Widgets Magazine
07
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് വഴയിലയിൽ കെഎസ്ആർടിസി ബസിന്‍റെ അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം...


ശബരിമല സ്വർണക്കൊള്ളക്കേസിലെ ഏഴാം പ്രതിയായ മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ.... ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം നാലായി


ലക്ഷ്യം രാജ്യത്ത് കലാപം ഉണ്ടാക്കുകയാണെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട; വിദേശങ്ങളിൽ നടന്ന ഇത്തരം കലാപങ്ങൾക്കൊക്കെ ഇന്ധനം പകർന്നത് അമേരിക്കൻ ഡീപ് സ്റ്റേറ്റും ചൈനയും അടക്കമുള്ളവരാണെന്ന് പകൽ പോലെ വ്യക്തം: എന്നിട്ടും അത് സ്വന്തം രാജ്യത്തും നടത്തണമെന്ന് ആഗ്രഹിക്കുന്നത് രാജ്യദ്രോഹം- സന്ദീപ് വാചസ്പതി...


സ്വര്‍ണപ്പാളി വിവാദമടക്കം നിലനില്‍ക്കുന്ന സാഹചര്യത്തിൽ പി എസ് പ്രശാന്ത് അടക്കമുള്ള നിലവിലെ ഭരണസമിതിക്ക് തുടര്‍ഭരണം നല്‍കേണ്ടതില്ല എന്ന് തീരുമാനം: ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റും: മുൻ എംപി എ സമ്പത്തിനെ പരിഗണിക്കുന്നതായി സൂചന...


അയ്യപ്പന്റെ സ്വർണം അന്താരാഷ്ട്ര മാർക്കറ്റിലോ? ദേവസ്വം ബോർഡിനും കലാകള്ളക്കടത്തുകാർക്കും തമ്മിൽ ബന്ധമെന്ന് സൂചന: ഉണ്ണി കൃഷ്ണൻ പോറ്റിയുടേത്, വിലമതിക്കാനാവാത്ത പൈതൃക വസ്തുക്കൾ കൊള്ളയടിച്ച് കടത്തുന്നതിൽ കുപ്രസിദ്ധനായ സുഭാഷ് കപൂറിന്റെ രീതികൾക്ക് സമാനമായ നടപടികൾ...

സ്ത്രീകൾ പെറ്റു കൂട്ടുന്ന യന്ത്രമോ? മുസ്ലീം ലീ​ഗ് താലിബാനിസം. 'ഹരിത' ഞങ്ങടെ കാര്യം. നമ്മുടെ നിയമം മാത്രം! ഒടുവിൽ പോലീസിറങ്ങി....

17 AUGUST 2021 09:31 PM IST
മലയാളി വാര്‍ത്ത

More Stories...

ഫിസിയോതെറാപ്പിസ്റ്റുകളും ഒക്യുപേഷണൽ തെറാപ്പിസ്റ്റുകളും 'ഡോ.' എന്ന വിശേഷണം ഉപയോഗിക്കരുതെന്ന് ഹൈക്കോടതി...

കാസര്‍കോട് കുമ്പളയില്‍ സ്‌കൂട്ടര്‍ മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം...

പ്രണയാഭ്യർത്ഥന നിരസിച്ചതിന് കോളേജ് വിദ്യാർത്ഥിനിയെ തീകൊളുത്തി കൊന്ന കേസിൽ ജീവപര്യന്തം കഠിനതടവും 5 ലക്ഷം രൂപ പിഴയും

സംസ്ഥാന വനിതാ വികസന കോര്‍പറേഷന് 300 കോടി രൂപയുടെ അധിക സര്‍ക്കാര്‍ ഗ്യാരന്റി

എറണാകുളം-കെ.എസ്.ആർ ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ശനിയാഴ്ച വാരാണസിയിൽ വിഡിയോ കോൺഫറൻസിങ്ങിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും...

നമുക്ക് നമ്മുടെ നിയമം മാത്രമാണ്. അല്ലാതെ ഇവിടെ വേറെ ഒരു നിയമവും ബാധകമല്ല.... ഇത് ഏറ്റ് പറയുന്നത് വേറാരുമല്ല, മുസ്ലീം ലീ​ഗ് തന്നെയാണ്. കഴിഞ്ഞ കുറച്ച് കാലങ്ങളായി വിവാദങ്ങൾ വിടാതെ പിന്തുടരുകയാണ് മുസ്ലീം ലീ​ഗ്. അതിൽ അങ്ങേയറ്റം നാണകെട്ട ഒരു സംഭവം തന്നെയാണ് ഈയടുത്തായി നടന്നുകൊണ്ടിരിക്കുന്നത്.

