ഇത്രയും വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള തന്നെ പോലുള്ളവരെ ഉപയോഗപ്പെടുത്തി എന്തെങ്കിലും നല്ല കാര്യങ്ങൾ ചെയ്യാതെ തന്നെ മാറ്റി നിര്‍ത്തി, പാമ്പ് എന്താണെന്ന് പോലും അറിയാത്തവരെ പാമ്പ് പിടിക്കാന്‍ ഏല്‍പ്പിക്കുകയാണ്; എന്തുകൊണ്ടാണ് ഇങ്ങനെ ഒറ്റപ്പെടുത്തുന്നതെന്ന് വളരെയധികം ചിന്തിക്കുകയുണ്ടായി;ഇവര്‍ എല്ലാരും ഉള്ള ഒരു സ്ഥലത്ത് പോയി പെട്രോള്‍ ഒഴിച്ച് ആത്മഹത്യ ചെയ്യാമെന്ന് തോന്നി; എല്ലാവരും കൂടി പ്ലാന്‍ ചെയ്ത് അക്രമിക്കുമ്പോള്‍ അതല്ലാതെ വേറെ എന്ത് ചെയ്യാനാണ്? നടുക്കുന്ന വെളിപ്പെടുത്തലുമായി വാവ സുരേഷ്

വെറുമൊരു സർപ്പശാപം എന്നപേരിൽ ഒതുങ്ങി മറഞ്ഞു പോകുമായിരുന്ന മരണത്തെ കൊലപാതകമാണ് എന്ന് തെളിയിക്കാൻ സഹായകമായതിൽ വാവാ സുരേഷ് എന്ന വ്യക്തിയുടെ ഇടപെടൽ വലുതാണ്. എന്നാൽ ഉത്ര വധക്കേസിൽ നിർണായക പങ്കു വഹിച്ച വാവസുരേഷിന് അതിനുശേഷം എന്താണ് സംഭവിച്ചത്? ആത്മഹത്യയെപ്പറ്റി ചിന്തിക്കുന്ന ഘട്ടംവരെ എത്തിയെന്ന് വാവസുരേഷ് വെളിപ്പെടുത്തുമ്പോൾ അക്ഷരാർഥത്തിൽ കേരളം നടുങ്ങുകയാണ്. എന്താണ് ഇതിന് പിന്നിലുള്ള സത്യം?
ചില സമയത്ത് ആത്മഹത്യയെ കുറിച്ച് ചിന്തിക്കാറുണ്ടെന്ന് വാവാ സുരേഷ് വെളിപ്പെടുത്തുന്നു. ഇത്രയും വര്‍ഷമായി ജീവിതം മൊത്തം മാറ്റിവെച്ച് പാമ്ബ് എന്നൊരു ജീവിയെ സംരക്ഷിക്കാനും കേരളത്തിലുടനീളം ബോധവത്കരണം നടത്തുകയും ചെയ്യുന്ന വ്യക്തിയാണ് താൻ . കേരളത്തിന്റെ ചരിത്രലാദ്യമായിട്ട് അരിപ്പ ഫോറസ്റ്റ് ട്രെയിനിങ് കോളേജില്‍ ക്ലാസ് കൊടുത്തുകൊണ്ടിരിക്കുകയായിരുന്നു.
പാമ്ബ് കടിയേല്‍ക്കുന്നവരോ മരിക്കുന്നവരുടെ കുടുംബാംഗങ്ങളോ സഹായ ധനം വാങ്ങിക്കുണ്ടായിരുന്നില്ല കാരണം അവർക്ക് അതു അറിയില്ലായിരുന്നു..പാമ്ബ് കടിയേല്‍ക്കുന്ന ആള്‍ക്കാര്‍ക്ക് സര്‍ക്കാറില്‍ നിന്നും ഫണ്ട് ഉണ്ടെന്ന് ജനങ്ങളെ അറിയിക്കുവാൻ സാധിച്ചു . അത്തരത്തില്‍ നിരവധി ബോധവത്കരണ പരിപാടിയുമായി മുന്നോട്ട് പോയ തന്നെ ഒറ്റപ്പെടുത്തുന്ന സമീപനമാണ് നേരിടേണ്ടിവന്നത് എന്ന് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നു.
