Widgets Magazine
28
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

മറ്റൊന്നും ഓര്‍മ്മയില്ലാത്തോണ്ടാ... കുഴല്‍പ്പണവും കോഴപ്പണവുമായി നാണക്കേടിലായി നില്‍ക്കുന്ന ബിജെപിയ്ക്ക് മറ്റൊരു നാണക്കേട്; ചാനല്‍ ചര്‍ച്ചകളിലെ താരമായ ബി.ജെ.പി നേതാവിനെ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു; സംഭവം പുറത്തായെങ്കിലും പരാതിയില്ലെന്ന് വിശദീകരണം

07 JUNE 2021 08:36 AM IST
മലയാളി വാര്‍ത്ത

സുരേഷ് ഗോപിയുടെ മാസ് ഡയലോഗായ തൃശൂര്‍ ഇങ്ങെടുക്കുകയാ എന്ന് പറഞ്ഞുകൊണ്ട് തൃശൂരിനെ കുറേക്കാലമായി നോട്ടമിട്ട ബിജെപി നേതാവിന് പ്രവര്‍ത്തകരുടെ വക മര്‍ദനം. കുഴല്‍പ്പണ കേസ് വിവാദത്തിനിടെ ബി.ജെ.പിക്ക് നാണക്കേടായി വീണ്ടും ആരോപണം വരുന്നത്.

ബി.ജെ.പിയുടെ സംസ്ഥാന നേതാവിന് തൃശൂരില്‍ മര്‍ദ്ദനമേറ്റതായുള്ള വാര്‍ത്തയാണ് വിവാദമായത്. ചാനല്‍ ചര്‍ച്ചകളിലെ സജീവ സാന്നിദ്ധ്യവും പാലക്കാട് ജില്ലക്കാരനുമായ നേതാവിനാണ് ബി.ജെ.പി പ്രവര്‍ത്തകരുടെ തന്നെ മര്‍ദനമേറ്റത്. എന്നാല്‍, ഇരുകൂട്ടര്‍ക്കും പരാതിയൊന്നുമില്ലാത്തതിനാല്‍ പൊലീസ് കേസെടുത്തിട്ടില്ല. അതിനാല്‍ തന്നെ പേര് പുറത്ത് പറയാനുമാകുന്നില്ല.

 



തൃശൂര്‍ വെസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍ ഇദ്ദേഹം താമസിക്കുന്ന സ്ഥലത്തെത്തിയായിരുന്നു മര്‍ദനമെന്നാണ് വിവരം... ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാന്‍ നേതാവ് വാതില്‍ അടയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രവര്‍ത്തകരിലൊരാളുടെ വിരല്‍ കുടുങ്ങി പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. തൃശൂരിലെത്തിയ നേതാവുമായി പ്രവര്‍ത്തകര്‍ തര്‍ക്കത്തിലേര്‍പ്പെട്ട ശേഷമാണ് മര്‍ദനമെന്ന് പറയുന്നു.

തൃശൂരില്‍ ഏറെക്കാലമായി ക്യാമ്പ് ചെയ്തിരുന്ന ഈ നേതാവ് തിരഞ്ഞെടുപ്പ് കാലത്താണ് മടങ്ങിയത്. ഇദ്ദേഹം തൃശൂരില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതിനെതിരെ പാര്‍ട്ടി നേതൃത്വത്തിന് ജില്ലാ നേതൃത്വം തന്നെ പരാതി നല്‍കിയിരുന്നു.

