഗത്തെത്തുന്നത്. രണ്ടില്‍ക്കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല എന്ന ചട്ടം ഇപ്പോള്‍ നടപ്പാക്കില്ലെന്ന് ദ്വീപ് കളക്ടര്‍ അസ്കര്‍ അലി തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയതാണ്. '
ഈ നിയമം നിലവില്‍ വന്നു കഴിഞ്ഞ് രണ്ടിലധികം കുട്ടികളുടെ മാതാപിതാക്കളാകുന്നവര്‍ക്ക് മാത്രമേ ഇത് ബാധകമാകൂ. നിലവില്‍ രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് തുടര്‍ന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവും. കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമേ ഇത് നടപ്പിലാക്കൂ' എന്നും കളക്ടര്‍ വ്യക്തമാക്കിയതാണ്.
അതേസമയം, ലക്ഷദ്വീപ് വിഷയത്തിൽ പ്രതികരിക്കാത്തതിന് മോഹൻലാലിനും മമ്മൂട്ടിക്കുക്കെതിരെയും സോഷ്യൽമീഡിയയിൽ ചർച്ചകൾ നടക്കുകയാണ്. നിരവധി പേരാണ് ഇക്കാര്യം പറഞ്ഞുകൊണ്ട് മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും സോഷ്യൽ മീഡിയാ ഹാൻഡിലുകളിൽ കമന്റുകളുമായി എത്തിയിരിക്കുന്നത്.
പ്രതിച്ഛായ സംരക്ഷിക്കാനായി ഇരുവരും ഈ വിഷയത്തിൽ പ്രതികരിക്കാതിരിക്കുന്നത് ശരിയല്ലെന്നും പൃഥ്വിരാജ് 'നട്ടെല്ലുള്ള നായകനാണെ'ന്നുമാണ് ഇവർ കമന്റ് ബോക്സുകളിലൂടെ പറയുന്നത്.
.
മമ്മൂട്ടിയെയും മോഹൻലാലിനെയും തങ്ങൾ ആരാധിച്ചിരുന്നു എന്നും എന്നാൽ ഇപ്പോൾ ആരാധന തോന്നുന്നത് വിഷയത്തിൽ ശക്തമായ നിലപാടറിയിച്ച പൃഥ്വിരാജിനോടാണ് എന്നും ഇക്കൂട്ടത്തിൽ ചിലർ പറയുന്നുണ്ട്. താരങ്ങളുടെ വിവിധ പോസ്റ്റുകൾക്ക് കീഴിലായാണ് ഇവർ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. താരങ്ങളെ പിന്തുണച്ചുകൊണ്ട് കമന്റിടുന്നവരെയും കാണാം.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഭുൽ ഖോഡ പട്ടേലിന്റെ നയങ്ങളെ പരോക്ഷമായി വിമർശിച്ചുകൊണ്ടും ദ്വീപ് ജനതയുടെ അവകാശങ്ങളെയും ജീവിതരീതികളെയും പിന്തുണച്ചുകൊണ്ട് തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി പൃഥ്വിരാജ് രംഗത്തെത്തിയിരുന്നു.ഇതിനു പിന്നാലെയാണ് ചില സോഷ്യൽമീഡിയ പേജുകളിൽ നിന്ന് ആക്രമണം ഉണ്ടായത്.
https://www.facebook.com/Malayalivartha