എബിനും ലിബിനും നേരത്തെയും റോഡ് സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചു ; അതീവ ഗുരുതരമായ കുറ്റങ്ങൾ കണ്ടെത്തി ഗതാഗത വകുപ്പ്; വേഗത്തിൽ പോകാനായി ആംബുലന്‍സിന്റെ സൈറണ്‍ വരെ! സഹോദരന്മാർ ഊരാക്കുടുക്കിലേക്ക്?

മോട്ടോര്‍വാഹന വകുപ്പ് ഓഫീസില്‍ കഴിഞ്ഞ ദിവസം നാടകീയമായ രംഗങ്ങൾ അരങ്ങേറിയിരുന്നു. വാഹനം മോഡീക്കരിച്ചതിന് പിന്നാലെ നിയമലംഘനത്തിന്റെ പേരില്‍ ഗതാഗതവകുപ്പ് അറസ്റ്റ് ചെയ്ത ഇ ബുള്‍ ജെറ്റ് സഹോദരന്മരുടെ ചരിത്രം തേടിയിറങ്ങിയിരിക്കുകയാണ് പോലീസ്. എബിനും ലിബിനും നേരത്തെയും റോഡ് സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിന്റെ തെളിവുകള്‍ ഇപ്പോൾ പുറത്തേക്ക് വരികയാണ്.
റോഡിലൂടെ വേഗത്തിൽ പോകാനായി ആംബുലന്‍സിന്റെ സൈറണ്‍ വരെ ഇവര്‍ ഉപയോഗിച്ചിരിക്കുന്നുവെന്ന കണ്ടെത്തൽ നടത്തിയിരിക്കുകയാണ് പോലീസ്. അതീവ ഗുരുതരമായ കുറ്റമാണ് ഗതാഗത വകുപ്പ് കണ്ടെത്തിയുള്ളത് എന്നത് ശ്രദ്ധേയമായ കാര്യം . ഇത്തരത്തില്‍ കൂടുതല്‍ നിയമലംഘനം നടത്തിയതിന്റെ വീഡിയോകളുടെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ നടപടി ശക്തമാക്കുകയാണ് പോലീസും ഗതാഗത വകുപ്പും.
ആംബുലന്‍സ് ഹോണ്‍ ദുരുപയോഗം ചെയ്തുള്ള യാത്ര നടത്തിയ വീഡിയോ പ്രാഥമിക പരിശോധനയില്‍ കേരളത്തിന് പുറത്താണെന്നാണ് വ്യക്തമായിട്ടുണ്ട്. ഏത് സംസ്ഥാനത്താണോ ഈ യാത്ര നടത്തിയത് ഇക്കാര്യം നേരിട്ട് അറിയിക്കാനുള്ള ശ്രമത്തിലാണ് കണ്ണൂരിലെ ട്രാന്‍സ്‌പോര്‍ട്ട് വിഭാഗം ഇപ്പോൾ ശ്രമിക്കുന്നത്.
ടോള്‍ ബൂത്തുകളിലും ഇവര്‍ സൈറണ്‍ മുഴക്കി വാഹനം ഓടിച്ചതായി കണ്ടെത്തിയിരിക്കുകയാണ് . രാജ്യത്തെ മറ്റുപലയിടങ്ങളിലും ഇവര്‍ ഇത്തരത്തില്‍ നിയമലംഘനം നടത്തിയതായും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി .
വാഹനം രൂപമാറ്റം വരുത്തിയെന്ന കുറ്റത്തിന് ഇവര്‍ക്കെതിരേ നേരത്തെയും കേസെടുത്തിരുന്നു. രൂപമാറ്റം വരുത്തി കാരവനില്‍ ഘടിപ്പിച്ച ലൈറ്റുകള്‍ രാത്രികാലങ്ങളില്‍ എതിരെ വരുന്ന വാഹനങ്ങള്‍ക്ക് തടസമാണെന്നും കണ്ടെത്തുക കൂടെ ചെയ്തിട്ടുണ്ട് . വാഹനത്തില്‍ വളര്‍ത്തുനായയെ കൊണ്ടുനടന്ന് ട്രാവലോഗുകള്‍ നടത്തിയിരുന്നു ഇവർ .ഇതും പോലീസ് അന്വേഷിക്കാൻ ഒരുങ്ങുകയാണ് .
നിയമലംഘനങ്ങള്‍ സംബന്ധിച്ച് വ്യക്തതയ്ക്കായി വാഹനം കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കാനും ആര്‍ടിഒ പദ്ധതിയിടുന്നു.ചുരുക്കി പറഞ്ഞാൽ ഇവർക്കെതിരെയുള്ള കുരുക്ക് മുറുകുകയാണ്.
യൂട്യൂബ് ചാനലില്‍ ഇവര്‍ തന്നെ നല്‍കിയിട്ടുള്ള പല വീഡിയോകളിലും ഗതാഗത നിയമലംഘനങ്ങള്‍ വ്യക്തമായി കാണുവാൻ സാധിക്കും . രാജ്യത്തെ റോഡ് നിയമങ്ങളെക്കുറിച്ചും അതിന്റെ സുരക്ഷയെക്കുറിച്ചുമുള്ള ഇവരുടെ കാഴ്ച്പ്പാട് എന്താണെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന വീഡിയോകള്‍ സൂചിപ്പിക്കുന്നത് .
അതേസമയം അറസ്റ്റ് ചെയ്ത പ്രതികളെ പുറത്തുവിട്ടിട്ടില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് കുട്ടികള്‍ കരയുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട് . ഇത്തരത്തില്‍ ഇവരുടെ വീഡിയോ കുട്ടികളെ മോശമായി സ്വാധീനിക്കുന്നുവെന്ന കാര്യവും വളരെ വിശദമായി പരിശോധന വിധേയമാക്കുന്നുണ്ട്.
കോവിഡ് മഹാമാരിക്കാലത്ത് തങ്ങള്‍ക്കെതിരേ നടപടി എടുക്കുന്നുവെന്ന് മനസിലാക്കിയ പ്രതികള്‍ സാമൂഹ മാധ്യമങ്ങളിലൂടെ കൂടുതല്‍ ആള്‍ക്കാരെ പോലീസ് സ്‌റ്റേഷനിലേക്കും ആര്‍ടിഒ ഓഫീസിലേക്കും വിളിച്ചുവരുത്തി എന്നിങ്ങനെ നിരവധി കേസുകള്‍ ഇവര്‍ക്കെതിരേ ചുമത്തിയേക്കും.
ഇവരുടെ 'നെപ്പോളിയന്‍' വാഹനം നിയമലംഘനത്തിന്റെ പേരില്‍ ഗതാഗതവകുപ്പ് പിടിച്ചെടുത്തതായിരുന്നു പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത് . രൂപമാറ്റം വരുത്തിയതിനൊപ്പം ട്രാവലര്‍ കാരവനാക്കി മാറ്റിയപ്പോള്‍ നികുതി പൂര്‍ണമായി അടച്ചില്ലെന്നും ആര്‍ടിഒ കണ്ടെത്തുക കൂടെ ചെയ്തിട്ടുണ്ട് .
എല്ലാം ചേര്‍ത്ത് 43,400 രൂപയാണ് പിഴയിട്ടിരുന്നത്.
https://www.facebook.com/Malayalivartha























