വിവാഹാഭ്യര്‍ഥന നിരസിച്ചതിന് വധഭീഷണി മുഴക്കി പ്രവാസി യുവാവ്; എട്ടിന്റെ പണി നൽകി ദുബായ് കോടതി; 23 വയസ്സുകാരന് നൽകിയ ശിക്ഷയിൽ കയ്യടിച്ച് പ്രവാസ ലോകം
വിവാഹാഭ്യര്‍ഥന നിരസിച്ചതിന് വധഭീഷണി മുഴക്കിയ പ്രവാസി യുവാവിന് എട്ടിന്റെ പണി നൽകി ദുബായ്. യുവാവിനെ നാടുകടത്താനാണ് ദുബായ് കോടതി വിധി. ദുബായ് അല്‍ ബര്‍ഷയിലെ നീന്തല്‍ പരിശീലന കേന്ദ്രത്തില്‍ ലൈഫ് ഗാര്‍ഡായി ജോലി ചെയ്തിരുന്ന 23 വയസ്സുകാരന് എതിരെയാണ് കേസ്. ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയാണ് നിർണായക വിധി പുറപ്പെടുവിച്ചിരിക്കുന്നത് . ഒപ്പം ജോലി ചെയ്തിരുന്ന പ്രവാസി വനിതയാണ് പരാതിക്കാരി.
യുവതിയെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ താതാല്‍പ്പര്യമുണ്ടെന്നും അറിയിച്ച് യുവാവ് നിരന്തരം മെസേജ് അയക്കുക്കുമായിരുന്നു. എന്നാൽ യുവതി ആവശ്യം നിരാകരിച്ച തോടെ യുവാവിന് വാശിയായി . ഇതേതുടർന്നാണ് ഭീഷണി മുഴക്കിയത്.
വിവാഹം കഴിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി നിരവധി വാട്സ്ആപ് മെസേജുകള്‍ അയക്കുകയും നേരിട്ട് ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. വാട്ട്‌സ്ആപ്പിലൂടെ യുവതിയെ അപമാനിക്കുകയുണ്ടായി. ഈ വര്‍ഷം ജനുവരിയിലായിരുന്നു സംഭവവികാസങ്ങൾ അരങ്ങേറിയത്.
ഒടുവിൽ ഗതികെട്ട യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. യുവതിക്ക് താന്‍ മൊബൈല്‍ സന്ദേശങ്ങള്‍ അയച്ചു എന്ന കാര്യം ഇയാള്‍ നിഷേധിച്ചിട്ടില്ല. യുവതിയോടുള്ള ഇഷ്ടം കൊണ്ടായിരുന്നു അങ്ങനെ ചെയ്തതെന്നായിരുന്നു അയാൾ പറഞ്ഞത് .
ഭീഷണിപ്പെടുത്തല്‍, അപമാനിക്കല്‍, ശല്യം ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രോസിക്യൂഷന്‍ പ്രതിക്കെതിരെ ചുമത്തിയിരുന്നത്. ഇയാള്‍ക്ക് ആദ്യം കോടതി മൂന്ന് മാസത്തെ ജയില്‍ ശിക്ഷ വിധിച്ചെങ്കിലും ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞ്, നാടുകടത്താന്‍ ഉത്തരവിടുകയായിരുന്നു.
കേസ് കോടതിയിലെത്തിയപ്പോള്‍, തനിക്ക് മാനസിക രോഗമുണ്ടെന്നും താന്‍ എന്തൊക്കെയാണ് ചെയ്തതെന്നതിനെ കുറിച്ച് വ്യക്തമായ ഓര്‍മയില്ലെന്ന തരത്തിലായിരുന്നു ഇയാൾ പ്രതികരിച്ചത് .
തനിക്ക് മാനസിക അസ്വസ്ഥതള്‍ ഉണ്ടെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടും ഇയാള്‍ കോടതിയില്‍ ഹാജരാക്കി. മാനസികാരോഗ്യ ആശുപത്രിയില്‍ ചികില്‍സ തേടിയതിന്റെ തെളിവുകളും നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha