സംസ്ഥാനത്ത് വയസിന് മുകളിലുള്ള 82.6 ശതമാനം പേരിലും കൊറോണയെ പ്രതിരോധിക്കാനുള്ള ആന്റിബോഡി; പരിശോധനയ്‌ക്കായി ശേഖരിച്ചത് 14 ജില്ലകളില്‍ നിന്നായി 30,000ത്തോളം സാമ്ബിളുകൾ, ആരോഗ്യവകുപ്പ് നടത്തിയ സിറോ പ്രിവലന്‍സ് സര്‍വേ പുറത്ത്

സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള 82.6 ശതമാനം പേരിലും കൊറോണയെ പ്രതിരോധിക്കാനുള്ള ആന്റിബോഡിയുടെ സാന്നിധ്യം ഉള്ളതായി കണ്ടെത്തി. ആരോഗ്യവകുപ്പ് നടത്തിയ സിറോ പ്രിവലന്‍സ് സര്‍വേയിലാണ് ഇത്തരത്തിൽ നിർണായക വിവരങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. 14 ജില്ലകളില്‍ നിന്നായി 30,000ത്തോളം സാമ്പിളുകളാണ് പരിശോധനയ്‌ക്കായി അധികൃതർ ശേഖരിച്ചത്.
അതോടൊപ്പം തന്നെ സർവേ പ്രകാരം 40.2 ശതമാനം കുട്ടികളിലും ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. നിയമസഭയിലാണ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അവതരിപ്പിച്ചിരിക്കുന്നത്. 49 വയസ്സുവരെയുള്ള ഗര്‍ഭിണികളായ സ്ത്രീകളില്‍ 65.4%, തീരമേഖലയില്‍ 87.7%, ചേരിപ്രദേശങ്ങളില്‍ 85.3% ആദിവാസികളില്‍ 78.2 ശതമാനം എന്നിങ്ങനെയാണ് ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്.
കൂടാതെ സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായാണ് വിവിധ മേഖലകളിലെ ആളുകള്‍ക്കിടയില്‍ പഠനം നടത്തിയത്. വാക്‌സിനേഷനാണ് ആന്റിബോഡിയുടെ പ്രധാന ഘടകമായി കണ്ടെത്തിയത്. സ്‌കൂളുകള്‍ തുറക്കുമ്പോള്‍ തന്നെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതെന്ന് അധികൃതര്‍ പറയുന്നു.
അതേസമയം ആകെ വാക്‌സിന്‍ എടുത്തവര്‍ 3,66,19,693 പേരാണ്. 93.38 ശതമാനം പേര്‍ ആദ്യ ഡോസും 43.72 ശതമാനം പേര്‍ രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്. സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി പരമാവധി പേര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമം നടത്തിവരുന്നത്.
https://www.facebook.com/Malayalivartha

























