Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...


ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...


എന്നെ കല്യാണം ചെയ്തത് അയാളുടെ അച്ഛന് കൂടി വേണ്ടിയാണ്; ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല; കുഞ്ഞിനെ ഓര്‍ത്ത് വിടാന്‍ കെഞ്ചിയിട്ടും... വിപഞ്ചികയുടെ ഞെട്ടിക്കുന്ന ആത്മഹത്യാക്കുറിപ്പ് പുറത്ത്


അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ ശശി തരൂർ എതിർക്കണം: ചെറിയാൻ ഫിലിപ്പ്...


ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...

മറ്റൊന്നും ഓര്‍മ്മയില്ലാത്തോണ്ടാ... കുഴല്‍പ്പണവും കോഴപ്പണവുമായി നാണക്കേടിലായി നില്‍ക്കുന്ന ബിജെപിയ്ക്ക് മറ്റൊരു നാണക്കേട്; ചാനല്‍ ചര്‍ച്ചകളിലെ താരമായ ബി.ജെ.പി നേതാവിനെ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു; സംഭവം പുറത്തായെങ്കിലും പരാതിയില്ലെന്ന് വിശദീകരണം

07 JUNE 2021 08:36 AM IST
മലയാളി വാര്‍ത്ത

സുരേഷ് ഗോപിയുടെ മാസ് ഡയലോഗായ തൃശൂര്‍ ഇങ്ങെടുക്കുകയാ എന്ന് പറഞ്ഞുകൊണ്ട് തൃശൂരിനെ കുറേക്കാലമായി നോട്ടമിട്ട ബിജെപി നേതാവിന് പ്രവര്‍ത്തകരുടെ വക മര്‍ദനം. കുഴല്‍പ്പണ കേസ് വിവാദത്തിനിടെ ബി.ജെ.പിക്ക് നാണക്കേടായി വീണ്ടും ആരോപണം വരുന്നത്.

ബി.ജെ.പിയുടെ സംസ്ഥാന നേതാവിന് തൃശൂരില്‍ മര്‍ദ്ദനമേറ്റതായുള്ള വാര്‍ത്തയാണ് വിവാദമായത്. ചാനല്‍ ചര്‍ച്ചകളിലെ സജീവ സാന്നിദ്ധ്യവും പാലക്കാട് ജില്ലക്കാരനുമായ നേതാവിനാണ് ബി.ജെ.പി പ്രവര്‍ത്തകരുടെ തന്നെ മര്‍ദനമേറ്റത്. എന്നാല്‍, ഇരുകൂട്ടര്‍ക്കും പരാതിയൊന്നുമില്ലാത്തതിനാല്‍ പൊലീസ് കേസെടുത്തിട്ടില്ല. അതിനാല്‍ തന്നെ പേര് പുറത്ത് പറയാനുമാകുന്നില്ല.

 



തൃശൂര്‍ വെസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍ ഇദ്ദേഹം താമസിക്കുന്ന സ്ഥലത്തെത്തിയായിരുന്നു മര്‍ദനമെന്നാണ് വിവരം... ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാന്‍ നേതാവ് വാതില്‍ അടയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രവര്‍ത്തകരിലൊരാളുടെ വിരല്‍ കുടുങ്ങി പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. തൃശൂരിലെത്തിയ നേതാവുമായി പ്രവര്‍ത്തകര്‍ തര്‍ക്കത്തിലേര്‍പ്പെട്ട ശേഷമാണ് മര്‍ദനമെന്ന് പറയുന്നു.

തൃശൂരില്‍ ഏറെക്കാലമായി ക്യാമ്പ് ചെയ്തിരുന്ന ഈ നേതാവ് തിരഞ്ഞെടുപ്പ് കാലത്താണ് മടങ്ങിയത്. ഇദ്ദേഹം തൃശൂരില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതിനെതിരെ പാര്‍ട്ടി നേതൃത്വത്തിന് ജില്ലാ നേതൃത്വം തന്നെ പരാതി നല്‍കിയിരുന്നു.

 



തിരഞ്ഞെടുപ്പിനു ശേഷവും ഇയാളുടെ തൃശൂര്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനത്തിനെതിരെ പാര്‍ട്ടി നേതൃത്വത്തിന് ജില്ലാ നേതൃത്വം പരാതി നല്‍കിയിരുന്നു. അത് വകവയ്ക്കാതെ നേതാവ് ഇടയ്ക്കിടെ തൃശൂരിലെത്തിയിരുന്നു. ശനിയാഴ്ച തൃശൂരിലെത്തിയ നേതാവുമായി മര്‍ദ്ദിച്ചവര്‍ ആദ്യം തര്‍ക്കമുണ്ടായി. അതിനുശേഷമായിരുന്നു മര്‍ദ്ദനം. ഇരു കൂട്ടര്‍ക്കും പരാതിയില്ലാത്തതിനാല്‍ പൊലീസ് കേസ് വിട്ടുകളഞ്ഞു.

