Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

പിണറായി കാബിനറ്റിലെ മന്ത്രിമാര്‍ തമ്മില്‍ പൊരിഞ്ഞ അടി: കാഴ്ചക്കാരനായി പിണറായി

13 OCTOBER 2021 01:11 PM IST
മലയാളി വാര്‍ത്ത

പിണറായി കാബിനറ്റിലെ രണ്ട് മന്ത്രിമാര്‍ തമ്മില്‍ കത്തികുത്തിന്റെ വക്കില്‍. പണം തന്നെയാണ് വില്ലനായത്. മുതിര്‍ന്ന മന്ത്രി ഗോവിന്ദന്‍ മാസ്റ്ററും കെ.എന്‍ ബാലഗോപാലും തമ്മിലാണ് കലഹം മൂത്തത്.

സ്ഥാപനങ്ങളുടെ തനത് ഫണ്ട് ട്രഷറിയില്‍ നിക്ഷേപിക്കണമെന്ന ധനവകുപ്പിന്റെ ഉത്തരവ് റദ്ദാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിക്കുമെന്നറിയുന്നു. മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്ററുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനം തിരുത്താന്‍ ധനമന്ത്രിയോട് നിര്‍ദ്ദശിച്ചത്.

 



കൂട്ടുത്തരവാദമില്ലാതെ ധനവകുപ്പ് ഉത്തരവിറക്കിയതിനെതിരെ തദ്ദേശ മന്ത്രി ഗോവിന്ദന്‍ മാസ്റ്റര്‍ രംഗത്തെത്തിയിരുന്നു. മന്ത്രി ബാലഗോപാലും മന്ത്രി ഗോവിന്ദനും തമ്മില്‍ മാനസികമായി തെറ്റി കഴിഞ്ഞു. മുഖ്യമന്ത്രി മന്ത്രി ഗോവിന്ദന്‍ മാസ്റ്റര്‍ക്കൊപ്പമാണ്.

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. വി ഗോവിന്ദന്‍ സീനിയര്‍ നേതാവാണ്. ധനവകുപ്പിന്റെ നിലപാട് അധികാരം കവര്‍ന്നെടുക്കലാണെന്ന് നിയമസഭയില്‍ എതിര്‍പ്പ് പരസ്യമാക്കിയ മന്ത്രി ധനവകുപ്പിന്റെ ഉത്തരവിനെതിരായ നിയമസാധുത പരിശോധിക്കുമെന്നും നിലപാട് കടുപ്പിച്ചു.

 

 

നിയമപരിശോധന നടത്തിയാല്‍ ബാലഗോപാലിന്റെ നീക്കങ്ങള്‍ വിജയിക്കാന്‍ സാധ്യതയില്ല. കാരണം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന ഫണ്ട് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മാത്രം അവകാശപെട്ടതാണ്. ഫണ്ട് നല്‍കാന്‍ മാത്രമാണ് ധനവകുപ്പിന് ഉത്തരവാദിത്വം. അത് എവിടെ നിക്ഷേപിക്കണമെന്ന് തീരുമാനിക്കേണ്ടത് തദ്ദേശഭരണ വകുപ്പ് മാത്രമാണ്.

ധനവകുപ്പ് ഉത്തരവ് തദ്ദേശ സ്വയംഭരണ സ്ഥപനങ്ങളുടെ ഭരണ അധികാരത്തെ ബാധിക്കുമെന്നും,അധികാര വികേന്ദ്രീകരണത്തെ ഇല്ലാതാക്കുമെന്ന ആക്ഷേപത്തെ ഗൗരവമായി കാണുന്നുവെന്നും എം.വി ഗോവിന്ദന്‍ വ്യക്തമാക്കി. തദ്ദേശ വകുപ്പുമായി കൂടിയാലോചനയോ ചര്‍ച്ചയോ ഇല്ലാതെയാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.

