ഒറ്റക്ക് താമസിക്കുന്നവർ സൂക്ഷിക്കുക!! മലപ്പുറം ജില്ലയിൽ റിപ്പർ മോഡൽ കൊലപാതക പരമ്പര: ഒരു മാസത്തിനിടെ കൊല്ലപ്പെട്ടിരിക്കുന്നത് മൂന്നുപേർ.... നടുക്കം വിട്ടുമാറാതെ നാട്ടുകാർ

കേരളത്തിൽ വീണ്ടും റിപ്പർ മോഡൽ കൊലപാതക പരമ്പരയോ... മലപ്പുറം ജില്ലയിൽ റിപ്പർ മോഡൽ കൊലപാതകം തുടർക്കഥയാവുന്നു. ഒരുമാസത്തിനിടെ കൊല്ലപ്പെട്ടിരിക്കുന്നത് തനിച്ച് താമസിക്കുന്ന മൂന്ന് വയോധികർ. കഴിഞ്ഞമാസം 18-നും 20-നുമാണ് കുറ്റിപ്പുറത്തും തവനൂരുമായി ഒറ്റക്ക് താമസിക്കുന്ന സ്ത്രീകൾ മരണപ്പെട്ടത്.
കുറ്റിപ്പുറം നടുവട്ടം വെള്ളറമ്പിൽ തനിച്ച് താമസിക്കുന്ന തിരുവാകളത്തിൽ കുഞ്ഞിപ്പാത്തുമ്മ (65)യും തവനൂരിൽ കടകശ്ശേരി സ്വദേശി തട്ടോട്ടിൽ ഇയ്യാത്തുട്ടി (60)യുമാണ് മരണപ്പെട്ടത്. ഇതിന്റെ ഭീതി അകലുന്നതിനിടെയാണ് ശനിയാഴ്ച രാമപുരം ബ്ലോക്ക് പടിയിൽ താമസിക്കുന്ന മുട്ടത്തിൽ ആയിശ (72)യെയാണ് വീട്ടിലെ ശുചിമുറിക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഒറ്റക്ക് താമസിക്കുന്നവർക്ക് നേരെ നടക്കുന്ന ആക്രമത്തിൽ നാട്ടുകാരും ഭീതിയിലാണ്.
കുഞ്ഞിപ്പാത്തുയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അയൽവാസിയായ ചീരംകുളങ്ങര മുഹമ്മദ് ശാഫിയെ പിറ്റേന്ന് തന്നെ പോലീസ് പിടികൂടിയിരുന്നു. കടബാധ്യതയുള്ള പ്രതി മദ്യപിക്കുന്നതിനും മറ്റും പണം കണ്ടെത്താനാണ് കൊലനടത്തിയത്. എന്നാൽ ഇയ്യാത്തുട്ടിയെ കൊലപ്പെടുത്തിയ പ്രതിയെ പിടികൂടാൻ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല.
ഇതിനിടയിലാണ് ഇന്നലെ വീട്ടിലെ ശൗചാലയത്തില്‍ ആയിഷയുടെ മൃതദേഹം കണ്ടെത്തുന്നത്. ഇവരും ഒറ്റക്കാണ് താമസിക്കുന്നത്.
പകല്‍ സ്വന്തം വീട്ടില്‍ കഴിയുന്ന ആയിഷ രാത്രി കഴിയുന്നത് മകന്റെ വീട്ടിലാണ്. ഇവിടേയ്ക്ക് കൂട്ടികൊണ്ടുപോകാനായി പേരക്കുട്ടികള്‍ വരാറുണ്ട്. അങ്ങനെ വീട്ടിലേയ്ക്ക് ആയിഷയെ കൊണ്ട് പോകുന്നതിനായി കഴിഞ്ഞ ദിവസം രാത്രി 9.15 ഓടുകൂടി പേരക്കുട്ടികളെത്തിയിരുന്നു. വിളിച്ചിട്ടും പ്രതികരണം ഉണ്ടാ കാത്തത്തിനെ തുടര്‍ന്ന് അകത്തുകയറി നോക്കിയപ്പോഴാണ് ശുചിമുറിയില്‍ രക്തം വാര്‍ന്ന നിലയില്‍ വൃദ്ധയെ കണ്ടെത്തിയത്
പണവും സ്വർണവും കവരാനായി മോഷ്ടാക്കൾ ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളെ ലക്ഷ്യംവെക്കുന്നതാണ് ജനങ്ങളെ ഭീതിയിലാക്കുന്നത്. അതേഅസമയം, അപരിചിതരായ രണ്ടു പേരെ ഇയ്യാത്തുട്ടി ഉമ്മയുടെ വീടിന് സമീപം കണ്ടതായി പോലീസിന് ചിലർ മൊഴിയും നൽകിയിട്ടുണ്ടായിരുന്നു. മൃതദേഹ പരിശോധന ഉൾപ്പെടെയുള്ള കാര്യങ്ങൾക്കു ശേഷമേ കൊലപാതകം സംബന്ധിച്ച കൂടുതൽ വ്യക്തത കൈവരൂ.
കേസിലെ പ്രതിയെന്ന് സംശയിക്കുന്ന യുവാവിന്റെ രേഖാചിത്രം അന്വേഷണ സംഘം പുറത്ത് വിട്ടതാണ് കേസിന്റെ ഏക പുരോഗതി. സംഭവദിവസം ഇവരുടെ വീടിന് മുന്നിൽ പൾസർ ബൈക്കിൽ കണ്ടയാളുടെ രേഖാ ചിത്രമാണ് പുറത്ത് വിട്ടത്. പുതിയ പൾസർ ബൈക്കായിരുന്നൂവെന്ന സൂചനയുടെ അടിസ്ഥാനത്തിൽ ബൈക്ക് കണ്ടെത്താനുള്ള ശ്രമവും നടന്നുകൊണ്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