അതേസമയം കൊടകരയിലെ പണം കവര്‍ച്ചയുമായി ബന്ധപ്പെട്ട് ബി.ജെ.പിയെയും നേതാക്കളെയും അവഹേളിക്കാന്‍ സി.പി.എം സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് സംസ്ഥാന നേതാക്കള്‍ ആരോപിച്ചു. സംസ്ഥാന പ്രസിഡന്റിന്റെ കുടുംബാംഗങ്ങളെ ഉള്‍പ്പെടെ ചോദ്യം ചെയ്യാന്‍ വിളിച്ച് പ്രതികാര രാഷ്ട്രീയം കളിക്കുകയാണെന്നും കുമ്മനം രാജശേഖരന്‍, വി. മുരളീധരന്‍, കെ. സുരേന്ദ്രന്‍, പി.കെ. കൃഷ്ണദാസ്, എ.എന്‍. രാധാകൃഷ്ണന്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.



അന്വേഷണസംഘത്തിന് മുന്നിലേക്ക് തല ഉയര്‍ത്തിപ്പിടിച്ച് ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരും പോകും. പുലര്‍ച്ചെ തലയില്‍ മുണ്ടിട്ട് പോകാനോ, രോഗിയെന്ന് നടിച്ച് സഹതാപം പിടിച്ചുപറ്റാനോ ശ്രമിക്കില്ല. സംസ്ഥാന പ്രസിഡന്റിനെ ആക്രമിക്കുന്നത് ഒറ്റക്കെട്ടായി നേരിടും. കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അവര്‍ പറഞ്ഞു.

അതേസമയം കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണന്റെ ഫോണില്‍ നിന്ന് പരാതിക്കാരനായ ധര്‍മ്മരാജനെ വിളിച്ചിരുന്നുവെന്ന് പൊലീസ്. ധര്‍മ്മരാജന്റെ ഫോണ്‍ വിളികളുടെ ലിസ്റ്റ് പരിശോധിച്ചാണിത് കണ്ടെത്തിയത്. മകന്റെ ഫോണില്‍ നിന്ന് സുരേന്ദ്രനാണോ വിളിച്ചതെന്ന് പരിശോധിക്കുകയാണ്. ഹരികൃഷ്ണനെ അറിയില്ലെന്നും വിളിച്ചിട്ടില്ലെന്നുമാണ് ധര്‍മ്മരാജന്‍ പൊലീസിന് മൊഴി നല്‍കിയത്.

 

 

 

കാര്‍ തട്ടിക്കൊണ്ടുപോയി കവര്‍ന്ന മൂന്നര കോടിയുടെ കുഴല്‍പ്പണത്തിന് ബി.ജെ.പി ബന്ധമുണ്ടോയെന്നറിയാനാണ് ധര്‍മ്മരാജന്റെ കോള്‍ ലിസ്റ്റ് ശേഖരിച്ചത്. പണം ബി.ജെ.പിയുടേതാണെന്ന് തെളിയിക്കാനുള്ള രേഖകള്‍ കിട്ടിയിട്ടില്ല.

കോന്നിയില്‍ കെ. സുരേന്ദ്രനും ധര്‍മ്മരാജനും കൂടിക്കാഴ്ച നടത്തിയെന്ന സൂചന പൊലീസിന് ലഭിച്ചിരുന്നു. ധര്‍മ്മരാജന്‍ നേരത്തെയും പണം കേരളത്തിലേക്ക് എത്തിച്ചിട്ടുണ്ടെന്നും വിവരം ലഭിച്ചു. കവര്‍ച്ചക്കേസിന് പുറമേ, എത്ര പണം എങ്ങനെ, എവിടെ നിന്ന് എത്തിച്ചെന്ന പൊലീസിന്റെ അന്വേഷണത്തിലാണ് ഈ വിവരങ്ങള്‍ ലഭിച്ചത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊലക്കേസ് പ്രതിക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി  (1 hour ago)

ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (2 hours ago)

ടെന്നിസ് താരത്തിന്റെ കൊലപാതകം; മകളുടെ പണം കൊണ്ട് ജീവിക്കുന്നെന്ന പരിഹാസം അസ്വസ്ഥനാക്കി  (2 hours ago)

നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് 3 കുട്ടികളടക്കം 5 പേര്‍ക്ക് പൊള്ളലേറ്റു  (2 hours ago)

ദയാധനമായി എട്ട് കോടിയോളം രൂപയാണ് യമന്‍ പൗരന്റെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്  (3 hours ago)

ആദ്യ അലോട്ട്‌മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും  (4 hours ago)

എല്ലാത്തിലും രാഷ്ട്രീയം കാണരുതെന്ന് ചാണ്ടി ഉമ്മന്‍  (5 hours ago)

പഴയതും വൃത്തിയില്ലാത്തതുമായ ചെരുപ്പുകള്‍ എത്രയും പെട്ടെന്ന് വീട്ടില്‍ നിന്ന് ഒഴിവാക്കുക  (5 hours ago)

ട്രംപിന്റെ പരിഷ്‌കാരങ്ങളില്‍ പതറാതെ ബ്രസീല്‍  (6 hours ago)

ബി.ജെ.പി സംസ്ഥാന കമ്മറ്റി ഓഫീസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ഉദ്ഘാടനം നിര്‍വഹിക്കും  (7 hours ago)

ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (8 hours ago)

പൊലീസ് ഉദ്യോഗസ്ഥനെ തിരുവനന്തപുരത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

ശശി തരൂര്‍ സമയം ആകുമ്പോള്‍ ചെയ്യേണ്ടത് ചെയ്യുമെന്ന് സുരേഷ് ഗോപി  (8 hours ago)

സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...  (9 hours ago)

ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...  (10 hours ago)

Malayali Vartha Recommends