ജോലി ആവശ്യത്തിനെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ കോഴിക്കോട് സ്വദേശിനി കോയമ്പത്തൂരിലെ ലോഡ്ജിൽ മരിച്ച നിലയിൽ; ഒപ്പമുണ്ടായിരുന്ന യുവാവ് കൈ ഞരമ്ബ് മുറിച്ച് ഗുരുതരാവസ്ഥയില്‍
കോയമ്പത്തൂരിലെ ലോഡ്ജിൽ ദുരൂഹ സാഹചര്യത്തില്‍ കോഴിക്കോട് സ്വദേശിനിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. യുവതിക്കൊപ്പം ഉണ്ടായിരുന്ന ചാലപ്പുറത്തെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ സെക്യുരിറ്റി ജീവനക്കാരനായ മുസ്തഫയെ കൈ ഞരമ്ബ് മുറിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് പന്തിരാംകാവ് മുക്കൂര്‍ സ്വദേശിനി ബിന്ദു ആണ് മരിച്ചത്.
ജൂലായ് 26നായിരുന്നു ഇരുവരും കോയമ്പത്തൂരിലെ ലോഡ്ജില്‍ മുറിയെടുത്തത്. ജൂലായ് 19ന് ജോലി ആവശ്യത്തിനെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് പോയ ബിന്ദു തിരികെ എത്താത്തിനെ തുടര്‍ന്ന് വീട്ടുകാര്‍ പന്തിരാംകാവ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ് മുസ്തഫയേയും കാണാനില്ലെന്ന വിവരം അറിയുന്നത്.
ലോഡ്ജില്‍ കഴിഞ്ഞിരുന്ന ഇരുവരേയും രണ്ടു ദിവസമായി പുറത്തുകാണാതെ വന്നതോടെ ജീവനക്കാര്‍ മുറി തുറന്ന് നോക്കിയപ്പോഴാണ് ബിന്ദുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ബിന്ദുവിനെ കൊലപ്പെടുത്തി മുസ്തഫ ജീവനൊടുക്കാന്‍ ശ്രമിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ബിന്ദുവിന്റെ മുഖത്ത് അടക്കം ഗുരുതര പരിക്കുകളുണ്ട്.
https://www.facebook.com/Malayalivartha