കാലനെ മുന്നിൽ കണ്ട് ഇജക്‌ട് ചെയ്ത് ചാടിയ US പൈലറ്റ് ..! ഇറാന്റെ HIT LIST-ൽ അറബി കൂട്ടങ്ങൾ കത്തും..!IRGC -യെ ഒന്നിച്ചടിക്കും

ഗള്‍ഫ് രാജ്യങ്ങളിലെ എട്ടു പാലങ്ങള്‍ തകര്‍ക്കുമെന്ന് ഇറാന്‍റെ മുന്നറിയിപ്പ്. വടക്കൻ നഗരമായ കരാജിലെ അടിസ്ഥാന സൗകര്യങ്ങൾ തകര്‍ത്ത യുഎസ്-ഇസ്രയേൽ സേന നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ആക്രമിക്കുമെന്നാണ് ഐ.ആര്‍.ജി.സി മുന്നറിയിപ്പ് നല്‍കുന്നത്. ഗള്‍ഫിലെയും ജോര്‍ദാനിലെയും പ്രധാന പാലങ്ങള്‍ ഐ.ആര്‍.ജി.സുയുടെ ഹിറ്റ്–ലിസ്റ്റിലുണ്ടെന്ന് ഫാര്‍സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കുവൈറ്റിലെ ഷെയ്ഖ് ജാബർ അൽ-അഹ്മദ് അൽ-സബാഹ് കടൽപ്പാലം, യു.എ.ഇയിലെ അൽ മഖ്ത പാലവും ഷെയ്ഖ് ഖലീഫ പാലവും, സൗദി അറേബ്യയെ ബഹ്‌റൈനുമായി ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേ, ജോർദാനിലെ കിംഗ് ഹുസൈൻ പാലം, ഡാമിയ പാലം, അബ്ദൗൺ പാലം എന്നിവയാണ് ഐ.ആര്‍.ജി.സി ലക്ഷ്യമിടുന്നത്. വ്യാഴാഴ്ച ഇറാനിലെ ഏറ്റവും ഉയരം കൂടിയ B1 പാലത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ പാലം ഭാഗികമായി തകര്‍ന്നിരുന്നു.
136 മീറ്റർ ഉയരമുള്ള നിർമ്മാണത്തിലിരുന്ന പാലത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇറാൻ തലസ്ഥാനമായ ടെഹ്‌റാനെ പടിഞ്ഞാറൻ നഗരമായ കരാജുമായി ബന്ധിപ്പിക്കുകയാണ് പാലത്തിന്‍റെ ലക്ഷ്യം. ഇറാനെ ശിലായുഗത്തിലേക്ക് ബോംബെറിഞ്ഞ് തിരിച്ചയക്കും എന്ന് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ആക്രമണം. സംഭവത്തില്‍ എട്ടു പേര്‍ കൊല്ലപ്പെടുകയും 95 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു എന്നാണ് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഗൾഫ് രാജ്യങ്ങളില്‍ ഇറാനില്‍ നിന്നും ആക്രമണം തുടരുകയാണ്. കുവൈത്തിലെ ജലശുദ്ധീകരണ പ്ലാന്‍റും എണ്ണ ശുദ്ധീകരണശാലയും ഇറാൻ ആക്രമിച്ചു. യുഎഇയിലെ ഗ്യാസ് പ്ലാന്റും വെള്ളിയാഴ്ച രാവിലെ ഇറാന്‍ ലക്ഷ്യമിട്ടിരുന്നു. ഇറാനിലെ വൈദ്യുത നിലയങ്ങൾ ആക്രമിക്കുമെന്ന യുഎസ് ഭീഷണി തുടർന്നാൽ പ്രാദേശിക ഊർജോല്‍പാദനകേന്ദ്രങ്ങളെയും യു.എസ് ഓഹരി ഉടമകളുള്ള കമ്പനികളെയും ആക്രമിക്കുമെന്ന് ഇറാന്‍ സൈനിക വക്താവ് മുന്നറിയിപ്പ് നൽകി.
പശ്ചിമേഷ്യന്‍ യുദ്ധഭൂമിയില്‍ നിന്ന് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ അമേരിക്കന്‍ ഭരണകൂടത്തെയും ജനതയെയും ഒരുപോലെ ഭയപ്പെടുത്തുന്നതാണ്. ദക്ഷിണ ഇറാനില്‍ തകര്‍ന്നു വീണ അമേരിക്കന്‍ എഫ്-15 യുദ്ധവിമാനത്തിലെ പൈലറ്റിനായുള്ള തിരച്ചില്‍ തുടരുമ്പോള്‍, ലോകം ഉറ്റുനോക്കുന്നത് 1979-ലെ ആ പഴയ 'ഹോസ്റ്റേജ് ക്രൈസിസ്' ആവര്‍ത്തിക്കുമോ എന്നാണ്. അന്ന് 444 ദിവസം അമേരിക്കന്‍ നയതന്ത്രജ്ഞരെ ഇറാന്‍ തടവിലാക്കിയപ്പോള്‍ ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ അമേരിക്കയുടെ തല താഴ്ന്നുപോയിരുന്നു. സമാനമായ ഒരു സാഹചര്യം വീണ്ടും ഉരുത്തിരിയുന്നുവോ എന്ന സംശയമാണ് ഉയരുന്നത്.
ഇറാന്‍ വെടിവെച്ചിട്ട വിമാനത്തിലെ രണ്ട് പൈലറ്റുമാരില്‍ ഒരാളെ രക്ഷപ്പെടുത്തിയെങ്കിലും രണ്ടാമത്തെ പൈലറ്റിനെക്കുറിച്ച് ഇതുവരെ വിവരമില്ല. ഈ പൈലറ്റിനെ ജീവനോടെ പിടികൂടുന്നവര്‍ക്ക് ഇറാന്‍ ഭരണകൂടം വലിയ തുക പ്രതിഫലം പ്രഖ്യാപിച്ചതോടെ യുദ്ധം പുതിയൊരു വഴിത്തിരിവിലേക്ക് കടക്കുകയാണ്. പൈലറ്റ് ഇറാന്റെ റവല്യൂഷണറി ഗാര്‍ഡിന്റെ കയ്യില്‍ അകപ്പെട്ടാല്‍, അത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സംബന്ധിച്ചിടത്തോളം വലിയൊരു രാഷ്ട്രീയ പരീക്ഷണമാകും. കൊല്ലുന്നതിനേക്കാള്‍, പൈലറ്റിനെ ഒരു വിലപേശല്‍ ആയുധമായി ഉപയോഗിക്കാനായിരിക്കും ഇറാന്റെ നീക്കം.
https://www.facebook.com/Malayalivartha


























