പോര്‍മുഖം തുറന്ന് സിറോ മലബാര്‍ സഭ... നാർക്കോയുടെ സ്വന്തം കേരളം... പിണറായിയുടെ കുറ്റസമ്മതം... കേരളത്തിൽ ലൗ ജിഹാദ്! ഐസിൽ 100റോളം മലയാളികൾ... വാളെടുത്ത് സുരേഷ്‌ഗോപി
കേരളത്തിൽ എക്കാലവും കത്തി നിൽക്കുന്ന ഒരു വിഷയമാണ് ലൗ ജിഹാദ്. എന്നാലിപ്പോൾ അതിന് പുതിയ മാനങ്ങൾ കൂടി കൈവരുമ്പോൾ പുതിയ രീതിയിൽ നാർക്കോട്ടിക്ക് ജിഹാദായി മാറുമെന്നാണ് ഇപ്പോൾ കേരള സമൂഹം ഇപ്പോൾ മനസ്സിലാക്കിയിരിക്കുന്നത്. പാലയിലെ ബിഷപ്പിന്റെ പരാമർശത്തിൽ പൊട്ടിപ്പുറപ്പെട്ട വിവാദം ഇപ്പോഴും കെട്ടടങ്ങാതെ കേരളത്തിൽ അലതല്ലുകയാണ്. ബിഷപ്പിനെ അനുകൂലിച്ചും പ്രതികൂലിക്കും നിരവധി പേർ അണിനിരന്നപ്പോൾ കടന്നാക്രമിച്ചു കൊണ്ട് സിപിഎമ്മും രംഗത്ത് എത്തിയിരിക്കുകയാണ്.
കേരളത്തിൽ ഇങ്ങനെയൊരു പ്രതിഭാസമേയില്ല എന്ന നിലപാടിലാണ് മുഖ്യമന്ത്രി ആദ്യം പ്രതികരിച്ചത്. എന്താണ് നാർക്കോട്ടിക്ക് ജിഹാദ് എന്നാണ് ആദ്യം ചോദിച്ചത്. എന്നാൽ അതിനു പിന്നാലെ ഇന്നലെ മുഖ്യമന്ത്രിയുടെ വാക്കുകളിലൂടെ കേരളത്തിൽ ഐഎസ് പ്രവർത്തനവും അതുപോലെ സ്വീധീനിച്ച് ചെറുപ്പക്കാരെ റിക്രൂട്ട് ചെയ്യിക്കുന്നതായും വ്യക്തമായിട്ടുണ്ട്. ബിഷപ്പിനെ ആക്രമിക്കാൻ വേണ്ടി തെളിവുകൾ നിരത്തിയപ്പോൾ അത് ബൂമറാങ് പോലെ തിരിച്ചടിക്കും എന്ന് മുഖ്യൻ സ്വപ്നേവി കരുതിക്കാണില്ല.
ലൗ ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും ഇല്ലെന്ന് തെളിയിക്കാനായി കണക്കുകള്‍ നിരത്തവെയാണ് ഐഎസില്‍ ചേര്‍ന്നവരുടെ എണ്ണം വ്യക്തമായത്. 28 പേര്‍ കേരളത്തില്‍ നിന്നു തന്നെ പോയവരാണെന്നും കണ്ടെത്തിയിട്ടുണ്ട്. 2020ല്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത NDPS ആക്ട് പ്രകാരമുള്ള 4941 കേസുകളില്‍ പ്രതികളായ 5422 പേരില്‍ 2700 (49.80%) പേര്‍ ഹിന്ദുമതത്തില്‍പ്പെട്ടവരും 1869 (34.47%) പേര്‍ ഇസ്ലാംമതത്തില്‍പ്പെട്ടവരും 853 (15.73%) പേര്‍ ക്രിസ്തു മതത്തില്‍പ്പെട്ടവരുമാണെന്ന് മുഖ്യമന്ത്രി തന്നെ പറയുന്നുണ്ട്. മതചിന്തകള്‍ പാടില്ലെന്ന് വാദിക്കുന്ന മുഖ്യമന്ത്രി തന്നെ മതം തിരിച്ച് കണക്ക് അവതരിപ്പിച്ചതിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
അദ്ദേഹത്തിന്റെ ഇന്നലത്തെ പത്രസമ്മേളനം ശ്രദ്ധിക്കാം. കേരളത്തിലെ മതപരിവര്‍ത്തനം, മയക്കുമരുന്ന് കേസകളിൽ ന്യൂനപക്ഷ മതങ്ങള്‍ക്ക് പ്രത്യേക പങ്കാളിത്തമില്ലെന്ന് വ്യക്തമാക്കുവാൻ വേണ്ടിയിട്ടാണ് മുഖ്യമന്ത്രി ഇന്നലെ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ കണക്കുകൾ നിരത്തി മറുപടി പറഞ്ഞത്. അദ്ദേഹം പറഞ്ഞ കണക്കുകൾ ഒക്കെ ശരിയാണ്. അതുകൂടാതെ, ക്രിസ്തു മതത്തില്‍ നിന്നും ഇസ്ലാമിലേക്ക് കൂടുതലായി പരിവര്‍ത്തനം ചെയ്യുന്നു എന്ന ആശങ്കയും അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