 



തനത് ഫണ്ട് ട്രഷറിയില്‍ നിക്ഷേപിക്കണമെന്ന ഉത്തരവിറക്കിയത് തദ്ദേശ വകുപ്പുമായി ചര്‍ച്ച ചെയ്യാതെയെന്ന് നേരത്തെ ധനമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍ അധികാരം കവര്‍ന്നെടുക്കാനല്ലെന്നും ധനമന്ത്രി ബാലഗോപാല്‍ വിശദീകരിച്ചു. 2022 ഏപ്രില്‍ ഒന്ന് മുതല്‍ വാടക, നികുതി ഇനത്തില്‍ ലഭിക്കുന്ന തനത് ഫണ്ട് ട്രഷറിയില്‍ നിക്ഷേപിക്കമെന്നാണ് ഉത്തരവ്.

സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനല്ലെന്നും ട്രഷറിയിലെ ധനകാര്യ മാനേജ്‌മെന്റിന്റെ ഭാഗമായിട്ടാണ് ഉത്തരവെന്നും ധനമന്ത്രി വ്യക്തമാക്കി.പ്രതിപക്ഷ അംഗങ്ങളുടെ ചോദ്യത്തിലാണ് മന്ത്രിയുടെ വിശദീകരണം. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി തന്നെയാണ് ഇത്തരമൊരു അവസ്ഥക്ക് കാരണം.

 



കെ.എന്‍.ബാലഗോപാല്‍ ആര്‍ക്കും വഴങ്ങുന്ന നേതാവല്ല. ഗോവിന്ദന്‍ മാസ്റ്ററെ അദ്ദേഹം മൈന്റ് ചെയ്യാറുമില്ല ബാലഗോപാലിന്റെ യാത്രകള്‍ എന്നും ഒറ്റയ്ക്കാണ്. വി എസിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന കാലത്തു പോലും അദ്ദേഹം മുഖ്യമന്ത്രിയെ മൈന്റ് ചെയ്തിട്ടില്ല. അങ്ങനെയാണ് പിണറായി ബാലഗോപാലില്‍ ആക്യഷ്ടനായത്. ബാലഗോപാലിന് സീറ്റ് നല്‍കിയതും പിണറായിയാണ്.

ബാലഗോപാലിന് സാമ്പത്തിക വിഷയങ്ങളെ കുറിച്ച് നല്ല അവഗാഹമുണ്ട്. മാത്രവുമല്ല അദ്ദേഹത്തിന്റെ സഹോദരന്‍ കെ എന്‍ .ഹരിലാല്‍ സാമ്പത്തിക വിദഗ്ദ്ധനാണ്. ഹരിലാല്‍ ഇടതു സഹയാത്രിക നും ആസൂത്രണ ബോര്‍ഡ് അംഗവുമായിരുന്നു.അതു കൊണ്ടു തന്നെ ഉപദേശത്തിന് ഒരു പഞ്ഞവുമില്ല.

 



തദ്ദേശ സ്ഥാപനങ്ങളില്‍ കോടികളാണ് കെട്ടി കിടക്കുന്നത്. അഴിമതിയുടെ കൂത്തരങ്ങാണ് ഇവിടം. ഈ പണം ട്രഷറിയില്‍ നിക്ഷേപിച്ചാല്‍ പണത്തിന്റെ വരവും പോക്കും സര്‍ക്കാരിനറിയാന്‍ കഴിയും.

ബാലഗോപാലിനും ഗോവിന്ദനും തമ്മില്‍ ഉടനില നില്‍ക്കാന്‍ പിണറായി തയ്യാറല്ല. മനസുകൊണ്ട് പിണറായിക്ക് ഗോവിന്ദനോട് അത്ര താത്പര്യം പോരാ. എന്നാല്‍ ബാലഗോപാലിനെ അദ്ദേഹം പരസ്യമായി പിന്തുണയ്ക്കുകയുമില്ല. ഏതായാലും പിച്ചവയ്ക്കുന്ന സര്‍ക്കാരിന് മുന്നില്‍ പ്രതിസന്ധിയായി തീര്‍ന്നിരിക്കുകയാണ് മന്ത്രി കലഹം.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (5 hours ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (5 hours ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (5 hours ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (6 hours ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (6 hours ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (6 hours ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (7 hours ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (8 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (8 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (8 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (8 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (9 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (9 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (9 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (9 hours ago)

Malayali Vartha Recommends