യൂറോപ്പ്യന്‍ ഫൗണ്ടേഷന്‍ ഫോര്‍ സൗത്ത് ഏഷ്യന്‍ സ്റ്റഡീസ് എന്ന ഏജന്‍സി 2017 ജൂലൈയില്‍ത്തന്നെ നാര്‍ക്കോട്ടിക് ജിഹാദ് എന്നത് രേഖപ്പെടുത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബ് പോലീസിനെ ഉദ്ധരിച്ച് ഇന്‍ഡ്യന്‍ പത്രങ്ങളും എഴുതിയിട്ടുണ്ട്. പിന്നെങ്ങനെയാണ് പിണറായീ നാര്‍ക്കോ ജിഹാദ് ഇല്ല എന്ന് പറയുന്നത്? മുഖ്യമന്ത്രി പിണറായി വിജയന്‍റെ പരാമർശത്തിനെതിരെ സംവിധായകന്‍ ജോണ്‍ ഡിറ്റോയുടെ കുറിപ്പ്
കേരളത്തില്‍ നാര്‍ക്കോട്ടിക് ജിഹാദ് വിഷയം വളരെ ഏറെ വിവാദങ്ങൾക്കാണ് വഴിവച്ചിരിക്കുന്നത്. എന്നാൽ ഇത്തരത്തിൽ ഒന്ന് കേരളത്തിൽ ഇല്ല എന്ന മുഖ്യമന്ത്രി പിണറായി വിജയൻ പറയുകയുണ്ടായി. ഇപ്പോഴിതാ ഈ പരാമര്‍ശത്തിനെതിരെ സംവിധായകന്‍ ജോണ്‍ ഡിറ്റോ രംഗത്ത് എത്തിയിരിക്കുകയാണ്.
യൂറോപ്പ്യന്‍ ഫൗണ്ടേഷന്‍ ഫോര്‍ സൗത്ത് ഏഷ്യന്‍ സ്റ്റഡീസ് എന്ന ഏജന്‍സി 2017 ജൂലൈയില്‍ത്തന്നെ നാര്‍ക്കോട്ടിക് ജിഹാദ് എന്നത് രേഖപ്പെടുത്തിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബ് പോലീസിനെ ഉദ്ധരിച്ച് ഇന്‍ഡ്യന്‍ പത്രങ്ങളും എഴുതിയിട്ടുണ്ടെന്നും ജോണ്‍ ഡിറ്റോ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു. പിന്നെങ്ങനെയാണ് നാര്‍ക്കോ ജിഹാദ് ഇല്ല എന്ന് പിണറായി പറയുന്നത് എന്നും അദ്ദേഹം അക്കമിട്ട് ചോദിക്കുകയാണ്.
ജോണ്‍ ഡിറ്റോയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;
യൂറോപ്പ്യന്‍ ഫൗണ്ടേഷന്‍ ഫോര്‍ സൗത്ത് ഏഷ്യന്‍ സ്റ്റഡീസ് എന്ന ഏജന്‍സി 2017 ജൂലൈയില്‍ത്തന്നെ നാര്‍ക്കോട്ടിക് ജിഹാദ് എന്നത് രേഖപ്പെടുത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബ് പോലീസിനെ ഉദ്ധരിച്ച് ഇന്‍ഡ്യന്‍ പത്രങ്ങളും എഴുതിയിട്ടുണ്ട്. പിന്നെങ്ങനെയാണ് പിണറായീ നാര്‍ക്കോ ജിഹാദ് ഇല്ല എന്ന് പറയുന്നത്.? താലിബാനിസത്തിന്റെ മറ്റൊരു പേരാണ് നാര്‍ക്കോ ജിഹാദ്. താലിബാനിസം നമ്മുടെ പെണ്‍കുട്ടികളെ കുരുക്കാന്‍ കാത്തിരിക്കുന്നു എന്ന് പാലാ ബിഷപ്പ് സ്വന്തം വിശ്വാസികളോട് പറഞ്ഞതില്‍ മത വര്‍ഗ്ഗീയതയും വിദ്യോഷവുമെവിടെ?
താലിബാനിസത്തെ പ്പറ്റിപ്പറയുമ്പോള്‍ നാര്‍ക്കോട്ടിക്ക്കേസിലെ മത വിഭാഗങ്ങളുടെ ശതമാനക്കണക്കു പറഞ്ഞ് പ്രശ്നം വഷളാകുന്നത് ആര്‍ക്കുവേണ്ടി? നിഷ്കളങ്കര്‍ വിചാരിക്കും ബിഷപ്പിനെതിരെന്ന്. പക്ഷെ സൂക്ഷ്മമായി പ്പറഞ്ഞാല്‍ പാലാ ബിഷപ്പിനുമുന്നില്‍ നഗ്നരാക്കപ്പെട്ട കേരള താലിബാനികള്‍ മുറിവുമറന്ന് തുടങ്ങിയപ്പോഴാണ് വ്രണത്തില്‍ക്കുത്തി മുറിവേല്‍പ്പിക്കാന്‍ പിണറായി ശതമാന പുസ്തകവുമായി നേരിട്ടിറങ്ങിയത്.
ഫലത്തില്‍ സീറോ മലബാര്‍സഭ ഒറ്റക്കെട്ടായി വിഷയം ഏറ്റെടുത്തു. കേരളത്തിലെ താലിബാന്‍ വിരുദ്ധരായ എല്ലാ കക്ഷികളും പ്രസ്ഥാനങ്ങളും ഒറ്റക്കെട്ടായി. ഫലത്തില്‍ കേരള താലിബാനിസത്തിന് ഭൂരിപക്ഷം മലയാളികളും എതിരായി. എല്ലാ മതസ്ഥരും, ഇസ്ലാമിലെത്തന്നെ ഭൂരിഭാഗം പേരും താലിബാനിസത്തിനെ ഭയക്കുന്നു. മനസ്സാലേ മലയാളികള്‍ ബിഷപ്പ് പറഞ്ഞതിനെ രഹസ്യമായി പിന്തുണയ്ക്കുന്നു.
'ആരുണ്ടെടാ എന്റെ ആശാനെ നേരിടാന്‍ എന്ന് ഒരു ശിഷ്യന്‍ വിളിച്ചു പറയുന്ന വെല്ലുവിളി സ്വീകരിച്ച് മറ്റൊരാള്‍ വന്ന് ആശാനെ അടിച്ചു താഴെയിടുമ്പോള്‍ പാട്ടുംപാടിപ്പോകുന്ന ശിഷ്യനെപ്പോലെയാണ് മുഖ്യന്റെ ബിഷപ്പ് വിരോധതന്ത്രം'. നഷ്ടം തീവ്ര ന്യപക്ഷത്തിനു തന്നെ. മുന്നോക്ക സംവരണം കൊടുത്തതാര്? സച്ചാറിന്റെ 100% വീതിച്ച് മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും നല്‍കാന്‍ കാരണമായ പാലൊളിക്കമ്മീഷന്‍ ആരുടെ ? അതുപോലെ തന്നെ പിണറായിയുടെ നിലപാടില്‍ ഒരു സൂക്ഷ്മ രാഷ്ട്രീയമുണ്ട്. അത് താലിബാന്‍ വിരുദ്ധ രാഷ്ടീയം തന്നെ.
https://www.facebook.com/Malayalivartha