നിര്‍ബന്ധിത മതപരിവര്‍ത്തനം സംബന്ധിച്ച് പരാതികളോ വ്യക്തമായ വിവരങ്ങളോ സർക്കാരിന് ലഭിച്ചിട്ടില്ല എന്ന തന്നെയാണ് അദ്ദേഹം പറയുന്നത്. 2019 വരെ ഐസിസില്‍ ചേര്‍ന്നതായി വിവരം ലഭിച്ച മലയാളികളായ 100 പേരില്‍ 72 പേര്‍ തൊഴില്‍പരമായ ആവശ്യങ്ങള്‍ക്കോ മറ്റോ വിദേശരാജ്യത്ത് പോയ ശേഷം അവിടെ നിന്നും ഐസിസ് ആശയങ്ങളില്‍ ആകൃഷ്ടരായി ആസംഘടനയില്‍ എത്തിപ്പെട്ടതാണ്. അവരില്‍ കോഴിക്കോട് തുരുത്തിയാട് സ്വദേശി പ്രജു ഒഴികെ മറ്റെല്ലാപേരും മുസ്ലീം സമുദായത്തില്‍ ജനിച്ചവരാണ്. മറ്റുള്ള 28 പേര്‍ ഐസിസ് ആശയങ്ങളില്‍ ആകൃഷ്ടരായി കേരളത്തില്‍ നിന്നും തന്നെ പോയവരാണെന്നും കണ്ടെത്തിയിട്ടുണ്ട്.
ആ 28 പേരില്‍ 5 പേര്‍ മാത്രമാണ് മറ്റ് മതങ്ങളില്‍ നിന്നും ഇസ്ലാം മതത്തിലേയ്ക്ക് പരിവര്‍ത്തനം നടത്തിയ ശേഷം ഐസിസില്‍ ചേര്‍ന്നത്. അതില്‍ തന്നെ തിരുവനന്തപുരം സ്വദേശിനി നിമിഷ എന്ന ഹിന്ദുമതത്തില്‍പ്പെട്ട യുവതി പാലക്കാട് സ്വദേശിയായ ബെക്‌സണ്‍ എന്ന ക്രിസ്ത്യന്‍ യുവാവിനെയും എറണാകുളം, തമ്മനം സ്വദേശിനിയായ മെറിന്‍ ജേക്കബ് എന്ന ക്രിസ്ത്യന്‍ യുവതി ബെസ്റ്റിന്‍ എന്ന ക്രിസ്ത്യന്‍ യുവാവിനെയും വിവാഹം കഴിച്ച ശേഷമാണ് ഇസ്ലാം മതത്തിലേയ്ക്ക് പരിവര്‍ത്തനം നടത്തുകയും ഐസിസില്‍ ചേരുകയും ചെയ്തത്.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോട്ടയം സ്വദേശിനി അഖില ഹാദിയ എന്ന പേര് സ്വീകരിച്ച് ഇസ്ലാം മതം സ്വീകരിച്ചത് നിര്‍ബന്ധിത മതപരിവര്‍ത്തനമാണെന്ന ആരോപണമുണ്ടായി. എന്നാല്‍ ഹൈക്കോടതിയും സുപ്രീം കോടതിയും ഇക്കാര്യം തെറ്റാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍പ്പെടുത്തി മതപരിവര്‍ത്തനം നടത്തി തീവ്രവാദ സംഘടനകളില്‍ എത്തിക്കുന്നു എന്ന പ്രചാരണത്തെ സാധൂകരിക്കുന്നതല്ല ഈ കണക്കുകള്‍ ഒന്നും എന്നാണ് അദ്ദേഹം പറയുന്നത്. നാര്‍ക്കോട്ടിക്ക് ജിഹാദ് എന്ന പരാമര്‍ശവും അടിസ്ഥാനമില്ലാത്തതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയത്. എന്നാൽ മുഖ്യമന്ത്രി വിട്ടുപോയ ഒരു കാര്യമുണ്ട് ബെസ്റ്റിന്‍ മതപരിവർനം നടത്തി എന്നത് അറിഞ്ഞു കാണില്ല. യാഹിയ എന്നാണ് ബെസ്റ്റിന്റെ പേര്. ഇത് മനപൂർവം വിട്ടുപോയതാണോ എന്നത് അറിയില്ല.
