Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

2419 മരങ്ങൾ കടത്തി.... കരുവന്നൂരിനെ വെട്ടി നിരത്തി! വനം കൊള്ളയല്ല, ഇത് കാട്ടു കൊള്ള... 144 കോടി....

14 AUGUST 2021 05:54 PM IST
മലയാളി വാര്‍ത്ത

വയനാട് മുട്ടില്‍ മരംമുറിയില്‍ നടന്നത് വന്‍ വനം കൊള്ളയാണെന്ന് വ്യക്തമാക്കുന്നതാണ് കേസിലെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയുള്ള ഹൈക്കോടതി ഉത്തരവ് പുറത്ത് വന്നത്. പ്രതികള്‍ വെട്ടിക്കടത്തിയത് സര്‍ക്കാരിന് ഉടമസ്ഥാവകാശമുള്ള ഈട്ടിത്തടികളാണെന്ന് വിവിധ രേഖകള്‍ പരിശോധിച്ച ശേഷം കോടതി അസന്നിഗ്ദമായി പ്രഖ്യാപിച്ചു.

രേഖകള്‍ വിശദമായി പരിശോധിച്ചതിലൂടെ പ്രതികളുടെ കൈകള്‍ ശുദ്ധമല്ല എന്നു വ്യക്തമാകുന്നതായി കോടതി പറഞ്ഞിരുന്നു. ഇനി ഏകദേശം എത്ര രൂപയുടെ കൊള്ളയാണ് നടന്നത് എന്ന് ചിട്ടപ്പെടുത്തുന്ന തിരക്കിലായിരുന്നു അന്വേഷണ ഉദ്യോ​ഗസ്ഥർ. എന്നാലിപ്പോൾ ഇതിന് ഒരു നിർണായക വഴിത്തിരിവാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് 144 കോടി രൂപയുടെ വനംകൊള്ള നടന്നതായിട്ടാണ് അന്വേഷണ റിപ്പോര്‍ട്ടിൽ സൂചിപ്പിക്കുന്നത്. മരം വെട്ടിക്കടത്തിയ കേസില്‍ പ്രാഥമിക അന്വേഷണം നടത്തി വനം വിജിലന്‍സ് തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങളാണ് ഇപ്പോള്‍ വളരെ നിർണായകമായി പുറത്തു വന്നിരിക്കുന്നത്.

വിവാദ ഉത്തരവിന്റെ മറവില്‍ സംസ്ഥാനത്ത് 2,419 മരമാണ് മുറിച്ച് കടത്തിയത്. 2,248 തേക്കും 121 ഈട്ടിയും വെട്ടി. എറണാകുളം ഇടുക്കി ജില്ലകളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മരങ്ങള്‍ വെട്ടിയത്. നേര്യമംഗലം റേഞ്ചില്‍ 643 മരങ്ങള്‍ വെട്ടിയെന്ന് പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പരാമർശിക്കുന്നത്.

വിവാദ ഉത്തരവിന്റെ മറവില്‍ സംസ്ഥാനത്ത് നടന്ന മരം കൊള്ളയെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഫ്ളൈയിംഗ് സ്‌ക്വാഡ് ഡിഎഫ്ഒമാരെ ചേര്‍ത്താണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്.

അതേസമയം, കോടിതിയിൽ എത്തിയപ്പോൾ, തടി മില്‍ ഉടമകളായ പ്രതികള്‍ 10000 ക്യൂബിക് മീറ്റര്‍ ഈട്ടിത്തടി നല്‍കാമെന്ന് കൊച്ചിയിലെ മലബാർ ഇൻഡസ്ട്രീസെന്ന തടിക്കച്ചവടക്കാരുമായി ധാരണയിലെത്തിയിരുന്നു. കോടികള്‍ വിലമതിയ്ക്കുന്ന ഇത്രയുമധികം ഈട്ടിത്തടികള്‍ പ്രതകള്‍ എവിടെനിന്ന് സംഘടിപ്പിയ്ക്കുമെന്നും കോടതി ചോദിച്ചിരുന്നു.

മരംമുറിയ്ക്കലുമായി ബന്ധപ്പെട്ട് 2020 ഒക്‌ടോബര്‍ 24 പുറത്തിറങ്ങിയ സര്‍ക്കാര്‍ ഉത്തരവിലുള്ള ആശങ്കയും വിധിന്യായത്തില്‍ കോടതി പങ്കുവെയ്ക്കുന്നു. ഭരണപരമായ ഉത്തരവുകള്‍കൊണ്ട് നിയമങ്ങളെ മറി കടക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതികളുടെ ജാമ്യ ഹര്‍ജി പരിഗണിയ്ക്കുന്നതിനാല്‍ ഇക്കാര്യങ്ങളില്‍ കൂടുതല്‍ പരിശോധനകളിലേക്ക് കടക്കുന്നില്ല.

