Widgets Magazine
04
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചൊവ്വയുടെ പ്രതലത്തില്‍ ഒരു മനുഷ്യന്‍ നടന്നുപോകുന്നതിന് സമാനമായ വിചിത്ര ചിത്രം.. സോഷ്യല്‍ മീഡിയയില്‍ വീണ്ടും വലിയ ചര്‍ച്ചയാകുന്നു..കൈകള്‍ നീട്ടി, ഒരു കാല്‍ മുന്നോട്ടുവെച്ച് നടക്കുന്ന രീതിയിലാണ് ഈ രൂപം കാണപ്പെടുന്നത്..


അഴയിൽ നിന്ന് ഷോക്കേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മരുമകളും മരിച്ചു.. അമ്മായിയമ്മ ശനിയാഴ്ച പുലർച്ചെയാണ് മരിച്ചത്..സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്..


കേരളത്തിൽ അടുത്ത 3 ദിവസം അതീവ ജാഗ്രത; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി


അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണം.. എഡിജിപി എസ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നൽകി ഡിജിപിയാക്കിയ സംസ്ഥാന സർക്കാർ നടപടിയിൽ കടുത്ത വിമർശനം..


'2018-ലും 2019-ലും ദുരന്തമുണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു ഇരുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു...' ചൊറിയാൻ വന്ന മാധ്യമങ്ങളുടെ വാ അടപ്പിച്ച് വി ഡി സതീശൻ..

കാട്ടാനകള്‍ മൂന്നാറില്‍ അധികാരം പിടിച്ചു പടയപ്പ മുഖ്യന്‍... കൊമ്പന്‍മീശയുള്ള വീരപ്പന്‍ ചന്ദനക്കാടുകളുടെ അധിപനായിരുന്നെങ്കില്‍ മൂന്നാറിലെ മുതലാളിമാരായി വാഴുകയാണ് ഒരു നിര കൊമ്പനാനകള്‍

01 JUNE 2021 02:26 PM IST
മലയാളി വാര്‍ത്ത

More Stories...

ഹോർട്ടികോർപ്പ് മുഖേന ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പച്ചക്കറികൾ വിതരണം ചെയ്യും; ക്യാമ്പുകളിലെ ആവശ്യങ്ങൾക്കനുസരിച്ച് തുടർന്നും പച്ചക്കറികളും മറ്റ് അവശ്യ കാർഷിക ഉൽപ്പന്നങ്ങളും ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ്

അടിമുടി നുണകളും അവാസ്തവ കഥകളും മാത്രം പ്രചരിപ്പിച്ച് ജനങ്ങളെ വഞ്ചിക്കുകയാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ; ഭക്ഷണം കഴിക്കുന്നത് തെറ്റാണോ' എന്ന മുഖ്യമന്ത്രി ചോദ്യത്തെ വിമർശിച്ച് മുൻ മന്ത്രി വി ശിവൻകുട്ടി

ദുരിതബാധിതരായ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പാക്കും; കടലാക്രമണ വിഷയത്തിൽ ശാശ്വത പരിഹരമാണ് ജനങ്ങൾക്ക് ആവശ്യമെന്ന് മന്ത്രി റോജി.എം.ജോൺ

കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴില്‍ നേടാന്‍ സഹായിക്കുന്ന തരത്തില്‍ വിദ്യാഭ്യാസ സംവിധാനം മാറ്റേണ്ടതുണ്ട് ; കുട്ടികള്‍ പഠനത്തില്‍ മുന്നോട്ടു പോകണമെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ധീന്‍

അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാൻ താലൂക്കിൽ 10 വള്ളങ്ങൾ ; അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് ജാഗ്രത പാലിക്കാൻ നിർദേശം; ദുരന്തനിവാരണ പ്രവർത്തനങ്ങൾ വിലയിരുത്തി മന്ത്രി എം ലിജു

