പുതിയ നിയമസഭാ മന്ദിരം അന്ന് വലിയൊരു കാഴ്ചവസ്തു തന്നെയായിരുന്നു; മുഖ്യമന്ത്രി ഇ. കെ. നായനാർ കഴിവതും ആ സമയത്ത് നിയമസഭാ മന്ദിരത്തിൽ ഉണ്ടാകുവാൻ ശ്രമിക്കുമായിരുന്നു; നിയമസഭയെക്കുറിച്ചും മറ്റും കുട്ടികളോടു വിശദീകരിച്ചിരുന്നത് സ്പീക്കർ തന്നെയായിരുന്നു; മുൻ സ്പീക്കറായിരുന്ന എം. വിജയകുമാർ ഫലത്തിൽ കുറച്ചുനാൾ ജനകീയാസൂത്രണ പരിശീലകനായി മാറിയെന്ന് ഡോ . തോമസ് ഐസക്ക്
മുൻ സ്പീക്കറായിരുന്ന എം. വിജയകുമാർ ഫലത്തിൽ കുറച്ചുനാൾ ജനകീയാസൂത്രണ പരിശീലകനായി മാറിയെന്ന് ഡോ . തോമസ് ഐസക്ക് . ജനകീയാസൂത്രണജനകീയചരിത്രത്തെ കുറിച്ച് താൻ പങ്കു വയ്ക്കാറുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം ഈ കാര്യം പറഞ്ഞിരിക്കുന്നത്; കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; സ്പീക്കറായിരുന്ന എം. വിജയകുമാർ ഫലത്തിൽ കുറച്ചുനാൾ ജനകീയാസൂത്രണ പരിശീലകനായി മാറി.
പട്ടികജാതി-പട്ടികവർഗ്ഗ സോഷ്യൽ ആക്റ്റിവിസ്റ്റുകളുടെ എണ്ണം 3500 ഓളം വന്നിരുന്നു. അഭ്യസ്തവിദ്യരായ ഈ ചെറുപ്പക്കാർക്കു തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ റെസിഡന്റ്ഷ്യൽ പരിശീലനമാണു നൽകിയത്. പട്ടികവർഗ്ഗക്കാർക്കു 5 ദിവസം വീതവും പട്ടികജാതിക്കാർക്കു 3 ദിവസം വീതവും. ഏതാണ്ട് 10 ബാച്ചുകളിലായി ഏതാണ്ട് ഒന്നരമാസത്തിലേറെ നീണ്ടുനിന്ന പരിശീലനപരിപാടിയായിരുന്നു അത്. എല്ലാ ബാച്ചിലെ കുട്ടികളെയും ഒരു ദിവസം ഉച്ചകഴിഞ്ഞ് നിയമസഭ സന്ദർശനത്തിനു കൊണ്ടുപോകുമായിരുന്നു.
പുതിയ നിയമസഭാ മന്ദിരത്തിന്റെ ഉദ്ഘാടനം ഈ കാലത്താണു നടന്നത്. ഇതിനു സ്പീക്കറായിരുന്ന എം. വിജയകുമാർ നടത്തിയ കഠിനപ്രയത്നം പ്രസിദ്ധമാണ്. പുതിയ നിയമസഭാ മന്ദിരം അന്ന് വലിയൊരു കാഴ്ചവസ്തു തന്നെയായിരുന്നു. മുഖ്യമന്ത്രി ഇ.കെ. നായനാർ കഴിവതും ആ സമയത്ത് നിയമസഭാ മന്ദിരത്തിൽ ഉണ്ടാകുവാൻ ശ്രമിക്കുമായിരുന്നു.
നിയമസഭയെക്കുറിച്ചും മറ്റും കുട്ടികളോടു വിശദീകരിച്ചിരുന്നത് സ്പീക്കർ തന്നെയായിരുന്നു. ഈ അഭിമുഖ പരിപാടി അവരിൽ സൃഷ്ടിച്ചിരുന്ന ആത്മവിശ്വാസവും അഭിമാനബോധവും എത്രയെന്നു പറഞ്ഞറിയിക്കാൻ വയ്യ. ആദിവാസി കുട്ടികളിൽ ചുരുക്കം ചിലർ മാത്രമേ തലസ്ഥാനനഗരി സന്ദർശിച്ചവരായി ഉണ്ടായിരുന്നുള്ളൂ.
അതുകൊണ്ട് ഇവർക്ക് ഒരു ദിവസം കന്യാകുമാരി സന്ദർശനവും പരിശീലനത്തിന്റെ ഭാഗമായി ഉണ്ടായിരുന്നു. ഈ സന്ദർശനങ്ങളൊന്നും ഉല്ലാസയാത്രകൾ ആയിരുന്നില്ല. ചരിത്രം പഠിപ്പിക്കുന്നതിനും കുട്ടികളിൽ ആത്മവിശ്വാസവും ഒരുമയും ഉളവാക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ടുള്ളവയായിരുന്നു.
