മൂന്ന് മാസത്തിനകം സംസ്ഥാനത്ത് അസൗകര്യങ്ങളിൽ പ്രവർത്തിക്കുന്ന 96 ബിവറേജസ് ഔട്ട്ലെറ്റുകൾ മാറ്റി സ്ഥാപിക്കണം ; മദ്യം വാങ്ങാൻ വരുന്നവർക്ക് കോവിഡ് വന്നോട്ടെയെന്ന സ്ഥിതി പാടില്ല ; സർക്കാരിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

ഈ മനോഭാവം ഒട്ടും ശരിയല്ല... സർക്കാരിനെതിരേ ആഞ്ഞടിച്ച് ഹൈക്കോടതി... പൂട്ടിക്കെട്ടാൻ ഉത്തരവും...മൂന്ന് മാസത്തിനകം സംസ്ഥാനത്ത് അസൗകര്യങ്ങളിൽ പ്രവർത്തിക്കുന്ന 96 ബിവറേജസ് ഔട്ട്ലെറ്റുകൾ മാറ്റി സ്ഥാപിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്.
മദ്യം വാങ്ങാൻ വരുന്നവർക്ക് കോവിഡ് വന്നോട്ടെയെന്ന സ്ഥിതി പാടില്ല എന്നതിൽ തന്ത്രപ്രധാനമായ നിരീക്ഷണം കോടതി നടത്തിയിരിക്കുന്നു.കന്നുകാലി തൊഴുത്തിലേക്ക് പോകുന്ന അവസ്ഥയാണ് ബിവറേജസ് ഔട്ട്ലെറ്റുകളിലുള്ളതെന്ന് കഴിഞ്ഞ ദിവസം കോടതി വിമർശിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് പുതിയ വിമർശനം കൂടെ ഉന്നയിച്ചിരിക്കുന്നത്. മദ്യശാലകൾക്ക് മുന്നിലെ തിരക്ക് നിയന്ത്രിക്കാൻ സാധിക്കില്ലെങ്കിൽ ലോക്ഡൗൺ പ്രഖ്യാപിക്കുകയാണ് വേണ്ടതെന്നും കോടതി രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയുണ്ടായി.
മദ്യശാലകളിൽ വിൽക്കാനുള്ള എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ട് വേണം സർക്കാർ വില്പനയ്ക്ക് ഇറങ്ങിത്തിരിക്കാൻ എന്നും കോടതി പറഞ്ഞു . ചെറിയ കടകളിൽ പോലും കർശന കോവിഡ് നിയന്ത്രണം ഏർപ്പെടുത്തുന്ന സന്ദർഭമാണുള്ളത്.
ഈ ഒരു സാഹചര്യത്തിൽ കൂടുതൽ ആളുകൾ കൂടുന്ന മദ്യശാലകളിൽ തിക്കുംതിരക്കുമുണ്ടാകുന്ന സ്ഥിതി തുടരാനാകില്ല എന്നും കോടതി കർക്കശമായി പറഞ്ഞു. മാന്യമായി മദ്യം വാങ്ങാനും മദ്യം വിൽക്കാനുമുള്ള സൗകര്യം വേണമെന്നും കോടതി സർക്കാരിന് നിർദ്ദേശം നൽകി.
സർക്കാർ തന്നെയാണ് സംസ്ഥാനത്ത് 96 ഔട്ട്ലെറ്റുകൾ മോശം സാഹചര്യത്തിൽ പ്രവർത്തിക്കുന്നുണ്ടെന്ന കമ്മീഷൻ റിപ്പോർട്ടിനെ കുറിച്ച് കോടതിയെ ബോധിപ്പിച്ചത്. രണ്ട് മാസത്തെ സമയം ഇവ മാറ്റി സ്ഥാപിക്കാൻ വേണമെന്നും സർക്കാർ ആവശ്യപ്പെട്ടു. മദ്യശാലകൾക്ക് മാത്രമായി പ്രത്യേക മാനദണ്ഡമില്ലെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.
ഈ സാഹചര്യത്തിലായിരുന്നു കോടതി രൂക്ഷഭാഷയിൽ സർക്കാരിനെ വിമർശന വിധേയമാക്കിയത്.മദ്യം വാങ്ങാൻ വരുന്നവർക്കും ഒരു മാന്യതയുണ്ട്. അത് കാത്തുസൂക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബന്ധമാണെന്നും കോടതി ഓർമപ്പെടുത്തി. കേസ് സെപ്തംബർ രണ്ടിന് കോടതി വീണ്ടും പരിഗണിക്കും.
അതേസമയം സംസ്ഥാനത്തെ മദ്യശാലകളിൽനിന്ന് മദ്യം വാങ്ങാൻ പുതിയ മാർഗനിർദേശം പുറത്തിറക്കിയിരുന്നു.പുതിയ മാർഗ്ഗം നിർദ്ദേശപ്രകാരം ഒരു ഡോസ് വാക്സിനെടുത്തതിന്റെ രേഖയോ ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റോ ഉള്ളവർക്കു മാത്രമേ മദ്യം വാങ്ങാനാകൂ . ബിവറേജ് കോർപ്പറേഷന്റെ ഔട്ട്‌ലെറ്റുകളിലടക്കം ഈ നിബന്ധന ബുധനാഴ്ച മുതൽ നടപ്പിലാക്കുവാൻ ഒരുങ്ങുകയാണ്.
ഇതുസംബന്ധിച്ച നോട്ടീസ്എല്ലാ ഔട്ട് ലെറ്റുകൾക്കും മുന്നിൽപതിക്കാനും ബിവറേജ് കോർപ്പറേഷൻ നിർദ്ദേശിച്ചു. മാനദണ്ഡം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മദ്യശാലകൾക്കു മുന്നിൽ കൂടുതൽ പോലീസ് സാന്നിധ്യം ശക്തിപ്പെടുത്തിയിട്ടുണ്ട്.
രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർ, രണ്ടാഴ്ചയ്ക്കു മുൻപ് ഒരു ഡോസെങ്കിലും എടുത്തവർ, 72 മണിക്കൂറിനുള്ളിൽ നടത്തിയ ആർ.ടി.പി.സി.ആർ. പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർ, ഒരു മാസം മുൻപ് കോവിഡ് വന്നുപോയതിന്റെ സർട്ടിഫിക്കറ്റ് ഉള്ളവർ- എന്നിങ്ങനെയാണ് ബെവ്‌കോ നിയന്ത്രണം വിശദമാക്കുന്നത്.
ഈ കാര്യങ്ങൾ അക്ഷരം തെറ്റാതെ പാലിക്കുന്നവർക്ക് മാത്രമേ മദ്യശാലകളിൽ പ്രവേശനം അനുവദിക്കൂ. കടകൾക്കുള്ള മാനദണ്ഡം മദ്യശാലകൾക്കും ബാധകമാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി സ്വീകരിച്ചത്.
https://www.facebook.com/Malayalivartha























