വിവാഹ നിശ്ചയത്തിന് പിറ്റേന്ന് വീട്ടിൽ അതിക്രമിച്ച് കയറി നവവധുവിനെ ചുംബിച്ച് ബലമായി വലിച്ചിഴച്ച് കിടപ്പുമുറിയിൽ കൊണ്ടുപോയി നവവരന്റെ ലീലാവിലാസങ്ങൾ: ലൈംഗികാതിക്രമം തടഞ്ഞതോടെ സ്ത്രീധനമായി 150 പവനും, കാറും തന്നില്ലെങ്കില്‍, വിവാഹത്തില്‍ നിന്ന് പിന്മാറും എന്ന് ഭീഷണിപ്പെടുത്തൽ:- പ്രതീക്ഷിക്കാത്ത ആക്രമണത്തിൽ ഞെട്ടിയ പെൺകുട്ടി കൊടുത്ത എട്ടിന്റെ പണിയിൽ ആശാൻ അകത്ത്!

പ്രതിശ്രുത വധുവിനെ വീട്ടിലെത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും കബളിപ്പിച്ച് പണം കൈപ്പറ്റുകയും ചെയ്ത സംഭവത്തില്‍ പ്രതിശ്രുതവരന്‍ അറസ്റ്റില്‍. ആലുവ ദേശം ചെങ്ങമനാട് എക്കാട്ടു സാകേതം വീട്ടില്‍ അനന്തകൃഷ്ണ (29) നെയാണ് സംഭവവുമായി ബന്ധപ്പെട്ട് വാഴക്കുളം പൊലീസ് അറസ്റ്റു ചെയ്തത്.
സ്വകാര്യ ബാങ്ക് ജീവനക്കാരിയും മഞ്ഞള്ളൂര്‍ സ്വദേശിനിയുമായ 25 കാരിയുടെ പരാതിയിലാണ് അറസ്റ്റ്. മൂന്നു മാസം മുമ്പായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. തുടര്‍ന്ന് ഫോണ്‍ വിളികളും ചാറ്റിംഗുമായി ഇവര്‍ കൂടുതലടുത്തു. ഇതിനിടെ, മറ്റാരുമില്ലാത്ത അവസരത്തില്‍ വീട്ടിലെത്തിയ അനന്തകൃഷ്ണന്‍ തന്നെ കയറിപ്പിടിച്ചെന്നും ലൈംഗികാതിക്രമത്തിന് മുതിര്‍ന്നെന്നുമാണ് പോലീസിന് നൽകിയ യുവതിയുടെ പരാതി.
ക്രൂരമായ ലൈംഗിക അതിക്രമമാണ് അനന്തകൃഷ്ണനില്‍ നിന്നും നേരിടേണ്ടി വന്നത്. കഴിഞ്ഞ മെയ് 23നായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. പിറ്റേന്ന് മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് ഇയാള്‍ വീട്ടില്‍ അതിക്രമിച്ചു കയറി, പെൺകുട്ടിയെ കയറിപ്പിടിച്ച് കവിളിൽ ഉമ്മ വയ്ക്കുകയും, ബലമായി എടുത്തു ബെഡ്റൂമില്‍ കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് മുതിരുകയായിരുന്നുവെന്ന് പെൺകുട്ടി പരാതിയിൽ വ്യക്തമാക്കുന്നു.
ഇതിനെ എതിര്‍ത്ത് ചോദ്യം ചെയ്തതോടെ സ്ത്രീധനമായി 150 പവനും, കാറും തന്നില്ലെങ്കില്‍, വിവാഹത്തില്‍ നിന്ന് പിന്മാറും എന്നും പറഞ്ഞ് അനന്തകൃഷ്ണന്‍ ഭീഷണിപ്പെടുത്തി. വിവാഹനിശ്ചയത്തിന് പിറ്റേന്നാണ് തനിക്കുനേരെ അനന്തകൃഷ്ണന്റെ ഭാഗത്തു നിന്നും ഒട്ടും പ്രതീക്ഷിക്കാത്ത, ആക്രമണമുണ്ടായതെന്നാണ് യുവതി വ്യക്തമാക്കുന്നു. പെണ്‍കുട്ടി പ്രതിരോധിച്ചത് മൂലം ഇയാള്‍ പീഡനശ്രമത്തില്‍ നിന്ന് പിന്‍വാങ്ങിയതായി പറയുന്നു.
ധനലക്ഷമി ബാങ്കിലെ ജീവനക്കാരനാണ് അനന്തകൃഷ്ണന്‍. ക്ലര്‍ക്കായിരുന്ന സമയത്തായിരുന്നു വിവാഹ നിശ്ചയം നടന്നത്. അടുത്തിടെ തനിക്ക് മാനേജരായി പ്രമോഷന്‍ കിട്ടിയെന്ന് അനന്തകൃഷ്ണന്‍ പെണ്‍കുട്ടിയുടെ വീട്ടുകാരെ അറിയിച്ചിരുന്നു. സ്ഥാനക്കയറ്റം കിട്ടിയതിനാല്‍ നേരത്തെ നിശ്ചയിച്ച പ്രകാരം 100 പവന്‍ പോരെന്നും 150 പവനും കാറും വേണമെന്നും അനന്തകൃഷ്ണന്‍ തങ്ങളോട് ആവശ്യപ്പെട്ടതായും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്.
സ്ത്രീധന നിരോധന നിയമം ലംഘിച്ചതിനുള്ള വകുപ്പു കൂടി ഉള്‍പ്പെടുത്തിയാണ് ഇയാളുടെ പേരില്‍ കേസെടുത്തിട്ടുള്ളത്.വിവാഹ നിശ്ചയത്തിനു ശേഷം സൗഹൃദത്തിലായിരുന്ന സമയത്ത് പെണ്‍കുട്ടിയില്‍ നിന്നും ഇയാള്‍ 50000 രൂപ കൈപ്പറ്റിയിരുന്നു. ഇത് തിരിച്ചു നല്‍കിയില്ലെന്നും വീട്ടുകാര്‍ പൊലീസില്‍ അറിയിച്ചിട്ടുണ്ട്.
തിങ്കളാഴ്ച രാത്രിയോടെ വാഴക്കുളത്തെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്ത പ്രതിയെ മുവാറ്റുപുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പോലീസ് ഹാജരാക്കി. പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പീഡന ശ്രമത്തിനും സ്ത്രീധന നിരോധന നിയമ പ്രകാരവും ഇയാള്‍ക്ക് എതിരെ കേസെടുത്തിട്ടുള്ളത്. വാഴക്കുളം പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.അജയകുമാര്‍, എസ്‌ഐ. ഷാജി കെ.ജെ., എസ്‌ഐ.അജിത്കുമാര്‍ ആര്‍., എസ്.സി.പി.ഒ. സിജി ജോസഫ്, സി.പി.ഒ. വര്‍ഗീസ് തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
https://www.facebook.com/Malayalivartha

























