മോദിയെ കണ്ടാൽ ചൈനയുടെ മുട്ടുവിറക്കുന്നു! അവർ എന്തുകൊണ്ട് നമ്മളെ തൊടുന്നില്ല? തുറന്നടിച്ച് അബ്ദുള്‍ സലാം...

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി കാലിക്കറ്റ് മുന്‍ വി.സിയും ന്യൂനപക്ഷ മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റുമായ അബ്ദുള്‍ സലാം രംഗത്തെത്തിയിരിക്കുകയാണ്. ലോകത്ത് എവിടെ ചെന്നാലും മോദിയുടെ നാട്ടില്‍ നിന്നാണോ വരുന്നതെന്ന് ചോദിച്ച് നമുക്ക് ഒരു അംഗീകാരം കിട്ടുമെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയെ വിറപ്പിക്കുന്ന ചൈന എന്തു കൊണ്ട് നമ്മളെ തൊടുന്നില്ലെന്ന് ചോദ്യം ചോദിച്ച അദ്ദേഹം അവരുടെ കാല്‍മുട്ട് വിറയ്ക്കുമെന്നുള്ള മറുപടിയാണ് നൽകിയത്.
തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ ഒരു അംശമെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടിയും പ്രാര്‍ഥിക്കാറുണ്ടെന്നും എം. അബ്ദുള്‍ സലാം പറഞ്ഞു. എന്തിനെന്ന് വെച്ചാല്‍ അദ്ദേഹത്തെ നഷ്ടപ്പെട്ടു പോയാല്‍ അച്ഛനില്ലാത്ത പോലെ തോന്നും എന്നാണ് അദ്ദേഹം പറഞ്ഞത്. അതുകൊണ്ട് ആ വ്യക്തിത്വം, ബുദ്ധി, ശക്തി, സമര്‍പ്പണം നമുക്ക് ദീര്‍ഘകാലം ഉണ്ടാകണമെന്ന് ആഗ്രഹിക്കാറും പ്രാര്‍ത്ഥിക്കാറുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരു മനുഷ്യനില്‍ കണ്ടിട്ടുള്ള നന്മകളുടെ കേദാരം മാത്രമല്ല, ഭരണനേട്ടം, നല്ല നേതൃത്വം, പ്രവര്‍ത്തന നൈപുണ്യം, രാഷ്ട്രീയ തന്ത്രം എന്നിവയെല്ലാം മോദിയുടെ കഴിവാണ്.
രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുവില്ല, സ്ഥിരം മിത്രവുമില്ല. നമ്മുടെ ആരുടെയും ഭാഗത്ത് നിന്ന് വെറുപ്പ് വളര്‍ത്തുന്ന വാക്കോ പ്രയോഗങ്ങളോ ഉണ്ടാകരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
കേരളത്തില്‍ ന്യുനപക്ഷങ്ങളുടെ പിന്തുണ ഉണ്ടെങ്കിലേ ഭരണം പിടിക്കാന്‍ സാധിക്കുകയുള്ളൂയെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ തന്നെ ന്യൂനപക്ഷ മോര്‍ച്ചയുടെ പ്രവര്‍ത്തനം വളരെ പ്രസക്തമാണ്.
ന്യൂനപക്ഷത്തിന്റെ ദുഖം, പേടി, ഉത്കണ്ഠ മനസിലാക്കി, അതിന് വേണ്ട മരുന്ന് കൊടുത്ത് അവരെ കൂടി ചേര്‍ത്തു പിടിച്ച് മുന്നോട്ട് പോകുക എന്നതാണ് നമ്മുടെ തന്ത്രം. 2026 ലേക്ക് എത്തുമ്പോള്‍ ഭരണം പിടിച്ചെടുക്കണമെങ്കില്‍ മറ്റൊരു പോംവഴിയും കേരളത്തിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
യു.ഡി.എഫ് നോമിനിയായി 2011-15 കാലത്താണ് സലാം കാലിക്കറ്റ് വി.സിയായത്. 2019 ലാണ് അദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നത്. തരൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി. യുഡിഎഫ് നോമിനിയായി 2011-15 കാലത്താണ് അബ്ദുള്‍ സലാം കാലിക്കറ്റ് വൈസ് ചാന്‍സിലറാവുന്നത്.
പിന്നീട് 2019 ലാണ് അബ്ദുള്‍ സലാം ബിജെപിയില്‍ ചേരുന്നത്. അബ്ദുള്‍ സലാം വൈസ് ചാന്‍സിലറായ കാലത്ത് വിദ്യാര്‍ത്ഥി, അധ്യാപക സര്‍വീസ് സംഘടനകള്‍ വിസിക്കെതിരെ വിവിധ വിഷയങ്ങളില്‍ സമരം ചെയ്തിരുന്നു.
അബ്ദുള്‍ സലാം വി.സിയായിരുന്ന കാലത്താണ് സര്‍വകലാശാലയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സമരങ്ങളും വിവാദങ്ങളും അരങ്ങേറിയിരുന്നത്. വിദ്യാര്‍ഥി സംഘടനകള്‍ക്കൊപ്പം അധ്യാപക, സര്‍വീസ് സംഘടനകളും വിവിധ വിഷയങ്ങളില്‍ വി.സിക്കെതിരെ സമരവുമായി രംഗത്തെത്തിയിരുന്നു.
നിയമന വിവാദവും ഭൂമി വിവാദവും ഉള്‍പ്പടെ നിരവധി വിവാദങ്ങളും ഇക്കാലയളവിലുണ്ടായത്. അക്കാലത്ത് അബ്ദുള്‍ സലാമിന്റെ പേരിലുണ്ടായ വിജിലന്‍സ് കേസുകളില്‍ ഇപ്പോഴും അന്വേഷണം നടക്കുകയാണ്. അബ്ദുള്‍ സലാം വൈസ് ചാന്‍സിലറായിരിക്കെ ഭാരതീയ വിചാര കേന്ദ്രത്തിന്റെ പരിപാടി യൂണിവേഴ്‌സിറ്റി സെമിനാര്‍ കോംപ്ലക്‌സില്‍ നടത്തിയതും വിവാദമായിരുന്നു.
ന്യൂനപക്ഷ, ദളിത് വിഭാഗത്തില്‍ പെട്ടവരുള്‍പ്പെടെ പുതുതായി അഞ്ചുലക്ഷം പേരാണ് ആ സമയത്ത് ബിജെപിയില്‍ അംഗങ്ങളാവാനായി എത്തിയതെന്നാണ് അന്ന് അരിയിച്ചിരുന്നത്.
https://www.facebook.com/Malayalivartha






















