ഇൻസ്റ്റാഗ്രാം കാമുകനെ ആളില്ലാത്തപ്പോൾ വീട്ടിൽ വിളിച്ചുവരുത്തി പെൺകുട്ടി; കാമുകിയുടെ അമ്മയുടെ മുറിൽ കയറി അരിച്ചുപെറുക്കി നൈസായി പണിയും കൊടുത്ത് വീട്ടുകാർ എത്തും മുമ്പ് യുവാവ് മുങ്ങി; ഫോണിലേയ്ക്ക് 45000രൂപ പിൻവലിച്ച മെസ്സേജ് എത്തിയതോടെ കല്ലായി സ്വദേശിയായ വീട്ടമ്മ കരച്ചിലും ബഹളവുമായി:- പോലീസ് എത്തിയപ്പോൾ പുറത്തായത് കാമുകന്റെ തട്ടിപ്പിന്റെ കഥകൾ...
ഇൻസ്റ്റാഗ്രാം കാമുകനെ വീട്ടിൽ വിളിച്ചുവരുത്തി പൊല്ലാപ്പിലായി പെൺകുട്ടി. ഒടുക്കം അറിഞ്ഞത് യുവാവിന്റെ തട്ടിപ്പും മോഷണവും. വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്ത് പെൺകുട്ടി യുവാവിനെ വീട്ടിലേയ്ക്ക് ക്ഷണിക്കുകയായിരുന്നു. വീട്ടിലെത്തിയ യുവാവ് പെൺകുട്ടിയുടെ അമ്മയുടെ കിടപ്പുമുറിയിലെത്തി.
അവിടെ ബാഗിലുണ്ടായിരുന്ന നാല് എടിഎം കാർഡുകളും പണവും മോഷ്ടിച്ചു. ഇക്കാര്യം പെൺകുട്ടിയും അറിഞ്ഞിരുന്നില്ല. ബന്ധുക്കൾ വീട്ടിലെത്താൻ നേരമായപ്പോൾ യുവാവ് വീട്ടിൽ നിന്ന് പുറത്തേക്കു പോയി. പിന്നീട് പണം പിൻവലിച്ചതായുള്ള നോട്ടിഫിക്കേഷൻ അമ്മയുടെ മൊബൈലിൽ വന്നതോടെയാണ് ഫ്രാൻസിസ് റോഡ് ഷഫീഖ് നിവാസിൽ അർഫാൻ (21) പോലീസ് പിടിയിലായത്.
എടിഎം കാർഡ് നഷ്ടപ്പെട്ട വിവരം കല്ലായി സ്വദേശിയായ വീട്ടമ്മ അറിയുന്നത് ഫോണിൽ പണം പിൻവലിച്ച മെസ്സേജ് വന്നതോടെയായിരുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ എടിഎമ്മുകളിൽനിന്നായി 45,000 രൂപയാണ് പിൻവലിച്ചത്. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് പൊലീസെത്തി കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
എടിഎം അടങ്ങുന്ന ബാഗുമായി എവിടെയും പോയില്ലെന്നും വീട്ടിൽ മോഷണം നടന്നിട്ടുണ്ടെന്നും വീട്ടമ്മ പറഞ്ഞു. എന്നാൽ മറ്റു വിലകൂടിയ സാധനങ്ങൾ ഒന്നും തന്നെ നഷ്ടപെട്ടില്ലെന്നും വീട്ടമ്മ വ്യക്തമാക്കി. ഇതിനിടെ പണം പിൻവലിച്ച എടിഎമ്മിൽ നിന്ന് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച പോലീസ് വീട്ടമ്മയ്ക്കും, മകൾക്കും ഒരു യുവാവിന്റെ ചിത്രം കാണിച്ചു.
എന്നാൽ തനിക്കോ മക്കൾക്കോ ഫോട്ടോയിൽ കണ്ട യുവാവിനെ അറിയില്ലെന്ന് വീട്ടമ്മ ആണയിട്ട് പറഞ്ഞെങ്കിലും മകളുടെ പെരുമാറ്റത്തിൽ പോലീസിന് സംശയം തോന്നി. മകളെ മാറ്റിനിർത്തി ചോദ്യം ചെയ്തപ്പോഴും അറിയില്ലെന്നായിരുന്നു ആദ്യത്തെ പ്രതികരണം.
ഇതിനിടയിൽ സൈബർ സെല്ലിന്റെ സഹായത്തോടെ അർഫാന്റെ വിവരങ്ങൾ ശേഖരിച്ച പോലീസ് മകളുടെ ഫോൺ വിളിയുടെ രേഖകളും ശേഖരിച്ചു. ഫോൺ രേഖകളിൽനിന്നു അർഫാനുമായി പെൺകുട്ടി ഒരുപാട് തവണ സംസാരിച്ചിരുന്നതായി കണ്ടെത്തി. നിൽക്കക്കള്ളിയില്ലാതെ ഒടുവിൽ മകൾ കുറ്റം സമ്മതവും നടത്തി.
താൻ ബിരുദ വിദ്യാർഥിനിയാണെന്നും മാതാപിതാക്കൾ വിദേശത്താണെന്നുമാണ് അർഫാൻ പെൺകുട്ടിയെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. ഒട്ടേറെ മോഷണക്കേസിൽ പ്രതിയാണ് അർഫാൻ. ഇതെല്ലം മറച്ചുവച്ചാണ് യുവാവ് പ്രണയം നടിച്ചത്.
ഇർഫാൻ ജയിൽ ശിക്ഷയും അനുഭവിച്ചിരുന്നു. കൂട്ടുകാരുമൊത്തുള്ള ഫോട്ടോയും മറ്റും സോഷ്യൽ മീഡിയയിൽ ഇയാൾ പങ്കുവച്ചിട്ടുണ്ട്. കസബ ഇൻസ്പെക്ടർ എൻ പ്രജീഷ്, എസ് ഐ ടി ശ്രീജിത്ത്, സീനിയർ സി പി ഒ പി സജീവൻ, സി പി ഒമാരായ സി സുധർമൻ, പി അനൂജ്, വനിത സി പി ഒ പി ഷറീന എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷിച്ചത്.
https://www.facebook.com/Malayalivartha