കൊമ്പന്‍മീശയുള്ള വീരപ്പന്‍ ചന്ദനക്കാടുകളുടെ അധിപനായിരുന്നെങ്കില്‍ മൂന്നാറിലെ മുതലാളിമാരായി വാഴുകയാണ് ഒരു നിര കൊമ്പനാനകള്‍. ലോക്ക് ഡൗണ്‍ വന്നതോടെ മൂന്നാര്‍ ടൗണിലെ കടകമ്പോളങ്ങള്‍ കൊള്ളയടിക്കുകയാണ് പേരെടുത്തതും പേരില്ലാത്തവരുമായ കാട്ടുകൊമ്പന്‍മാര്‍.


പടയപ്പ, ചില്ലിക്കൊമ്പന്‍, മുറിവാലന്‍, ഫോര്‍ ജി, ചക്കക്കൊമ്പന്‍, ഗണേശന്‍, അരിക്കൊമ്പന്‍ എന്നിങ്ങനെ 16 കൊമ്പന്‍മാരുടെ നിയന്ത്രണത്തിലാണ് മൂന്നാര്‍, രാജമല, ചിന്നാര്‍ പ്രദേങ്ങള്‍. ഇതിനു പുറമെ കുട്ടിയാനകള്‍ ഉള്‍പ്പെടെ ആനക്കൂട്ടം അപ്പാടെ എത്തി മൂന്നാര്‍ മേഖലയില്‍ കൊള്ളയടി പതിവാക്കിയിരിക്കുന്നു.

 




പട്ടാപ്പകല്‍ റോഡിനു നടുവില്‍ നിലയുറപ്പിക്കുക മാത്രമല്ല രാത്രി കാടിറങ്ങി വന്ന് കടകളും കമ്പോളങ്ങളും അപ്പാടെ കൊള്ളയടിച്ചു മടങ്ങുകയാണ് ഈ കാട്ടാനകള്‍. വയര്‍ നിറച്ചശേഷം പഴക്കുലകള്‍ അപ്പാടെ തുമ്പിക്കൈയില്‍ കരുതല്‍ ഭക്ഷണമാക്കി മടങ്ങാനും ഇവര്‍ വിദഗ്ധരാണ്. ഇനിയുള്ള മഴക്കാലം രാവും പകലും ആനകളുടെ ആധിപത്യത്തിലാകും മൂന്നാര്‍ എന്നതാണ് സാഹചര്യം.


കോവിഡില്‍ ജനം നാട്ടിലും തീറ്റയില്ലാതെ ആന കാട്ടിലും പട്ടിണിയിലായിരിക്കെ അരിയും പഞ്ചസാരയും പഴവും പാലുമൊക്കെ നാട്ടിലെത്തി തിന്നുമുടിക്കുകയാണ് ഈ കൊള്ളസംഘം. മൂന്നാര്‍ മറയൂര്‍ റൂട്ടിലെ തലയാര്‍ മുതല്‍ മാട്ടുപ്പെട്ടി വരെയുള്ള പ്രദേശം ഒറ്റയാന്‍മാരും സംഘങ്ങളുമൊക്കെ കൈയാളുകയാണ്. ചില കുന്നുകളും കാടുകളും ഒറ്റയാന്‍മാര്‍ പതിച്ചെടുത്തുകഴിഞ്ഞിരിക്കുന്നു.

 





ആറും മാസം നാട്ടിലും ആറു മാസം കാട്ടിലും എന്ന മട്ടില്‍ ഇടയ്ക്കിടെ മൂന്നാര്‍ ടൗണിലെത്തി കടകളില്‍ നിന്ന് ഇഷ്ടഭക്ഷണം കഴിച്ച് നഗരത്തിലും നദിയിലും പുല്‍മേട്ടിലും വിലസുകയാണ് പടയപ്പ എന്ന പേരെടുത്ത കൊമ്പന്‍. കഴിഞ്ഞ ദിവസം മൂന്നാറിലെത്തിയ കാട്ടാന ചില കടകളില്‍ അവശേഷിച്ചിരുന്ന പഴങ്ങള്‍ അപ്പാടെ തിന്ന് കടകള്‍ അടിച്ചുതകര്‍ത്തു.