ഇത്രയും വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള തന്നെപോലുള്ളവരെ ഉപയോഗപ്പെടുത്തി എന്തെങ്കിലും നല്ല കാര്യങ്ങൾ ചെയ്യാതെ തന്നെ മാറ്റി നിര്‍ത്തി, പാമ്പ് എന്താണെന്ന് പോലും അറിയാത്തവരെ പാമ്ബ് പിടിക്കാന്‍ ഏല്‍പ്പിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു . ഇതിന് പിന്നില്‍ നൂറ് ശതമാനം ഗൂഡാലോചനയുണ്ടെന്നാണ് അദ്ദേഹം ആരോപിക്കുന്നത് .
ഉത്ര കൊലക്കേസിന് ശേഷമാണ് ഇത് ശക്തമായതെന്നും വാവാ സുരേഷ് വെളിപ്പെടുത്തുകയുണ്ടായി . കേരളത്തിലെ പാമ്പ് പിടുത്തക്കാരുടെ ഒരു ഡാറ്റ തയ്യാറാക്കണം എന്ന് താൻ പറഞ്ഞിരുന്നു. പിടിക്കുന്ന പാമ്ബുകളുടെ എണ്ണം , പാമ്ബുകളുടെ റിലീസ് ചെയ്യുന്നത് തുടങ്ങിയവ ആ ഡാറ്റയില്‍ വേണമെന്ന നിർദ്ദേശവും നൽകി.
ഇപ്പോള്‍ ചിലര്‍ പറയുന്നത് കൈ കൊണ്ട് പാമ്ബിനെ പിടിക്കാൻ പാടില്ലെന്നാണ്. എന്നാൽ കൈകൊണ്ട് പാമ്ബിനെ പിടിക്കുന്നത് കൊണ്ട് ഒന്നും സംഭവിക്കാൻ പോവുന്നില്ലെന്ന് അദ്ദേഹം പറയുന്നു . എനിക്ക് കടി കിട്ടിയതെല്ലാം ജനങ്ങള്‍ അടുത്ത് വരുമ്ബോള്‍ അവരെ ശ്രദ്ധിക്കുന്നത് കൊണ്ട് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു .
ശാസ്ത്രീയമായി ഹൂക്ക് ഒക്കെ ഉപയോഗിച്ച് പിടിക്കുന്ന രണ്ട് പേര്‍ക്ക് കടി കിട്ടി അവര്‍ സീരിയസായി ചികിത്സയിലായിരുന്നു. പാമ്ബിനെ വാലില്‍ പിടിച്ചാല്‍ ചത്തുപോവുമെന്നാണ് ചിലർ പറയുന്നത് . എന്നാല്‍ വാലില്‍ പിടിച്ച് ഹൂക്കില്‍ വാരിക്കൊണ്ട് പോയാല്‍ ചാവില്ലേ എന്ന ചോദ്യവും അദ്ദേഹം ഉന്നയിക്കുന്ന . വാവാ സുരേഷ് പിടിച്ചാല്‍ മാത്രമാണോ പാമ്ബ് ചാവുന്നത് എന്നും അദ്ദേഹം ചോദിക്കുന്നു.
വാവാ സുരേഷിനെ നേരിട്ട് വിളിക്കാന്‍ പാടില്ലെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് അടക്കം നിര്‍ദേശം നൽകിയിരിക്കുകയാണ് . സ്നേഹമുള്ള ചില ഉദ്യോഗസ്ഥര്‍ ഇക്കാര്യം തന്നോട് പറഞ്ഞു . എന്താണ് കാരണമെന്ന് ആരും പറയുന്നില്ല. ചിലര്‍ സൂചിപ്പിക്കുന്നത് ലൈസന്‍സ് ഇല്ലാത്തതുകൊണ്ടാണെന്നാണ്. എന്താണ് ഈ ലൈസന്‍സ്. 3 വര്‍ഷത്തേക്ക് ഒരു എഗ്രിമെന്റാണ് .
അല്ലാതെ എന്ത് പറഞ്ഞാണ് ലൈസന്‍സ്എന്നും വാവ സുരേഷ് പറയുന്നു. ഒരു കോഴ്സ് നടത്തുന്നുണ്ട് എന്ന് അറിയുന്നു. എന്നാല്‍ അതേ കുറിച്ച് എന്നോട് ആരും ഇതുവരെ പറഞ്ഞിട്ടില്ല . അങ്ങോട്ട് ഒരിക്കല്‍ വിളിച്ചിരുന്നു. ആരാണ് ക്ലാസ് എടുക്കുന്നത് ചോദിച്ചപ്പോള്‍ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം പോലും ഇല്ലാത്ത ആളുടെ പേരാണ് പറഞ്ഞതെന്നും അദ്ദേഹം പറയുന്നു.
