Widgets Magazine
06
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മണിപ്പൂരിൽ വൻ സംഘർഷം...കുക്കി എംഎൽഎമാർ സർക്കാരിന്‍റെ ഭാഗമായതിനെതിരെയുള്ള പ്രതിഷേധം അക്രമാസക്തമായതോടെ കനത്ത ജാഗ്രതയിൽ സുരക്ഷാസേന


പൂർണമായും തകർന്ന നിലയിലാണ് അഫാൻ: കടുത്ത കുറ്റബോധം ഉണ്ട്; ഇന്ന് ഞാനും ഭാര്യയും ഒറ്റപ്പെട്ട നിലയിൽ, ബന്ധുക്കൾ പൂർണമായും അവഗണിച്ചു: സംസാരിക്കാൻ പോലും ഒരു മനുഷ്യനും വരുന്നില്ല: നെഞ്ചുപൊട്ടി റഹീം


2026-ൽ ആഗോള സാമ്പത്തിക തകർച്ച; സ്വർണ്ണവില കുതിച്ചുയരും, വെള്ളിയിലും ചെമ്പിലും വൻ മാറ്റങ്ങൾ: ബാബ വാംഗയുടെ പ്രവചനം


എലിശല്യം രൂക്ഷമായതിനെ തുടർന്ന് എലിവിഷം വയ്ക്കുന്നതിനിടെ തെറിച്ച് ഗ്ലാസില്‍ വീണു; പിന്നാലെ മരണം എത്തിയത് ആ ചെറിയ പിഴവിൽ...


സംസ്ഥാന സര്‍ക്കാര്‍, കൈവിട്ടു കളയുന്നത് കൊല്ലത്തിന് ലഭിക്കേണ്ടിയിരുന്ന 600 കോടിയുടെ മെഡിക്കല്‍ കോളേജ് പദ്ധതി...പ്രേമചന്ദ്രനോടുള്ള രാഷ്ട്രീയ പകപോക്കല്‍..ആരോഗ്യ മന്ത്രി കീറിയെറിഞ്ഞു..

ഇത്രയും വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള തന്നെ പോലുള്ളവരെ ഉപയോഗപ്പെടുത്തി എന്തെങ്കിലും നല്ല കാര്യങ്ങൾ ചെയ്യാതെ തന്നെ മാറ്റി നിര്‍ത്തി, പാമ്പ് എന്താണെന്ന് പോലും അറിയാത്തവരെ പാമ്പ് പിടിക്കാന്‍ ഏല്‍പ്പിക്കുകയാണ്; എന്തുകൊണ്ടാണ് ഇങ്ങനെ ഒറ്റപ്പെടുത്തുന്നതെന്ന് വളരെയധികം ചിന്തിക്കുകയുണ്ടായി;ഇവര്‍ എല്ലാരും ഉള്ള ഒരു സ്ഥലത്ത് പോയി പെട്രോള്‍ ഒഴിച്ച്‌ ആത്മഹത്യ ചെയ്യാമെന്ന് തോന്നി; എല്ലാവരും കൂടി പ്ലാന്‍ ചെയ്ത് അക്രമിക്കുമ്പോള്‍ അതല്ലാതെ വേറെ എന്ത് ചെയ്യാനാണ്? നടുക്കുന്ന വെളിപ്പെടുത്തലുമായി വാവ സുരേഷ്

16 OCTOBER 2021 09:46 AM IST
മലയാളി വാര്‍ത്ത

വെറുമൊരു സർപ്പശാപം എന്നപേരിൽ ഒതുങ്ങി മറഞ്ഞു പോകുമായിരുന്ന മരണത്തെ കൊലപാതകമാണ് എന്ന് തെളിയിക്കാൻ സഹായകമായതിൽ വാവാ സുരേഷ് എന്ന വ്യക്തിയുടെ ഇടപെടൽ വലുതാണ്. എന്നാൽ ഉത്ര വധക്കേസിൽ നിർണായക പങ്കു വഹിച്ച വാവസുരേഷിന് അതിനുശേഷം എന്താണ് സംഭവിച്ചത്? ആത്മഹത്യയെപ്പറ്റി ചിന്തിക്കുന്ന ഘട്ടംവരെ എത്തിയെന്ന് വാവസുരേഷ് വെളിപ്പെടുത്തുമ്പോൾ അക്ഷരാർഥത്തിൽ കേരളം നടുങ്ങുകയാണ്. എന്താണ് ഇതിന് പിന്നിലുള്ള സത്യം?

