എംവിഡിയുടെ ശുഷ്കാന്തി... ഈ ബുൾജെറ്റ് ചെയ്തത് 9 കൊടും ക്രമിനൽ കുറ്റങ്ങൾ! ഞങ്ങളോട് കളിക്കേണ്ട, കേരളം നിന്നു കത്തും!
കേരളത്തിലെ ഇപ്പോഴത്തെ സംസാര വിഷയം ഇ ബുള്‍ ജെറ്റ് സഹോദരന്‍മാരാണ്. ട്രാവൽ വ്ലോഗർമാരായ ഇവർക്കെതിരെ സ്വീകരിച്ച നടപടിയിൽ പ്രതിഷേധിച്ച് നിരവധി പേരാണ് രംഗത്ത് എത്തിയത്.
വ്‌ളോഗര്‍മാരായ എബിനും ലിബിനുമെതിരെ കണ്ണൂര്‍ ആര്‍ടിഒ നടപടി സ്വീകരിച്ചതിന് പിന്നാലെയാണ് ഇത്തരത്തിൽ സോഷ്യല്‍ മീഡിയയില്‍ കലാപ ആഹ്വാനങ്ങളുമായി ഒരു വിഭാഗം യുട്യൂബര്‍മാര്‍ എത്തിയിട്ടുള്ളതും. കൊല്ലും കത്തിക്കും ഞാൻ ആത്മഹത്യ ചെയ്യും എന്നൊക്കെ തുടങ്ങുന്ന നിരവധി ഭീഷണികളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
'നിരവധി ആരാധകരുള്ള ഞങ്ങളോട് കളിക്കേണ്ട, കേരളം കത്തും', 'ഇന്ന് ജെറ്റ് സഹോദരന്‍മാരെ പിടിച്ചു, നാളെ നമ്മളെയും അവര്‍ കുടുക്കും', 'ആ ഉദ്യോഗസ്ഥനെ പൂട്ടണം, അവനൊന്നും പുറത്തിറങ്ങാന്‍ പാടില്ല' തുടങ്ങിയ പരാമര്‍ശങ്ങളാണ് ചില യുട്യൂബര്‍മാര്‍ നടത്തിയിരിക്കുന്നത്.
യൂട്യൂബേഴ്‌സായ ഇ ബുള്‍ ജെറ്റ് ബ്രദേഴ്‌സിനെ കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവെന്‍സര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ട. അന്യായമായി നടന്ന കസ്റ്റഡിയാണിതെന്നും ആ പാവങ്ങള്‍ ചെയ്ത തെറ്റെന്താണെന്നുമാണ് സോഷ്യൽ മീഡിയയിലെ ഇൻഫ്ലുവൻസറായ ഹെലന്‍ ഓഫ് സ്പാര്‍ട്ട ചോദിക്കുന്നത്.
'ദയവ് ചെയ്ത് പ്രതികരിക്കുക. ഇത്രയും ഫേയ്മസ് ആയിട്ടുള്ള രണ്ട് യൂ ട്യൂബേര്‍സിനെ ഇങ്ങനെ തെരുവു നായയെ പോലെ ട്രീറ്റ് ചെയ്യുന്നു എന്നുണ്ടെങ്കില്‍ സാധാരണക്കാരെ ഇവരെങ്ങനെയായിരിക്കും ട്രീറ്റ് ചെയ്യുന്നത്,' ഹെലന്‍ ഓഫ് സ്പാര്‍ട്ട ചോദിച്ചു.
കരയുന്ന കുട്ടിക്കേ പാലുളളൂ എന്ന് കേട്ടിട്ടില്ലേ. ഇപ്പോള്‍ പ്രതികരിച്ചില്ല എന്നുണ്ടെങ്കില്‍ വളരെ മോശമായിപ്പോവും. എന്താണ് ആ പാവങ്ങള്‍ ചെയ്ത തെറ്റ്. വണ്ടി മോഡിഫൈ ചെയ്തതാണോ. വളരെ മോശമാണ് പൊലീസ് ചെയ്തത്. തോന്നിവാസവും ഗുണ്ടായിസവുമാണ്. വീഡിയോയില്‍ അവരെ അടിക്കുന്നത് കൃത്യമായി കാണാമെന്നും ഹെലന്‍ ഓഫ് സ്പാര്‍ട്ട ചൂണ്ടിക്കാട്ടി. തന്റെ യുട്യൂബ് ചാനലിലൂടെയാണ് പ്രതികരണം.
ഇതുകൂടാതെ, വാഹനം കസ്റ്റഡിയിലെടുത്ത വിവരം ഇന്നലെ തന്നെ യൂടൂബിലൂടെ അറിയിച്ച ഇവർ എംവിഡി ഓഫീസിലേക്ക് എത്താൻ ഫോളോവേഴ്സിനോട് ആഹ്വാനം ചെയ്തു. രാവിലെ ഒമ്പത് മണിയോടെ ഇവിടെ എത്തിയ സഹോദരങ്ങളോട് നികുതി കുടിശ്ശികയും, രൂപ മാറ്റം വരുത്തിയതിന്‍റെ പിഴയും ഉൾപ്പടെ 42,400 രൂപ ഒടുക്കണമെന്ന് എൻഫോഴ്സ്മെന്‍റ് ആർടിഒ ആവശ്യപ്പെട്ടു. പിഴ ഒടുക്കാൻ വിസമ്മതിച്ച ഇവർ ഓഫീസിൽ ബഹളമുണ്ടാക്കി. മർദ്ദിക്കുന്നെന്ന് ആരോപിച്ച് ഉദ്യോഗസ്ഥരോട് കയർത്തു.
സോഷ്യൽ മീഡിയയിൽ ഇവർ നടത്തിയ പ്രചാരണത്തെ തുടർന്ന് കൊവിഡ് മാനദണ്ഡം ലംഘിച്ച് യൂട്യൂബർമാരുടെ ഫോളോവേഴ്സ് ഓഫീസ് പരിസരത്ത് തടിച്ച് കൂടിയിരുന്നു. പിന്നാലെ കണ്ണൂർ ടൗണ്‍ പൊലീസ് ലിബിനെയും എബിനെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. എൻഫോഴ്സ്മെന്‍റ് ആർടിഒ പ്രമോദ് കുമാറിന്‍റെ പരാതിയിൽ കേസെടുത്ത പൊലീസ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുമുണ്ട്.
പൊതുമുതൽ നശിപ്പിക്കൽ, ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസ്സം നിൽക്കൽ, കൊവിഡ് മാനദണ്ഡ ലംഘനം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഇവരെ കോടതിയിൽ ഹാജരാക്കുന്നതിനിടയിലും നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്.
കള്ള കേസിൽ കുടക്കിയെന്ന് വ്ലോഗർമർ കോടതിയില്‍ പറഞ്ഞു. വീഡിയോ കോണ്‍ഫറൻസ് വഴി മുൻസിഫ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി ഇരുവരെയും റിമാൻഡ് ചെയ്തു.
അതേസമയം, ഇവര്‍ക്കെതിരെ രൂക്ഷവിമര്‍ശനങ്ങളും സോഷ്യല്‍മീഡിയയില്‍ ഉയരുന്നുണ്ട്. 'കൊവിഡില്‍ ജനം ബുദ്ധിമുട്ടുമ്പോള്‍ ആര്‍ടി ഓഫീസില്‍ കയറി ഷോ കാണിച്ചവരെ അറസ്റ്റ് ചെയ്യണം', 'നിയമം ലംഘിച്ചത് എത്ര ആരാധകരുള്ള യുട്യൂബേഴ്‌സ് ആണേലും പിടിച്ച് അകത്തിടണം' തുടങ്ങിയ കമന്റുകളുമായാണ് മറ്റൊരു വിഭാഗം രംഗത്തെത്തിയിരിക്കുന്നത്.
രണ്ടും വിഭാഗങ്ങളിലും ശക്തമായ പ്രതിഷേധം തന്നെയാണ് പുകയുന്നത്. വ്ളോഗർമാരുടെ അറസ്റ്റിനെ അനുകൂലിച്ചും എതിർത്തും സോഷ്യൽ മീഡിയയിൽ വ്യാപക ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്.
https://www.facebook.com/Malayalivartha