ഹാസ്യതാരം ശിവൻകുട്ടിക്കും മന്ത്രിമാർക്കും നൈറ്റ് ക്ലാസും സ്പെഷ്യൽ ട്യൂഷനും എന്നിട്ടും തോറ്റ് തൊപ്പയിട്ടു! തലയിൽ കൈവച്ച് പിണറായി
സ്‌പെഷല്‍ക്ലാസും ചട്ടപ്പടി പരിശീലനവും നല്‍കിയശേഷവും ഭരണത്തില്‍ മികവു കാണിക്കാത്ത മന്ത്രിമാരെ വേണ്ടിവന്നാല്‍ ഒഴിവാക്കാന്‍ സിപിഎമ്മില്‍ ആലോചന തുടങ്ങി. രണ്ടാം പിണറായി സര്‍ക്കാര്‍ പരാജയമാണെന്ന വിമര്‍ശനം അടുത്തു നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഒളിയമ്പായി ഉയര്‍ന്നേക്കാമെന്ന സാഹചര്യത്തിലാണ് ശരാശരിക്കു താഴെയുള്ള മൂന്നോ നാലോ മന്ത്രിമാരെ മാറ്റിപ്പരീക്ഷിക്കാനും ചിലര്‍ക്ക് വകുപ്പ് മാറ്റിക്കൊടുക്കാനോ ആലോചന നടക്കുന്നത്.
രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിമാരായ റോഷി അഗസ്റ്റിനും വിഎന്‍ വാസവനും മുഹമ്മദ് റിയാസും ഒഴികെയുള്ളവര്‍ ഭരണത്തില്‍ ശരാശരി നിലവാരത്തിലേക്ക് ഉയരാത്ത സാഹചര്യത്തിലാണ് മന്ത്രിസഭയില്‍ ഇളക്കിപ്രതിഷ്ഠ വേണമോ എന്ന ആലോചന സിപിഎമ്മിനുള്ളില്‍ ഉയരുന്നത്. മന്ത്രിമാരുടെ പ്രകടനത്തില്‍ ഇടതുമുന്നണിയും ഇടതുമുന്നണിയിലെ എംഎല്‍എമാരില്‍ ഏറെപ്പേരും അതൃപ്തരാണ്. മണ്ഡലങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട ഫയള്‍ നീക്കത്തില്‍ മന്ത്രിമാര്‍ വീഴ്ച വരുത്തുന്നതായി ഭരണപക്ഷ എംഎല്‍എമാര്‍ പരസ്യവിമര്‍ശനം നടത്തിയിരുന്നു.
സിപിഐയുടെ മന്ത്രിമാരും കഴിഞ്ഞ പിണറായി സര്‍ക്കാരിലെ മന്ത്രിമാരെ അപേക്ഷിച്ച വന്‍പരാജയമാണെന്ന വിലയിരുത്തല്‍ സിപിഐയ്ക്കുള്ളിലും സജീവമാണ്. ഈ സര്‍ക്കാരിലെ വനിതാമന്ത്രിമാരെല്ലാം അപ്പാടെ പരാജയമാണെന്നും വിദ്യാഭ്യാസത്തില്‍ ശിവന്‍കുട്ടി ഹാസ്യതാരങ്ങളുടെ നിലവാരത്തിലാണെന്നുമാണ് പാര്‍ട്ടി തലത്തില്‍ വിമര്‍ശനമുയരുന്നത്.
ഏറെ പ്രതീക്ഷവെച്ച ആരോഗ്യമന്ത്രി വീണാ ജോര്‍ജിനും വിദ്യാഭ്യാസം കൈകാര്യം ചെയ്യുന്ന ബിന്ദുവിനും ശിവന്‍കുട്ടിക്കും സജി ചെറിയാനും മൃഗവകുപ്പിലെ ചിഞ്ചുറാണിക്കുമൊന്നും പാസ് മാര്‍ക്ക് നല്‍കാനാവില്ലെന്ന വിമര്‍ശനമാണ് മുന്നണിയിലുണ്ടായിരിക്കുന്നത്.ഈ സാഹചര്യത്തിലാണ് മന്ത്രിമാര്‍ക്ക് കര്‍ക്കശമായ പരീശീലനം കഴിഞ്ഞ ദിവസങ്ങളില്‍ നല്‍കേണ്ടിവന്നത്. ഈ പരിശീലനത്തിനുശേഷവും ഭരണത്തില്‍ പാസ് മാര്‍ക്ക് വാങ്ങാന്‍ സാധിക്കാത്തവരെ ഒഴിവാക്കാന്‍ തന്നെയാണ് പിണറായി വിജയന്റെ നീക്കം.