ഒന്ന്, രണ്ട് ബാച്ചു കഴിഞ്ഞപ്പോൾ സ്പീക്കർ മാർ ഇവാനിയോസ് കോളേജ് പരിശീലനകേന്ദ്രം സന്ദർശിക്കാൻ തുടങ്ങി. ഭക്ഷണശാലയിലുമെല്ലാം വച്ച് കുട്ടികളെ കണ്ട് കുശലം പറഞ്ഞു തിരിച്ചുപോകും. മന്ത്രി കെ. രാധാകൃഷ്ണൻ ഉണ്ടാകുമെന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ.
പട്ടികവിഭാഗങ്ങൾക്കുള്ള ഫണ്ടുകളുടെ വിനിയോഗം വേണ്ടത്ര ഫലപ്രദമല്ലായെന്ന് അവലോകനത്തിൽ ബോധ്യപ്പെട്ടപ്പോൾ അതിനു പരിഹാരമായിട്ടാണു ഓരോ ഊരിനും ഒരു ആദിവാസി യുവതി-യുവാവിനെയും ഓരോ പഞ്ചായത്തിനും മുനിസിപ്പാലിറ്റിക്കും ഒരു പട്ടികജാതി യുവതി-യുവാവിനെയും നിയോഗിക്കുവാൻ തീരുമാനിച്ചത്. സർക്കാരിൽ നിന്ന് അലവൻസ് നൽകുന്ന ഇവർക്ക് അന്നു നൽകിയ പേര് സോഷ്യൽ ആക്റ്റിവിസ്റ്റുകൾ എന്നായിരുന്നു.
ഇവർ ഉദ്യോഗസ്ഥ സംവിധാനത്തിന്റെ ഭാഗമാകാൻ പാടില്ലായെന്ന കാഴ്ചപ്പാടായിരുന്നു ഈ പേരിനു പിന്നിൽ. ഇവരുടെ ഇടപെടൽ ആസൂത്രണത്തിലും നിർവ്വഹണത്തിലും വലിയ മാറ്റങ്ങൾ വരുത്തി. എന്നാൽ ജനകീയാസൂത്രണം അവസാനിപ്പിച്ചതോടെ ഇവരുടെ പേരു മാത്രമല്ല, പ്രവർത്തനശൈലിയും മാറി.
ഞാൻ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗമാകുമ്പോൾ വിജയകുമാർ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാണ്. തീപ്പൊരി നേതാക്കളിൽ ഒരാൾ. മർദ്ദനങ്ങൾ കൂസാതെ പ്രക്ഷോഭങ്ങൾക്കു മുന്നിൽ നിന്നു. അടിയന്തരാവസ്ഥക്കാലത്ത് മർദ്ദനമേൽക്കുക മാത്രമല്ല, നാലുമാസം ജയിലിലുമായിരുന്നു. എല്ലാവർക്കും വിദ്യാഭ്യാസവും തൊഴിലും എന്ന മുദ്രാവാക്യവുമായി പാർലമെന്റ് മാർച്ച് നയിച്ചു.
ഡിവൈഎഫ്ഐയുടെ സ്ഥാപകനേതാക്കളിൽ ഒരാളാണ്. യുവജനസംഘടനയുടെ അഖിലേന്ത്യാ പ്രസിഡന്റുമായി. തൊഴിലില്ലായ്മ വേതനത്തിനുവേണ്ടിയുള്ള വഴിതടയൽ സമരമാണ് മറ്റൊരു പ്രധാനപ്പെട്ട പ്രക്ഷോഭം. പാർട്ടി ജില്ലാ സെക്രട്ടറിയായി. സംസ്ഥാന കമ്മിറ്റിയംഗമാണ്. ഇന്നു തിരുവനന്തപുരം ജില്ലയിലെ തലമുതിർന്ന നേതാക്കളിൽ ഒരാളാണ്.
1987, 1991, 1996 വർഷങ്ങളിൽ നിയമസഭയിലേയ്ക്കു തെരഞ്ഞെടുക്കപ്പെട്ടു. 1996-2001 നിയമസഭാ സ്പീക്കറായിരുന്നു. 2006-ലെ സർക്കാരിൽ നിയമമന്ത്രിയായിരുന്നു. സ്പീക്കർ എന്ന നിലയിലും തിരുവനന്തപുരം നഗരത്തിലെ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ എന്ന നിലയിലും തലസ്ഥാനത്തെ എല്ലാ സംസ്ഥാനതല ജനകീയാസൂത്രണ പരിപാടികളിലും പങ്കാളിയായിരുന്നു.
2000-ലെ അന്താരാഷ്ട്ര ജനകീയാസൂത്രണ കോൺഫറൻസിൽ ഉദ്ഘാടന ചടങ്ങിലെ ചിത്രങ്ങളാണ് 9 മുതൽ 12 വരെ നൽകിയിട്ടുള്ളത്. സംസ്ഥാന അയൽക്കൂട്ട സംഗമം തിരുവനന്തപുരം നോർത്തിലെ ഉള്ളൂർ പഞ്ചായത്തിലാണു നടന്നത്. (ചിത്രങ്ങൾ 13-15). 1998-ലെ വികസന കൺവെൻഷന്റേതാണ് ചിത്രം 16. പള്ളിച്ചൽ പഞ്ചായത്തിലെ ജില്ലാതല ഗ്രാമസഭയുടെ ഉദ്ഘാടനമാണ് ചിത്രങ്ങൾ
https://www.facebook.com/Malayalivartha