നിയമസഭാ ചരിത്രത്തിൽ ഈ സംഭവം ആദ്യം! സംഘര്‍ഷം ഉണ്ടാക്കിയത് ആരെന്ന് വെളിപ്പെടുത്തൽ... ഞെട്ടി കേരള രാഷ്ട്രീയം...
കേരളത്തിന്റെ ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് കുരുക്ക് മുറുകുകയാണ്. നിയമസഭയിലെ അച്ചടക്കമില്ലാത്ത പ്രവർത്തി മൂലം പൊല്ലാപ്പ് പിടിച്ചിരിക്കുകയാണ്. അവർ. യാതൊരു കാരണവശാലും അവരെ വെറുതെ വിടില്ലാ എന്ന മട്ടിലാണ് കോടതി നിലപാട് സ്വീകരിക്കുന്നത്. ഇപ്പോൾ അത്തരത്തിൽ ഒരു സംഭവം ഉണ്ടായിരിക്കുകയാണ്.
നിയമസഭ കയ്യാങ്കളി കേസിൽ മന്ത്രി വി. ശിവൻകുട്ടി, കെ.ടി ജലീൽ എംഎൽഎ അടക്കമുള്ള ആറു പ്രതികളുടെ വിടുതൽ ഹർജിയെ എതിർത്തിരിക്കുകയാണ് സർക്കാർ അഭിഭാഷകൻ. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ നടന്ന വാദത്തിനിടയിലാണ് പ്രതികൾ നൽകിയ വിടുതൽ ഹർജിയെ സർക്കാർ അഭിഭാഷകൻ ശക്തമായി എതിർത്ത് വാദമുന്നയിച്ചത്.
നിയമപരമായി കുറ്റം എന്ന് തിരിച്ചറിഞ്ഞു കൊണ്ടു തന്നെയാണ് പ്രതികൾ നിയമസഭയിൽ അതിക്രമം നടത്തിയതെന്ന് സർക്കാർ അഭിഭാഷകൻ വാദിച്ചു. പ്രതികൾക്കെതിരെ പ്രഥമദഷ്‌ട്യാ തന്നെ കുറ്റം തെളിഞ്ഞതാണ്. പ്രതികളുടെ പ്രവർത്തി നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണെന്നും അഭിഭാഷകൻ വാദിച്ചു.
എന്നാൽ തങ്ങളുടെത് അതിക്രമമായിരുന്നില്ലെന്നും, സ്പീക്കറുടെ ഡയസിൽ കയറിയത് ആറ് എംഎൽഎമാർ മാത്രമല്ല. തോമസ് ഐസക്കും സുനിൽകുമാറും ബി സത്യനും ഉണ്ടായിരുന്നു എന്നും പറഞ്ഞു. വാച്ച് ആന്റ് വാർഡ് ആയി വന്ന പൊലീസുകാരാണ് അതിക്രമം കാട്ടിയതെന്നാണ് പ്രതികൾ പറയുന്നത്. അത് പ്രതിരോധിക്കുക മാത്രമാണ് ചെയ്തത്. നിയമസഭാ കയ്യാങ്കളി കേസില്‍ പ്രചരിപ്പിക്കപ്പെട്ട ദൃശ്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ ള്ളതല്ലെന്ന പുതിയ വാദവുമായി പ്രതികള്‍ എത്തിയിരിക്കുകയാണ്.
അക്രമത്തിന് പ്രതികൾക്ക് ഉദ്ദേശം ഉണ്ടായിരുന്നില്ല. പൊലീസ് ബലം പ്രയോഗിച്ചപ്പോൾ പ്രതിരോധിക്കുക മാത്രമാണ് ചെയ്തത്. കേസിൽ പൊലീസ് മാത്രമാണ് സാക്ഷികൾ. 140 എംഎൽഎമാരെയും 21 മന്ത്രിമാരെയും സാക്ഷിയാക്കിയില്ലെന്നുമാണ് പുതിയ വാദങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
കേസിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിടുതൽ ഹർജിയിൽ സിജെഎം കോടതിയില്‍ വാദം കേൾക്കുന്നതിനിടെയാണ് പുതിയ ന്യായങ്ങളുമായി പ്രതികളെത്തിയത്. പ്രചരിക്കുന്ന ദൃശ്യങ്ങൾ യഥാർത്ഥമല്ലെന്ന വാദവും പ്രതികളുടെ അഭിഭാഷകൻ കോടതിയിൽ ഉന്നയിച്ചു. വിടുതൽ ഹർജിയിലെ വാദം പൂർത്തിയായതിനെ തുടർന്ന് അടുത്ത മാസം ഏഴിലേക്ക് കേസ് വിധി പറയാൻ മാറ്റിയിട്ടുണ്ട്.
https://www.facebook.com/Malayalivartha