‘ആണ്‍, പെണ്‍ വ്യത്യാസം വേണ്ടേ വേണ്ടാ എന്ന നിലപാടിൽ ഉറച്ച് നിൽക്കുമ്പോഴും മറ്റൊരു വിഭാ​ഗത്ത് തിരക്കിട്ട് ഹരിതയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ ലീഗ് പുറപ്പെടുകയായിരുന്നു. എന്താണ് ഇതിന് പിന്നലെ ചേതോവികാരം എന്ന് ചോദിച്ചാൽ ഒന്നേയുള്ളൂ. അത് നേതാക്കളുടെ മേൽക്കൊയ്മ തന്നെയാണ്.

എംഎസ്എഫ് നേതാക്കള്‍ക്കെതിരെ ഹരിതയിലെ പെണ്‍കുട്ടികള്‍ വനിത കമ്മിഷനു പരാതി നല്‍കിയതോടെയാണ് ഈ വിഷയം പുറം ലോകം അറിയുന്നത്. സം​ഗതി കൈവിട്ട് പോയതോടെ സംസ്ഥാന, ജില്ലാ തലങ്ങളില്‍ ഹരിതയുടെ പ്രവര്‍ത്തനം വേണ്ടന്നു വയ്ക്കാന്‍ മുസ്‌ലിം ലീഗില്‍ ആലോചന മുഴുകിയിരുന്നു.

പരാതിയില്‍ പാര്‍ട്ടി നേതൃത്വം നടപടിക്ക് ഒരുങ്ങുമ്പോള്‍ ഹരിതയുടെ നേതാക്കള്‍ പരസ്യ വിവാദമുണ്ടാക്കിയത് അച്ചടക്ക ലംഘനമാണന്ന നിലപാടിലാണ് ലീഗ് നേതൃത്വം. അല്ലാതെ അത് നിയമപരമായി പരിക്കണം എന്നല്ല അവർ ആവശ്യപ്പെടുന്നത്.

പെണ്‍കുട്ടികള്‍ക്കു വേണ്ടി മാത്രമായി എംഎസ്എഫില്‍ ഹരിത എന്നൊരു വിഭാഗം ആവശ്യമില്ലെന്നാണ് ഒരു വിഭാഗം ലീഗ് നേതാക്കളുടെ അഭിപ്രായം. എസ്എഫ്ഐയും കെഎസ്‌യുവും എഐഎസ്എഫും എബിവിപിയും അടക്കമുള്ള പ്രധാന സംഘടനകള്‍ക്കൊന്നും പെണ്‍കുട്ടികള്‍ക്കു മാത്രമായി വിഭാഗമില്ല.

സംസ്ഥാന, ജില്ലാ തലങ്ങളില്‍ വിദ്യാര്‍ഥി സംഘടനയുടെ പ്രവര്‍ത്തനം സജീവമാകാന്‍ ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ എംഎസ്എഫ് മതിയെന്നാണ് പൊതുവികാരം. അല്ലാതെ ഇത്തരത്തിൽ അവരുടെ കള്ളക്കളികൾ പൊളിച്ചതിന്റെ ജാള്യതയല്ല.

എന്നാലിപ്പോൾ കാര്യം പുറത്തായതോടെ ആകെ വെട്ടിലായിരിക്കുകയാണ് ചില നേതാക്കൾ. എം.എസ്.എഫ് നേതാക്കള്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ എം.എസ്.എഫ് വനിതാ വിഭാഗം ഹരിതയുടെ പരാതിയില്‍ നേതാക്കള്‍ക്കെതിരേ ഇപ്പോൾ പോലീസ് കേസെടുത്തിരിക്കുകയാണ്.

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി.അബ്ദുള്‍ വഹാബ് എന്നിവര്‍ക്കെതിരേയാണ് കോഴിക്കോട് വെള്ളയില്‍ പോലീസ് കേസെടുത്തിരിക്കുന്നത്.

ഇതോടെ ഇനി കാര്യങ്ങൾ അതീവ ​ഗൗരവമായി തന്നെ നോക്കി കാണും എന്ന് വേണം കരുതാൻ. ഹരിത നേതാക്കളില്‍ നിന്ന് പോലീസ് ഇതുമായി ബന്ധപ്പെട്ട് നേരത്തെ മൊഴിയെടുത്തിരിന്നു. ഇതിനു ശേഷമാണ് ഈ നടപടി.

കഴിഞ്ഞ ജൂണ്‍ 22ന് കോഴിക്കോട് ഹബീബ് സെന്ററില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ഹരിതയിലെ വിദ്യാര്‍ഥിനികളോട് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്നാണ് പരാതി ലഭിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച് വനിതാ കമ്മീഷന് ഹരിത പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കേസെടുത്തത്.

ഹരിതയിലെ പത്ത് പെണ്‍കുട്ടികളായിരുന്നു വനിതാ കമ്മീഷന് പരാതി നല്‍കിയത്. ഇതാണ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ നേരത്തെ നിരവധി തവണ വിഷയത്തില്‍ ലീഗ് നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടിയെടുക്കാതെ വന്നതോടെയാണ് വനിതാ കമ്മീഷനില്‍ പരാതി നല്‍കിയതെന്നാണ് ഹരിത നേതാക്കള്‍ പറയുന്നത്.

ഹരിത ഭാരവാഹികള്‍ ആരോപണമുന്നയിച്ച എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രട്ടറി വി.എ വഹാബ് എന്നിവരോട് രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

പരാതി പിന്‍വലിച്ചാല്‍ നടപടിയെ കുറിച്ച് ആലോചിക്കാമെന്ന് ലീഗും നടപടിയെടുത്താല്‍ പരാതി പിന്‍വലിക്കാമെന്ന നിലപാടില്‍ ഹരിതയും ഉറച്ച് നിന്നതോടെയാണ് കമ്മിറ്റി മരവിപ്പിക്കാന്‍ ലീഗില്‍ ധാരണയായത്. അല്ലാതെ പ്രശ്ന പരിഹാരത്തിന് അവർ മുതിർന്നിട്ടില്ല.

അതേസമയം, ഇതിൽ കടുത്ത വിമർശനം തന്നെയാണ് വിപി സുഹറ ഇപ്പോൾ ഉന്നയിച്ചിട്ടുള്ളത്. റിപ്പോർട്ടർ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലൂടെയാണ് സുഹറ ആഞ്ഞടിച്ചിരിക്കുന്നത്. ഇതിലൂടെ ലീ​ഗും താലിബാനിസം തന്നെയാണ് പിന്തുടരുന്നത് എന്ന് കേൾക്കുന്ന ആർക്കും തോന്നി പോകും. സ്ത്രീകളെ അപമാനിക്കുന്ന നടപടിയാണിതെന്നും പരാതിയില്‍ ഉറച്ചു നിന്ന ഹരിതയിലെ പെണ്‍കുട്ടികളെയോര്‍ത്ത് അഭിമാനമുണ്ടെന്നാണ് വി. പി സുഹറയുടെ ആദ്യ പ്രതികരണം.

വിചിത്രവും സ്ത്രീവിരുദ്ധവുമായ നിലപാടാണിത്. മുസ്ലിം ലീഗിന്റെയൊക്കെ നിലപാടെന്നു പറഞ്ഞാല്‍ സ്ത്രീകള്‍ നിശബ്ദമായിരിക്കണമെന്നാണ്. അവര്‍ പറയുന്നത് അനുസരിച്ച് അടിമകളെപ്പോലെ കഴിയണം. തങ്ങളെ അധിക്ഷേപിച്ചിട്ട് പെണ്‍കുട്ടികള്‍ മിണ്ടാതിരിക്കണമെന്ന് പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്.

സ്ത്രീകളെ ഇവര്‍ കാണുന്നത് പെറ്റുകൂട്ടുന്ന ഒരു യന്ത്രമായാണ്. താലിബാനുമായി ഇവര്‍ക്ക് വലിയ വ്യത്യാസമൊന്നുമില്ല. കാരണം താലിബാന്‍ എന്താണ് ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. അവര്‍ക്കൊക്കെ ഒരു ഉപകരണമായിരിക്കുന്നത് പര്‍ദ്ദയാണ്. രണ്ടാമത്തേത് പെണ്‍കുട്ടികളെ പ്രസവിപ്പിക്കുക എന്നുള്ളതാണ്.

