കോടതി കയറാൻ തയ്യാർ..! രണ്ടും കല്പിച്ച് ബിജെപി... സുരേന്ദ്രന് വേണ്ടി ആ നീക്കം.. അന്തംവിട്ട് പിണറായി..."

തിരഞ്ഞടുപ്പിൽ മൽസരിക്കാൻ സി കെ ജാനുവിന് കോഴ നൽകിയെന്ന പരാതിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ഇനി സുരേന്ദ്രനെ അറസ്റ്റ് ചെയ്യുമോ? ഈ കേസ് നിലനിൽക്കുമോ? ഇതിനെ ബിജെപി എങ്ങനെ പ്രതിരോധിക്കും എന്നീ ചോദ്യങ്ങൾ ഓരോ അണികളുടെയും മറ്റ് ജനങ്ങളുടെയും മനസ്സിൽ ഉടലെടുത്തവയാണ്.
എന്നാൽ ഇപ്പോൾ വളരെ ശക്തമായ ഒരു നീക്കമാണ് ബിജെപിയുടെ ഭാഗത്ത് നിന്നും ഇപ്പോൾ ഉണ്ടായിട്ടുള്ളത്. അത് എന്തെന്നാൽ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെതിരായ കേസുകൾ രാഷ്ട്രീയ പ്രേരിതമാണെന്ന് ഉന്നയിച്ചിട്ടായിരിക്കും ബിജെപി ഇനി കോടതിയെ സമീപിക്കുക.
മഞ്ചേശ്വരം കോഴ കേസിന് തൊട്ട് പിന്നാലെ സി. കെ. ജാനുവിന് കോഴ നൽകിയെന്ന പരാതിയിലും സുരേന്ദ്രനെതിരെ കേസെടുത്തതോടെയാണ് നിയമ പോരാട്ടത്തിനായി ബിജെപി തയ്യാറെടുത്തത്.
എൻഡിഎയുടെ ഭാഗമാകാൻ സി. കെ. ജാനുവിന് 50 ലക്ഷം രൂപ കോഴ നൽകിയെന്ന കേസ് കൽപ്പറ്റ ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്ട്രറ്റ് കോടതിയുടെ നിർദേശപ്രകാരമാണ് സുൽത്താൻ ബത്തേരി പോലീസ് ചാർജ് ചെയ്തത്.
ഈ കേസിൽ കോഴ വാങ്ങിയെന്ന കുറ്റം ആരോപിച്ച് സി കെ ജാനുവിനെയും പ്രതി ആക്കിയിട്ടുണ്ട്. അതിനാൽ കെ. സുരേന്ദ്രൻ എതിരായ രണ്ട് കേസുകളിൽ പൊലീസിന് രണ്ട് സമീപനമാണെന്ന് ബിജെപി വിലയിരുത്തുന്നു. സി. കെ. ജാനു കേസിലെ രണ്ടാം പ്രതിയാണ്.
മഞ്ചേശ്വരത്ത് മത്സരത്തിൽ നിന്ന് പിൻമാറുന്നതിന് കോഴ നൽകിയെന്ന കേസിൽ കെ സുരേന്ദ്രനെ പ്രതിയാക്കിയപ്പോൾ കെ. സുന്ദരയെ കോഴ വാങ്ങിയ കുറ്റം ആരോപിച്ച് പ്രതി ചേർത്തിട്ടില്ല. കെ. സുന്ദരയെ പ്രതിചേർക്കാത്ത അന്വേഷണ ഉദ്യോഗസ്ഥൻ IPC 218 പ്രകാരം കുറ്റം ചെയ്തതായും ബിജെപി ആരോപിക്കുന്നുണ്ട്.
വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് ഡിജിപിയെ ബിജെപി ഇപ്പോൾ സമീപിച്ചിട്ടുണ്ട്. രണ്ട് കേസുകളിലെ പോലീസിന്റെ രണ്ട് സമീപനത്തിൽ നിന്ന് കെ സുരേന്ദ്രനെതിരായ കേസുകൾ രാഷ്ട്രീയ പ്രേരിതമാണെന്ന് കോടതിയിൽ സ്ഥാപിക്കാമെന്നാണ് നിയമോപദേശമെന്ന് ബിജെപി നേതാക്കൾ ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
സി. കെ. ജാനുവിന് കോഴ നൽകിയെന്ന് കേസെടുത്ത് മജിസ്ട്രേറ്റ് കോടതി ഉത്തരവ് പ്രകാരമായതിനാൽ അപ്പീലിനായി ബിജെപിയ്ക്ക് ജില്ലാ കോടതിയെ സമീപിക്കാൻ സാധിക്കും.
കെ സുരേന്ദ്രൻ എതിരായ കേസുകൾ കാസർഗോഡ് വയനാട് ജില്ലകളിലാണ്. അതിനാൽ രണ്ട് കേസുകളും റദ്ദാക്കുന്നതിന് ഹൈക്കോടതിയെ സമീപിക്കുന്നത് കാര്യം ബിജെപിയുടെ നിയമകാര്യ സെൽ പരിശോധിക്കുകയാണ്.
നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാൻ സി.കെ ജാനുവിന് പണം നല്‍കിയെന്ന പരാതിയില്‍ കെ സുരേന്ദ്രനെതിരെ സുല്‍ത്താന്‍ ബത്തേരിപൊലീസാണ് കേസെടുത്തത്. സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായിരുന്നു സി.കെ. ജാനുവും കേസിൽ പ്രതിയാണ്. കല്‍പ്പറ്റ കോടതിയുടെ നിര്‍ദേശപ്രകാരമാണ് പോലീസ് നടപടി.
തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ കൈക്കൂലി നൽകി എന്നതുൾപ്പടെയുള്ള കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ജാനുവിനെ എൻഡിഎയിലേക്ക് മടക്കികൊണ്ടുവന്ന് ബത്തേരിയിൽ സ്ഥാനാർഥിയാക്കാൻ സുരേന്ദ്രൻ പത്തു ലക്ഷം നൽകിയെന്ന് വെളിപ്പെടുത്തിയത് ജെ ആർ പി ട്രഷറർ പ്രസീദ അഴീക്കോടാണ്. സുരേന്ദ്രന്‍റേത് എന്ന് അവകാശപ്പെടുന്ന ശബ്ദരേഖയും പ്രസീദ പുറത്തുവിട്ടിരുന്നു. 40 ലക്ഷം രൂപ നൽകിയെന്ന ജെ ആർ പി നേതാവ് ബാബുവും ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha

























