Widgets Magazine
07
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലക്ഷ്യം രാജ്യത്ത് കലാപം ഉണ്ടാക്കുകയാണെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട; വിദേശങ്ങളിൽ നടന്ന ഇത്തരം കലാപങ്ങൾക്കൊക്കെ ഇന്ധനം പകർന്നത് അമേരിക്കൻ ഡീപ് സ്റ്റേറ്റും ചൈനയും അടക്കമുള്ളവരാണെന്ന് പകൽ പോലെ വ്യക്തം: എന്നിട്ടും അത് സ്വന്തം രാജ്യത്തും നടത്തണമെന്ന് ആഗ്രഹിക്കുന്നത് രാജ്യദ്രോഹം- സന്ദീപ് വാചസ്പതി...


സ്വര്‍ണപ്പാളി വിവാദമടക്കം നിലനില്‍ക്കുന്ന സാഹചര്യത്തിൽ പി എസ് പ്രശാന്ത് അടക്കമുള്ള നിലവിലെ ഭരണസമിതിക്ക് തുടര്‍ഭരണം നല്‍കേണ്ടതില്ല എന്ന് തീരുമാനം: ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റും: മുൻ എംപി എ സമ്പത്തിനെ പരിഗണിക്കുന്നതായി സൂചന...


അയ്യപ്പന്റെ സ്വർണം അന്താരാഷ്ട്ര മാർക്കറ്റിലോ? ദേവസ്വം ബോർഡിനും കലാകള്ളക്കടത്തുകാർക്കും തമ്മിൽ ബന്ധമെന്ന് സൂചന: ഉണ്ണി കൃഷ്ണൻ പോറ്റിയുടേത്, വിലമതിക്കാനാവാത്ത പൈതൃക വസ്തുക്കൾ കൊള്ളയടിച്ച് കടത്തുന്നതിൽ കുപ്രസിദ്ധനായ സുഭാഷ് കപൂറിന്റെ രീതികൾക്ക് സമാനമായ നടപടികൾ...


സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന വാതിൽ പാളി യഥാർത്ഥ സ്വർണ്ണപ്പാളിയാണോ..? കിടുക്കി ഹൈക്കോടതിയുടെ ചോദ്യം.! ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ചേർന്ന് സംശയകരമായ ഇടപാടുകൾ നടത്തിയതായി സൂചന: ഒരു മുറിക്ക് 20000 രൂപ ദിവസ വാടകയുള്ള പഞ്ചനക്ഷത്ര ഹോട്ടലിൽ ദേവസ്വം ഉദ്യോഗസ്ഥർ തങ്ങിയത് ദിവസങ്ങളോളം...


വർഷങ്ങൾക്കുശേഷം ഒരു കേരള മുഖ്യമന്ത്രി നടത്തുന്ന ആദ്യ സന്ദർശനം... മുഖ്യമന്ത്രി പിണറായി വിജയൻ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിലെത്തി...

പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സി.പി.എമ്മില്‍ അച്ചടക്ക നടപടി സ്വീകരിച്ച 17 പേരില്‍ ഭൂരിപക്ഷവും പി. ജയരാജന്റെ വിശ്വസ്തര്‍....

15 AUGUST 2021 09:52 AM IST
മലയാളി വാര്‍ത്ത

പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സി.പി.എമ്മില്‍ അച്ചടക്ക നടപടി സ്വീകരിച്ച 17 പേരില്‍ ഭൂരിപക്ഷവും പി. ജയരാജന്റെ വിശ്വസ്തര്‍.

സി.പി.എം ജില്ലാ കമ്മിറ്റി അംഗവും ആന്തൂര്‍ നഗരസഭയുടെ മുന്‍ ചെയര്‍ പേഴ്‌സണും മന്ത്രി എം വി ഗോവിന്ദന്റെ ഭാര്യയുമായ പി.കെ. ശ്യാമളയെ സൈബറിടങ്ങളില്‍ അപമാനിച്ചതിനാണ് 17 പേര്‍ക്കെതിരേ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചത്. ഇതില്‍ 15 പേര്‍ക്ക് പരസ്യ ശാസനയുണ്ട്. രണ്ടു പേരെ സസ്‌പെന്‍ഡും ചെയ്തു.

 



കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് ഏരിയാ കമ്മിറ്റി പരിധിയില്‍ പെടുന്ന 17 പേര്‍ക്കെതിരേയാണ് പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്. ഏരിയാ, ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് നടപടി. ഒരു വര്‍ഷത്തേക്കാണ് സസ്‌പെന്‍ഷന്‍.

പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട പ്രതികരണങ്ങളായിരുന്നു അച്ചടക്ക നടപടിക്കാധാരം. കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് സാജന്‍ ആത്മഹത്യ ചെയ്യുന്നത്. ഇതില്‍ പി. കെ ശ്യാമളയ്ക്ക് വീഴ്ചപറ്റി എന്ന ആരോപണം നിരവധി കോണില്‍ നിന്നു ഉയര്‍ന്നിരുന്നു. പാര്‍ട്ടിക്കുള്ളിലും ഇത് ചര്‍ച്ചയായി. ഇതിന് പിന്നാലെ പി.കെ. ശ്യാമളയ്‌ക്കെതിരേ സൈബറിടങ്ങളില്‍ വ്യാപകമായ രീതിയില്‍ മോശമായ ഭാഷയിലും വിമര്‍ശിക്കുന്ന രീതിയിലും കമന്റിട്ടു എന്നതാണ് പ്രധാനമായും ഇവരില്‍ ഉന്നയിക്കുന്ന കുറ്റം.

 

 



പരാതി ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ എ.എന്‍ ഷംസീര്‍ എം.എല്‍.എ, ടി.ഐ മധുസൂദനന്‍, എന്‍. ചന്ദ്രന്‍ തുടങ്ങിയ മൂന്ന് നേതാക്കളെ വെച്ച് അന്വേഷണ കമ്മീഷന്‍ പാര്‍ട്ടി രൂപീകരിച്ചിരുന്നു. അന്വേഷണ കമ്മീഷന്റെ അന്വേഷണത്തിന് ശേഷമാണ് നടപടി.

എ.എന്‍. ഷംസീറിന്റെ നേതൃത്വത്തിലായിരുന്നു പി. ജയരാജനെതിരെയും അന്വേഷണം നടന്നത്. പി. ജയരാജനെ മാത്രം കുറ്റ വിമുക്തനാക്കി. അദ്ദേഹത്തിന്റെ അണികളെയും പി.ജെ. ആര്‍മിയെയും ഇല്ലാതാക്കി.

 



ഇപ്പോള്‍ നടപടി നേരിട്ടവര്‍ പി.കെ ശ്യാമളയ്‌ക്കെതിരേ സാമൂഹിക മാധ്യമങ്ങള്‍ പോസ്റ്റ് ചെയ്തു എന്ന് മാത്രമല്ല പാര്‍ട്ടിക്കും സി.പി.എം. നേതാക്കള്‍ക്കുമെതിരെയുള്ള പോസ്റ്റില്‍ ലൈക്കും ചെയ്തുവെന്ന് പാര്‍ട്ടി നിയമിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തി.

ജില്ലാ കമ്മിറ്റി അംഗമായ ശ്യാമള രാജിവയ്ക്കണമെന്ന് പാര്‍ട്ടിയുടെ വിവിധ കോണുകളില്‍ നിന്നും ആവശ്യം ഉയര്‍ന്നിരുന്നു. ശ്യാമളയ്‌ക്കെതിരെ നേര്‍ക്കുനേര്‍ ആരോപണം ഉന്നയിക്കുന്ന നിലപാടാണ് സാജന്റെ ഭാര്യ സ്വീകരിച്ചിരുന്നത്.

 



സാജന്‍ ആരംഭിച്ച നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പാര്‍ത്ഥ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കില്ലെന്ന് ശ്യാമള വെല്ലുവിളിച്ചിരുന്നെന്നാണ് സാജന്റെ ഭാര്യ ആരോപിച്ചിരുന്നത്. താന്‍ ഈ കസേരയില്‍ ഇരിക്കുന്നിടത്തോളം കാലം സാജന്റെ സ്ഥാപനത്തിന് അനുമതി നല്കില്ലെന്നായിരുന്നു വെല്ലുവിളി. ഒടുവില്‍ ഗത്യന്തരമില്ലാതെ സാജന്‍ ആത്മഹത്യ ചെയ്തു.

ആത്മഹത്യ ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവയ്ക്കാനാണ് ആദ്യം സിപിഎം ശ്രമിച്ചത്. എന്നാല്‍ ശ്യാമളയില്‍ നിന്ന് രാജി എഴുതി വാങ്ങണമെന്നാണ് ജയരാജന്‍ വാദിച്ചത് . എം. വി ഗോവിന്ദന്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു.

ജയരാജന്റെ അനുയായിയായിരുന്നു മരിച്ച സാജന്‍. അങ്ങനെയുള്ള ഒരാള്‍ ആത്മഹത്യചെയ്യാന്‍ കാരണം പാര്‍ട്ടിയിലെ വിഭാഗീയതയാണെന്ന വസ്തുതയാണ് പുറത്തു വന്നത്. സി പി എമ്മിനുള്ളില്‍ പുകഞ്ഞു കൊണ്ടിരിക്കുന്ന തീയാണ് ഇതോടെ പുറത്തറിഞ്ഞത്.