ഓറഞ്ച്, ആപ്പിള്‍, പൈനാപ്പിള്‍ തുടങ്ങി ഇരുപതിനായിരത്തിലധികം രൂപയുടെ പഴങ്ങള്‍ നിമിഷ നേരംകൊണ്ടാണ് അകത്താക്കിയത്.

 

 


തേയിലക്കാടുകളില്‍ അതിരിടുന്ന മൂന്നാര്‍ കുന്നുകളിലൂടെ പതുങ്ങിയെത്തി കടകളില്‍ നിന്ന് ഭക്ഷണ സാധനങ്ങള്‍ മോഷ്ടിച്ചിരുന്ന ചില്ലിക്കൊമ്പനും ഹോസ് കൊമ്പന്‍ എന്ന് വിളിപ്പേരുള്ള കൊമ്പനും കൊള്ളയടിയില്‍ ഏറെ മുന്നിലായിരുന്നു. മുറിവാലന്‍ എന്നറിയപ്പെടുന്ന കൊമ്പന്‍ ചിന്നക്കനാല്‍, പന്നിയാര്‍ മേഖലയിലെ കൊടുംകുറ്റവാളിയാണ്. ഏഴു പേരെ കൊല കൊയ്ത ക്രൂരനെ കാട്ടിലാക്കാന്‍ ഇനിയും സാധിച്ചിട്ടില്ല. വേനല്‍ കനക്കുന്നതോടെ ജനവാസ മേഖലയില്‍ എത്തിയാല്‍ ജനങ്ങളുടെ പേടിസ്വപ്നമാണ് മുറിവാലന്‍.


ഫോര്‍ ജി എന്നറിയപ്പെടുന്ന കൊമ്പന്‍ കമ്പിവേലികള്‍ തകര്‍ത്ത് കൃഷി നശിപ്പിക്കുന്നതിലും മൂന്നാറില്‍ കടകള്‍ കൊള്ളയടിക്കുന്നതിലും മറ്റൊരുകേമനാണ്. ബുദ്ധി കൂര്‍മത കണ്ട് ഒരു കാട്ടുകൊമ്പനു നാട്ടുകാര്‍ നല്‍കിയ വിളിപ്പേരാണ് ഫോര്‍ ജി. കൃഷിയിടങ്ങള്‍ക്ക് ചുറ്റും സ്ഥാപിച്ചിരിക്കുന്ന വൈദ്യുതി വേലികള്‍ തന്ത്രപരമായി തകര്‍ത്ത് അകത്ത് ഇവന്‍ അകത്തുകടക്കും.

 




വൈദ്യുതി വേലികള്‍ ഷോക്കടിപ്പിക്കും എന്ന തിരിച്ചറിവുള്ള സമീപത്തെ ഗ്രാന്‍ഡിസ് മരം പിഴുത് വേലിയുടെ മുകളില്‍ കുറുകെ ഇട്ട ശേഷം കമ്പിയില്‍ തൊടാതെ മരത്തില്‍ ചവിട്ടിയാണ് അകത്ത് കടക്കുക. മാട്ടുപ്പെട്ടി, മൂന്നാര്‍, നല്ലതണ്ണി പ്രദേശങ്ങളില്‍ വിഹരിക്കുന്ന മണികണ്ഠന്‍ ഏറെ പ്രശ്നക്കാരനല്ല. മണികണ്ഠന്‍ ഇടയ്ക്കിടെ നാട്ടിലെത്തുന്നത് ഇഷ്ട ഭക്ഷണമായ വാഴ തേടിയാണ്. വാഴയില്‍ നിന്നു വാഴക്കുല മാത്രം ഒടിച്ചു നാടുവിടുന്ന ഇവന്‍ മണികണ്ഠന്‍ ആരെയും ഉപദ്രവിച്ച ചരിത്രമില്ല.