മന്ത്രിമാര്‍ എംഎല്‍എമാരുടെ പോലും ഫോണെടുക്കുന്നില്ലെന്നും ഒരു കാര്യങ്ങളിലും ശ്രദ്ധയില്ലെന്നുമൊക്കെയാണ് ഘടകകക്ഷികളില്‍ നിന്നുയരുന്ന വിമര്‍ശനം. രണ്ടാം പിണറായി മന്ത്രിസഭ നൂറു ദിവസം പിന്നിടുമ്പോഴും എടുത്തു പറയാവുന്ന ഒരു നേട്ടവും ഒരു മന്ത്രിയില്‍ നിന്നും വകുപ്പില്‍ നിന്നും ഉയരാത്ത സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം പ്രഗത്ഭരെ വിളിച്ചുവരുത്തി മന്ത്രിമാര്‍ക്ക് പരിശീലന ക്ലാസുകള്‍ നല്‍കിയത്. ലക്ഷങ്ങളാണ് സര്‍ക്കാര്‍ ഇതിനായി ചെലവഴിച്ചത്.
മൂന്ന് ദിവസത്തെ പരിശീലന പരിപാടിയില്‍ പത്ത് സെഷനാണുകളാണ് ഉള്‍പ്പെടുത്തിയിരുന്നത്. ക്ലാസുകളില്‍ എല്ലാ മന്ത്രിമാരും പങ്കെടുക്കണമെന്ന നിര്‍ദ്ദേശം മുഖ്യമന്ത്രി തന്നെ മന്ത്രിസഭാ യോഗത്തില്‍തന്നെ വ്യക്തമാക്കിയിരുന്നു. സമൂഹമാദ്ധ്യമങ്ങളിലെ ചതിക്കുഴികള്‍ അടക്കം പരിശീലന വിഷയത്തില്‍ ഉള്‍പ്പെടുത്തിയതും മന്ത്രിമാരുടെ പ്രാപ്തിക്കുറവ് മുന്‍നിറുത്തിയാണ് . മുന്‍ കാബിനറ്റ് സെക്രട്ടറി കെ. എം. ചന്ദ്രശേഖറാണ് ഭരണസംവിധാനത്തെക്കുറിച്ചും ദുരന്തനിവാരണ വേളകളിലെ വെല്ലുവിളികളെക്കുറിച്ച് യു. എന്‍ ദുരന്ത ലഘൂകരണ വിഭാഗം മേധാവി ഡോ. മുരളി തുമ്മാരുകുടിയും ക്ലാസെടുത്തു.
പദ്ധതികള്‍ നടപ്പാക്കുന്നതിലെ വെല്ലുവിളികളെക്കുറിച്ച് നീതി ആയോഗ് സി. ഇ. ഒ അമിതാഭ് കാന്തും മന്ത്രിമാരുടെ ഉയര്‍ന്ന പ്രകടനത്തെ സംബന്ധിച്ച് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ്. ഡി. ഷിബുലാലും പദ്ധതി ഘടനകളെക്കുറിച്ച് ഡോ. ഗീതാഗോപാലും ബോധവത്കകരണം നടത്തി. മന്ത്രിമാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറും ക്ലാസെടുത്തു. സമൂഹ മാദ്ധ്യമങ്ങളിലെ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളും പുതിയ സാധ്യതകളും എന്ന വിഷയത്തില്‍ സിറ്റിസണ്‍ ഡിജിറ്റല്‍ ഫൗണ്ടേഷന്‍ സ്ഥാപകരായ നിധി സുധനും വിജേഷ് റാമും ക്ലാെേസടുത്തു.
ഇത്രയേറെ പഠിപ്പിച്ചും ക്ലാസുകള്‍ ഉള്‍ക്കൊള്ളാനോ അത് വേണ്ട വിധം പ്രാവര്‍ത്തികമാക്കാനോ ഏറെ മ്ന്ത്രിമാര്‍ക്കും പ്രാപ്തിയില്ല എന്നതാണ് പരിമിതി. എംഎല്‍എ പദവിയില്‍ ഒന്നാം ഘട്ടത്തില്‍ എത്തിയയുടന്‍ മന്ത്രിമാരായവരാണ് എട്ടു പേര്‍. ഇവര്‍ക്ക് നിയമസഭാ നടപടികളെക്കുറിച്ചോ സെക്രട്ടറിയറ്റിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചോ ശരാശരി അറിവോ വിവരമോ ഉള്ളവരല്ല.അടുത്തുവരുന്ന പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി ജില്ലാ സമ്മേളനങ്ങളില്‍ വരെ മന്ത്രിമാരുടെ മോശം പ്രകടനം ചര്‍ച്ചയാകുമെന്ന് തീര്‍ച്ചയാണ്. അതാത് ജില്ലകളില്‍ നിന്നുള്ള മന്ത്രിമാരില്‍ നിന്ന് ജില്ലയ്ക്ക് എന്തു നേട്ടം ഉണ്ടായെന്ന ചോദ്യമാണ് സിപിഎമ്മിനും സിപിഐയ്ക്കും വെല്ലുവിളി ഉയര്‍ത്തുക.
https://www.facebook.com/Malayalivartha