അതിനിടെ പി ജയരാജന്റെ മകന്റെ കല്യാണത്തിന് പോയതു കാരണമാണ് തന്റെ ഭര്‍ത്താവിന് പഞ്ചായത്തു പ്രസിഡന്റായ ഗോവിന്ദന്‍ മാസ്റ്ററുടെ ഭാര്യ പെര്‍മിറ്റ് നിഷേധിച്ചതെന്ന് ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായിസാജന്റെ ഭാര്യ പത്രസമ്മേളനത്തില്‍ പറഞ്ഞത് വിവാദമായി. ജയരാജനെ പോയി കണ്ടാലോ എന്ന് ആലോചിച്ചപ്പോള്‍ അതിന്റെ പേരില്‍ വീണ്ടും പരിഹാസ്യരാകുമോ എന്ന് സാജന്റെ ഭാര്യ പറഞ്ഞു.

ഏതായാലും പി. ജയരാജനെ പാര്‍ട്ടി ഒതുക്കി കഴിഞ്ഞു. അദ്ദേഹത്തെ മാത്രം തൊടാതെ ചുറ്റുമുള്ളവരുടെ ചിറകരിയുകയാണ് ചെയ്തത്. കണ്ണൂരില്‍ പാര്‍ട്ടിക്ക് എതിര്‍ശബ്ദങ്ങള്‍ വേണ്ടെന്നാണ് തീരുമാനം. അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ ആരായാലും പാര്‍ട്ടി ഒതുക്കും.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി  (2 hours ago)

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍  (2 hours ago)

സ്പാ സെന്ററില്‍ അനാശാസ്യം: പിടിയിലായത് ഒന്‍പത് സ്ത്രീകള്‍  (3 hours ago)

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനേയും അംഗങ്ങളേയും പ്രതിചേര്‍ത്ത് ചോദ്യം ചെയ്യണം  (3 hours ago)

ഡോക്ടറില്‍ നിന്നും തട്ടിപ്പുസംഘം തട്ടിയെടുത്ത ഒരുകോടി മുപ്പത് ലക്ഷം രൂപ തിരികെ പിടിച്ച് സൈബര്‍ വിഭാഗം  (3 hours ago)

ഫിറ്റ്‌നസ് പരിശീലകന്‍ മാധവിന്റെ മരണത്തില്‍ ദുരൂഹത  (5 hours ago)

സ്‌കൂളുകളില്‍ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച യുവതി അറസ്റ്റില്‍  (5 hours ago)

ശ്രീക്കുട്ടിയുടെ ആരോഗ്യ നിലയില്‍ മാറ്റമില്ല  (6 hours ago)

അപൂര്‍വ്വ ജനിതക രോഗം ബാധിച്ച അനീഷ അഷ്‌റഫിന് വീട്ടിലിരുന്ന് പരീക്ഷയെഴുതാന്‍ അനുമതി  (6 hours ago)

വേണു മരിച്ചതല്ല, ഒന്‍പതര വര്‍ഷം കൊണ്ട് ഈ സര്‍ക്കാര്‍ തകര്‍ത്തു തരിപ്പണമാക്കിയ ആരോഗ്യവകുപ്പും കുത്തഴിഞ്ഞ സംവിധാനങ്ങളും ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്ന് പ്രതിപക്ഷ നേതാവ്  (6 hours ago)

കടയില്‍ കയറി വയോധികയുടെ മാലപൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞ പ്രതികളെ പൊലീസ് പിടികൂടി  (6 hours ago)

അതിരപ്പിള്ളി യാത്രി നിവാസ് മൂന്നാം ഘട്ട നിർമ്മാണ പ്രവൃത്തികള്‍ക്ക് 2.08 കോടി രൂപയുടെ ഭരണാനുമതി...  (7 hours ago)

മില്‍മയിലെ ഒഴിവുള്ള സ്ഥിരം തസ്തികകളിലേക്ക് നിയമന നടപടി ആരംഭിക്കും: മന്ത്രി ചിഞ്ചുറാണി: തിരുവനന്തപുരം മേഖലയില്‍ 198 ഉം മലബാര്‍ മേഖലയില്‍ 47 ഉം ഒഴിവുകളില്‍ വിജ്ഞാപനം  (7 hours ago)

ടെക്നോപാര്‍ക്ക് ഫേസ്-3 ല്‍ 850 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് യുഎഇയിലെ അല്‍ മര്‍സൂക്കി ഗ്രൂപ്പ്: മെറിഡിയന്‍ ടെക് പാര്‍ക്ക് പദ്ധതി 10,000-ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും...  (7 hours ago)

പാനറ്റോണിയും എടയാര്‍ സിങ്ക് ലിമിറ്റഡും ചേര്‍ന്ന് 800 കോടിയുടെ, ഇന്‍ഡസ്ട്രിയല്‍ ലോജിസ്റ്റിക്സ് പാര്‍ക്ക് കൊച്ചിയില്‍ സ്ഥാപിക്കും...  (7 hours ago)

Malayali Vartha Recommends