 



തിരഞ്ഞെടുപ്പിനു ശേഷവും ഇയാളുടെ തൃശൂര്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനത്തിനെതിരെ പാര്‍ട്ടി നേതൃത്വത്തിന് ജില്ലാ നേതൃത്വം പരാതി നല്‍കിയിരുന്നു. അത് വകവയ്ക്കാതെ നേതാവ് ഇടയ്ക്കിടെ തൃശൂരിലെത്തിയിരുന്നു. ശനിയാഴ്ച തൃശൂരിലെത്തിയ നേതാവുമായി മര്‍ദ്ദിച്ചവര്‍ ആദ്യം തര്‍ക്കമുണ്ടായി. അതിനുശേഷമായിരുന്നു മര്‍ദ്ദനം. ഇരു കൂട്ടര്‍ക്കും പരാതിയില്ലാത്തതിനാല്‍ പൊലീസ് കേസ് വിട്ടുകളഞ്ഞു.

അതേസമയം കൊടകരയിലെ പണം കവര്‍ച്ചയുമായി ബന്ധപ്പെട്ട് ബി.ജെ.പിയെയും നേതാക്കളെയും അവഹേളിക്കാന്‍ സി.പി.എം സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് സംസ്ഥാന നേതാക്കള്‍ ആരോപിച്ചു. സംസ്ഥാന പ്രസിഡന്റിന്റെ കുടുംബാംഗങ്ങളെ ഉള്‍പ്പെടെ ചോദ്യം ചെയ്യാന്‍ വിളിച്ച് പ്രതികാര രാഷ്ട്രീയം കളിക്കുകയാണെന്നും കുമ്മനം രാജശേഖരന്‍, വി. മുരളീധരന്‍, കെ. സുരേന്ദ്രന്‍, പി.കെ. കൃഷ്ണദാസ്, എ.എന്‍. രാധാകൃഷ്ണന്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.



അന്വേഷണസംഘത്തിന് മുന്നിലേക്ക് തല ഉയര്‍ത്തിപ്പിടിച്ച് ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരും പോകും. പുലര്‍ച്ചെ തലയില്‍ മുണ്ടിട്ട് പോകാനോ, രോഗിയെന്ന് നടിച്ച് സഹതാപം പിടിച്ചുപറ്റാനോ ശ്രമിക്കില്ല. സംസ്ഥാന പ്രസിഡന്റിനെ ആക്രമിക്കുന്നത് ഒറ്റക്കെട്ടായി നേരിടും. കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അവര്‍ പറഞ്ഞു.

അതേസമയം കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണന്റെ ഫോണില്‍ നിന്ന് പരാതിക്കാരനായ ധര്‍മ്മരാജനെ വിളിച്ചിരുന്നുവെന്ന് പൊലീസ്. ധര്‍മ്മരാജന്റെ ഫോണ്‍ വിളികളുടെ ലിസ്റ്റ് പരിശോധിച്ചാണിത് കണ്ടെത്തിയത്. മകന്റെ ഫോണില്‍ നിന്ന് സുരേന്ദ്രനാണോ വിളിച്ചതെന്ന് പരിശോധിക്കുകയാണ്. ഹരികൃഷ്ണനെ അറിയില്ലെന്നും വിളിച്ചിട്ടില്ലെന്നുമാണ് ധര്‍മ്മരാജന്‍ പൊലീസിന് മൊഴി നല്‍കിയത്.

 

 

 

കാര്‍ തട്ടിക്കൊണ്ടുപോയി കവര്‍ന്ന മൂന്നര കോടിയുടെ കുഴല്‍പ്പണത്തിന് ബി.ജെ.പി ബന്ധമുണ്ടോയെന്നറിയാനാണ് ധര്‍മ്മരാജന്റെ കോള്‍ ലിസ്റ്റ് ശേഖരിച്ചത്. പണം ബി.ജെ.പിയുടേതാണെന്ന് തെളിയിക്കാനുള്ള രേഖകള്‍ കിട്ടിയിട്ടില്ല.