രാജമല കുന്നുകളില്‍ ദേഹമാസകം പൂഴിമണ്ണ് തൂകി നില്‍കുന്ന മണ്ണാശാന്‍ എന്ന കൊമ്പനും മൂന്നാറിലെ വാഴ്ചക്കാരില്‍ ഒരാളാണ്. 25 വയസ് പ്രായം വരുന്ന അരിക്കൊമ്പന്‍ എന്ന ഭീകന്‍ നിരവധി പേരെ കൊന്നിട്ടുണ്ട്. മൂന്നാറിലും ആനയിറങ്കലിലുമൊക്കെയായി വിഹരിക്കുന്ന ഈ കൊമ്പന്‍ എത്തിയാല്‍ നാട്ടുകാര്‍ മാറിനില്‍ക്കുകയേയുള്ളു.




അരി തിന്നാന്‍ വീടുകളുടെ അടുക്കള വാതില്‍ കുത്തിപ്പൊളിക്കുന്നതും പലചരക്കു കടകളുടെ ഷട്ടര്‍ തകര്‍ക്കുന്നതും പതിവാണ്. അരിക്കൊമ്പനെ തളയ്ക്കാന്‍ വനം വകുപ്പ് പഠിച്ച പണി പതിനെട്ടും നോക്കി. എന്നാല്‍ ഇതു വരെ ഇവനെ തളയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. അടുത്തയിടെ അരി കൊമ്പനെ മയക്കു വെടി വച്ച് തളയ്ക്കാനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു. മറയൂര്‍ ചില്ലിക്കൊമ്പനും ആകെ അക്രമകാരിയാണ്. ജന്മനാ തന്നെ ഒരു കൊമ്പിന് വലുപ്പം കുറവുള്ള ഈ കാട്ടാന ഒറ്റയാനാണ്.


അടുത്തയിടെ അര്‍ധരാത്രി മറയൂര്‍ പെട്രോള്‍ പമ്പിന് സമീപം എത്തി ചില്ലിക്കൊമ്പന്‍ കട തകര്‍ക്കുകയും ഉള്ളില്‍ കിടന്നുറങ്ങിയിരുന്നയാളെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. ചക്ക തിന്നാന്‍ വേണ്ടി മാത്രം പുരയിടങ്ങളില്‍ കയറി ഇറങ്ങുന്ന ഒരു ഒറ്റയാന്‍ ആണ് ചക്ക കൊമ്പന്‍. കൃഷി നശിപ്പിക്കുന്ന കാര്യത്തില്‍ മൂന്നാറിലെ ചക്ക കൊമ്പന്‍ വമ്പന്‍ തന്നെ. വലിയ പ്ലാവുകള്‍ വരെ കുത്തി മറിച്ചിട്ട് ചക്ക പറിച്ച് തിന്നും ഈ ചക്ക കൊതിയന്‍. പഴുത്ത ചക്ക തന്നെ വേണം എന്നില്ല ഇവന്. മൂപ്പെത്താത്ത ചക്കയ പറിച്ചു തിന്നും. ഇവനെ പേടിച്ച് പ്ലാവുകളില്‍ വിരിഞ്ഞു വരുന്ന ചക്ക വെട്ടി കളയുകയാണ് നാട്ടുകാര്‍ ചെയ്യുന്നത്. കാരണം ചക്ക തേടി വരുന്ന കൊമ്പന്‍ മറ്റ് വിളകളും ചവിട്ടി നശിപ്പിക്കും. തരം കിട്ടിയാല്‍ വീടുകളുടെ ഭിത്തിയിലും ഒന്നു കുത്തി കൊമ്പിന്റെ ബലം പരീക്ഷിക്കും.