ചില സമയത്ത് ആത്മഹത്യയെ കുറിച്ച്‌ ചിന്തിക്കാറുണ്ടെന്ന് വാവാ സുരേഷ് വെളിപ്പെടുത്തുന്നു. ഇത്രയും വര്‍ഷമായി ജീവിതം മൊത്തം മാറ്റിവെച്ച്‌ പാമ്ബ് എന്നൊരു ജീവിയെ സംരക്ഷിക്കാനും കേരളത്തിലുടനീളം ബോധവത്കരണം നടത്തുകയും ചെയ്യുന്ന വ്യക്തിയാണ് താൻ . കേരളത്തിന്റെ ചരിത്രലാദ്യമായിട്ട് അരിപ്പ ഫോറസ്റ്റ് ട്രെയിനിങ് കോളേജില്‍ ക്ലാസ് കൊടുത്തുകൊണ്ടിരിക്കുകയായിരുന്നു.

പാമ്ബ് കടിയേല്‍ക്കുന്നവരോ മരിക്കുന്നവരുടെ കുടുംബാംഗങ്ങളോ സഹായ ധനം വാങ്ങിക്കുണ്ടായിരുന്നില്ല കാരണം അവർക്ക് അതു അറിയില്ലായിരുന്നു..പാമ്ബ് കടിയേല്‍ക്കുന്ന ആള്‍ക്കാര്‍ക്ക് സര്‍ക്കാറില്‍ നിന്നും ഫണ്ട് ഉണ്ടെന്ന് ജനങ്ങളെ അറിയിക്കുവാൻ സാധിച്ചു . അത്തരത്തില്‍ നിരവധി ബോധവത്കരണ പരിപാടിയുമായി മുന്നോട്ട് പോയ തന്നെ ഒറ്റപ്പെടുത്തുന്ന സമീപനമാണ് നേരിടേണ്ടിവന്നത് എന്ന് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നു.

ഇത്രയും വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള തന്നെപോലുള്ളവരെ ഉപയോഗപ്പെടുത്തി എന്തെങ്കിലും നല്ല കാര്യങ്ങൾ ചെയ്യാതെ തന്നെ മാറ്റി നിര്‍ത്തി, പാമ്പ് എന്താണെന്ന് പോലും അറിയാത്തവരെ പാമ്ബ് പിടിക്കാന്‍ ഏല്‍പ്പിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു . ഇതിന് പിന്നില്‍ നൂറ് ശതമാനം ഗൂഡാലോചനയുണ്ടെന്നാണ് അദ്ദേഹം ആരോപിക്കുന്നത് .

ഉത്ര കൊലക്കേസിന് ശേഷമാണ് ഇത് ശക്തമായതെന്നും വാവാ സുരേഷ് വെളിപ്പെടുത്തുകയുണ്ടായി . കേരളത്തിലെ പാമ്പ് പിടുത്തക്കാരുടെ ഒരു ഡാറ്റ തയ്യാറാക്കണം എന്ന് താൻ പറഞ്ഞിരുന്നു. പിടിക്കുന്ന പാമ്ബുകളുടെ എണ്ണം , പാമ്ബുകളുടെ റിലീസ് ചെയ്യുന്നത് തുടങ്ങിയവ ആ ഡാറ്റയില്‍ വേണമെന്ന നിർദ്ദേശവും നൽകി.

ഇപ്പോള്‍ ചിലര്‍ പറയുന്നത് കൈ കൊണ്ട് പാമ്ബിനെ പിടിക്കാൻ പാടില്ലെന്നാണ്. എന്നാൽ കൈകൊണ്ട് പാമ്ബിനെ പിടിക്കുന്നത് കൊണ്ട് ഒന്നും സംഭവിക്കാൻ പോവുന്നില്ലെന്ന് അദ്ദേഹം പറയുന്നു . എനിക്ക് കടി കിട്ടിയതെല്ലാം ജനങ്ങള്‍ അടുത്ത് വരുമ്ബോള്‍ അവരെ ശ്രദ്ധിക്കുന്നത് കൊണ്ട് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു .

ശാസ്ത്രീയമായി ഹൂക്ക് ഒക്കെ ഉപയോഗിച്ച്‌ പിടിക്കുന്ന രണ്ട് പേര്‍ക്ക് കടി കിട്ടി അവര്‍ സീരിയസായി ചികിത്സയിലായിരുന്നു. പാമ്ബിനെ വാലില്‍ പിടിച്ചാല്‍ ചത്തുപോവുമെന്നാണ് ചിലർ പറയുന്നത് . എന്നാല്‍ വാലില്‍ പിടിച്ച്‌ ഹൂക്കില്‍ വാരിക്കൊണ്ട് പോയാല്‍ ചാവില്ലേ എന്ന ചോദ്യവും അദ്ദേഹം ഉന്നയിക്കുന്ന . വാവാ സുരേഷ് പിടിച്ചാല്‍ മാത്രമാണോ പാമ്ബ് ചാവുന്നത് എന്നും അദ്ദേഹം ചോദിക്കുന്നു.

വാവാ സുരേഷിനെ നേരിട്ട് വിളിക്കാന്‍ പാടില്ലെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് അടക്കം നിര്‍ദേശം നൽകിയിരിക്കുകയാണ് . സ്നേഹമുള്ള ചില ഉദ്യോഗസ്ഥര്‍ ഇക്കാര്യം തന്നോട് പറഞ്ഞു . എന്താണ് കാരണമെന്ന് ആരും പറയുന്നില്ല. ചിലര്‍ സൂചിപ്പിക്കുന്നത് ലൈസന്‍സ് ഇല്ലാത്തതുകൊണ്ടാണെന്നാണ്. എന്താണ് ഈ ലൈസന്‍സ്. 3 വര്‍ഷത്തേക്ക് ഒരു എഗ്രിമെന്റാണ് .

അല്ലാതെ എന്ത് പറഞ്ഞാണ് ലൈസന്‍സ്എന്നും വാവ സുരേഷ് പറയുന്നു. ഒരു കോഴ്സ് നടത്തുന്നുണ്ട് എന്ന് അറിയുന്നു. എന്നാല്‍ അതേ കുറിച്ച്‌ എന്നോട് ആരും ഇതുവരെ പറഞ്ഞിട്ടില്ല . അങ്ങോട്ട് ഒരിക്കല്‍ വിളിച്ചിരുന്നു. ആരാണ് ക്ലാസ് എടുക്കുന്നത് ചോദിച്ചപ്പോള്‍ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം പോലും ഇല്ലാത്ത ആളുടെ പേരാണ് പറഞ്ഞതെന്നും അദ്ദേഹം പറയുന്നു.

225 രാജവെമ്ബാലയെ പിടിച്ച ഞങ്ങളെ പോലുള്ളവരേയല്ലെ ക്ലാസ് എടുക്കാന്‍ വിളിക്കേണ്ടത്. ഇത് ഇപ്പോള്‍ പഠിക്കാന്‍ ഞാന്‍ കൊച്ചു കുട്ടികളുടെ അടുത്തേക്ക് പോവേണ്ട സ്ഥിതിയാണ് ഉള്ളത് . അവര്‍ക്ക് ആര് ലൈസന്‍സ് കൊടുക്കുന്നു എന്നാണ് ചോദ്യം. ഇപ്പോള്‍ പാമ്ബിനെ പിടിക്കാൻ പോലും പാടില്ല. കുറച്ച്‌ ദിവസങ്ങള്‍ക്ക് മുന്നേ അഞ്ചലില്‍ നിന്നും ഒരു പാമ്ബിനെ പിടിച്ചതിന്റെ പേരില്‍ തനിക്കെതിരെ ഒരു കേസ് രജിസ്റ്റര്‍ ചെയ്തു .

അന്ന് ആരോ വന്ന് പാമ്ബിനെ എടുത്ത് കാണിക്കുമോ എന്ന് ചോദിച്ചപ്പോള്‍ പറ്റില്ല എന്ന് താൻ പറഞ്ഞു . അതിന്റെ അടുത്ത ദിവസം വാവാ സുരേഷിന്റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നു . അഞ്ചല്‍ ഫോറസ്റ്റാണ് കേസ് എടുത്തത്. സുരേഷ് പാമ്ബിനെ പിടിച്ച്‌ കടത്തി എന്ന പരാതിയിൽ ആയിരുന്നു കേസ് എടുത്തത്. നിലനില്‍ക്കില്ലെങ്കിലും ആ കേസിന് വേറൊരു പ്രത്യേകതയുണ്ട്. ഫോറസ്റ്റില്‍ കേസ് ഉള്ള ഒരാള്‍ക്ക് പാമ്ബ് പിടിക്കാന്‍ ലൈസന്‍സ് കൊടുക്കരുതെന്ന് ഞാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

അതിനെ തുടര്‍ന്ന മനഃപൂര്‍വ്വമുള്ള പ്ലാനായിരുന്നു. എന്നാല്‍ യഥാര്‍ത്ഥ കേസുള്ള പലര്‍ക്കും ലൈസന്‍സ് കൊടുത്തതായി എനിക്ക് അറിയാം. അര്‍ഹതയില്ലാത്ത പലര്‍ക്കും ലൈസന്‍സ് കിട്ടിയിട്ടുണ്ട്. എന്തുകൊണ്ടാണ് തന്നെ ഇങ്ങനെ കുറ്റപ്പെടുത്തുന്നത് എന്ന് വളരെയധികം ചിന്തിക്കുക യുണ്ടായി.

