Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

കൈമലര്‍ത്തി സുധാകരന്‍... ഏക സാക്ഷിയായ മമ്പറം സുധാകരനെ തള്ളിപ്പറഞ്ഞു; സുധാകരന്‍ പക്വത കാണിക്കണമെന്ന് മമ്പറം ദിവാകരന്‍; പിണറായി വിജയന്റെ മക്കളെ തട്ടിക്കൊണ്ടുപോയാല്‍ അത് നേരിടാനുള്ള സംവിധാനം ഉണ്ടായിരുന്നുവെന്ന് മുന്‍മന്ത്രി എ.കെ.ബാലന്‍

20 JUNE 2021 08:32 AM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയനും കെ.പി.സി.സി അദ്ധ്യക്ഷനായ കെ. സുധാകരനും തമ്മിലുള്ള രാഷ്ട്രീയ പോര് തുടരുകയാണ്. അതിനിടെ കോണ്‍ഗ്രസുകാരനായ മമ്പറം ദിവാകരന്‍ സുധാകരനെ തള്ളിപ്പറഞ്ഞു. സുധാകരനെതിരെ വിമര്‍ശനവുമായി കെ.പി.സി.സി അംഗം മമ്പറം ദിവാകരന്‍ രംഗത്തെത്തി.

 

കെ.പി.സി.സി അദ്ധ്യക്ഷനായ കെ. സുധാകരന്‍ രാഷ്ട്രീയ പക്വത കാണിക്കണം. കാമ്പസ് കഥകളല്ല മുഖ്യമന്ത്രിക്കെതിരെ പറയേണ്ടത്. ഈ രാഷ്ട്രീയം കോണ്‍ഗ്രസിന് ഗുണം ചെയ്യില്ല. പിണറായി വിജയനെ അടിച്ചിട്ട കഥ താന്‍ കേട്ടിട്ടില്ലെന്നും കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ സുധാകരന്‍ ശ്രമിച്ചത് തനിക്ക് അറിയില്ലെന്നും മമ്പറം പറഞ്ഞു.

 


അതേസമയം പൊലീസില്‍ പരാതിപ്പെടാതിരുന്നത് എന്തുകൊണ്ടാണെന്ന കെ. സുധാകരന്റെ ചോദ്യത്തിനുള്ള മറുപടിയുമായി മുന്‍ മന്ത്രി എ.കെ. ബാലന്‍ രംഗത്തെത്തി. പിണറായി വിജയന്റെ മക്കളെ തട്ടിക്കൊണ്ടുപോയാല്‍ അത് നേരിടാനുള്ള സംവിധാനം ഉണ്ടായിരുന്നു. പിണറായി വിജയന്റെ കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ സുധാകരന്‍ ശ്രമം നടത്തിയെന്നതും യാഥാര്‍ത്ഥ്യമാണ്. അക്കാര്യം പിണറായിയോട് പറഞ്ഞ അതേ കോണ്‍ഗ്രസ് നേതാവ് തന്നെ തന്നോടും ഇക്കാര്യം പറഞ്ഞിരുന്നു.

 

അദ്ദേഹവും മമ്പറം ദിവാകരനുമെല്ലാം അടങ്ങിയ ഒരു സെറ്റായിരുന്നു ബ്രണ്ണന്‍ കോളേജിലെ എസ്.എഫ്.ഐയെ ആക്രമിക്കുന്നതിന് നേതൃത്വം നല്‍കിയത്. പിന്നീട് അദ്ദേഹം ആ ക്രിമിനല്‍ സ്വഭാവത്തില്‍ നിന്ന് മാറി. എന്നാല്‍ സുധാകരനുമായി നല്ല ബന്ധമുണ്ടായിരുന്നു. ആ ബന്ധം ഉപയോഗപ്പെടുത്തിയാണ് തട്ടിക്കൊണ്ടുപോകാനുള്ള ഓപ്പറേഷന്‍ ഇദ്ദേഹത്തിന് മനസിലാകുന്നതും പിണറായിയോട് പറയുന്നതും. പക്ഷേ സുധാകരന്‍ ചോദിക്കുന്നത് പൊലീസില്‍ പരാതി നല്‍കാത്തതെന്ത് എന്താണെന്നാണ്. എന്നാല്‍ അക്കാര്യത്തില്‍ പൊലീസില്‍ പരാതി നല്‍കേണ്ടതായിട്ട് തോന്നിയിട്ടില്ല. കാരണം സുധാകരന്‍ അങ്ങനെ ചെയ്താല്‍ പൊലീസിനെ അറിയിക്കാതെ തന്നെ അതിനെ നേരിടാനുള്ള സംവിധാനമുണ്ടായിരുന്നു.