മരംവെട്ടുമായി ബന്ധപ്പെട്ട് പ്രതികള്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിയ്ക്കുന്നതാണ് കോടതി വിധിയിലെ പരമാര്‍ശങ്ങളും. പ്രതികള്‍ തടിവെട്ടുന്നതിനായി ഉദ്യോഗസ്ഥരെ സ്വാധീനിച്ച് രേഖകളില്‍ തിരിമറി നടത്തിയെന്ന് വ്യക്തമാണ്. സ്ഥലത്തുപോയി പരിശോധന നടത്തി മഹസര്‍ തയ്യാറാക്കേണ്ട വില്ലേജ് ഓഫീസറുടെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചയാണുണ്ടായിരിയ്ക്കുന്നത്. വില്ലേജ് ഓഫീസര്‍ പ്രതികളുടെ താളത്തിനൊത്ത് തുള്ളുകയാണ് ചെയ്തതെന്നും കോടതി കണ്ടെത്തി.

റവന്യൂ ഉദ്യോഗസ്ഥരെ മാത്രമല്ല മാനന്തവാടി മജിസ്‌ട്രേറ്റിനെയും തെറ്റിദ്ധരിപ്പിയ്ക്കാന്‍ പ്രതികള്‍ ശ്രമിച്ചു. തടികള്‍ കടത്തിക്കൊണ്ടുപോകാന്‍ റേഞ്ച് ഓഫീസര്‍ക്ക് ഉത്തരവ് നല്‍കണമെന്നാവശ്യപ്പെട്ടുള്ള നിര്‍ദ്ദേശം നല്‍കുന്നതിനായി സമര്‍പ്പിയ്ക്കപ്പെട്ട രേഖകളും കെട്ടിച്ചമയ്ക്കപ്പെട്ടതാണ്. ഇല്ലാത്ത അധികാരമാണ് ഇവിടെ മജിസ്‌ട്രേറ്റ് പ്രയോഗിച്ചതെന്നും വിധി ന്യായത്തില്‍ പറയുന്നു.

മരം നിലനില്‍ക്കുന്നത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തോ പട്ടയഭൂമിയിലോ ആണെങ്കിലും വ്യക്തമായ നടപടിക്രമങ്ങള്‍ പാലിയ്ക്കാതെ മരങ്ങള്‍ വെട്ടിയത്, അത് സര്‍ക്കാര്‍ മരങ്ങളായി തന്നെയാണ് നിര്‍വഹിച്ചിയ്ക്കുകയെന്ന് കോടതി പറഞ്ഞു. അത്തരത്തില്‍ പരിഗണിയ്ക്കുമ്പോള്‍ പ്രതികള്‍ വെട്ടിയ ഈട്ടിത്തടി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതാണ്.

മരംമുറി കേസില്‍ പ്രതികളായ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസ് കുട്ടി അഗസ്റ്റിന്‍ എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയുള്ള ഉത്തരവിലാണ് പരാമര്‍ശം. പ്രതികളിലൊരാള്‍ക്ക് നേരത്തെ നല്‍കിയിരുന്ന ഇടക്കാല ജാമ്യം പ്രോസിക്യൂഷന്‍ ആവശ്യപ്രകാരം കോടതി റദ്ദാക്കുകയും ചെയ്തു.

പട്ടയ ഭൂമിയില്‍ നിന്നാണ് തങ്ങള്‍ മരം മുറിച്ചതെന്നും റിസര്‍വ് വനമല്ല മുറിച്ച് മാറ്റിയതെന്നുമായിരുന്നു പ്രതികളുടെ പ്രധാന വാദം.
വനം വകുപ്പിന്റെയടക്കം അനുമതിയോടെയാണ് മരങ്ങള്‍ മുറിച്ചതെന്നും അതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നും പ്രതികള്‍ കോടതിയില്‍ വാദിച്ചു.

എന്നാല്‍ റിസര്‍വ്വ് വനം തന്നെയാണ് പ്രതികള്‍ മുറിച്ച് നീക്കിയതെന്നും കോടിക്കണക്കിന് രൂപയുടെ വനംകൊള്ളയാണ് നടന്നതെന്നും സര്‍ക്കാര്‍ അറിയിച്ചു. പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. പട്ടയ ഭൂമിയാണെങ്കിലും സര്ക്കാരിൽ നിക്ഷിപ്തമായ മരങ്ങളാണ് പ്രതികൾ മുറിച്ച് മാറ്റിയതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (8 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (8 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (8 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (8 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (9 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (9 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (9 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (9 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (10 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (10 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (10 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (14 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (14 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (14 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (15 hours ago)

Malayali Vartha Recommends