പ്രഫുല്‍ പട്ടേലിന്റെ ലക്ഷദ്വീപ് പരിഷ്‌കാരങ്ങള്‍ക്ക് സ്റ്റേചെയ്യണമെന്ന് ആവശ്യം തള്ളി ഹൈക്കോടതി: ഉത്തരവ് നയപരമായ വിഷയമാണെന്നാണ് കോടതിയുടെ കണ്ടെത്തല്‍, മാധ്യമങ്ങള്‍ വളച്ചൊടിച്ചുവെന്ന് ജസ്റ്റിസ്റ്റ്

ലക്ഷദ്വീപിലെ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ നടപ്പിലാക്കിയ പരിഷ്‌കരണ നടപടികള്‍ അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി ഹൈക്കോടതി.
ഉത്തരവ് നയപരമായ വിഷയമാണെന്നാണ് കോടതിയുടെ കണ്ടെത്തല്‍. കെപിസിസി സെക്രട്ടറി കെപി നൗഷാദ് അലി സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജിയിലാണ് കോടതി വിധി. അതേസമയം കേന്ദ്രസര്‍ക്കാരും ലക്ഷദ്വീപ് സര്‍ക്കാരും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കട്ടെ എന്ന് കോടതിഅറിയിക്കുകയും ചെയ്തു.
ഇതിനായി രണ്ടാഴ്ച്ചത്തെ സമയവും കോടതിയിൽ അനുവദിച്ചിരിക്കുകയാണ്. വിശദീകരണം നല്‍കുന്നത് വരെ ഉത്തരവുകള്‍ സ്‌റ്റേ ചെയ്യണമെന്ന ആവശ്യവും ഹൈക്കോടതി തള്ളി.
കെ.വിനോദ് ചന്ദ്രന്‍, എം.ആര്‍ അനിത എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അതിനിടെ കഴിഞ്ഞ ദിവസം ലക്ഷദ്വീപ് വിഷയത്തില്‍ പറഞ്ഞ വിവാദ പരാമര്‍ശങ്ങള്‍ ഹൈക്കോടതി ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ പിൻവബലിക്കുകയും ചെയ്തു.
ലക്ഷദ്വീപില്‍ എന്താണ് നടക്കുന്നതെന്നും, കാര്യങ്ങള്‍ താന്‍ മാധ്യമങ്ങളിലൂടെ അറിയുന്നുണ്ടെന്നുമായിരുന്നു ജസ്റ്റിസിന്റെ വിവാദമായ പരാമർശം. എന്നാല്‍ തന്റെ വാക്കുകള്‍ മാധ്യ മങ്ങള്‍ വളച്ചൊടിച്ചുവെന്ന് ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ പറഞ്ഞത്.
അതേസമയം ലക്ഷദ്വീപിലെ നടപടികളെ കുറിച്ച് വിശദമായ വിവരങ്ങളുമായി ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പരസ്യം പുറത്ത് . പുതിയ പരിഷ്കാരങ്ങള്‍ ദ്വീപിന്റെ വികസനത്തിനും വളര്ച്ചയ്ക്കുമാണെന്നു പരസ്യത്തില്‍ പറയുന്നു.
ലക്ഷദ്വീപ് കളക്ടര്‍ അസ്ഗര്‍ അലി വ്യാഴാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ വിശദീകരിച്ച കാര്യങ്ങളാണ് പരസ്യത്തിലും ഉള്ളത്. ഇംഗ്ലീഷ് ദിനപത്രങ്ങളിലാണു പരസ്യം നല്‍കിയത്.
മാലിദ്വീപിന് സമാനമായ ടൂറിസം കേന്ദ്രമാക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികളുടെ ഭാഗമായാണ് ലക്ഷദ്വീപില്‍ പരിഷ്കാരങ്ങള്‍ കൊണ്ടുവന്നതെന്നാണു വ്യാഴാഴ്ച കളക്ടറുടെ പരാമർശം.
ഇത് തന്നെയാണ് പരസ്യത്തിലും ഉള്ളത്. തലസ്ഥാനമായ കവരത്തിയെ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിനാല്‍ ഒട്ടേറെ വികസന പദ്ധതികള്‍ ഇവിടെ നടപ്പാകാനിരിക്കുകയാണ്.
പ്രദേശത്തെ നിലവിലെ സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഇതിനെതിരായതിനാലാണ് ചില പരിഷ്കാരങ്ങള്‍ കൊണ്ടുവരാന്‍ നിര്‍ബന്ധിതമായത് എന്നും പരസ്യത്തില്‍ പറയുന്നുണ്ട്.
https://www.facebook.com/Malayalivartha

