കൂടാതെ സോണിയ സെബാസ്റ്റ്യന്റെ കാര്യവും ഇതുപോലെയാണ്. അതും ഇവിടെ വിട്ടു പോയിട്ടുണ്ട്. ഭർത്താവിന്റെ പേര് അബ്ദുൽ റാഷിദ് എന്നാണെന്നും എവിടേയും പരാമർസിക്കുന്നില്ല. ഇവർക്ക് വ്യക്തമായ ബോധവൽകരണം ലഭിച്ച ശേഷമാണ് ഇവർ പോയത്. ഇത് എൻഐഎ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്.
എന്നാൽ, ഇതിലൂടെ ഇസ്ലാമിക മതപരിവർത്തനത്തെ അദ്ദേഹം വെള്ള പൂശുകയാണോ എന്ന ചോദ്യമാണ് ഇതിലൂടെ ചോദിക്കാനുള്ളത്. 28 പേർ ഐഎസ് ആശയങ്ങളിൽ ആകൃഷ്ടരായി പോയതാണെന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട്. അപ്പോൾ കേരളത്തിൽ നല്ല രീതിയിൽ വേരോട്ടം നടത്തുന്നുണ്ട് എന്നത് ആർക്കും മനസ്സലാക്കാവുന്നതേയുള്ളൂ.
അതേസമയം, പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട് ഉയര്‍ത്തിയ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം ഒന്നടങ്കം ഏറ്റെടുത്ത് സിറോ മലബാര്‍ സഭ. മാര്‍ കല്ലറങ്ങാട്ടിനെതിരായ നീക്കങ്ങള്‍ക്കെതിരെ സഭ ഒറ്റക്കെട്ടായി നിലകൊളളുമെന്ന് സിറോ മലബാര്‍ സഭ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ബിഷപ്പിന്റെ പ്രസംഗത്തിന്റെ സാഹചര്യവും ഉദ്ദേശശുദ്ധിയും വ്യക്തമാണെന്നിരിക്കേ പിതാവിനെതിരെ നടപടി സ്വീകരിക്കണമെന്നുള്ള മുറവിളി ആസൂത്രിതമാണെന്ന് തിരിച്ചറിയുന്നു. യാഥാര്‍ത്ഥ്യമറിഞ്ഞിട്ടും പലവിധ സമ്മര്‍ദ്ധങ്ങള്‍ക്കു വഴങ്ങി കല്ലറങ്ങാട്ടു പിതാവിനെ കുറ്റപ്പെടുത്താനുള്ള നീക്കം ആരുടെ ഭാഗത്തുനിന്നുണ്ടായാലും അതിനെതിരെ ഒറ്റക്കെട്ടായി സഭ പിതാവിനോടൊപ്പം നിലകൊള്ളുമെന്നും സിറോ മലബാര്‍ സഭ വ്യക്തമാക്കിയിട്ടുണ്ട്.
ഒപ്പം തന്നെ പിന്തുണ നൽകി സുരേഷ് ഗോപി എംപിയും രംഗത്ത് എത്തിയിട്ടുണ്ട്. നമുക്ക് അറിയാവുന്നതാണ് നേരത്തേ അനുകൂല നിലപാടുമായി അദ്ദേഹം പാലായിൽ എത്തിയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്... നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം ഒരു സമുദായത്തിനും അലോസരമുണ്ടാക്കരുത്. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രി പറഞ്ഞത് കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കാതെയാണെന്ന് സുരേഷ്‌ഗോപി എംപി. പാലാ ബിഷപ്പ് ഒരു സമുദായത്തേയും മോശമായി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
പാലാ ബിഷപ്പിന്റെ പ്രസ്താവനയെ ശരിയായല്ല മനസ്സിലാക്കിയത്. അദ്ദേഹം ഒരുസമുദായത്തിനെതിരേയും പറഞ്ഞിട്ടില്ല. ഒരു സമുദായത്തിനും അലോസരം ഉണ്ടാക്കരുതെന്നാണ് തന്റെ നിലപാട്. ബിഷപ്പിന്റെ പരാമര്‍ശത്തില്‍ സമുദായത്തിലെ നല്ലവരായ ആളുകള്‍ക്ക് വിഷമങ്ങളൊന്നുമില്ല.
കേന്ദ്രസര്‍ക്കാര്‍ ക്രിസ്ത്യന്‍ സഭാധ്യക്ഷന്മാരുടെ യോഗം അടുത്തുതന്നെ വിളിച്ചു ചേര്‍ത്തും. സഭാധ്യക്ഷന്മാര്‍ക്ക് അവര്‍ക്ക് ഇപ്പോഴുള്ള ആകുലതകള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യാവുന്നതാണ്. സഭാധ്യക്ഷന്മാരുടെ യോഗം വിളിക്കാന്‍ നേരത്തെ തീരുമാനിച്ചതാണെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഇത് വേഗത്തിലാക്കുമെന്നും എന്നുമാണ് സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തത്.
https://www.facebook.com/Malayalivartha