കോന്നിയില്‍ കെ. സുരേന്ദ്രനും ധര്‍മ്മരാജനും കൂടിക്കാഴ്ച നടത്തിയെന്ന സൂചന പൊലീസിന് ലഭിച്ചിരുന്നു. ധര്‍മ്മരാജന്‍ നേരത്തെയും പണം കേരളത്തിലേക്ക് എത്തിച്ചിട്ടുണ്ടെന്നും വിവരം ലഭിച്ചു. കവര്‍ച്ചക്കേസിന് പുറമേ, എത്ര പണം എങ്ങനെ, എവിടെ നിന്ന് എത്തിച്ചെന്ന പൊലീസിന്റെ അന്വേഷണത്തിലാണ് ഈ വിവരങ്ങള്‍ ലഭിച്ചത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബംഗളൂരു യെലഹങ്കയില്‍ മുസ്ലിം ഭൂരിപക്ഷ മേഖലയില്‍ മുന്നൂറോളം വീടുകള്‍ തകര്‍ത്തു; സംഭവത്തില്‍ വിമര്‍ശനം ഉന്നയിച്ചതിന് കര്‍ണാടകയുടെ ആഭ്യന്തര കാര്യങ്ങളില്‍ കേരള മുഖ്യമന്ത്രി ഇടപെടരുതെന്ന് ഡികെ ശിവകുമാര്‍  (7 hours ago)

കെഎസ്ആര്‍ടിസിയുടെ വോള്‍വോ ബസ് അപകടത്തില്‍പ്പെട്ടു  (7 hours ago)

സ്വര്‍ണം വിലയില്‍ കുതിപ്പ് തുടരുന്നു:പവന്‍ ഇന്ന് 1760 വര്‍ദ്ധിച്ച് 1,04,440 രൂപയായി  (8 hours ago)

കോട്ടത്തറ ആശുപത്രിയില്‍ ക്രിസ്തുമസ്, ന്യൂ ഇയര്‍ സന്തോഷം പങ്കുവച്ച് മന്ത്രി വീണാ ജോര്‍ജ്  (8 hours ago)

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു  (8 hours ago)

എന്നും ഓര്‍മ്മിക്കാന്‍ ഒരുപാട് നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച ശ്രീനി സാറിന്  (9 hours ago)

നടിയെ ആക്രമിച്ച കേസ് ഇനിയും തുടങ്ങുന്നതേയുള്ളൂവെന്ന് അഭിഭാഷക  (10 hours ago)

കളിക്കുന്നതിനിടെ സഹോദരനുമായി പിണങ്ങിയ 6 വയസ്സുകാരനെ കാണാതായി  (10 hours ago)

ഇത് സ്വപ്നത്തിൽ പോലും കരുതിയിരിക്കില്ല; പിടിച്ച് അകത്തിടേണ്ട ആൾ ദൈവത്തെ കുറിച്ച് ശ്രീനിവാസൻ; സുനിൽ സ്വാമിയെക്കുറിച്ച് സംവിധായകൻ പിജി പ്രേംലാല്‍ പറഞ്ഞത്!!  (12 hours ago)

പർണശാലയിൽ ഭക്ഷണം എത്തിച്ച് നൽകുമെന്ന് ദേവസ്വം മന്ത്രി  (17 hours ago)

ലൈസൻസ് പോലുമില്ലാതെയായിരുന്നു 19-കാരന്റെ ഡ്രൈവിംഗ്....  (17 hours ago)

മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി  (17 hours ago)

ജനശതാബ്ദി എക്സ്പ്രസ്സ് ഇനി മുതൽ 9.30 ന് എറണാകുളത്ത് എത്തിച്ചേരും  (18 hours ago)

യുഎസിൽ ശക്തമായ ശീതക്കാറ്റ് 22,349 വിമാനങ്ങൾ വൈകി 1,800ലേറെ സർവീസുകൾ റദ്ദാക്കി യാത്രക്കാർ കുടുങ്ങി..  (18 hours ago)

എൽ ഡി എഫിലെ വി പ്രിയദർശിനിക്ക് വിജയം..  (18 hours ago)

Malayali Vartha Recommends