ക്രൈസ്തവ സമുദായത്തെ സംബന്ധിച്ചിടത്തോളം സിനിമയുടെ പേര് അംഗീകരിക്കാൻ സാധിക്കില്ല; കലാകാരനാണെങ്കിൽ മര്യാദ വേണം ;' ഈശോ'യുടെ പേര് മാറ്റണമെന്ന കടുത്ത താക്കീതുമായി പിസി ജോർജ്
പുതിയ സിനിമയായ 'ഈശോ'യുടെ പേര് മാറ്റ ണമെന്ന കടുത്ത താക്കീതുമായി പിസി ജോർജ്. സിനിമയിലെ പ്രധാന നടനായ ജയസൂര്യയോട് നേരിട്ടാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ക്രൈസ്തവ സമുദായത്തെ സംബന്ധിച്ചിടത്തോളം സിനിമയുടെ പേര് അംഗീകരിക്കാൻ സാധിക്കില്ലെന്ന് പിസി ജോർജ്ജ് വ്യക്തമാക്കി.
ആ പേരങ്ങ് മാറ്റെന്ന്. ആ പേര് മാറ്റിയിട്ട് നല്ലൊരു പേരിട്ട് തുടങ്ങണം. അതിൽ ആർക്ക് തർക്കം എന്നാണ് പിസി ജോർജ് വ്യക്തമാക്കുന്നത്. അതിൽ നല്ലത് കാണുമ്പോൾ എല്ലാവരും പറയും നല്ല സിനിമായെന്ന്. ക്രൈസ്തവ സമൂഹത്തെ സംബന്ധിച്ചിടത്തോളം ഈ പേര് അംഗീകരിക്കാൻ കഴിയില്ല.
അത് പറയുമ്പോൾ നിങ്ങൾ വിപ്ലവം പറഞ്ഞിട്ട് കാര്യമില്ല." കലാകാരനാണെങ്കിൽ മര്യാദ വേണമെന്നും പിസി ജോർജ്ജ് തുറന്നടിച്ചു. എന്നാൽ ഈ വിഷയത്തിൽ പ്രതികരണവുമായി ജയസൂര്യയും രംഗത്തുവന്നു "സിനിമ കണ്ടിട്ട് മര്യാദ തീരുമാനിക്കാം." അതിനു മുമ്പ് പറയുന്നത് ശരിയല്ലെന്നുമായിരുന്നു ജയസൂര്യ പ്രതികരിച്ചത്.
സിനിമയുടെ പേര് സംബന്ധിച്ച് നേരത്തെ പിസി ജോർജ്ജ് പ്രതികരണം നടത്തിയിരുന്നു. സിനിമ പുറത്തിറക്കാമെന്ന് നടനും സംവിധായകനുമായ നാദിർഷ വിചാരിക്കണ്ട. സിനിമ തിയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ല എന്ന ഭീഷണി പിസി ജോർജ് ഉയർത്തിയിരുന്നു. സിനിമ പുറത്തിറക്കിയാൽ വലിയ പ്രത്യാഘങ്ങൾ നേരിടേണ്ടി വരും. നാദിർഷയെയും കൂട്ടരെയും വിടില്ലെന്നും പിസി ജോർജ് തുറന്നടിച്ചിരുന്നു.
നാദിർഷയെ പോലൊരാൾ ഇങ്ങനെ ചെയ്തല്ലോ എന്ന് ഓർക്കുമ്പോഴാണ് വിഷമം. ഇന്നും ഇന്നലെയുമായി ആരംഭിച്ച കാര്യമല്ല ഇത്. ക്രിസ്ത്യൻ വിഭാഗത്തെ അപമാനിക്കണമെന്ന നിർബന്ധബുദ്ധിയോടെ ഇറങ്ങിത്തിരിച്ച കുറച്ച് സിനിമാക്കാരുണ്ട്.
ഇത് സംബന്ധിച്ച് കുറച്ച് നാളുകളായി എനിക്ക് പരാതികൾ ലഭിക്കുന്നുണ്ട്. വൃത്തിക്കെട്ട അനീതിയാണിത്. ചോദിക്കാനും പറയാനും ആരുമില്ലെന്ന തോന്നലാണ് ഇത്തരക്കാർക്ക്."എന്നും പി സി ജോർജ്ജ് പറഞ്ഞു.
നാദിർഷ സംവിധാനം ചെയ്യുന്ന കേശു ഈ വീടിൻ്റെ നാഥൻ, ഈശോ എന്നീ സിനിമകളുടെ പേര് മാറ്റണമെന്ന ആവശ്യവുമായി ക്രിസ്ത്യൻ സംഘടനകൾ രംഗത്തുവന്ന സാഹചര്യത്തിലാണ് പി സി ജോർജ്ഈ വിഷയത്തിൽ ശക്തമായ പ്രതികരണം നടത്തിയത്.
https://www.facebook.com/Malayalivartha