 





പടയപ്പ കഴിഞ്ഞാല്‍ തലയെടുപ്പില്‍ മുന്‍പന്തിയിലുള്ള ഗണേശന്‍ എന്ന കൊമ്പനും അറിയപ്പെടുന്ന കൊലയാളിയാണ്. തോട്ടം തൊഴിലാളികളുടെ അടുക്കള തോട്ടങ്ങളില്‍ കടന്നുകയറി തുമ്പിക്കൈ കൊണ്ട് കാരറ്റ് പിഴുത ശേഷം ഒരു കാല്‍ ഉയര്‍ത്തി അതില്‍ അടിച്ച്, മണ്ണ് കളഞ്ഞ് ആണ് ശാപ്പാട്. തണ്ട് പറിച്ച കുഴിയില്‍ തന്നെ നിക്ഷേപിക്കുകയും ചെയ്യും. ഒരടി നീളമുള്ള ഹോസ് കൊമ്പില്‍ കുരുങ്ങിയിരിക്കുന്നതിനാല്‍ ഹോസ് കൊമ്പന്‍ എന്നും വിളിപ്പേരുള്ള കൊമ്പനും മൂന്നാറിലുണ്ട്.


കൊമ്പില്‍ കുരുങ്ങിയത് പിവിസി പൈപ്പ് ആയതിനാല്‍ കൊമ്പ് വളരുന്നതിന് അനുസരിച്ച് വികസിക്കുന്ന പൈപ്പ് ഇന്നും ഇവന്റെ കൊമ്പിന് അലങ്കാരമായി അവിടെ തന്നെ ഉണ്ട്. കഴിഞ്ഞ ദിവസം മൂന്നാറില്‍ കൂട്ടമായി എത്തിയ കാട്ടാന പലചരക്കുകടയുടെ വാതില്‍ തകര്‍ത്ത് കാട്ടാനകള്‍ സാധനങ്ങള്‍ തിന്നു തീര്‍ത്താണ് കാടുകയറിപ്പോയത്. കുട്ടിയാന ഉള്‍പ്പെട്ട സംഘം അരി, മൈദ, പഞ്ചസാര, ശര്‍ക്കര, പഴം, ഉപ്പ്, തേങ്ങ തുടങ്ങിയവയെല്ലാം തിന്നു തീര്‍ത്ത് രാവിലെ അഞ്ചോടെയാണ് ആനകള്‍ മടങ്ങിയത്. അറുപതിനായിരം രൂപയുടെ സാധനങ്ങളാണ് ആന ശാപ്പിട്ടുമടങ്ങിയത്.

 

"

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജനങ്ങൾ ദുരിതത്തിൽ കഴിയുമ്പോൾ മുഖ്യമന്ത്രി സൽക്കാരം സ്വീകരിക്കാൻ പോയതിൻ്റെയും ഉദ്ഘാടനം നടത്താൻ നടന്നതിൻ്റെയും പരിണിതഫലം ജനങ്ങൾ ഇപ്പോൾ അനുഭവിക്കുകയാണ്; സംസ്ഥാന സർക്കാരിന്റെ ഗുരുതരമായ ഏകോപനക്കുറവും അനാസ്  (8 minutes ago)

ഹോർട്ടികോർപ്പ് മുഖേന ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പച്ചക്കറികൾ വിതരണം ചെയ്യും; ക്യാമ്പുകളിലെ ആവശ്യങ്ങൾക്കനുസരിച്ച് തുടർന്നും പച്ചക്കറികളും മറ്റ് അവശ്യ കാർഷിക ഉൽപ്പന്നങ്ങളും ലഭ്യമാക്കുന്നതിനുള്ള നടപടിക  (11 minutes ago)

അടിമുടി നുണകളും അവാസ്തവ കഥകളും മാത്രം പ്രചരിപ്പിച്ച് ജനങ്ങളെ വഞ്ചിക്കുകയാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ; ഭക്ഷണം കഴിക്കുന്നത് തെറ്റാണോ' എന്ന മുഖ്യമന്ത്രി ചോദ്യത്തെ വിമർശിച്ച് മുൻ മന്ത്രി വി ശിവൻകുട്ടി  (16 minutes ago)

ദുരിതബാധിതരായ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പാക്കും; കടലാക്രമണ വിഷയത്തിൽ ശാശ്വത പരിഹരമാണ് ജനങ്ങൾക്ക് ആവശ്യമെന്ന് മന്ത്രി റോജി.എം.ജോൺ  (23 minutes ago)

കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴില്‍ നേടാന്‍ സഹായിക്കുന്ന തരത്തില്‍ വിദ്യാഭ്യാസ സംവിധാനം മാറ്റേണ്ടതുണ്ട് ; കുട്ടികള്‍ പഠനത്തില്‍ മുന്നോട്ടു പോകണമെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ധീന്‍  (28 minutes ago)

അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാൻ താലൂക്കിൽ 10 വള്ളങ്ങൾ ; അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് ജാഗ്രത പാലിക്കാൻ നിർദേശം; ദുരന്തനിവാരണ പ്രവർത്തനങ്ങൾ വിലയിരുത്തി മന്ത്രി എം ലിജു  (40 minutes ago)

CJP പരാതിയുമായി ഇൻഫ്ലുവൻസർ  (44 minutes ago)

ലോകത്തെ ഞെട്ടിച്ച് പുതിയ ദൃശ്യങ്ങള്‍;  (51 minutes ago)

ELECTRIC SHOCK ഒരേ കുടുംബത്തിൽ രണ്ടു മരണം  (56 minutes ago)

അധിക്ഷേപ പരാമര്‍ശത്തില്‍ കസ്റ്റഡിയിലെടുത്തതില്‍ പ്രതികരിച്ച് ഉദയനിധി സ്റ്റാലിന്‍  (1 hour ago)

ഇനിയും ശല്യപ്പെടുത്തിയാല്‍ പോലീസില്‍ പരാതി നല്‍കും; വിലക്കിയ അധ്യാപികയെ സ്‌കൂളില്‍വെച്ച് കൊലപ്പെടുത്തി  (1 hour ago)

രാജ്യത്ത് കാലവർഷം ശക്തിയാർജ്ജിക്കുന്നു; അസം ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഒഡീഷയിലും ഉത്തരേന്ത്യയിലും അതിതീവ്ര മഴ മുന്നറിയിപ്പ്; നിരവധി ഗ്രാമങ്ങൾ വെള്ളത്തിനടിയിൽ  (1 hour ago)

മുൻവർഷങ്ങളിൽ വിഴുങ്ങിയ പ്രളയത്തിൽ നിന്നു കേരളം ഒന്നും ഇത് വരെ പഠിച്ചില്ല; മുന്നൊരുക്കം നടത്തുന്നതിൽ ഭരണകൂടത്തിനും ദുരന്തനിവാരണ അതോറിറ്റിക്കും വീഴ്ച  (1 hour ago)

സ്വകാര്യ ബസിനുള്ളിൽ കണ്ടത് ചങ്കാളുന്ന കാഴ്ച; ഡ്രൈവർ ബസിനുള്ളിൽ ആത്മഹത്യ ചെയ്തു; കോഴിക്കോട് സംഭവിച്ചത്  (1 hour ago)

നടി തൃഷക്കെതിരെ ദ്വയാർഥ പരാമർശം നടത്തി തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ; വീട് വളഞ്ഞ് പോലീസ് ഉദയനിധിയെ കസ്റ്റഡിയിലെടുത്തു; വാഹനം തടഞ്ഞ് ഡി എം കെ പ്രവർത്തകർ  (1 hour ago)

Malayali Vartha Recommends