ലോക ഒളിമ്പിക്സിൽ മലയാളികളുടെ അഭിമാന താരമായി നേട്ടം കൊയ്തെടുത്ത ശ്രീജേഷിന് അബുദാബി ആസ്ഥാനമായുള്ള വിപിഎസ് ഹെൽത്ത് കെയർ ചെയർമാൻ ഡോ.ഷംസീർ വയലിന്റെ വക ഒരു കോടി രൂപ സമ്മാനം;ഇത്രയും വലിയൊരു തുക കേട്ടുമാത്രമേ പരിചയമുള്ളൂ; അത് പാരിതോഷികമായി നല്‍കുന്നുവെന്നറിയുന്നതില്‍ വളരെയധികം സന്തോഷമുണ്ടെന്ന പ്രതികരണവുമായി ശ്രീജേഷ്
നാണമില്ലേ കേരള സർക്കാരേ, ആരും ഈ ചോദ്യം ചോദിച്ചു പോകുന്ന തരത്തിലുള്ള സംഭവമാണ് ഇപ്പോൾ നടന്നിരിക്കുന്നത്. ജർമനിയെ കീഴടക്കി ഇന്ത്യൻ പുരുഷ ടീം 41 വർഷങ്ങൾക്ക് ശേഷമാണ് ടോക്യോയിൽ നിന്നും ഒരു ഒളിമ്പിക് മെഡൽ ഇന്ത്യയിലെത്തിച്ചത്. അതും ഒരു മലയാളി കൂടി നേടിയ സുവർണ്ണ നേട്ടം. പ്രോത്സാഹനം എന്ന നിലയിൽ സർക്കാരിന്റെ വക നിരവധി സമ്മാനങ്ങൾ കൊടുക്കേണ്ട അവസരമായിരുന്നു അത്.
എന്നാൽ സംഭവിച്ചതോ? ശ്രീജേഷിന് അർഹിക്കുന്ന തരത്തിലുള്ള പ്രതിഫലം കൊടുക്കാത്തതിനാൽ സർക്കാർ നിരവധി വിമർശനങ്ങൾക്ക് വിധേയമായിരുന്നു. ഇപ്പോളിതാ സർക്കാറിനെ മലർത്തിയടിച്ച് പ്രവാസിയുടെ സമ്മാനം ശ്രീജേഷിനെ തേടിയെത്തിയിരിക്കുകയാണ്. ലോക ഒളിമ്പിക്സിൽ മലയാളികളുടെ അഭിമാനതാരമായി നേട്ടം കൊയ്തെടുത്ത ശ്രീജേഷിന് അബുദാബി ആസ്ഥാനമായുള്ള വിപിഎസ് ഹെൽത്ത് കെയർ ചെയർമാൻ ഡോ.ഷംസീർ വയലിൽ ഒരു കോടി രൂപ സമ്മാനം പ്രഖ്യാപിച്ചിരിക്കികയാണ് .
1980 മോസ്കോ ഒളിമ്പിക്സിൽ സ്വർണം നേടിയ ശേഷം ഇന്ത്യ ഹോക്കിയിൽ നേടുന്ന ആദ്യ മെഡലാണിത്. മികച്ച പ്രകടനമാണ് ഇന്ത്യൻ പുരുഷ ടീം കാഴ്ചവെച്ചത്.മലയാളി താരമായ ഇന്ത്യയുടെ ഗോൾകീപ്പർ ശ്രീജേഷിന്റെ തകർപ്പൻ സേവുകൾ ഈ നേട്ടത്തിൽ അതി നിർണായകമായി മാറി എന്നതാണ് ശ്രദ്ധേയമായ കാര്യം. എന്നിട്ടും സർക്കാർ വേണ്ട രീതിയിലുള്ള പ്രതിഫലമോ സമ്മാനമോ ശ്രീജേഷിന് കൊടുത്തില്ല എന്നത് വമ്പൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
ഇന്ത്യയിലേക്ക് ഇത്തവണത്തെ ഒളിമ്പിക്സിൽ നിരവധി മെഡലുകൾ താരങ്ങൾ സ്വന്തമാക്കി. അവരുടെ സർക്കാരുകൾ എല്ലാം അവർക്ക് തക്കതായ പ്രതിഫലവും പ്രോത്സാഹനവും നൽകി. നീരജ് ചോപ്രയ്ക്ക് ഹരിയാന സർക്കാർ ആറുകോടിയാണ് പാരിതോഷികം പ്രഖ്യാപിച്ചത്. ഹോക്കിയിൽ ജയിച്ച പുരുഷ ടീമംഗങ്ങൾക്ക് പഞ്ചാബ് സർക്കാർ ഒരു കോടി രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചു. മീരഭായി ചാനുവിനും സർക്കാർ സാമ്പത്തിക സഹായങ്ങളും പാരിതോഷികങ്ങളും നൽകി.