അല്ലാത്തവരൊക്കെ ഫെമിനിസ്റ്റുകളാണ്. നിശബ്ദമായിരിക്കുക പ്രസവിച്ചു കൂട്ടുക എന്ന്. ഇതു തന്നെയാണ് ക്രിസ്ത്യന്‍ വിഭാഗത്തിലും നടപ്പാക്കാന്‍ നോക്കുന്നത്. രണ്ടായിരം രൂപ കൊടുത്ത് പ്രസവിപ്പിക്കുക എന്നതെന്നും അവർ ആഞ്ഞടിച്ചിട്ടുണ്ട്. ഇത്തരത്തിൽ സ്ത്രീകൾക്ക് പുല്ലുവില കൽപിക്കുന്ന ഒരു പ്രസ്ഥാനം തന്നെയാണ് മുസ്ലീം ലീ​ഗ് എന്നാണ് പൊതുവെയുള്ള വിമർശനം.

ഇതിനിടെ പരാതി പിന്‍വലിക്കാത്തില്‍ അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി ഹരിത കമ്മിറ്റിയെ മരവിപ്പിക്കാന്‍ ലീഗ് തീരുമാനിച്ചിരുന്നു. ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം ആണ് ഔദ്യോഗികമായി മരവിപ്പിക്കല്‍ അറിയിപ്പ് നല്‍കിയത്.

പ്രശ്നം പരിഹരിക്കാന്‍ ലീഗ് മുന്‍കൈയെടുത്തു നടത്തുന്ന ചര്‍ച്ചയില്‍ ഹരിത നേതാക്കള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യറാവാതെ വന്നതോടെയാണ് സംസ്ഥാന കമ്മിറ്റിയെ മരവിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് ലീഗ് എത്തിയത്.

പ്രശ്ന പരിഹാരത്തിനിടെ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയത് അച്ചടക്ക ലംഘനമാണെന്ന് കാട്ടി നേരത്തെ തന്നെ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം രംഗത്തെത്തിയിരുന്നു. അച്ചടക്കം ലംഘിച്ച ഹരിതയ്ക്കെതിരേ നടപടിയെടുക്കണമെന്ന് എം.എസ്.എഫും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഹരിത നേതാക്കളുമായി ഇന്നലെ മുനവറലി ശിഹാബ് തങ്ങള്‍ ചര്‍ച്ച നടത്തിയെങ്കിലും നേതാക്കള്‍ കടുംപിടിത്തം തുടര്‍ന്നതോടെയാണ് കമ്മിറ്റി മരവിപ്പിക്കുന്ന തരത്തിലേക്കെത്തിയത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഡോ.' എന്ന വിശേഷണം ഉപയോഗിക്കരുതെന്ന് ഹൈക്കോടതി...  (2 minutes ago)

പത്താംക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം...  (14 minutes ago)

100 ഡോളറിന് വിലയിട്ട് ഇസ്രായേൽ  (23 minutes ago)

വിദ്യാർത്ഥിനിയെ തീകൊളുത്തി കൊന്ന കേസിൽ  (32 minutes ago)

അടുത്ത വർഷം ഇന്ത്യ സന്ദർശിച്ചേക്കും  (47 minutes ago)

ലക്ഷ്യമിടുന്നത് 46,000 പുതിയ പ്രത്യക്ഷ തൊഴിലവസരങ്ങള്‍ കൂടി  (48 minutes ago)

കുവൈറ്റിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്  (56 minutes ago)

അഞ്ചാമത്തെ മുസ്ലീം രാജ്യം  (58 minutes ago)

വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ശനിയാഴ്ച  (1 hour ago)

ഏറ്റവും ഉയർന്ന ശതമാനം  (1 hour ago)

സുലക്ഷണ പണ്ഡിറ്റ് വ്യാഴാഴ്ച അന്തരിച്ചു...  (1 hour ago)

ആരോഗ്യ വർദ്ധനവ്, കുടുംബത്തിൽ മനഃസമാധാനവും സന്തോഷവും ഉണ്ടാകുന്ന അനുഭവങ്ങൾ എന്നിവ പ്രതീക്ഷിക്കാം.  (1 hour ago)

ചിരിപരത്തി വീഡിയോ  (1 hour ago)

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റിനെ  (1 hour ago)

ഫാറ്റോര്‍ദയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന നിര്‍ണായക മത്സരത്തില്‍ മുംബൈ സിറ്റി എഫ്സിയോട്  (2 hours ago)

Malayali Vartha Recommends