മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരില്‍ ഒരാൾ! നടൻ നെടുമുടി വേണുവിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സ്പീക്കര്‍ എം.ബി. രാജേഷ്,മന്ത്രി വി ശിവൻകുട്ടി, മന്ത്രി ജി ആർ അനിൽ എന്നിവർ രംഗത്ത്

നടൻ നെടുമുടി വേണു അന്തരിച്ചിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഞായറാഴ്ച രാവിലെയാണ് തീവ്രപരിചരണ വിഭാഗത്തില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്. നേരത്തേ ഇദ്ദേഹത്തിന് കോവിഡ് ബാധിച്ചിരുന്നു. നടൻ നെടുമുടി വേണുവിന് അനുശോചനമാറിയിച്ച് സ്പീക്കര്‍ എം.ബി. രാജേഷ്,മന്ത്രി വി ശിവൻകുട്ടി, മന്ത്രി ജി ആർ അനിൽ രംഗത്ത് വന്നിരിക്കുകയാണ് .
''കഴിഞ്ഞ പതിനഞ്ചു വര്‍ഷക്കാലത്തിലേറെയായി നെടുമുടി വേണുവുമായി വ്യക്തിപരമായ സൗഹൃദം ഉണ്ടായിരുന്നു. മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരില്‍ ഒരാളായ വേണുവിന്റെ നിര്യാണം മലയാള സിനിമയ്ക്ക് വലിയ നഷ്ടമാണ്'' എന്നായിരുന്നു സ്‌പീക്കർ പറഞ്ഞത് .
''നെടുമുടിവേണു അരങ്ങൊഴിഞ്ഞിരിക്കുന്നു. എന്തു വിശേഷണമാണ് നെടുമുടി വേണുവിന് നൽകുക . അതിനൊക്കെ മുകളിലാണ് അദ്ദേഹത്തിന്റെ പ്രതിഭ! അഭിനയരംഗത്ത് സജീവമായി അരനൂറ്റാണ്ട് പിന്നിടുക ... അഞ്ഞൂറിലധികം വേഷങ്ങളിൽ പകർന്നാടുക... നായകനായി വില്ലനായി സഹനടനായി...
പകരം വെക്കാനില്ലാത്ത അതുല്യപ്രതിഭയായി അദ്ദേഹം മലയാളിക്കൊപ്പം ജീവിച്ചു. മലയാളത്തിലെ എക്കാലത്തേയും മികച്ച നടന്മാരുടെ പട്ടികയിൽ അദ്ദേഹം ഉണ്ടാകുമെന്ന് തീർച്ച.സകലകലാവല്ലഭനായിരുന്നു അദ്ദേഹം.ആദരാഞ്ജലികൾ...'' എന്നായിരുന്നു മന്ത്രി വി ശിവൻകുട്ടി പറഞ്ഞത്.
''ഇന്ത്യൻ സിനിമയിലെ നടന വിസ്മയം തീർത്ത അഭിനയ പ്രതിഭയായിരുന്നു നെടുമുടിവേണു. തിരശ്ശീലയിൽ സ്വഭാവനടൻ എന്ന നിലയിൽ തൻ്റെ വ്യക്തിമുദ്ര പതിപ്പിച്ച അഭിനേതാവായിരുന്നു അദ്ദേഹം. കേരളത്തിൻ്റെ തനിമയും സംസ്കാരവും തൻ്റെ കഥാപാത്രങ്ങളിൽ ആവാഹിച്ച അപൂർവ്വ പ്രതിഭയായിരുന്നു നെടുമുടിവേണു.
നാടകങ്ങളിലൂടെയും, സിനിമകളിലൂടെയും നൂറുകണക്കിന് കഥാപാത്രങ്ങളെയാണ് അപ്രപാളികളിൽ അദ്ദേഹം അനശ്വരമാക്കിയത്.അദ്ദേഹത്തിൻ്റെ ദേഹവിയോഗം ഇന്ത്യൻ സിനിമയ്ക്കും, കലാകേരളത്തിനും നികത്താനാവാത്ത നഷ്ടമാണെന്നായിരുന്നു ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞത്.
https://www.facebook.com/Malayalivartha

