225 രാജവെമ്ബാലയെ പിടിച്ച ഞങ്ങളെ പോലുള്ളവരേയല്ലെ ക്ലാസ് എടുക്കാന്‍ വിളിക്കേണ്ടത്. ഇത് ഇപ്പോള്‍ പഠിക്കാന്‍ ഞാന്‍ കൊച്ചു കുട്ടികളുടെ അടുത്തേക്ക് പോവേണ്ട സ്ഥിതിയാണ് ഉള്ളത് . അവര്‍ക്ക് ആര് ലൈസന്‍സ് കൊടുക്കുന്നു എന്നാണ് ചോദ്യം. ഇപ്പോള്‍ പാമ്ബിനെ പിടിക്കാൻ പോലും പാടില്ല. കുറച്ച് ദിവസങ്ങള്‍ക്ക് മുന്നേ അഞ്ചലില്‍ നിന്നും ഒരു പാമ്ബിനെ പിടിച്ചതിന്റെ പേരില്‍ തനിക്കെതിരെ ഒരു കേസ് രജിസ്റ്റര്‍ ചെയ്തു .
അന്ന് ആരോ വന്ന് പാമ്ബിനെ എടുത്ത് കാണിക്കുമോ എന്ന് ചോദിച്ചപ്പോള്‍ പറ്റില്ല എന്ന് താൻ പറഞ്ഞു . അതിന്റെ അടുത്ത ദിവസം വാവാ സുരേഷിന്റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നു . അഞ്ചല്‍ ഫോറസ്റ്റാണ് കേസ് എടുത്തത്. സുരേഷ് പാമ്ബിനെ പിടിച്ച് കടത്തി എന്ന പരാതിയിൽ ആയിരുന്നു കേസ് എടുത്തത്. നിലനില്‍ക്കില്ലെങ്കിലും ആ കേസിന് വേറൊരു പ്രത്യേകതയുണ്ട്. ഫോറസ്റ്റില്‍ കേസ് ഉള്ള ഒരാള്‍ക്ക് പാമ്ബ് പിടിക്കാന്‍ ലൈസന്‍സ് കൊടുക്കരുതെന്ന് ഞാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
അതിനെ തുടര്‍ന്ന മനഃപൂര്‍വ്വമുള്ള പ്ലാനായിരുന്നു. എന്നാല്‍ യഥാര്‍ത്ഥ കേസുള്ള പലര്‍ക്കും ലൈസന്‍സ് കൊടുത്തതായി എനിക്ക് അറിയാം. അര്‍ഹതയില്ലാത്ത പലര്‍ക്കും ലൈസന്‍സ് കിട്ടിയിട്ടുണ്ട്. എന്തുകൊണ്ടാണ് തന്നെ ഇങ്ങനെ കുറ്റപ്പെടുത്തുന്നത് എന്ന് വളരെയധികം ചിന്തിക്കുക യുണ്ടായി.
ഇവര്‍ എല്ലാരും ഉള്ള ഒരു സ്ഥലത്ത് പോയി പെട്രോള്‍ ഒഴിച്ച് ആത്മഹത്യ ചെയ്യാമെന്ന് തോന്നിയിരുന്നു . അത് ഞാന്‍ പ്ലാന്‍ ചെയ്തിരുന്നു. എല്ലാവരും കൂടി പ്ലാന്‍ ചെയ്ത് അക്രമിക്കുമ്ബോള്‍ അതല്ലാതെ വേറെ എന്ത് ചെയ്യാനാണ്. മീഡിയയില്‍ നിന്നൊക്കെ എനിക്ക് കിട്ടുന്നതിലെ പിന്തുണയായിരിക്കും അവരുടെ അസൂയക്ക് പിന്നിലെന്നും വാവ സുരേഷ് വ്യക്തമാക്കി. ലൈസന്‍സിന് ഞാന്‍ ഇതുവരെ ശ്രമിച്ചിട്ടില്ല. ഇത്രയും വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള തങ്ങളെ പോലുള്ളവരെ മാറ്റി നിര്‍ത്തമ്ബോള്‍ ഞാന്‍ എന്തിന് ശ്രമിക്കണമെന്നും അദ്ദേഹം പറയുന്നു.
https://www.facebook.com/Malayalivartha