ഇവര്‍ എല്ലാരും ഉള്ള ഒരു സ്ഥലത്ത് പോയി പെട്രോള്‍ ഒഴിച്ച്‌ ആത്മഹത്യ ചെയ്യാമെന്ന് തോന്നിയിരുന്നു . അത് ഞാന്‍ പ്ലാന്‍ ചെയ്തിരുന്നു. എല്ലാവരും കൂടി പ്ലാന്‍ ചെയ്ത് അക്രമിക്കുമ്ബോള്‍ അതല്ലാതെ വേറെ എന്ത് ചെയ്യാനാണ്. മീഡിയയില്‍ നിന്നൊക്കെ എനിക്ക് കിട്ടുന്നതിലെ പിന്തുണയായിരിക്കും അവരുടെ അസൂയക്ക് പിന്നിലെന്നും വാവ സുരേഷ് വ്യക്തമാക്കി. ലൈസന്‍സിന് ഞാന്‍ ഇതുവരെ ശ്രമിച്ചിട്ടില്ല. ഇത്രയും വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള തങ്ങളെ പോലുള്ളവരെ മാറ്റി നിര്‍ത്തമ്ബോള്‍ ഞാന്‍ എന്തിന് ശ്രമിക്കണമെന്നും അദ്ദേഹം പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപ്രതീക്ഷിത സ്ഥാനമാനങ്ങൾ, ധനനേട്ടം! മേടം രാശിക്കാർക്ക് ഇന്ന് സർവ്വകാര്യ വിജയം!  (6 minutes ago)

ആര്‍സിബിയുടെ രണ്ടാം കിരീട നേട്ടം....  (14 minutes ago)

ആഡംബര കാർ ബൈക്കിലിടിച്ച് രണ്ട് പേർക്ക് പരുക്ക്..  (16 minutes ago)

ജാമ്യത്തിലിറങ്ങിയ ഒന്നാം പ്രതി ഉണ്ണികൃഷ്‌ണൻ പോറ്റി ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും...  (34 minutes ago)

മണിപ്പൂരിൽ സ്ഥിതിഗതികള്‍ കൂടുതൽ സങ്കീര്‍ണമാവുന്നു  (42 minutes ago)

വയനാട്ടില്‍ കുടുംബം സഞ്ചരിച്ചിരുന്ന കാറിന് തീപിടിച്ചു, യുവാവിന് ദാരുണാന്ത്യം  (6 hours ago)

നമ്മുടെ ജീവിതത്തിന് ഒരു ഗ്യാരന്റിയും ഇല്ല; പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അത് നേരിടാനുള്ള മനക്കരുത്താണ് നമുക്ക് വേണ്ടത്: എനിക്കതിന് സാധിക്കുമെങ്കില്‍ ആര്‍ക്കും അതിന് സാധിക്കുമെന്ന് മംമ്ത മോഹന്‍ദാസ്  (6 hours ago)

മുക്കത്ത് 9 വയസ്സുകാരിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍  (6 hours ago)

തനിക്കെതിരെ അശ്ലീല സന്ദേശങ്ങളും ഭീഷണിയും: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി രവീണ രവി  (7 hours ago)

സ്വകാര്യ ചാറ്റുകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നു; നേതൃത്വം നല്‍കുന്നത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തന്‍ ഫെന്നി നൈനാന്‍': ഗുരുതരമായ പരാതികളുമായി അതിജീവിത  (7 hours ago)

'കാലം പറഞ്ഞ കഥ'യുടെ റിലീസ് മാറ്റിവെച്ചു  (7 hours ago)

പ്രധാനമന്ത്രി ലോക്‌സഭയില്‍ സംസാരിക്കാത്തതിനെതിരെ സ്പീക്കര്‍ക്ക് കത്ത് അയച്ച് കെസി വേണുഗോപാല്‍  (7 hours ago)

ജയില്‍ തടവുകാരുടെ വേതനം വര്‍ധിപ്പിച്ചത് ചോദ്യംചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി  (7 hours ago)

എയിംസിനായി കേരളം നിര്‍ദേശിച്ച സ്ഥലത്ത് കേന്ദ്രം സാധ്യതാ പഠനം നടത്തണമെന്ന് ഹൈക്കോടതി  (7 hours ago)

നിവിന്‍ പോളിയുടെ 'ബേബി ഗേള്‍' ഒടിടിയിലേക്ക്  (8 hours ago)

Malayali Vartha Recommends