സഹകരണ ബാങ്കിൽ അക്കൗണ്ടുണ്ടെങ്കിൽ ഇക്കാര്യം ശ്രദ്ധിക്കുക ... ഇല്ലെങ്കിൽ കൂടും കുടുക്കയും പോകും; വസ്തുവിന്റെമേൽ ബാങ്കുകാർക്ക് യാതൊരുവിധ അവകാശവുമില്ലെന്ന് ഉറപ്പ് വരുത്തുന്ന സർട്ടിഫിക്കറ്റ് കിട്ടിയിട്ടുണ്ടോ? ഇല്ലങ്കിൽ നിങ്ങളെ കുടുക്കിയിരിക്കുകയാണ്! സഹകരണ ബാങ്ക് തട്ടിപ്പുകളിൽ പ്രതികരണവുമായി സന്ദീപ് വചസ്പതി
സഹകരണബാങ്ക് തട്ടിപ്പുമായി നിരവധി കേസുകളാണ് ദിനംപ്രതി പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. സി പി എമ്മിന്റെ നേതൃത്വത്തിലുള്ള ബാങ്കുകളിലാണ് നിരവധി തട്ടിപ്പ് വാർത്തകൾ ഞെട്ടലോടെയാണ് പുറംലോകം അറിയുന്നത്. ഇപ്പോളിതാ, ഈ വിഷയത്തിൽ വ്യക്തമായ പ്രതികരണം നടത്തിയിരിക്കുകയാണ്. രാഷ്ട്രീയ നിരീക്ഷകനായ സന്ദീപ് വചസ്പതി.
ഓഫ് റെക്കോർഡ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് കേരളത്തിലെ സിപിഎമ്മിന്റെ സഹകരണബാങ്കിലെ തട്ടിപ്പുകളെ കുറിച്ച് സന്ദീപ് വചസ്പതി വ്യക്തമാക്കിയിരിക്കുന്നത്... സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പിനെ കുറിച്ചുള്ള വാർത്തകൾ മാധ്യമങ്ങൾ പുറത്ത് കൊണ്ട് വന്നപ്പോൾ സി പി എമ്മിന്റെ അണികൾ വിശ്വസിക്കുന്നത് പാർട്ടിയെ തകർക്കാനായിട്ട് ബിജെപിയും കോൺഗ്രസ്സും ചേർന്ന് നടത്തുന്ന കളി കളെന്നാണ്... ഇതിന് സഹായികളായി ചില മാധ്യമങ്ങളും ഉണ്ടെന്നാണ് ഇവരെ പാർട്ടിയിലെ ഉന്നതർ വിശ്വസിപ്പിച്ചിരിക്കുന്നത്.
എന്നാൽ സാധാരണകാരായ ജനങ്ങളോട് പറയാനുള്ളത് ഇതിന് പിന്നിൽ വേറെ ആരുടേയും ഗൂഢാലോചനയല്ല. ഇത് സിപി എമ്മിന്റെ ഭരണ സമിതികൾ ഒരുമിച്ച് നടത്തുന്ന തട്ടിപ്പാണ്. കാരണം രാജ്യത്ത് എവിടെയൊക്കെ സി പി എം ഭരണത്തിൽ ഇരുന്നിട്ടുണ്ടോ അവിടെയൊക്കെ സാധാരണകാരെ പറ്റിക്കുന്നത് സഹകരണ ബാങ്കിന്റെ പേരിലാണ്. സഹകരണ ബാങ്കിലെ വായ്പയുമായാണ് നേതാക്കന്മാർ ആയിരം കണക്കിന് രൂപ്കൾ തട്ടിച്ചെക്കടുത്തതെന്ന് സന്ദീപ് വാചസ്പതി പറഞ്ഞു.
ഉന്നതത്തിലുള്ളവർ പണം തട്ടി ഭരണത്തിൽ വന്നാൽ ലോൺ എഴുതി തള്ളുകയാണ് ചെയ്യുന്നത്. സഹകരണ ബാങ്കിൽ ഈടു വച്ചിട്ടുള്ള എല്ലാ ആധാരണങ്ങളും അപകട സ്ഥിതിയിലാണ്. അതിൽ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം ഇതാണ് ആദരം പണയം വെച്ചെടുത്തിട്ടുള്ള ലോൺ തിരിച്ചടച്ച് കഴിഞ്ഞപ്പോൾ ഒഴിമുറി സർട്ടിഫിക്കറ്റ് കിട്ടിയിട്ടുണ്ടോന്ന് നിങ്ങൾ പരിശോധിക്കണമെന്നും വചസ്പതി കൂട്ടിച്ചേർത്തു.
ഇല്ലെങ്കിൽ പരിശോധിക്കണം... കാരണം വസ്തുവിന്റെയോ സ്വർണ്ണത്തിന്റെയോ കരാറുമായി ബന്ധപ്പെട്ട് ലോൺ എടുക്കുമ്പോൾ ഗഹാൻ പ്രകാരം അത് ബാങ്കിന്റെ പേരിൽ എഴുതി കൊടുക്കുകയാണ്.. അപ്പോൾ നിങ്ങൾ വയ്പ് അടച്ച് തീരുമ്പോൾ ഈ ഗഹാൻപ്രകാരം നിങ്ങൾക്ക് വസ്തു തിരിച്ചെഴുതി തന്നിട്ടുണ്ടോന്നു ഉറപ്പ് വരുത്തണം.
അതായത് ഈ വസ്തുവിന്റെമേൽ ബാങ്കുകാർക്ക് യാതൊരുവിധ അവകാശവുമില്ലെന്ന് ഉറപ്പ് വരുത്തുന്നതാണ് ഒഴിമുറി സർട്ടിഫിക്കറ്റ്. നിങ്ങൾക്ക് ഈ വസ്തു ഇനി ക്രയവിക്രയം ചെയ്യാനുള്ള അവകാശത്തിനുള്ളതാണ്.
എന്നാൽ കണ്ണൂർ അടക്കമുള്ള എല്ലാ ജില്ലകളിലെയും സഹകരണ ബാങ്കിലും ആധാരം ബാങ്കിലാണ്. ഇത് അനുസരിച്ചാണ് കേരളത്തിൽ അങ്ങോളം ഇങ്ങോളം സി പി എമ്മിന്റെ നേതാക്കന്മാർ ലോൺ എടുക്കുന്നത്.
ഇത്തരത്തിൽ വലിയൊരു തട്ടിപ്പാണ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് നടക്കുന്നത്. ഇത് നടന്നിട്ടില്ലെങ്കിൽ നിങ്ങ്ൾ കബളിപ്പിക്കപ്പെട്ടിരിക്കുകയാന്നെനും വാചസ്പതി പറഞ്ഞു.
ഇത്തരത്തിൽ എൽ ഡി എഫും യു ഡി എഫും ഒരുപോലെ തട്ടിപ്പ് നടത്തിയിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് കഴിഞ്ഞ ദിവസം പുറത്തു വന്ന ഇളംകുളം സഹകരണബാങ്കിൽ നടന്ന തട്ടിപ്പ്. പല നേതാക്കന്മാരും സഹകരണ ബാങ്കിന്റെ മറവിൽ കോടികളാണ് വെട്ടിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha