വീടിന്റെ ആധാരം വച്ച് നാടു ചുറ്റി... ഞങ്ങൾ നിർത്തുന്നു! 'ഇ ബുള്‍ ജെറ്റ്'... സോഷ്യൽ മീഡിയ കത്തുന്നു!
യുട്യൂബ് വ്ലോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടെ വാഹനം കണ്ണൂര്‍ ആർ ടിഒ കസ്റ്റഡിയില്‍ എടുത്തത് വാഹനമോഡിഫിക്കേഷനുകളേ തുടര്‍ന്ന്. എന്നാണ് വിശദീകരണം ലഭിച്ചിരുന്നത്. ഇതേതുടർന്ന് നടന്ന പ്രശ്നങ്ങളിലായിരുന്നു 'ഇ ബുള്‍ ജെറ്റ്' യൂട്യൂബര്‍മാര്‍ കണ്ണൂരില്‍ അറസ്റ്റിലായതും.
സഹോദരങ്ങളായ എബിന്‍, ലിബിന്‍ എന്നിവരെയാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. ആര്‍.ടി. ഓഫീസില്‍ അതിക്രമിച്ചു കടന്ന് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി, കൃത്യനിര്‍വഹണം തടസപ്പെടുത്തി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്.
നിയമങ്ങള്‍ അനുസരിക്കാതെ വാഹനത്തിന് രൂപമാറ്റം വരുത്തിയതും നികുതി അടയ്ക്കുന്നതിലെ വീഴ്ചയുമാണ് വാഹനം കസ്റ്റഡിയിലെടുക്കാന്‍ കാരണമായത്. വാഹനത്തില്‍ വരുത്തിയിട്ടുള്ള രൂപമാറ്റത്തിന്റെ ചാര്‍ജായി 6400 രൂപയും നിയമവിരുദ്ധമായി വരുത്തിയിട്ടുള്ള രൂപമാറ്റത്തിന് ചുമത്തിയിട്ടുള്ള പിഴയായി ഏകദേശം 42,000 രൂപയോളം പിഴയും യുട്യൂബ് വ്ലോഗര്‍മാര്‍ അടയ്ക്കണമെന്നാണ് ആര്‍ ടി ഒ വ്യക്തമാക്കുന്നത്.
രൂപമാറ്റം വരുത്തിയതിനാലും നികുതി അടയ്ക്കാത്തതിനാലും കഴിഞ്ഞ ദിവസം മോട്ടോര്‍ വാഹന വകുപ്പ് 'ഇ ബുള്‍ ജെറ്റ്' യൂട്യൂബര്‍മാരുടെ വാഹനം പിടിച്ചെടുത്തിരുന്നു.
ഇതിനു പിന്നാലെ കണ്ണൂര്‍ ആര്‍.ടി. ഓഫീസിലെത്തിയ ഇരുവരും തട്ടിക്കയറുകയും ജോലി തടസപ്പെടുത്തുകയും ചെയ്‌തെന്നാണ് ഉദ്യോഗസ്ഥരുടെ പരാതി. എന്നാൽ ഇതിനെതിരെ വ്യാപക പ്രതിഷേധം തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്.
ഇതിനിടയിൽ കഴിഞ്ഞ ദിവസം ഇത് സൂചിപ്പിച്ചു കൊണ്ട് ഒരു വീഡിയോ അവർ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇത്തരം സംഭവങ്ങൾ നടന്നതും.
അവരുടെ കുറിപ്പ് ഇങ്ങനെയാണ്.....
നാളെ രാവിലെ 9 മണി മുതൽ കണ്ണൂർ ആർടിഒ ഓഫീസിൽ ഞങ്ങൾ ഉണ്ടാകും.
ഒരു സ്വപ്നം യാഥാർത്ഥ്യമാക്കാൻ വർഷങ്ങളോളം എടുക്കും പക്ഷേ ആ സ്വപ്നം ഇല്ലാതാക്കാൻ ഒരു സ്റ്റേ യോ ഒരു പരാതിയോ മതി എന്ന് ഞങ്ങൾക്ക് മനസ്സിലായി മടുത്തു ഇനി ഈ നാട്ടിൽ ഇല്ല E BULL JET എല്ലാം നിർത്തുന്നു Napoleon കയ്യിൽ നിന്ന് പോയപ്പോൾ എന്തോ ഒരു വിഷമം ഇത്രയും നാൾ പിടിച്ച വളയം കയ്യിൽ നിന്ന് പോയപ്പോൾ ഉള്ള വിഷമം അത് പറഞ്ഞറിയിക്കാൻ പറ്റുന്നില്ല
ഇത്രയും നാൾ ഞാൻ എൻറെ നാടിനു വേണ്ടി സംസാരിച്ചു എല്ലാം നേരിട്ട് അനുഭവിച്ചപ്പോൾ ഞങ്ങൾക്കുണ്ടായ ദുഃഖം അത് ജീവിതത്തിൽ മറക്കാൻ പറ്റാത്ത രീതിയിലായി ജീവിതം ഒന്നേയുള്ളൂ അതും കുറച്ചു നിമിഷങ്ങൾ മാത്രം ഒരു പുതിയ യാത്രാ രീതി തുടങ്ങി വിജയിപ്പിച്ചു ഇനി അത് അവസാനിപ്പിച്ചതായി എല്ലാരോടും അറിയിക്കുന്നു ഇനി ഞങ്ങൾ ഉണ്ടാകുന്നതല്ല E BULL JET ഉണ്ടാകുന്നതല്ല..........
എന്നാല്‍ ഇന്നുണ്ടായ സംഭവവികാസങ്ങള്‍ കൂടുതല്‍ ഗുരുതരമായ പ്രശ്നങ്ങളിലേക്കാണ് വാന്‍ ലൈഫ് എന്ന യുട്യൂബ് ചാനലിലൂടെ പ്രസിദ്ധരായ സഹോദരങ്ങളായ എബിനെയും ലിബിനെയും എത്തിച്ചിട്ടുള്ളത്. സര്‍ക്കാര്‍ ഓഫീസില്‍ അനധികൃതമായി പ്രവേശിച്ച് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തി, കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആള്‍ക്കൂട്ടം സൃഷ്ടിച്ചതുമെല്ലാം ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്ക് തലവേദനയാവും.
കഴിഞ്ഞ ദിവസം ഇവരുടെ വാൻ കണ്ണൂർ ആർടിഒ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിരുന്നു. ഇതുമായി തുടർ നടപടികൾക്കായി ഇവരോട് ഇന്ന് രാവിലെ ഓഫീസിൽ ഹാജരാവാനും ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ഓഫീസിലെത്തിയ യുവാക്കള്‍ സമൂഹമാധ്യമങ്ങളില്‍ പൊട്ടിക്കരഞ്ഞും മറ്റും വൈകാരിക ലൈവ് വീഡിയോ ചെയ്തതതോടെ ഇവരുടെ ആരാധകരായ നിരവധിപ്പേര്‍ ഓഫീസിലേക്ക് എത്തുകയായിരുന്നു.
ആര്‍.ടി. ഓഫീസിലെത്തിയ യൂട്യൂബര്‍മാര്‍ ഓഫീസില്‍നിന്ന് ഫെയ്‌സ്ബുക്ക് ലൈവും ഇട്ടിരുന്നു. ഇതറിഞ്ഞ് നിരവധി യുവാക്കളാണ് ഓഫീസ് പരിസരത്ത് തടിച്ചുകൂടിയത്.
നിയമവിരുദ്ധമായ രൂപമാറ്റം വരുത്തിയതിന് ഏകദേശം 42,000 രൂപയോളം പിഴ ഈടാക്കുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. നിരത്തുകളിലെ മറ്റു വാഹനങ്ങള്‍ക്ക് ഭീഷണിയാകുന്ന തരത്തിലാണ് വാഹനത്തില്‍ രൂപമാറ്റം വരുത്തിയിരിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha