മരംമുറി കൊള്ളയ്ക്കെതിരെ ബിജെപിയുടെ പ്രതിഷേധത്തിനിടെ ഡിവൈ എഫ് ഐയുടെ പ്ലക്കാർഡ് ചതിച്ചു: സംഭവിച്ചത് വമ്പൻ അമളി:സംഭവം ഇങ്ങനെ
മരംമുറി കൊള്ളയ്ക്കെതിരെ ബിജെപിയുടെ പ്രതിഷേധത്തിനിടെ സംഭവിച്ചത് വമ്പൻ അമളി. ആറ്റിങ്ങലിലാണ് സംഭവം അരങ്ങേറിയത്. മരം മുറി കൊള്ളക്കെതിരെ പ്രതിഷേധമറിയിച്ചുള്ള പ്ലക്കാർഡുമായി ഒരു വനിത നിൽക്കവേ കൂടെ നിന്ന മറ്റേ വനിതയുടെ പ്ലക്കാർഡിൽ ഡിവൈഎഫ്ഐയുടെ മുദ്രാവാക്യമായിരുന്നു ഉണ്ടായിരുന്നത്. ഡി.വൈ.എഫ്.ഐയുടെ പെട്രോൾ സമരത്തിന് എതിരെയുള്ള വാചകങ്ങൾ ആയിരുന്നു ആ പ്ലക്കാർഡിൽ ഉണ്ടായിരുന്നത്. സമരത്തിന് ഉപയോഗിച്ച പ്ലക്കാർഡ് മാറിപ്പോയതാണ് ബി.ജെ.പിക്ക് വമ്പൻ പണിയായത് .
ബി.ജെ.പിയുടെ ഡി.വൈ.എഫ്.ഐ. പ്ലക്കാർഡ്' സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വിശദീകരണം നൽകി രക്ഷപ്പെടാനാണ് ബി.ജെ.പി. പ്രാദേശിക നേതൃത്വത്തിന്റെ ഇപ്പോഴത്തെ ശ്രമം. മരംമുറി വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെയായിരുന്നു ബി.ജെ.പി. പ്രതിഷേധം സംഘടിപ്പിച്ചത്. എന്നാൽ, ഒറ്റ പ്ലക്കാർഡ് കൊണ്ട് അത് ഇന്ധനവിലയിൽ കേന്ദ്രത്തിനെതിരേയുളള സമരമായി മാറുകയായിരുന്നു.
ആറ്റിങ്ങൽ നഗരസഭ കവാടത്തിൽ വെച്ചായിരുന്നു സമരം അരങ്ങേറിയത്. വനംകൊള്ളയ്ക്കെതിരേയുളള പ്ലക്കാർഡിനു പകരം ഇന്ധനവിലയ്ക്കെതിരെ ഡി.വൈ.എഫ്.ഐ. നടത്തിയ സമരത്തിന്റെ പ്ലക്കാർഡാണ് വനിത പ്രവർത്തകരിലൊരാളുടെ കയ്യിൽ ഉണ്ടായിരുന്നത് . മാധ്യമപ്രവർത്തകരും കാഴ്ചക്കാരും ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് അമളി പറ്റിയ കാര്യം സമരം നടത്തിയ വനിത പ്രവർത്തക അറിഞ്ഞത്.
തലേദിവസം ഇന്ധനവിലയ്ക്കെതിരേ ഡി.വൈ.എഫ്.ഐ. നടത്തിയ സമരത്തിന്റെ പ്ലക്കാർഡ് പ്രവർത്തകർ നഗരസഭാ മതിലിൽ ചാരിവെച്ചിരുന്നു. പിറ്റേന്ന് സമരത്തിനെത്തിയ ബി.ജെ.പി. പ്രവർത്തക പ്ലക്കാർഡ് മാറിയെടുത്തതാണ് ഇത്രയും വലിയ അമളി സംഭവിക്കാൻ കാരണമായത് .
അമളി പിണഞ്ഞ ബി.ജെ.പി. പ്രവർത്തകരുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ട്രോളുകൾക്കും വഴിയൊരുക്കിയിട്ടുണ്ട്. വീഡിയോ ഇതിനോടകം സ്റ്റാറ്റസുകളിലും സമൂഹമാധ്യമങ്ങളിലും കത്തി പടരുകയും ചെയ്തു.
https://www.facebook.com/Malayalivartha