പാലായിലെ തോട്ടിൽ നിന്നും വ്യാജവാറ്റ് പിടിച്ചെടുത്തു; പ്രതികളിൽ ഒരാൾ പിടിയിൽ; രണ്ടു പേർ ഓടിരക്ഷപ്പെട്ടു;അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
നാക്കോട്ടിക് ജിഹാദ് വിവാദത്തിനിടെ പാലായിൽ നിന്നും വ്യാജവാറ്റ് പിടിച്ചെടുത്തു. കഞ്ചാവ് തപ്പിയിറങ്ങിയ പൊലീസ് സംഘത്തിനാണ് വാറ്റ് സംഘത്തെ കിട്ടിയത്. പാലായിലെ ആളൊഴിഞ്ഞ തോട്ടിൻകരയിലിരുന്ന് വ്യാജവാറ്റ് നടത്തിയ സംഘത്തിലെ ഒരാളെയാണ് പൊലീസ് പിടികൂടിയത്.
പൊലീസ് സംഘത്തെക്കണ്ട് രണ്ടു പേർ സംഭവ സ്ഥലത്തു നിന്നും ഓടിരക്ഷപ്പെട്ടു. പാലാ ഇടപ്പാടിയിലെ വിജനമായ മീനാറാ തോടിന്റെ കരയിൽ വാറ്റുചാരായ നിർമ്മാണം നടത്തിയ ഒരാളെയാണ് പൊലീസ് പിടികൂടിയത്.
ഇടപ്പാടി പുളിമൂട്ടിൽ ദേവസ്യാ മകൻ ജോർജ്ജ് (57) ആണ് പാലാ പൊലീസിന്റെ പിടിയിലായത്. ഒപ്പമുണ്ടായിരുന്ന ആമയെന്നു വിളിക്കുന്ന ജോബിൻ ജോസഫ്, തോമസ്സുകുട്ടി എന്നിവർ പൊലീസിനെ കണ്ട് തോടു കടന്ന് രക്ഷപെട്ടു. സംഭവസ്ഥലത്ത് നിന്നും 30 ലിറ്ററോളം വാഷും ഗ്യാസ് സിലിണ്ടർ ഉൾപ്പടെയുളള മറ്റ് വാറ്റുപകരണങ്ങളും കണ്ടെടുത്തു.
ഈ മേഖലയിൽ വ്യാപകമായ കഞ്ചാവ് വില്പന നടക്കുന്നു എന്ന വിവരത്തെ തുടർന്ന് നടത്തിയ രഹസ്യ നീക്കത്തിലാണ് വാറ്റു സംഘം പിടിയിലിയത്. രക്ഷപെട്ട ജോബിനും തോമസ്സുകുട്ടിയും വിവിധ സ്റ്റേഷനുകളിൽ പ്രതികളാണ്, എസ്സ് സ്സ ഐ ഷാജി സെബാസ്റ്റ്യൻ, എ എസ് ഐ ബിജു കെ തോമസ്സ്, എസ്സ് സി പി ഒ, ഷെറിൻ സ്റ്റീഫൻ, റെനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രദേശത്ത് കഞ്ചാവും വ്യാജവാറ്റും സജീവമാണ് എന്നു പൊലീസിനു നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നു പൊലീസ് പ്രദേശത്ത് നിരീക്ഷണം നടത്തി വരികയായിരുന്നു. ഈ സാഹചര്യത്തിലാണ് ഇവിടെ നിന്നും വ്യാജ വാറ്റ് കണ്ടെത്തിയത്.
https://www.facebook.com/Malayalivartha