പട്ടാള ജോലിയിൽ മനം മടുത്ത് ഒളിച്ചോടി യുവാവ്: അന്വേഷിക്കാൻ എത്തിയ പോലീസ് ചോദിച്ച ഒരേയൊരു ചോദ്യം! ജോലിയിൽ തിരികെ പ്രവേശിച്ച് യുവാവ്

രാജ്യത്തെ സേവിക്കാൻ ഇറങ്ങിപ്പുറപ്പെടുന്ന പട്ടാളക്കാർക്ക് പലപ്പോഴും നേരിടേണ്ടി വരുന്നത് സാഹസികതയും ഒപ്പം കുറച്ചൊക്കെ അപകടകരമായ അനുഭവങ്ങളുമാണ്. പട്ടാള ജോലി ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഒരു യുവാവിനെ അതിന്റെ മഹത്വം മനസ്സിലാക്കി ജോലിയിലേക്ക് തിരികെ പ്രവേശിപ്പിച്ച പോലീസിന്റെ ഇടപെടൽ ഏറെ ശ്രദ്ധ ആകർഷിക്കുന്നു.
"സർ, ഞാൻ ഇന്ന് ജോലിയിൽ തിരികെ പ്രവേശിച്ചു. ലഡാക്കിലേക്കാണ് പോകുന്നത്. ഇനി ആറു മാസം അവിടെയാണ്. ചിലപ്പോൾ അവിടെ മൊബൈൽ ഫോൺ ഉപയോഗിക്കാൻ കഴിയില്ല. എല്ലാറ്റിനും നന്ദിയുണ്ട് ". കഴിഞ്ഞ ദിവസം പോലീസ്ക്കാരന് ലഭിച്ച വാട്സ്ആപ്പ് സന്ദേശമാണിത്. എല്ലാത്തിനും നന്ദിയുണ്ട് എന്ന് പട്ടാളക്കാരൻ പറയുമ്പോൾ അതിന്റെ പിന്നാമ്പുറ കഥയിലേക്ക് പോകേണ്ട ആവശ്യകതയുണ്ട്. ഈ സന്ദേശത്തിന് വിൻസെന്റ് നൽകിയ മറുപടി ഇങ്ങനെയാണ് . ഇന്ത്യയുടെ സൈനികൻ എന്നതിനേക്കാൾ അഭിമാനം നിനക്ക് വേറെ എവിടെ നിന്നു കിട്ടുമെടാ എന്ന ഒരൊറ്റ ചോദ്യമാണ് അദ്ദേഹം മനംമടുത്ത പട്ടാളക്കാരോട് ചോദിച്ചത്.
കരസേനയുടെ ആർട്ടിലറി വിഭാഗത്തിൽ ജോലി ചെയ്യുന്ന കുന്നംകുളം സ്വദേശിയായ യുവാവിന്റെ ജീവിതം മാറ്റി മറിച്ച ചോദ്യമായി മാറിയത്.
സൈനിക വൃത്തി ഉപേക്ഷിക്കാൻ ഒരുങ്ങിയ 20 വയസ്സുകാരന് ബലം കൊടുത്ത പോലീസുകാരൻ.ആ സംഭവം ഇങ്ങനെ. സംഭവം തുടങ്ങുന്നത് കരസേനയിൽ നിന്ന് ജില്ലാ പൊലീസ് ഓഫിസിൽ തപാൽ മാർഗം ലഭിച്ച കത്തിനെ തുടർന്നാണ് . 2021 മാർച്ചിൽ അവധി പോയതിനു ശേഷം തിരിച്ച് ജോലിയിൽ പ്രവേശിക്കാതിരിക്കുന്ന കുന്നംകുളം സ്വദേശിയായ 20 വയസ്സുകാരനെ കണ്ടെത്തി റിപ്പോർട്ട് നൽകണം എന്നായിരുന്നു കത്തിലെ ഉള്ളടക്കം.
കുന്നംകുളം പൊലീസ് നടത്തിയ അന്വേഷണത്തിൽ ജോലിയിൽ നിന്ന് വിട്ടു നിൽക്കുന്ന യുവാവിനെ കണ്ടെത്തി. ജോലി ഭാരം കാരണം ഇനി സേനയിലേക്ക് തിരിച്ചു പോകുന്നില്ല എന്ന് ഇയാൾ പൊലീസ് ഉദ്യോഗസ്ഥരോട് തീർത്തു പറഞ്ഞു. പിറ്റേന്ന് പിതാവിനൊപ്പം സ്റ്റേഷനിൽ എത്തി ഇൻസ്പെക്ടർ എൻ.എ. അനൂപിനെ കണ്ടു മടങ്ങുമ്പോൾ വിൻസെന്റ് സൈനികന്റെ മൊബൈൽ നമ്പർ കുറിച്ചെടുത്തു.
സൈനികന്റെ മനസ്സിനേറ്റ വിൻസെന്റിനെ വല്ലാതെ വിഷമിപ്പിക്കുകയും ചെയ്തു . സൈനികനെ ജോലിക്ക് തിരികെ പ്രവേശിപ്പിക്കാൻ സാധിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു. ദിവസങ്ങൾക്ക് കഴിഞ്ഞപ്പോൾ വിൻസെന്റ് യുവാവിനെ വിളിക്കുകുയം സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. സൈനികൻ തന്റെ പ്രയാസങ്ങൾ തുറന്നു പറഞ്ഞു.
സൈനികന് സമൂഹത്തിൽ ലഭിക്കുന്ന ആദരവും അംഗീകാരങ്ങളും വിൻസെന്റ് യുവാവിനോട് അദ്ദേഹം വിവരിച്ചു . അങ്ങനെ , സൈനിക സേവനം തന്നെയാണ് തന്റെ വഴിയെന്ന് യുവാവ് തിരിച്ചറിഞ്ഞു. അവധി നീണ്ടതിനു യുവാവിനു ലഭിക്കുമായിരുന്നു ശിക്ഷാ നടപടികൾ പൊലീസ് ഇടപെട്ടു പരിഹരിക്കുകയും ചെയ്തു . വൈകാതെ സൈനികൻ ജോലിയിൽ തിരികെ പ്രവേശിച്ചു. വളരെ സന്തോഷകരമായ വാർത്തയാണ് ഇത്. രാജ്യത്തിന്റെ കാവൽക്കാരൻ ആകാൻ ഇറങ്ങിപ്പുറപ്പെട്ട ശേഷം മനംമടുത്ത് മടങ്ങി പോകേണ്ടിയിരുന്ന ആ ചെറുപ്പക്കാരനെ വീണ്ടും പരമോന്നതമായ ജോലിയിലേക്ക് പ്രവേശിപ്പിച്ചത് പോലീസുകാരുടെ സമയോചിതമായ ഇടപെടൽ തന്നെയാണ്.
"
https://www.facebook.com/Malayalivartha

























