കൊടി സുനിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാൻ ഉന്നതതല ഇടപെടൽ

കൊടി സുനിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാൻ ഉന്നതതല ഇടപെടൽ. ആഭ്യന്തര വകുപ്പിലെ ഉന്നതരാണ് കൊടി സുനിയെ എത്രയും വേഗം കണ്ണൂരിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നത്.
വിയ്യൂർ ജയിലിനുള്ളിൽ തനിക്കു വധഭീഷണിയുണ്ടെന്ന കൊടി സുനിയുടെ വാദം കണ്ണൂർ സെൻട്രൽ ജയിലിലേക്കു മാറ്റം ലഭിക്കാൻ വേണ്ടിയുള്ള അടവായിരുന്നു. വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും കണ്ണൂരിലേക്ക് മാറാൻ കൊടി സുനി കുറെ നാളായി ശ്രമിക്കുകയാണ്. ഇതിന് വേണ്ടി അദ്ദേഹം സർക്കാർ തലത്തിൽ സമ്മർദം ചെലുത്തിയിരുന്നു. കണ്ണൂരിലെ ചില സി പി എം നേതാക്കളും കൊടി സുനിക്ക് വേണ്ടി ഉന്നതങ്ങളിൽ ഇടപെട്ടിരുന്നു.
സ്വാധീനഫലമായി കണ്ണൂർ സെൻട്രൽ ജയിലിലെ മൊബൈൽ ഫോൺ ഉപയോഗത്തെ കുറിച്ച് അന്വേഷിക്കാൻ സർക്കാർ ഉത്തരവിട്ടിരുന്നു. കൊടി സുനിക്കുള്ള വധഭീഷണിയെ കുറിച്ച് അന്വേഷിക്കാനും ഉത്തരവിട്ടിരുന്നു. അന്വേഷണം കൊടി സുനിക്ക് എതിരെയാണെന്ന് പ്രത്യക്ഷത്തിൽ തോന്നുമെങ്കിലും അത് അങ്ങനെയല്ലെന്നതാണ് വാസ്തവം. ജനങ്ങളുടെ കണ്ണിൽ മണ്ണിട്ട് കൊടി സുനിയെ കണ്ണൂരിലേക്ക് രക്ഷിക്കുകയാണ് സർക്കാരിൻ്റെ നീക്കം.
വിയ്യൂരിൽ സുനിയുടെ കയ്യിൽ നിന്നു മൊബൈൽ ഫോൺ പിടികൂടിയിരുന്നു. അങ്ങനെ കോവിഡ് കാലത്ത് ഒട്ടുമിക്ക തടവുകാർക്കും ലഭിച്ച പ്രത്യേക പരോളിൽ നിന്നു സുനി തഴയപ്പെട്ടു. ഇതോടെയാണ് കണ്ണൂരിലേക്കു മാറാൻ സുനി ശ്രമം തുടങ്ങിയത്.
തന്നെ വധിക്കാൻ കൊടുവള്ളി സ്വർണക്കടത്തു സംഘത്തിന്റെ ക്വട്ടേഷൻ ഏറ്റെടുത്തതായി സുനി ആരോപിക്കുന്നു. കാര്യങ്ങൾ എന്തൊക്കെയാണെങ്കിലും ജയിലിലെ താരമാണ് കൊടി സുനി. തടവുകാരെല്ലാം ഇക്കാര്യം നിഷേധിച്ചു. സുനിയുടെ അടവാണെന്നു മൊഴി നൽകുകയും ചെയ്തതായാണു വിവരം. ഇത്ത തന്നെയാണ് ജയിൽ വകുപ്പിൻ്റെയും കണക്കുകൂട്ടൽ. എന്നാൽ സുനിക്കെതിരെ ജയിൽ അധികൃതർ നീക്കുന്നതിൽ സർക്കാരിന് അതൃപ്തിയുണ്ട്. എന്നാൽ അക്കാര്യം തുറന്നു പറയാൻ സർക്കാർ തയ്യാറല്ല.
മൊബൈൽ ഫോണുമായി പിടിക്കപ്പെട്ടതോടെയാണു വിയ്യൂരിൽ കൊടി സുനിക്കു മേൽ ശക്തമായ നിയന്ത്രണങ്ങളുണ്ടായത്. ടിപി വധക്കേസിലെ മറ്റു പ്രതികൾക്കെല്ലാം കോവിഡ് കാലത്തു പ്രത്യേക പരോൾ ലഭിച്ചപ്പോൾ സുനി മാത്രം ജയിലിൽ കഴിയേണ്ടി വന്നു. അനുയായികളായ തടവുകാരെയെല്ലാം പൂജപ്പുരയിലേക്കും കണ്ണൂരിലേക്കും മാറ്റുകയും ചെയ്തതോടെ സുനി വിയ്യൂരിൽ ഒറ്റയ്ക്കായി. ഉറ്റതോഴനായിരുന്ന ഫ്ലാറ്റ് കൊലക്കേസ് പ്രതി റഷീദുമായി ഇടയുകയും ചെയ്തതോടെയാണു സുനി ഭീതിയിലായത്. റഷീദ് ആൾ മോശക്കാരല്ല.
രാഷ്ട്രീയ തടവുകാരുടെ താവളമായ കണ്ണൂർ സെൻട്രൽ ജയിലിലെത്താൻ ശ്രമവും തുടങ്ങി. ഇതിനു വേണ്ടിയാണ് ക്വട്ടേഷൻ വധഭീഷണിയുണ്ടെന്ന ആരോപണം ഉയർത്തിയതെന്നാണു ജയിൽ വകുപ്പിന്റെ അനുമാനം. എന്നാൽ, വിയ്യൂർ അതിസുരക്ഷാ ജയിലിലേക്കു മാറ്റിയതോടെ ഇതും പൊളിഞ്ഞു. വിയ്യൂർ സെൻട്രൽ ജയിലിൽ ലഭിച്ചിരുന്ന ഇളവുകൾ അതിസുരക്ഷാ ജയിലിൽ ലഭിക്കില്ലെന്നതിനാൽ സുനി ദുഃഖിതനാണ്.
കണ്ണൂർ സി പി എം തടവുകാരുടെ സ്വർഗ്ഗലോകമാണ്. അവിടെ എന്തുമാകാം എന്നതാണ് അവസ്ഥ. കാരണം ജയിലിലെ ഉദ്യോഗസ്ഥരെല്ലാം സി പി എമ്മുകാ രാണ്. സി പി എമ്മുകാർ എത്തിയാൽ അവർക്ക് ബഹുത്സ സന്തോഷമാണ്.
"https://www.facebook.com/Malayalivartha


