 

 


അനാവശ്യ കാര്യങ്ങള്‍ പറഞ്ഞ് വിവാദമുണ്ടാക്കിയതിലൂടെ മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും പ്രതിച്ഛായ ഇല്ലാതാക്കാനുള്ള ശ്രമമാണ് സുധാകരന്‍ നടത്തിയത്. ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞതുകൊണ്ടു മാത്രമല്ല, സമൂഹത്തിന് മുന്നില്‍ പിണറായി ഭീരുവാണെന്നും തന്റെ മുന്നില്‍ നട്ടെല്ലോടെ നില്‍ക്കാനുള്ള ശക്തി പിണറായിക്ക് ഇല്ലെന്നുമുള്ള ജല്‍പനങ്ങള്‍ സുധാകരന്‍ ആവര്‍ത്തിച്ചതോടെയാണ് മറുപടി പറയാന്‍ മുഖ്യമന്ത്രി നിര്‍ബന്ധിക്കപ്പെട്ടത്.

മുഖ്യമന്ത്രിക്ക് നല്‍കിയ മറുപടിയിലൂടെ ഒരു കോണ്‍ഗ്രസുകാരനും പ്രതിരോധിക്കാന്‍ പറ്റാത്ത വിധത്തില്‍ അദ്ദേഹം തരംതാഴ്ന്നുപോയെന്നും ബാലന്‍ പറഞ്ഞു.

 

 



കെ.എസ്.യുവിനെ ബ്രണ്ണന്‍ കോളേജില്‍ നശിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയ ആളാണ് സുധാകരന്‍. പിന്നീട് കോണ്‍ഗ്രസിന്റെ പ്രതിസന്ധി ഘട്ടത്തില്‍ അദ്ദേഹം കോണ്‍ഗ്രസിനൊപ്പമായിരുന്നില്ല, ജനതാ പാര്‍ട്ടിയിലും മറ്റുമായിരുന്നു. 17, 18 വര്‍ഷക്കാലം സുധാകരന് കോണ്‍ഗ്രസുമായി ബന്ധമുണ്ടായിരുന്നില്ല. പിന്നീടാണ് കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയതെന്നും എ.കെ.ബാലന്‍ വ്യക്തമാക്കി.

സുധാകരന്‍ പറഞ്ഞത് പോലെ 1971ല്‍ അല്ല താന്‍ ബ്രണ്ണനിലെത്തിയതെന്നും 69ല്‍ തന്നെയാണെന്നും എ കെ ബാലന്‍ പറഞ്ഞു. വീണിടത്ത് നിന്ന് സുധാകരന്‍ ഉരുളരുത്. മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ പഴിചാരരുത്. പച്ചനുണ പറയാന്‍ ഏതറ്റം വരെയും പോകുമെന്നതിന്റെ തെളിവാണ് കെ സുധാകരന്റെ പ്രതികരണമെന്നും എ കെ ബാലന്‍ പറഞ്ഞു.

 

 



1971ലാണ് മമ്പറം ദിവാകരന്‍ വന്നത് എന്നത് ശരിയാണ്. എന്നാല്‍, 19686970 കാലത്താണ് താന്‍ കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നത്. ആ സമയത്താണ് സി എച്ച് മുഹമ്മദ് കോയ വരുന്നതും അദ്ദേഹത്തിനെതിരെ പ്രതിഷേധവും കരിങ്കൊടിയും മുട്ടയേറും നടന്നതും. അത് പ്രതിരോധിക്കാന്‍ മുന്‍നിരയില്‍ നിന്നയാളാണ് താന്‍. അത് അന്ന് ബ്രണ്ണന്‍ കോളേജിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കുമറിയാമായിരുന്നുവെന്നും എ കെ ബാലന്‍ പറഞ്ഞു.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (5 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (7 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (7 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (7 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (8 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (8 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (8 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (8 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (8 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (8 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (8 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (8 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (9 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (10 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (12 hours ago)

Malayali Vartha Recommends