എന്നിട്ടും കേരളത്തിൽ നിന്നും ഇത്രയും വലിയ നേട്ടം കൊയ്ത ഒരു വ്യക്തിക്ക് വേണ്ട രീതിയിലുള്ള പരിഗണന നൽകിയില്ല എന്നത് വളരെ ആശ്ചര്യകരമായ കാര്യമാണ്.എന്നാൽ ശ്രീജേഷ് കേന്ദ്രസർക്കാരിനെ പുകഴ്ത്തിയത് കൊണ്ടാണ് കേരളസർക്കാർ തഴയുന്നത് എന്ന തരത്തിലുള്ള ആക്ഷേപങ്ങളും ഇതിനോടകം ശക്തമാകുകയാണ്.
ബിസിസിഐ അടക്കമുള്ള കായിക സമിതികള്‍ ഹോക്കി ടീമിന് സമ്മാനത്തുക പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വ്യക്തിപരമായി ശ്രീജേഷിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പാരിതോഷികമാണ് ഡോ ഷംഷീര്‍ പ്രഖ്യാപിച്ച ഒരു കോടി രൂപ. ഈ സന്തോഷത്തിൽ ശ്രീജേഷിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു '. ഒരു മലയാളിയില്‍ നിന്ന് തേടിയെത്തിയ സമ്മാനം വിലമതിക്കാനാവാത്തതാണെന്നായിരുന്നു സുഹൃത്തുക്കള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമായി ടോക്യോയില്‍ നിന്ന് പങ്കുവച്ച ശബ്ദസന്ദേശത്തില്‍ ശ്രീജേഷിന്റെ പ്രതികരണം.
'ഡോ. ഷംഷീറിന്റെ ഫോണ്‍ കോള്‍ പ്രതീക്ഷിച്ചിരുന്നില്ല. ടീമിന്റെയും എന്റെയും പ്രകടനത്തെ അഭിനന്ദിക്കാനായി വിളിച്ചതിനും സംസാരിച്ചതിനും വളരെയധികം നന്ദി. അദ്ദേഹത്തിന്റെ സ്ഥാപനത്തിന്റെയും കുടുംബത്തിന്റെയും പൂര്‍ണ്ണ പിന്തുണ അറിയിച്ചിട്ടുണ്ട്. ഒരു കോടി രൂപ പാരിതോഷികമായി പ്രഖ്യാപിച്ചത് വലിയ സര്‍പ്രൈസാണ്. കാരണം ഇത്രയും വലിയൊരു തുക കേട്ടുമാത്രമേ പരിചയമുള്ളൂ. അത് പാരിതോഷികമായി നല്‍കുന്നുവെന്നറിയുന്നതില്‍ വളരെയധികം സന്തോഷമുണ്ട്,' ശ്രീജേഷ് പറഞ്ഞു.
ഒളിമ്പിക് മെഡല്‍ നേട്ടത്തില്‍ ഇന്ത്യയുടെ മാനം സംരക്ഷിച്ച ശ്രീജേഷിന് രാജ്യമെമ്പാടുനിന്നും അഭിനന്ദന പ്രവാഹമെത്തുന്നതിനിടെയാണ് യുഎഇ ആസ്ഥാനമായ വിപിഎസ് ഹെല്‍ത്ത്‌കെയറിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ചത്.വെങ്കലമെഡലിനായുള്ള മത്സരത്തിൽ ഇന്ത്യ ജർമനിയെ നാലിനെതിരേ അഞ്ചുഗോളുകൾക്കാണ് തോല്പിച്ചത്.
ടോക്യോയില്‍ നിന്നും ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് ശ്രീജേഷിനെ ദുബായില്‍ നിന്ന് ഫോണില്‍ ബന്ധപ്പെട്ടാണ് ഡോ. ഷംഷീര്‍ സര്‍പ്രൈസ് സമ്മാനം പ്രഖ്യാപിച്ചത്. അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെയായിരുന്നു: മികച്ച പ്രകടനത്തിലൂടെ ലോകമെമ്പാടുമുള്ള ഇന്ത്യക്കാര്‍ക്ക് അഭിമാന മുഹൂര്‍ത്തമാണ് ശ്രീജേഷ് സമ്മാനിച്ചത്.
ഒരു മലയാളിയെന്ന നിലയില്‍ ഈ നേട്ടത്തില്‍ എനിക്കും അഭിമാനമുണ്ടെന്നു - ഡോ. ഷംസീര്‍ പറഞ്ഞു. ഹോക്കിയില്‍ രാജ്യത്തിനുള്ള താല്‍പ്പര്യം വര്‍ദ്ധിപ്പിക്കാന്‍ ഈ നേട്ടം ഇടയാക്കിയിട്ടുണ്ട്. ശ്രീജേഷിന്റെയും സഹ താരങ്ങളുടെയും പ്രകടനം നൂറുകണക്കിന് യുവതീ യുവാക്കളെ തുടര്‍ന്നും പ്രചോദിപ്പിക്കുമെന്നുറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha