രണ്ട് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ന്നു.. പശ്ചിമേഷ്യയില്‍ യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്..വീണ എഫ്-15ഇ വിമാനത്തിലെ പൈലറ്റിനെക്കുറിച്ച് ഇതുവരെ വിവരമൊന്നുമില്ല.. പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഇറാന്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്..

ഇറാന്‍ പ്രത്യാക്രമണത്തില്‍ രണ്ട് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ന്നു വീണതോടെ പശ്ചിമേഷ്യയില്‍ യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് കടക്കുകയാണ്. വിമാനങ്ങളിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരെ അമേരിക്കൻ സ്‌പെഷ്യൽ ഫോഴ്‌സ് രക്ഷപ്പെടുത്തിയതായി അമേരിക്കൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മൂന്നാമതൊരു പൈലറ്റിലെ ഇറാൻ പിടികൂടിയതായും റിപ്പോർട്ടിൽ സൂചന നൽകുന്നു. രണ്ടാമത്തെ വിമാനത്തിലെ പൈലറ്റിനെ കണ്ടെത്താനുള്ള തീവ്രശ്രമം തുടരുകയാണ്. ശത്രുരാജ്യത്തിന്റെ മണ്ണില്‍ കാണാതായ പൈലറ്റിനായി അമേരിക്കന്‍ സേനയും
ഇറാന്‍ അധികൃതരും തമ്മില്‍ ഒരു 'പോരാട്ടം' തന്നെ നടക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.അമേരിക്കയുടെ എ-10 വാര്‍ത്ഹോഗ്, എഫ്-15ഇ സ്‌ട്രൈക്ക് ഈഗിള്‍ എന്നീ വിമാനങ്ങളാണ് ഇറാന്‍ വെടിവെച്ചിട്ടത്. പേര്‍ഷ്യന്‍ ഗള്‍ഫിന് സമീപം തകര്‍ന്നു വീണ എ-10 വിമാനത്തിലെ പൈലറ്റിനെ യുഎസ് രക്ഷാസേന കണ്ടെത്തി സ്ഥാനത്തേക്ക് മാറ്റി. എന്നാല്‍ പര്‍വ്വതപ്രദേശമായ തെക്കന്‍ ഇറാനിലെ കോഹ്കിലുയ-ബോയര്‍ അഹമ്മദ് പ്രവിശ്യയില്‍ വീണ എഫ്-15ഇ വിമാനത്തിലെ പൈലറ്റിനെക്കുറിച്ച് ഇതുവരെ വിവരമൊന്നുമില്ല. ഈ പൈലറ്റിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഇറാന്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച പുലർച്ചെ തെക്കുപടിഞ്ഞാറൻ ഇറാനിൽ തകർന്നുവീണ എഫ്–15 ഇ വിമാനത്തിലുണ്ടായിരുന്ന സഹപൈലറ്റിനു വേണ്ടിയുള്ള തിരച്ചിലാണ് പുരോഗമിക്കുന്നത്.പൈലറ്റുമാരെ കണ്ടാലുടന്‍ വെടിവെച്ചിടാനോ പിടികൂടാനോ പ്രദേശവാസികള്‍ക്ക് ഇറാന്‍ റേഡിയോ വഴി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. "ശത്രുക്കളുടെ സൈന്യത്തെ" പിടികൂടുകയോ കൊല്ലുകയോ ചെയ്യുന്ന ഏതൊരാൾക്കും പ്രതിഫലം നൽകുമെന്നാണ് ഒരു ഇറാനിയൻ ഗവർണർ വാഗ്ദാനം ചെയ്തത്. തെക്കുപടിഞ്ഞാറൻ ഇറാനിൽ വിമാനം തകർന്നുവീണ സ്ഥലത്തിനടുത്തുള്ള പ്രദേശത്ത് തെരച്ചിൽ നടത്തുകയാണെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർപ്‌സും വ്യക്തമാക്കി.
യുഎസ് എഫ് -15 ഇ ജെറ്റ് വിമാനമാണ് തകർന്നുവീണതിലൊന്ന്. വ്യോമസേനയുടെ യുദ്ധവിമാനമായ എഫ്-15ഇ സ്ട്രൈക്ക് ഈഗിളിൽ ഒരു പൈലറ്റും ആയുധ സംവിധാനം ഓഫീസറുമാണ് ഉണ്ടാവുക. ഇവരിൽ ആരെയാണ് രക്ഷപ്പെടുത്തിയതെന്ന് വ്യക്തമല്ല. എ 10 വാർതോഗ് ഫൈറ്റർ വിമാനമാണ് ഇറാൻ വെടിവച്ചിട്ടതിൽ രണ്ടാമത്തേത്. കുവൈറ്റിലാണ് ഇത് തകർന്നുവീണത്. പൈലറ്റ് പുറത്തേയ്ക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.കാണാതായ പൈലറ്റിനായുള്ള തെരച്ചിൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്‌ടറുകളും ഇറാൻ ആക്രമിച്ചു.
എന്നാൽ അവ ഇറാനിയൻ വ്യോമാതിർത്തിക്ക് പുറത്തേക്ക് കടന്നതിനാൽ രക്ഷപ്പെട്ടുവെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.അതേസമയം, തകർന്ന വിമാനങ്ങളെക്കുറിച്ച് യുഎസ് ഔദ്യോഗിക പ്രതികരണം പുറത്തുവിട്ടില്ല. എന്നാൽ ഇത് യുദ്ധമാണെന്നും വിമാനങ്ങളെ ലക്ഷ്യംവച്ചത്അമേരിക്കയുടെ A-10 യുദ്ധവിമാനം ഹോര്‍മുസ് കടലിടുക്കിനടുത്ത് വെടിവച്ചിട്ടതായി ഇറാന്‍. തസ്നിം വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ച് അല്‍ജസീറയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, ഹോര്‍മുസിലെ തന്ത്രപ്രധാനമായ സ്ഥലമായ തെക്കന്‍ സമുദ്രപരിധിയില്‍ വച്ചാണ് വിമാനം വെടിവച്ചിട്ടതെന്നും ഇറാന്‍ സൈന്യം അവകാശപ്പെടുന്നു. പൈലറ്റ് രക്ഷപെട്ടു. അതേസമയം, രാജ്യാന്തര ഏജന്‍സികള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
കരയുദ്ധത്തിന് പ്രാപ്തവും വ്യോമദൗത്യങ്ങളെ സഹായിക്കുന്നതിനുമായി പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത വിമാനമാണ് അമേരിക്കയുടെ A-10. കവചിത വാഹനങ്ങള്‍ക്കെതിരെ ഫലപ്രദമായി ആക്രമണം നടത്താന്‍ സഹായിക്കുന്ന തരം വിമാനമാണിതെന്നും സാങ്കേതിക വിദഗ്ധര്‍ പറയുന്നു.
https://www.facebook.com/Malayalivartha


























