ഇന്ത്യന്‍ കറന്‍സിക്ക് പകരം ദിര്‍ഹം നല്‍കാമെന്ന് പറഞ്ഞ് മലയാളികളുടെ കയ്യിൽ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടി; ബംഗ്ലാദേശ് സ്വദേശി പിടിയിൽ

പലതരത്തിൽ തട്ടിപ്പുകളാണ് പുറത്ത് വരുന്നത്. ജാഗ്രത പാലിക്കണം എന്ന് മുന്നറിയിപ്പുകൾ നൽകിയിട്ടും തട്ടിപ്പുകൾക്ക് ഇരയാകുന്നവരാ കുറവൊന്നുമല്ല. അത്തരത്തില്‍ ഒരു തട്ടിപ്പാണ് പട്ടാമ്പി ചങ്ങരംകുളത്ത് നടന്നിരിക്കുന്നത്. ഇന്ത്യന്‍ കറന്‍സിക്ക് പകരം ദിര്‍ഹം നല്‍കാമെന്ന് പറഞ്ഞ് വ്യാപാരികളുടെ അഞ്ച് ലക്ഷം രൂപയാണ് ബംഗ്ലാദേശ് സ്വദേശി തട്ടിയെടുത്തത്. ഝാര്‍ഖണ്ഡില്‍ താമസിച്ചു വരുന്ന ഫാറൂക്ക് ഷെയ്ക്കിനെയാണ് (32) സംഭവത്തില്‍ ചങ്ങരംകുളം പോലീസ് പിടികൂടിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തിലായിരുന്നു പരാതിയിൽ വ്യക്തമാക്കിയിട്ടില്ല സംഭവം നടന്നത്. കൊപ്പം സ്വദേശികളായ സഹോദരങ്ങളുടെ വ്യാപാരസ്ഥാപനത്തിലെത്തി വിശ്വാസ്യത പിടിച്ചുപറ്റിയ ഫാറൂക്ക് ഷെയ്ക്ക് അഞ്ച് ലക്ഷത്തിന് ദിര്‍ഹം കൈയിലുണ്ടെന്ന് ഇവരെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. ഇതിനുശേഷം ചങ്ങരംകുളം മാട്ടം റോഡില്‍ വിളിച്ച് വരുത്തുകയായിരുന്നു. തുടര്‍ന്ന് ദിര്‍ഹമാണെന്ന് വിശ്വസിപ്പിച്ച് ബാഗ് കൈമാറി അഞ്ച് ലക്ഷം രൂപയുമായി കടന്ന് കളയുകയും ചെയ്തു. പിന്നാലെ പോലീസിൽ പരാതി നൽകുകയായിരുന്നു ഇവർ.
അതേസമയം, ഫാറൂക്ക് ഷെയ്ക്കിന്റെ കൂട്ടുപ്രതിയെ നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ സമാനമായ നിരവധി തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്ന വിവരത്തില്‍ പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് സമാന കേസില്‍ ഫാറൂക്ക് ഷെയ്ക്കിനെ കാസര്‍കോട് ചന്ദേര പൊലീസ് കയ്യോടെ പിടികൂടിയത്. പ്രതിയെ പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha
























